വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ആർക്കൻസയിലും ഇല്ലിനോയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ അകപ്പെട്ട് ഏഴ് പേർ മരിച്ചു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് നാശംവിതയ്ക്കാൻ തുടങ്ങിയത്. വടക്കൻ ഇല്ലിനോയിലെ സംഗീത നിശ നടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിൽപ്പെട്ട് ആർക്കൻസ സംസ്ഥാനത്ത് മരണപ്പെട്ടത് മൂന്ന് പേരാണ്.
കടുത്ത മഴയിലും കാറ്റിലും അകപ്പെട്ട് ഇൻഡ്യാനയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
ഒരാഴ്ച മുമ്പ് മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേരുടെ മരിച്ചിരുന്നു. തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ഇതേ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് നാശംവിതയ്ക്കാൻ തുടങ്ങിയത്. വടക്കൻ ഇല്ലിനോയിലെ സംഗീത നിശ നടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിൽപ്പെട്ട് ആർക്കൻസ സംസ്ഥാനത്ത് മരണപ്പെട്ടത് മൂന്ന് പേരാണ്.
കടുത്ത മഴയിലും കാറ്റിലും അകപ്പെട്ട് ഇൻഡ്യാനയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
ഒരാഴ്ച മുമ്പ് മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേരുടെ മരിച്ചിരുന്നു. തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ഇതേ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു.