അനന്തപുരി / ദ്വിജൻ
കേരളത്തിലെ പഴയ ഒരു ഹൈക്കോടതി ജഡ്ജി വിവാദമായ ഒരു കേസിൽ വാദം കേൾക്കുന്പോൾ ഓർമിപ്പിച്ച ഒരു വലിയ മഹദ്വചനമായിരുന്നു സീസറിന്റെ ഭാര്യയെക്കുറിച്ചുളള ഇംഗ്ലീഷ് ചൊല്ല്. സീസറിന്റെ ഭാര്യ സംശയത്തിനുപോലും അതീതയായിരിക്കണമെന്ന്. അക്കാലത്ത് ട്രോളുകാർ ശരിക്കും ആഘോഷിച്ച വിഷയമായിരുന്നു ആ മഹദ്വചനം.
അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ കത്തോലിക്കാ സഭയിലെ ഒരു കർദിനാളിനെ സഭയിലെ രാജകുമാരൻ എന്ന് വിളിക്കുന്നതിലും വല്ലാത്ത ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭ കർദിനാൾമാരെ സഭയിലെ രാജകുമാരന്മാർ എന്ന് വിളിക്കുന്നതിന്റെ പൊരുൾ മനസിലാക്കാത്ത അദ്ദേഹം നടത്തിയ വിലയിരുത്തലുകൾ അന്നുതന്നെ ഏറെപ്പേരുടെ നെറ്റി ചുളിപ്പിച്ചതാണ്. തനിക്കറിയില്ലാത്ത കാര്യത്തിലും തന്റെ പദവിയുടെ മറയിൽ നിന്ന് അദ്ദേഹം എന്തും പറയുമെന്ന് അന്നു ജനം അടക്കം പറഞ്ഞു.
ഇപ്പോൾ കൊല്ലത്ത് കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അത് ഉറക്കെപ്പറഞ്ഞു. സെൻസസിന്റെ വിവരശേഖരണത്തെയും പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് അദ്ദേഹം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി തീർത്തുപറഞ്ഞു. അദ്ദേഹത്തിന്റെ മനസിലുള്ള വികല ധാരണ തന്റെ നാവിൽ വയ്ക്കാൻ ഈ മുൻ ന്യായാധിപൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ ഇല്ല. സത്യം ഇതായിരിക്കെ ഇസ്ലാമിക സംഘടനകൾക്കുവേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പണി നിർത്താൻ മുഖ്യമന്ത്രി ആ "വലിയ ന്യായാധിപ'നോട് പറഞ്ഞു.
ആ ജഡ്ജി വിരമിച്ച് സാധാരണക്കാരനായപ്പോൾ അന്ന് അദ്ദേഹം ചില പ്രതികരണങ്ങളിലൂടെ സഹായിച്ച പിണറായി വിജയനുതന്നെ അദ്ദേഹത്തിന്റെ തനിനിറം വെളിപ്പെടുത്തേണ്ടിവന്നു. ചില സംഘടനകൾക്കുവേണ്ടി വാദിക്കുന്ന അദ്ദേഹത്തെ താനിരുന്ന കസേരയുടെ വലുപ്പമെങ്കിലും ചിന്തിക്കണമെന്ന് പിണറായി ഓർമിപ്പിച്ചു. മുൻപറഞ്ഞ സംഘടനകൾക്കുവേണ്ടി കള്ളങ്ങൾ വിളിച്ചുപറയുകയല്ല വേണ്ടതെന്നും ഈ ഉപദേശിയോട് മുഖ്യമന്ത്രി ഉപദേശിച്ചു.
ജഡ്ജിയുടെ കുപ്പായം ഉൗരിയിട്ടശേഷം അദ്ദേഹം പങ്കെടുത്ത അപൂർവം സമരങ്ങളുണ്ട്. അവയുടെ പിന്നിൽ ചില ഇസ്ലാമിക സംഘടനകളായിരുന്നു എന്നു പറഞ്ഞവരെ അക്കാലത്ത് പിന്തിരിപ്പന്മാർ എന്നൊക്കെ വിളിച്ചവർ ഇനിയെങ്കിലും സത്യം മനസിലാക്കുക. അദ്ദേഹം കൃത്യമായ അജൻഡയോടെ പ്രവർത്തിക്കുന്ന "സാംസ്കാരിക' പ്രവർത്തകനാണ്. ഇത്തരക്കാരാണ് കോടതിയെക്കുറിച്ചു പോലും സംശയം ഉണ്ടാക്കുന്നതും ജഡ്ജിമാരോടുണ്ടായിരുന്ന ആദരം ചോർത്തിക്കളയുന്നതും. മൂടുപടം ചീന്തിക്കളഞ്ഞാലും അവർ തങ്ങളുടെ പദവിയുടെ മഹത്വം ദുരുപയോഗിച്ചുകൊണ്ടുതന്നെ ഇരിക്കും.
