കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉടനീളമുള്ള അഞ്ച് പോളി ക്ലിനിക്കുകളുള്ള സിറ്റി ക്ലിനിക്ക് ഗ്രൂപ്പ്, ആഫ്രോ-ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റലുകളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പുമായി ക്ലിനിക്കൽ സഹകരണത്തിലെത്താൻ ധാരണയായതായി അപ്പോളോ ഹോസ്പിറ്റൽസ് എന്റർ പ്രൈസസ് ലിമിറ്റഡ് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. കെ ഹരി പ്രസാദ് അറിയിച്ചു.
സിറ്റി ക്ലിനിക്ക് ശൃംഖല ദുബായിലെയും വടക്കൻ കേരളത്തിലെയും അപ്പോളോ ക്ലിനിക്കുകൾ നിയന്ത്രിക്കും. കുവൈറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക്കൽ എൻഗേജ്മെന്റാണ് ഇതെന്ന് ക്ലിനിക്കൽ സഹകരണം പ്രഖ്യാപിച്ചുകൊണ്ട് ഡോ. കെ ഹരി പ്രസാദ് പറഞ്ഞു. ഈ ധാരണാപത്രത്തിലൂടെ സിറ്റി ക്ലിനിക്കുകൾക്ക് അപ്പോളോ ഹബ് സൗകര്യവും അതിലൂടെ സിറ്റി ക്ലിനിക്കുകളിലേക്ക് പ്രവേശിക്കുന്ന രോഗികൾക്ക് അപ്പോളോയുടെ വിപുലമായ മെഡിക്കൽ സംവിധാനങ്ങളുടെ പ്രയോജനവും ലഭിക്കും.
കഴിഞ്ഞ 17 വർഷമായി സിറ്റി ക്ലിനിക് കുവൈറ്റിൽ സേവനരംഗത്തുണ്ടെന്നും ഈ സഹകരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൗഷാദ് കെ പി പറഞ്ഞു. ക്ലിനിക്കൽ സഹകരണത്തിന് അപ്പോളോ ഹോസ്പിറ്റലുകൾക്കും അപ്പോളോ ഹെൽത്ത് ആന്റ് ലൈഫ് സ്റ്റൈലിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിറ്റി ക്ലിനിക് ഗ്രൂപ്പ് സിഇഒ ആനി വൽസൻ , അപ്പോളോ ഹോസ്പിറ്റൽസ് ഇന്റർനാഷണൽ ഡിവിഷൻ വൈസ് പ്രസിഡന്റ് ജിത്തു ജോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
1983 ഇൽ ചെന്നെയിൽ ആരംഭിച്ച അപ്പോളോ ഹോസ്പിറ്റൽസ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ആരോഗ്യ സംരക്ഷണ ഗ്രൂപ്പാണ്. 10000 കിടക്കകൾ ഉള്ള 72 ആശുപത്രികളും 500 ഫാർമസികളുമുണ്ടിന്ന് അപ്പോളോ ഗ്രൂപ്പിന്. അപ്പോളോയുടെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയത് ഒരു ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന് ആദ്യമാണ്. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയെ 2010-ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. 29 വർഷത്തിലേറെയായി, അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് തുടർച്ചയായി മികവ് പുലർത്തുകയും മെഡിക്കൽ നവീകരണം, ലോകോത്തര ക്ലിനിക്കൽ സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിൽ ലീഡർഷിപ് നിലനിർത്തുകയും ചെയ്യുന്നു . നൂതന മെഡിക്കൽ സേവനങ്ങൾക്കും ഗവേഷണത്തിനുമായി ആഗോളതലത്തിൽ മികച്ച ആശുപത്രികളിൽ ഞങ്ങളുടെ ആശുപത്രികൾ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നതായും വാർത്താ സമ്മേളനത്തിൽ സബന്ധിച്ചവർ അറിയിച്ചു
സിറ്റി ക്ലിനിക്ക് ശൃംഖല ദുബായിലെയും വടക്കൻ കേരളത്തിലെയും അപ്പോളോ ക്ലിനിക്കുകൾ നിയന്ത്രിക്കും. കുവൈറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക്കൽ എൻഗേജ്മെന്റാണ് ഇതെന്ന് ക്ലിനിക്കൽ സഹകരണം പ്രഖ്യാപിച്ചുകൊണ്ട് ഡോ. കെ ഹരി പ്രസാദ് പറഞ്ഞു. ഈ ധാരണാപത്രത്തിലൂടെ സിറ്റി ക്ലിനിക്കുകൾക്ക് അപ്പോളോ ഹബ് സൗകര്യവും അതിലൂടെ സിറ്റി ക്ലിനിക്കുകളിലേക്ക് പ്രവേശിക്കുന്ന രോഗികൾക്ക് അപ്പോളോയുടെ വിപുലമായ മെഡിക്കൽ സംവിധാനങ്ങളുടെ പ്രയോജനവും ലഭിക്കും.
കഴിഞ്ഞ 17 വർഷമായി സിറ്റി ക്ലിനിക് കുവൈറ്റിൽ സേവനരംഗത്തുണ്ടെന്നും ഈ സഹകരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൗഷാദ് കെ പി പറഞ്ഞു. ക്ലിനിക്കൽ സഹകരണത്തിന് അപ്പോളോ ഹോസ്പിറ്റലുകൾക്കും അപ്പോളോ ഹെൽത്ത് ആന്റ് ലൈഫ് സ്റ്റൈലിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിറ്റി ക്ലിനിക് ഗ്രൂപ്പ് സിഇഒ ആനി വൽസൻ , അപ്പോളോ ഹോസ്പിറ്റൽസ് ഇന്റർനാഷണൽ ഡിവിഷൻ വൈസ് പ്രസിഡന്റ് ജിത്തു ജോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
1983 ഇൽ ചെന്നെയിൽ ആരംഭിച്ച അപ്പോളോ ഹോസ്പിറ്റൽസ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ആരോഗ്യ സംരക്ഷണ ഗ്രൂപ്പാണ്. 10000 കിടക്കകൾ ഉള്ള 72 ആശുപത്രികളും 500 ഫാർമസികളുമുണ്ടിന്ന് അപ്പോളോ ഗ്രൂപ്പിന്. അപ്പോളോയുടെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയത് ഒരു ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന് ആദ്യമാണ്. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയെ 2010-ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. 29 വർഷത്തിലേറെയായി, അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് തുടർച്ചയായി മികവ് പുലർത്തുകയും മെഡിക്കൽ നവീകരണം, ലോകോത്തര ക്ലിനിക്കൽ സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിൽ ലീഡർഷിപ് നിലനിർത്തുകയും ചെയ്യുന്നു . നൂതന മെഡിക്കൽ സേവനങ്ങൾക്കും ഗവേഷണത്തിനുമായി ആഗോളതലത്തിൽ മികച്ച ആശുപത്രികളിൽ ഞങ്ങളുടെ ആശുപത്രികൾ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നതായും വാർത്താ സമ്മേളനത്തിൽ സബന്ധിച്ചവർ അറിയിച്ചു