ന്യൂഡൽഹി: അനുമതിയില്ലാതെ കാന്പസിൽ സന്ദർശനം നടത്തിയതിനെതിരേ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കാൻ ഡൽഹി സർവകലാശാല. വെള്ളിയാഴ്ച പിജി മെൻസ് ഹോസ്റ്റൽ സന്ദർശിച്ച രാഹുൽ വിദ്യാർഥികളുമായി സംവദിക്കുകയും അവരുമൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
സർവകലാശാല അധികൃതർ അറിയാതെയുള്ള അപ്രതീക്ഷിത സന്ദർശനമാണ് കോൺഗ്രസ് നേതാവ് നടത്തിയത്. സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്തയാണ് രാഹുലിന് നോട്ടീസ് നൽകുമെന്ന് അറിയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ അപ്രതീക്ഷിത സന്ദർശനം വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും സർവകലാശാല ചൂണ്ടിക്കാട്ടി.
സന്ദർശനങ്ങൾക്കു പ്രോട്ടോക്കോൾ പാലിക്കണമെന്നും രജിസ്ട്രാർ വ്യക്തമാക്കി. കാന്പസിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചുപൊറുപ്പിക്കാനവില്ലെന്നും ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും കാണിച്ചാണ് രാഹുലിനു സർവകലാശാല നോട്ടീസ് അയയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
സർവകലാശാല അധികൃതർ അറിയാതെയുള്ള അപ്രതീക്ഷിത സന്ദർശനമാണ് കോൺഗ്രസ് നേതാവ് നടത്തിയത്. സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്തയാണ് രാഹുലിന് നോട്ടീസ് നൽകുമെന്ന് അറിയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ അപ്രതീക്ഷിത സന്ദർശനം വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും സർവകലാശാല ചൂണ്ടിക്കാട്ടി.
സന്ദർശനങ്ങൾക്കു പ്രോട്ടോക്കോൾ പാലിക്കണമെന്നും രജിസ്ട്രാർ വ്യക്തമാക്കി. കാന്പസിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചുപൊറുപ്പിക്കാനവില്ലെന്നും ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും കാണിച്ചാണ് രാഹുലിനു സർവകലാശാല നോട്ടീസ് അയയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.