ജഡ്ജിമാരുടെ നിലപാടുകൾ
ജഡ്ജിമാരുടെ നിലപാടുകൾ വല്ലാത്ത അസ്വസ്ഥത പരത്തുന്നവയാകുന്നുണ്ട്. സുപ്രീംകോടതിയിലെ ജസ്റ്റീസ് അരുണ് മിശ്ര പ്രധാനമന്ത്രിയെ ദീർഘദർശിയും ധിഷണാശാലിയും എന്നു വിളിച്ചത് വല്ലാത്ത മുഖസ്തുതി ആയിപ്പോയെന്ന് കരുതുന്നവർ ഏറെയുണ്ട്. ജഡ്ജിമാർ പരസ്യവേദകളിലെങ്കിലും സ്വയം കാത്തുസൂക്ഷിച്ചിരുന്ന ഒരുതരം "അസ്പൃശ്യത' ഇന്ന് പലരും വിശുദ്ധമായി കരുതുന്നില്ല. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ തന്നെ ജഡ്ജിയുടെ പെരുമാറ്റത്തെ വിമർശിച്ചു പ്രസ്താവാന ഇറക്കിയതും ഓർക്കേണ്ടതാണ്.
ലൈംഗിക പീഡനക്കേസും ചീഫ് ജസ്റ്റീസും
2019 ഏപ്രിൽ മാസത്തിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ ഉയർന്ന ലൈംഗിക പീഡന കേസിന്റെ പരിണാമം വല്ലാത്തതായി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു പരാതിക്കാരി. സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്കാണ് അവർ പരാതി കൊടുത്തത്. പോലീസിൽ പരാതിപ്പെട്ടില്ല എന്ന് ഓർക്കണം. അപ്പോൾ ചീഫ് ജസ്റ്റീസിനെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് കരുതാം. 2018 ഒക്ടോബർ 10,11 തീയതികളിൽ ചീഫ് ജസ്റ്റീസിന്റെ വീട്ടിൽ വച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു പരാതി. വഴങ്ങാത്ത തന്നെ 2018 ഡിസംബർ 31 ന് സർവിസിൽനിന്നു പിരിച്ചുവിട്ടെന്നും അവർ പരാതിപ്പെട്ടു. അവരുടെ ഭർത്താവിനെ പോലീസിൽനിന്നും പിരിച്ചുവിട്ടത്രെ.
നാടിളകി. ഇതിനിടെ അവർക്കെതിരേ ഒരു പോലീസ് കേസുണ്ടായി. കൈക്കൂലിക്കേസ്. സ്ത്രീ അറസ്റ്റിലായി, ജാമ്യം കിട്ടി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ കേസ് കൊടുത്ത പരാതിക്കാരൻ ഒളിവിലായി. അവസാനം 2019 സെപ്റ്റംബറിൽ കോടതിയിലെത്തി കേസ് പിൻവലിച്ചു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണത്തോടു സഹകരിക്കാൻ സ്ത്രീ കൂട്ടാക്കിയില്ല. അന്വേഷണ കമ്മീഷൻ മേയ് ആറിന് പുറപ്പെടുവിച്ച റിപ്പോർട്ടിൽ ചീഫ് ജസ്റ്റീസിനെ കുറ്റവിമുക്തനാക്കി.
ഭാരതത്തിന്റെ ചീഫ് ജസ്റ്റീസിനെതിരേ വ്യാജ പരാതി കൊടുത്ത സ്ത്രീക്കെതിരേ ഒരു നടപടിയും എടുത്തില്ല എന്നതു വിസ്മയകരമായി. ഇന്ത്യൻ ചീഫ് ജസ്റ്റീസിനെതിരേ നടന്ന ഗൂഢാലോചന എന്നു ചീഫ് ജസ്റ്റീസ് ആരോപിച്ച കേസ് അങ്ങനെ ശാന്തമായി. ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു മാറി. പകരം പുതിയ ചീഫ് ജസ്റ്റീസായി. 2020 ജനുവരി 22 ന് ആ സ്ത്രീയെ സുപ്രീംകോടതി സർവീസിൽ പുനഃപ്രവേശിപ്പിച്ചു. എല്ലാ ശന്പളക്കുടിശികയും കൊടുത്തു.
