ചിക്കാഗോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്ത് നടപടിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരള ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന യോഗം അപലപിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നടപടിയാണ് കേന്ദ്ര ഗവർണമെന്റ് കെെകൊണ്ടത് എന്ന് നേതാക്കൾ ആരോപിച്ചു.
ലോകത്തിന് മുഴുവൻ മാതൃകയായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മങ്ങൽ എൽപ്പിച്ചുകൊണ്ടു ആർഎസ്എസ് ആശയങ്ങൾക്ക് മൂല്യം നൽകുവാനുള്ള ഈ നീക്കം തികച്ചും അപലപനീയമാണെന്ന് ഐഒസി യുഎസ്എ ചിക്കാഗോ ചാപ്റ്ററിന്റെ പൊതുയോഗം അഭിപ്രായപ്പെട്ടു. ആയിരങ്ങളുടെ ചോരയുടെ മണമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ ഏതറ്റം വരെയും പോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയാറാകുമെന്നും വികല ന്യായീകരണങ്ങൾ അതിനു തടസമാകില്ലെന്നും യോഗം പ്രഖ്യാപിച്ചു.
ഐഒസി ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം മോദി ഗവർണമെന്റിന്റെ നടപടികളെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.
തുടന്ന് പ്രസംഗിച്ച ഐഒസി യുഎസ്എ കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, കേരള ചാപ്റ്റർ വൈസ് ചെയർമാൻ സതീശൻ നായർ, ഐഒസി ചിക്കാഗോ മുൻ പ്രസിഡന്റ് പ്രഫസർ തമ്പി മാത്യു, വൈസ് പ്രസിഡന്റ് ജോസ് കല്ലിടുക്കിൽ, ജോർജ് മാത്യു, വിവിഷ് ജേക്കബ്, മനോജ് കോട്ടപ്പുറം, സൂസൻ ചാക്കോ, സജി തോമസ്, ലീല ജോസഫ്, സജി കുര്യൻ, ജോസി കുരിശിങ്കൽ തുടങ്ങിയവർ എല്ലാം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തുടർച്ചയായുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ലോകം എമ്പാടുമുള്ള എല്ലാ ഭാരതീയരുടെയും പ്രതിഷേധങ്ങളിൽ നിന്നും വരുന്ന പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനും ഉത്തരവാദിത്വം വഹിക്കാനും ബിജെപിയും നിലവിലെ ഭരണകൂടവും തയാറാകേണ്ടി വരുമെന്നും ഓർമിപ്പിച്ചു.
ഐഒസി ചിക്കാഗോ വൈസ് ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു നന്ദി രേഖപ്പെടുത്തി. ഐഒസി ചിക്കാഗോ ജനറൽ സെക്രട്ടറി മാത്യൂസ് ടോബിൻ യോഗ നടപടികൾ നിയന്ത്രിച്ചു.
ലോകത്തിന് മുഴുവൻ മാതൃകയായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മങ്ങൽ എൽപ്പിച്ചുകൊണ്ടു ആർഎസ്എസ് ആശയങ്ങൾക്ക് മൂല്യം നൽകുവാനുള്ള ഈ നീക്കം തികച്ചും അപലപനീയമാണെന്ന് ഐഒസി യുഎസ്എ ചിക്കാഗോ ചാപ്റ്ററിന്റെ പൊതുയോഗം അഭിപ്രായപ്പെട്ടു. ആയിരങ്ങളുടെ ചോരയുടെ മണമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ ഏതറ്റം വരെയും പോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയാറാകുമെന്നും വികല ന്യായീകരണങ്ങൾ അതിനു തടസമാകില്ലെന്നും യോഗം പ്രഖ്യാപിച്ചു.
ഐഒസി ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം മോദി ഗവർണമെന്റിന്റെ നടപടികളെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.
തുടന്ന് പ്രസംഗിച്ച ഐഒസി യുഎസ്എ കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, കേരള ചാപ്റ്റർ വൈസ് ചെയർമാൻ സതീശൻ നായർ, ഐഒസി ചിക്കാഗോ മുൻ പ്രസിഡന്റ് പ്രഫസർ തമ്പി മാത്യു, വൈസ് പ്രസിഡന്റ് ജോസ് കല്ലിടുക്കിൽ, ജോർജ് മാത്യു, വിവിഷ് ജേക്കബ്, മനോജ് കോട്ടപ്പുറം, സൂസൻ ചാക്കോ, സജി തോമസ്, ലീല ജോസഫ്, സജി കുര്യൻ, ജോസി കുരിശിങ്കൽ തുടങ്ങിയവർ എല്ലാം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തുടർച്ചയായുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ലോകം എമ്പാടുമുള്ള എല്ലാ ഭാരതീയരുടെയും പ്രതിഷേധങ്ങളിൽ നിന്നും വരുന്ന പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനും ഉത്തരവാദിത്വം വഹിക്കാനും ബിജെപിയും നിലവിലെ ഭരണകൂടവും തയാറാകേണ്ടി വരുമെന്നും ഓർമിപ്പിച്ചു.
ഐഒസി ചിക്കാഗോ വൈസ് ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു നന്ദി രേഖപ്പെടുത്തി. ഐഒസി ചിക്കാഗോ ജനറൽ സെക്രട്ടറി മാത്യൂസ് ടോബിൻ യോഗ നടപടികൾ നിയന്ത്രിച്ചു.