ന്യൂഡൽഹി: അനുതാപത്തിന്റെ വസ്ത്രം വിരിച്ച് ക്രിസ്തുവിനെ സ്വീകരിക്കുന്ന ഓശാനയാണ് ഈ പുതിയ കാലഘട്ടത്തിൽ നമ്മുക്ക് വേണ്ടത് എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ ഉത്ബോധിപ്പിച്ചു.
ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന ശുശ്രുഷയ്ക്ക് മുഖ്യകാർമികത്യം വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബാവ തിരുമേനി. തിന്മയില്ലാത്ത ചിന്തകൾ, തിന്മയില്ലാത്ത വാക്കുകൾ, തിന്മയില്ലാത്ത പ്രവർത്തികൾ എന്നിവ നമ്മളിൽ നിന്ന് ഉണ്ടായി നന്മയുടെ സുഗന്ധം പരത്തുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് അനുഗ്രഹിച്ചു.
രാവിലെ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം യെരുശലേമിലേക്കുള്ള ക്രിസ്തുവിന്റെ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ട് ദേവാലയത്തെ ചുറ്റി പ്രദക്ഷിണവും കുരുത്തോല വാഴ്വും നടത്തപെട്ടു. ഫാദർ ജെയ്സൺ ജോസഫ് സഹകാർമികനായിരുന്നു.
ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന ശുശ്രുഷയ്ക്ക് മുഖ്യകാർമികത്യം വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബാവ തിരുമേനി. തിന്മയില്ലാത്ത ചിന്തകൾ, തിന്മയില്ലാത്ത വാക്കുകൾ, തിന്മയില്ലാത്ത പ്രവർത്തികൾ എന്നിവ നമ്മളിൽ നിന്ന് ഉണ്ടായി നന്മയുടെ സുഗന്ധം പരത്തുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് അനുഗ്രഹിച്ചു.
രാവിലെ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം യെരുശലേമിലേക്കുള്ള ക്രിസ്തുവിന്റെ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ട് ദേവാലയത്തെ ചുറ്റി പ്രദക്ഷിണവും കുരുത്തോല വാഴ്വും നടത്തപെട്ടു. ഫാദർ ജെയ്സൺ ജോസഫ് സഹകാർമികനായിരുന്നു.