ഇതു കാണുന്പോൾ തിരക്കഥകൾക്കനുസരിച്ചു നീതിപീഠത്തിലും കാര്യങ്ങൾ നടക്കുന്നു എന്ന് കരുതിപ്പോകില്ലേ? ഭാരതത്തിന്റെ ചീഫ് ജസ്റ്റീസിനെ വരുതിയിലാക്കാൻ ആരോ ഗൂഢാലോചന നടത്തി എന്നു കരുതിപ്പോകില്ലേ?
ഡൽഹിയിലെ ജഡ്ജി
ഡൽഹി കലാപം അമർച്ച ചെയ്യുന്നതിന് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കൈക്കൊണ്ട ഏറ്റവും ശക്തമായ നടപടി കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാവില്ല. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരേ 24 മണിക്കൂറിനകം കേസെടുക്കാൻ പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ 24 മണിക്കൂറിനകം സ്ഥാനഭ്രഷ്ടനാക്കി! അടിയന്തരാവസ്ഥയുടെ നാളുകളിൽ പോലും ഉണ്ടാകാത്ത നടപടി. ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയ വീഡിയോ പോലീസിനെ അടക്കം കാണിച്ചുകൊണ്ട് ജഡ്ജി ചോദിച്ചു, ഇവർക്കെതിരേ വിദ്വേഷ പ്രസംഗത്തിന് നടപടി എടുക്കാൻ എന്തേ തയാറായില്ല?
കേന്ദ്രമന്ത്രിക്കെതിരേ നടപടി എടുക്കാൻ എന്തേ തയാറായില്ല എന്നു പാവം പോലീസുകാരോട് ചോദിച്ചത് ജഡ്ജി ചെയ്ത ഒരു തെറ്റു തന്നെയാണ്. അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു എന്നതിന്റെ സൂചനയാണ് ജഡ്ജി പിറ്റേന്ന് പഞ്ചാബിലെത്തിയത്. ഭാര്യയെയും മക്കളെയും പോറ്റാൻ കാക്കിയിടുന്ന പാവം പോലീസുകാരന് അത്ര സാഹസം സാധിക്കുമോ?
അതുമല്ല, ജഡ്ജി മാറിയതോടെ കേസെടുക്കാത്തത് എന്തെന്നു പുതിയ ജഡ്ജിമാർക്കു ബോധ്യപ്പെടുകയും ചെയ്തു. കേസ് ഉടൻ എടുക്കാനാവില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. മാത്രവുമല്ല, പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ ഏപ്രിൽ 13 നാണ് ഇനി കേസ് വിചാരണയ്ക്കു വരിക. ഒന്നര മാസത്തെ സാവകാശം. തലേന്നു കേസ് കേട്ട മുരളീധർ ജഡ്ജിക്കോ അല്ലെങ്കിൽ പിറ്റേന്നു കേസു കേട്ട ജഡ്ജിമാർക്കോ രണ്ടിൽ ഒരു കൂട്ടർക്കു പിശകുപറ്റി എന്നല്ലേ സാധാരണ ഗതിയിൽ കരുതേണ്ടത്. ഇതിൽ മുരളീധർ ജഡ്ജി സർക്കാരിനെതിരായ ആളാണെന്ന് ബിജെപിക്കാരും പുതിയ ജഡ്ജിമാർ സർക്കാരിന്റെ ആൾക്കാരാണെന്നു സമരക്കാരും പറയും. ആരെങ്കിലും ഒരാൾ കേസിൽ കക്ഷിചേർന്നു പോയില്ലേ എന്ന് സാധാരണക്കാർക്കും തോന്നും. ജഡ്ജിയെ സ്ഥലം മാറ്റിയതു കൊളീജിയത്തിന്റെ ശിപർശപ്രകാരമാണെന്നു സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
ജസ്റ്റീസ് മുരളീധർ
ചില്ലറക്കാരനല്ല മുരളീധർ ജഡ്ജി എന്ന് എല്ലാവരും പറയുന്നു.1984 സെപ്റ്റംബറിൽ ചെന്നെെ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച തമിഴ്നാട്ടുകാരനായ മുരളീധർ 1987 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു. അക്കാലത്ത് ഭോപ്പാൽ വാതക ദുരന്തക്കേസിലെ ഇരകൾക്കുവേണ്ടിയും നർമദ അണക്കെട്ട് പദ്ധതി മൂലം ദുരിതത്തിലായവർക്കു വേണ്ടിയും സൗജന്യമായി കേസ് വാദിച്ചു. നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെയും ഇലക്ഷൻ കമ്മീഷന്റെയും അഭിഭാഷകനായി. 2002 ൽ ദേശീയ ലോ കമ്മീഷനിലെ പാർട്ട് ടൈം അംഗമായി. 2003 ൽ ഡൽഹി സർവകലാശാല പിഎച്ച്ഡി നൽകി.
2006 മേയിൽ ഡൽഹി ഹൈക്കോടതി ജഡജിയായി. ഭീമാ കൊറാഗാവ് കേസിൽ ഗൗതം നൗക്കല എന്ന സാമൂഹികപ്രവർത്തകന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. 1984 ലെ സിക്ക് കലാപത്തിൽ കോണ്ഗ്രസ് നേതാവ് സജ്ജൻ കുമാറിനെതിരേ വിധി പറഞ്ഞു. 2009 ൽ സ്വവർഗരതിയെ ന്യായീകരിച്ച ഡൽഹി ഹൈക്കോടതി വിധിയിൽ പങ്കാളിയായി. ജഡ്ജിമാരുടെ വരുമാനം വെളിപ്പെടുത്തണം, സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരണം തുടങ്ങിയ കേസുകളിലെ വിധികൾ ചരിത്രം കുറിക്കുന്നവയായി. കിഴക്കൻ ഡൽഹിയിലെ കലാപത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ പെട്ടെന്നു വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സർക്കാരിനു തലയ്ക്കേറ്റ അടിയുമായി. സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ ഡൽഹിയിൽനിന്നു മാറ്റാൻ നല്കിയ നിർദേശം അംഗീകരിച്ചുകൊണ്ടാണ് എന്നു പറയുന്നു, കോടതിയിൽ പരാമർശം ഉണ്ടായ അന്നു രാത്രി 11 ന് അദ്ദേഹത്തിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടി. അതിനും മുന്പേ ഡൽഹി ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്നു കേസ് മാറ്റിയിരുന്നു. ബെഞ്ച് മാറിയതോടെ വിധിയും മാറുന്നതിൽ സന്തോഷിക്കുന്നവർ ഉണ്ടാകാമെങ്കിലും ജുഡീഷറിയെക്കുറിച്ച് അപകടകരമായ ചിന്തകൾ ഉണർത്തുന്നു.
ഭയപ്പെടുത്തുന്നു
ജുഡീഷറിയിൽനിന്ന് ഉണ്ടാവേണ്ട നീതിപൂർവമായ സമീപനം ഉണ്ടാവുന്നില്ല എന്ന ചിന്തയെ ഇത്തരം നടപടികൾ ബലപ്പെടുത്തുന്നു. ജഡ്ജി മുരളീധർ എടുത്ത നിലപാടുകൾ ബിജെപിക്കാർക്കു തലവേദന ഉണ്ടാക്കി എന്നതു വാസ്തവമാണ്. അത്രയും കർക്കശമായ നിലപാടുകൾ ജഡ്ജി എടുക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമുണ്ട്. രാത്രിയിൽ തന്നെ കോടതി കൂടി. മഹരാഷ്ട്രയിലെയും കർണാടകത്തിലെയും സർക്കാർ വിവാദങ്ങൾ ഉണ്ടായപ്പോൾ കോടതി രാത്രിയിലും കൂടി കേസ് പരിഗണിച്ചിട്ടുണ്ട്. അതുപോലെ രാത്രി കേസ് പരിഗണിച്ചു. ജഡ്ജി ഇടപെട്ടതുകൊണ്ട് പോലീസ് കുറെയെങ്കിലും ഉണർന്നു.
പിറ്റേന്നാണു ജസ്റ്റീസ് മുരളീധർ പോലീസിനെ നിർത്തിപ്പൊരിച്ചത്. അത്ര ഹീനമായിരുന്നു പോലീസ് സമീപനം. മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയിരുന്ന കാലത്ത് നടന്ന ഗുജറാത്ത് കലാപവും അതിൽ പോലീസ് വഹിച്ച പങ്കും എല്ലാം ഓർമയിൽ വന്നു. കോണ്ഗ്രസിലെ വൃദ്ധന്മാർ പിറ്റേന്നുകൂടി അമിത് ഷാ രാജിവയ്ക്കണം എന്നു പറഞ്ഞു. രാഷ്ട്രപതിക്കു നിവേദനവും കൊടുത്തു. കടമ പൂർത്തിയാക്കി. കലാപത്തിന് കാരണം കോണ്ഗ്രസും ആം ആദ്മിയുമാണെന്ന് ബിജെപി പറഞ്ഞു കഴിഞ്ഞു. അവർ അതുമായി മുന്നോട്ടു പോകും. ഇവരുടെ നേതാക്കളെ വരെ അറസ്റ്റ് ചെയ്യാനും മതി. പോലീസിനെ അമിത് ഷാ ശരിക്കും ഉപയോഗിക്കുന്നുണ്ട്.
കേരളത്തിലെ പഴയ ഒരു ഹൈക്കോടതി ജഡ്ജി വിവാദമായ ഒരു കേസിൽ വാദം കേൾക്കുന്പോൾ ഓർമിപ്പിച്ച ഒരു വലിയ മഹദ്വചനമായിരുന്നു സീസറിന്റെ ഭാര്യയെക്കുറിച്ചുളള ഇംഗ്ലീഷ് ചൊല്ല്. സീസറിന്റെ ഭാര്യ സംശയത്തിനുപോലും അതീതയായിരിക്കണമെന്ന്. അക്കാലത്ത് ട്രോളുകാർ ശരിക്കും ആഘോഷിച്ച വിഷയമായിരുന്നു ആ മഹദ്വചനം.
അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ കത്തോലിക്കാ സഭയിലെ ഒരു കർദിനാളിനെ സഭയിലെ രാജകുമാരൻ എന്ന് വിളിക്കുന്നതിലും വല്ലാത്ത ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭ കർദിനാൾമാരെ സഭയിലെ രാജകുമാരന്മാർ എന്ന് വിളിക്കുന്നതിന്റെ പൊരുൾ മനസിലാക്കാത്ത അദ്ദേഹം നടത്തിയ വിലയിരുത്തലുകൾ അന്നുതന്നെ ഏറെപ്പേരുടെ നെറ്റി ചുളിപ്പിച്ചതാണ്. തനിക്കറിയില്ലാത്ത കാര്യത്തിലും തന്റെ പദവിയുടെ മറയിൽ നിന്ന് അദ്ദേഹം എന്തും പറയുമെന്ന് അന്നു ജനം അടക്കം പറഞ്ഞു.
ഇപ്പോൾ കൊല്ലത്ത് കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അത് ഉറക്കെപ്പറഞ്ഞു. സെൻസസിന്റെ വിവരശേഖരണത്തെയും പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് അദ്ദേഹം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി തീർത്തുപറഞ്ഞു. അദ്ദേഹത്തിന്റെ മനസിലുള്ള വികല ധാരണ തന്റെ നാവിൽ വയ്ക്കാൻ ഈ മുൻ ന്യായാധിപൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ ഇല്ല. സത്യം ഇതായിരിക്കെ ഇസ്ലാമിക സംഘടനകൾക്കുവേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പണി നിർത്താൻ മുഖ്യമന്ത്രി ആ "വലിയ ന്യായാധിപ'നോട് പറഞ്ഞു.
ആ ജഡ്ജി വിരമിച്ച് സാധാരണക്കാരനായപ്പോൾ അന്ന് അദ്ദേഹം ചില പ്രതികരണങ്ങളിലൂടെ സഹായിച്ച പിണറായി വിജയനുതന്നെ അദ്ദേഹത്തിന്റെ തനിനിറം വെളിപ്പെടുത്തേണ്ടിവന്നു. ചില സംഘടനകൾക്കുവേണ്ടി വാദിക്കുന്ന അദ്ദേഹത്തെ താനിരുന്ന കസേരയുടെ വലുപ്പമെങ്കിലും ചിന്തിക്കണമെന്ന് പിണറായി ഓർമിപ്പിച്ചു. മുൻപറഞ്ഞ സംഘടനകൾക്കുവേണ്ടി കള്ളങ്ങൾ വിളിച്ചുപറയുകയല്ല വേണ്ടതെന്നും ഈ ഉപദേശിയോട് മുഖ്യമന്ത്രി ഉപദേശിച്ചു.
ജഡ്ജിയുടെ കുപ്പായം ഉൗരിയിട്ടശേഷം അദ്ദേഹം പങ്കെടുത്ത അപൂർവം സമരങ്ങളുണ്ട്. അവയുടെ പിന്നിൽ ചില ഇസ്ലാമിക സംഘടനകളായിരുന്നു എന്നു പറഞ്ഞവരെ അക്കാലത്ത് പിന്തിരിപ്പന്മാർ എന്നൊക്കെ വിളിച്ചവർ ഇനിയെങ്കിലും സത്യം മനസിലാക്കുക. അദ്ദേഹം കൃത്യമായ അജൻഡയോടെ പ്രവർത്തിക്കുന്ന "സാംസ്കാരിക' പ്രവർത്തകനാണ്. ഇത്തരക്കാരാണ് കോടതിയെക്കുറിച്ചു പോലും സംശയം ഉണ്ടാക്കുന്നതും ജഡ്ജിമാരോടുണ്ടായിരുന്ന ആദരം ചോർത്തിക്കളയുന്നതും. മൂടുപടം ചീന്തിക്കളഞ്ഞാലും അവർ തങ്ങളുടെ പദവിയുടെ മഹത്വം ദുരുപയോഗിച്ചുകൊണ്ടുതന്നെ ഇരിക്കും.
ജഡ്ജിമാരുടെ നിലപാടുകൾ
ജഡ്ജിമാരുടെ നിലപാടുകൾ വല്ലാത്ത അസ്വസ്ഥത പരത്തുന്നവയാകുന്നുണ്ട്. സുപ്രീംകോടതിയിലെ ജസ്റ്റീസ് അരുണ് മിശ്ര പ്രധാനമന്ത്രിയെ ദീർഘദർശിയും ധിഷണാശാലിയും എന്നു വിളിച്ചത് വല്ലാത്ത മുഖസ്തുതി ആയിപ്പോയെന്ന് കരുതുന്നവർ ഏറെയുണ്ട്. ജഡ്ജിമാർ പരസ്യവേദകളിലെങ്കിലും സ്വയം കാത്തുസൂക്ഷിച്ചിരുന്ന ഒരുതരം "അസ്പൃശ്യത' ഇന്ന് പലരും വിശുദ്ധമായി കരുതുന്നില്ല. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ തന്നെ ജഡ്ജിയുടെ പെരുമാറ്റത്തെ വിമർശിച്ചു പ്രസ്താവാന ഇറക്കിയതും ഓർക്കേണ്ടതാണ്.
ലൈംഗിക പീഡനക്കേസും ചീഫ് ജസ്റ്റീസും
2019 ഏപ്രിൽ മാസത്തിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ ഉയർന്ന ലൈംഗിക പീഡന കേസിന്റെ പരിണാമം വല്ലാത്തതായി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു പരാതിക്കാരി. സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്കാണ് അവർ പരാതി കൊടുത്തത്. പോലീസിൽ പരാതിപ്പെട്ടില്ല എന്ന് ഓർക്കണം. അപ്പോൾ ചീഫ് ജസ്റ്റീസിനെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് കരുതാം. 2018 ഒക്ടോബർ 10,11 തീയതികളിൽ ചീഫ് ജസ്റ്റീസിന്റെ വീട്ടിൽ വച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു പരാതി. വഴങ്ങാത്ത തന്നെ 2018 ഡിസംബർ 31 ന് സർവിസിൽനിന്നു പിരിച്ചുവിട്ടെന്നും അവർ പരാതിപ്പെട്ടു. അവരുടെ ഭർത്താവിനെ പോലീസിൽനിന്നും പിരിച്ചുവിട്ടത്രെ.
നാടിളകി. ഇതിനിടെ അവർക്കെതിരേ ഒരു പോലീസ് കേസുണ്ടായി. കൈക്കൂലിക്കേസ്. സ്ത്രീ അറസ്റ്റിലായി, ജാമ്യം കിട്ടി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ കേസ് കൊടുത്ത പരാതിക്കാരൻ ഒളിവിലായി. അവസാനം 2019 സെപ്റ്റംബറിൽ കോടതിയിലെത്തി കേസ് പിൻവലിച്ചു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണത്തോടു സഹകരിക്കാൻ സ്ത്രീ കൂട്ടാക്കിയില്ല. അന്വേഷണ കമ്മീഷൻ മേയ് ആറിന് പുറപ്പെടുവിച്ച റിപ്പോർട്ടിൽ ചീഫ് ജസ്റ്റീസിനെ കുറ്റവിമുക്തനാക്കി.
ഭാരതത്തിന്റെ ചീഫ് ജസ്റ്റീസിനെതിരേ വ്യാജ പരാതി കൊടുത്ത സ്ത്രീക്കെതിരേ ഒരു നടപടിയും എടുത്തില്ല എന്നതു വിസ്മയകരമായി. ഇന്ത്യൻ ചീഫ് ജസ്റ്റീസിനെതിരേ നടന്ന ഗൂഢാലോചന എന്നു ചീഫ് ജസ്റ്റീസ് ആരോപിച്ച കേസ് അങ്ങനെ ശാന്തമായി. ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു മാറി. പകരം പുതിയ ചീഫ് ജസ്റ്റീസായി. 2020 ജനുവരി 22 ന് ആ സ്ത്രീയെ സുപ്രീംകോടതി സർവീസിൽ പുനഃപ്രവേശിപ്പിച്ചു. എല്ലാ ശന്പളക്കുടിശികയും കൊടുത്തു.
ഇതു കാണുന്പോൾ തിരക്കഥകൾക്കനുസരിച്ചു നീതിപീഠത്തിലും കാര്യങ്ങൾ നടക്കുന്നു എന്ന് കരുതിപ്പോകില്ലേ? ഭാരതത്തിന്റെ ചീഫ് ജസ്റ്റീസിനെ വരുതിയിലാക്കാൻ ആരോ ഗൂഢാലോചന നടത്തി എന്നു കരുതിപ്പോകില്ലേ?
ഡൽഹിയിലെ ജഡ്ജി
ഡൽഹി കലാപം അമർച്ച ചെയ്യുന്നതിന് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കൈക്കൊണ്ട ഏറ്റവും ശക്തമായ നടപടി കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാവില്ല. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരേ 24 മണിക്കൂറിനകം കേസെടുക്കാൻ പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ 24 മണിക്കൂറിനകം സ്ഥാനഭ്രഷ്ടനാക്കി! അടിയന്തരാവസ്ഥയുടെ നാളുകളിൽ പോലും ഉണ്ടാകാത്ത നടപടി. ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയ വീഡിയോ പോലീസിനെ അടക്കം കാണിച്ചുകൊണ്ട് ജഡ്ജി ചോദിച്ചു, ഇവർക്കെതിരേ വിദ്വേഷ പ്രസംഗത്തിന് നടപടി എടുക്കാൻ എന്തേ തയാറായില്ല?
കേന്ദ്രമന്ത്രിക്കെതിരേ നടപടി എടുക്കാൻ എന്തേ തയാറായില്ല എന്നു പാവം പോലീസുകാരോട് ചോദിച്ചത് ജഡ്ജി ചെയ്ത ഒരു തെറ്റു തന്നെയാണ്. അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു എന്നതിന്റെ സൂചനയാണ് ജഡ്ജി പിറ്റേന്ന് പഞ്ചാബിലെത്തിയത്. ഭാര്യയെയും മക്കളെയും പോറ്റാൻ കാക്കിയിടുന്ന പാവം പോലീസുകാരന് അത്ര സാഹസം സാധിക്കുമോ?
അതുമല്ല, ജഡ്ജി മാറിയതോടെ കേസെടുക്കാത്തത് എന്തെന്നു പുതിയ ജഡ്ജിമാർക്കു ബോധ്യപ്പെടുകയും ചെയ്തു. കേസ് ഉടൻ എടുക്കാനാവില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. മാത്രവുമല്ല, പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ ഏപ്രിൽ 13 നാണ് ഇനി കേസ് വിചാരണയ്ക്കു വരിക. ഒന്നര മാസത്തെ സാവകാശം. തലേന്നു കേസ് കേട്ട മുരളീധർ ജഡ്ജിക്കോ അല്ലെങ്കിൽ പിറ്റേന്നു കേസു കേട്ട ജഡ്ജിമാർക്കോ രണ്ടിൽ ഒരു കൂട്ടർക്കു പിശകുപറ്റി എന്നല്ലേ സാധാരണ ഗതിയിൽ കരുതേണ്ടത്. ഇതിൽ മുരളീധർ ജഡ്ജി സർക്കാരിനെതിരായ ആളാണെന്ന് ബിജെപിക്കാരും പുതിയ ജഡ്ജിമാർ സർക്കാരിന്റെ ആൾക്കാരാണെന്നു സമരക്കാരും പറയും. ആരെങ്കിലും ഒരാൾ കേസിൽ കക്ഷിചേർന്നു പോയില്ലേ എന്ന് സാധാരണക്കാർക്കും തോന്നും. ജഡ്ജിയെ സ്ഥലം മാറ്റിയതു കൊളീജിയത്തിന്റെ ശിപർശപ്രകാരമാണെന്നു സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
ജസ്റ്റീസ് മുരളീധർ
ചില്ലറക്കാരനല്ല മുരളീധർ ജഡ്ജി എന്ന് എല്ലാവരും പറയുന്നു.1984 സെപ്റ്റംബറിൽ ചെന്നെെ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച തമിഴ്നാട്ടുകാരനായ മുരളീധർ 1987 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു. അക്കാലത്ത് ഭോപ്പാൽ വാതക ദുരന്തക്കേസിലെ ഇരകൾക്കുവേണ്ടിയും നർമദ അണക്കെട്ട് പദ്ധതി മൂലം ദുരിതത്തിലായവർക്കു വേണ്ടിയും സൗജന്യമായി കേസ് വാദിച്ചു. നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെയും ഇലക്ഷൻ കമ്മീഷന്റെയും അഭിഭാഷകനായി. 2002 ൽ ദേശീയ ലോ കമ്മീഷനിലെ പാർട്ട് ടൈം അംഗമായി. 2003 ൽ ഡൽഹി സർവകലാശാല പിഎച്ച്ഡി നൽകി.
2006 മേയിൽ ഡൽഹി ഹൈക്കോടതി ജഡജിയായി. ഭീമാ കൊറാഗാവ് കേസിൽ ഗൗതം നൗക്കല എന്ന സാമൂഹികപ്രവർത്തകന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. 1984 ലെ സിക്ക് കലാപത്തിൽ കോണ്ഗ്രസ് നേതാവ് സജ്ജൻ കുമാറിനെതിരേ വിധി പറഞ്ഞു. 2009 ൽ സ്വവർഗരതിയെ ന്യായീകരിച്ച ഡൽഹി ഹൈക്കോടതി വിധിയിൽ പങ്കാളിയായി. ജഡ്ജിമാരുടെ വരുമാനം വെളിപ്പെടുത്തണം, സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരണം തുടങ്ങിയ കേസുകളിലെ വിധികൾ ചരിത്രം കുറിക്കുന്നവയായി. കിഴക്കൻ ഡൽഹിയിലെ കലാപത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ പെട്ടെന്നു വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സർക്കാരിനു തലയ്ക്കേറ്റ അടിയുമായി. സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ ഡൽഹിയിൽനിന്നു മാറ്റാൻ നല്കിയ നിർദേശം അംഗീകരിച്ചുകൊണ്ടാണ് എന്നു പറയുന്നു, കോടതിയിൽ പരാമർശം ഉണ്ടായ അന്നു രാത്രി 11 ന് അദ്ദേഹത്തിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടി. അതിനും മുന്പേ ഡൽഹി ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്നു കേസ് മാറ്റിയിരുന്നു. ബെഞ്ച് മാറിയതോടെ വിധിയും മാറുന്നതിൽ സന്തോഷിക്കുന്നവർ ഉണ്ടാകാമെങ്കിലും ജുഡീഷറിയെക്കുറിച്ച് അപകടകരമായ ചിന്തകൾ ഉണർത്തുന്നു.
ഭയപ്പെടുത്തുന്നു
ജുഡീഷറിയിൽനിന്ന് ഉണ്ടാവേണ്ട നീതിപൂർവമായ സമീപനം ഉണ്ടാവുന്നില്ല എന്ന ചിന്തയെ ഇത്തരം നടപടികൾ ബലപ്പെടുത്തുന്നു. ജഡ്ജി മുരളീധർ എടുത്ത നിലപാടുകൾ ബിജെപിക്കാർക്കു തലവേദന ഉണ്ടാക്കി എന്നതു വാസ്തവമാണ്. അത്രയും കർക്കശമായ നിലപാടുകൾ ജഡ്ജി എടുക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമുണ്ട്. രാത്രിയിൽ തന്നെ കോടതി കൂടി. മഹരാഷ്ട്രയിലെയും കർണാടകത്തിലെയും സർക്കാർ വിവാദങ്ങൾ ഉണ്ടായപ്പോൾ കോടതി രാത്രിയിലും കൂടി കേസ് പരിഗണിച്ചിട്ടുണ്ട്. അതുപോലെ രാത്രി കേസ് പരിഗണിച്ചു. ജഡ്ജി ഇടപെട്ടതുകൊണ്ട് പോലീസ് കുറെയെങ്കിലും ഉണർന്നു.
പിറ്റേന്നാണു ജസ്റ്റീസ് മുരളീധർ പോലീസിനെ നിർത്തിപ്പൊരിച്ചത്. അത്ര ഹീനമായിരുന്നു പോലീസ് സമീപനം. മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയിരുന്ന കാലത്ത് നടന്ന ഗുജറാത്ത് കലാപവും അതിൽ പോലീസ് വഹിച്ച പങ്കും എല്ലാം ഓർമയിൽ വന്നു. കോണ്ഗ്രസിലെ വൃദ്ധന്മാർ പിറ്റേന്നുകൂടി അമിത് ഷാ രാജിവയ്ക്കണം എന്നു പറഞ്ഞു. രാഷ്ട്രപതിക്കു നിവേദനവും കൊടുത്തു. കടമ പൂർത്തിയാക്കി. കലാപത്തിന് കാരണം കോണ്ഗ്രസും ആം ആദ്മിയുമാണെന്ന് ബിജെപി പറഞ്ഞു കഴിഞ്ഞു. അവർ അതുമായി മുന്നോട്ടു പോകും. ഇവരുടെ നേതാക്കളെ വരെ അറസ്റ്റ് ചെയ്യാനും മതി. പോലീസിനെ അമിത് ഷാ ശരിക്കും ഉപയോഗിക്കുന്നുണ്ട്.