സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലെ അധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 19-02-2020 ൽ H2/19500 നന്പർ വഴി തസ്തിക നിർണയത്തിനുള്ള പുതിയ മാനദണ്ഡങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നു.
2010-11 വർഷം വരെ കെഇആർ അധ്യായം VI ചട്ടം 23-ൽ നിഷ്കർഷിച്ചിരിക്കുന്നതിന് അനുസരിച്ചാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നത്. അതനുസരിച്ച് 1-10 വരെ ക്ലാസുകളിൽ 1:45 അനുപാതം അനുസരിച്ച് 50 കുട്ടികൾ വരെ ഒരു ഡിവിഷനും 45 ന്റെ 10 ശതമാനം 4.5 (50+1) രണ്ടാമത്തെ ഡിവിഷനും തുടർന്ന് 45 ന്റെ വർധനവനുസരിച്ച് അടുത്ത ഡിവിഷനുകളും അനുവദിച്ചിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനുവേണ്ടി 1:40 തോതിലും തസ്തിക നിർണയം നടത്താൻ അനുവദിച്ചിരുന്നു.
2009-ൽ പ്രാബല്യത്തിൽവന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് പഠനപ്രക്രിയ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനും വേണ്ടി 1:30, 1:35 എന്ന തോതിൽ അധ്യാപക-വിദ്യാർഥി അനുപാതം നിശ്ചയിക്കുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് 1:30, 1:35 എന്ന അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാണ് നിർദേശിച്ചിരുന്നതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ അനുപാതം ക്ലാസ് തലത്തിൽ നിശ്ചയിക്കാൻ സർക്കാർ തീരുമാനമെടുത്തു. അതിനനുസരിച്ച് ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി വിധി എതിരായപ്പോൾ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. എങ്കിലും സർക്കാർ വാദങ്ങളെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഹൈക്കോടതി വിധി നിലനിർത്തിക്കൊണ്ടുള്ള വിധിയാണ് ജസ്റ്റീസ് എ.കെ. സിക്രിയും ജസ്റ്റീസ് അശോക് ഭൂഷണും ചേർന്ന് 2017 ഏപ്രിൽ 19-ന് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ 20-6-2017 - ൽ H2//34017 നന്പർ പരിപത്രത്തിലൂടെ ഡിപിഐ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകി നടപ്പിലാക്കിയ ഉത്തരവാണ് ഇപ്പോൾ പുനഃക്രമീകരിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരിക്കേണ്ടിയിരുന്നതും ഇനി ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകൾ.
1. അധ്യാപക- വിദ്യാർഥി അനുപാതം 1:30, 1:35 എന്നത് മാനേജർമാരുടെ ആവശ്യത്തേക്കാളുപരി വിശദമായ നിയമയുദ്ധങ്ങൾക്കും പഠനങ്ങൾക്കും ശേഷം സർക്കാർ അനുവദിച്ചു തന്നിട്ടുള്ള മാനദണ്ഡമാണ്.
2. മാനദണ്ഡങ്ങൾക്കനുസരിച്ച് സൃഷ്ടിക്കുന്ന ഒരു തസ്തികയും അനധികൃത തസ്തികയാവുകയില്ല. മാനേജർമാർ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസലിൽ പുതിയ ഡിവിഷൻ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പോലും ലഭ്യമായ ഭൗതിക സൗകര്യങ്ങൾക്കും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് ഓഫീസർമാർ തസ്തിക അനുവദിച്ചു തന്നിട്ടുള്ളതാണ്.
3. 2015-16 മുതൽ നടത്തിയിട്ടുള്ള നിയമനങ്ങൾക്കു സംരക്ഷണം ഉണ്ടാവുകയില്ല എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
4. പൊതുവിദ്യാഭ്യാസ യജ്ഞമനുസരിച്ച് വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അതിനു പ്രധാനപ്പെട്ട ഒരു കാരണം പ്രൈമറി തലം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതാണ്. ഒരു ക്ലാസിൽ രണ്ടു ഡിവിഷൻ ഉള്ളപ്പോൾ മാത്രമേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അനുവദിക്കുകയുള്ളു എന്ന ഉത്തരവ് നിലനില്ക്കെ 51 കുട്ടികളെക്കൊണ്ട് രണ്ടാം ഡിവിഷൻ ആരംഭിക്കാൻ പറ്റാത്ത നിരവധി സ്കൂളുകളിൽ പുതിയ PTR അനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചു. കൂടുതൽ കുട്ടികൾ പൊതു വിദ്യാഭ്യാസ മേഖലയിലേക്കു തിരിച്ചുവന്നു. ഇനി പുതിയ സാഹചര്യം നിലവിൽ വന്നാൽ ബഹുഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ഇല്ലാതാകും എന്നതാണു ഫലം.
5. ഇതുവരെ നിലനിന്നിരുന്ന മാനദണ്ഡം ഒരു ക്ലാസിൽ അനുവദനീയമായ കുട്ടികളേക്കാൾ 10 ശതമാനത്തിൽ അധികം വന്നാൽ അടുത്ത ഡിവിഷൻ അനുവദനീയമാണ്. എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള മാനദണ്ഡമില്ല. സാന്പത്തിക സുരക്ഷയ്ക്കു വേണ്ടിയുള്ള ഒരു കണക്ക് എന്നു മാത്രമേ കാണാൻ സാധിക്കുകയുള്ളു.
6. കുട്ടികൾക്കു കൂടുതൽ ശ്രദ്ധയും പരിഗണനയും ഗുണമേന്മയും ഉറപ്പാക്കുന്നതിനുവേണ്ടി ക്ലാസ്മുറികളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിർദേശങ്ങൾ ഉള്ളപ്പോൾ 35 കുട്ടികൾ വരെ ഒരു ഡിവിഷനിലും 65 കുട്ടികൾ വരെ രണ്ടാം ഡിവിഷനിലും ഇരിക്കേണ്ടി വരുന്പോൾ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അന്തഃസത്തയാണ് അട്ടിമറിക്കപ്പെടുക.
7. പുതിയ നിർദേശങ്ങളിലും ധനമന്ത്രിയെ ഏറെ പ്രകോപിപ്പിച്ചത് ഒരു കുട്ടി കൂടി കൂടുന്പോൾ ഒരു അധ്യാപകൻ കൂടി നിയമിക്കപ്പെടേണ്ടി വരുമെന്ന അവസ്ഥയാണ്. 35 കഴിഞ്ഞ് ഒരു കുട്ടി കൂടി കൂടുന്പോൾ രണ്ടാം തസ്തിക സൃഷ്ടിക്കപ്പെടും എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
സംസ്ഥാനത്തെ സംരക്ഷിത അധ്യാപക പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്പോൾ ഈ പ്രതിസന്ധി വളരെ രൂക്ഷമാക്കുന്ന അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സംജാതമാവുക. 2012-13 വർഷം മുതൽ ഇപ്പോഴത്തെ അനുപാതത്തിൽ അനുവദിക്കപ്പെട്ട ആയിരക്കണക്കിനു തസ്തികകൾ അടുത്ത അധ്യയന വർഷം മുതൽ പുതിയ മാനദണ്ഡമനുസരിച്ച് തസ്തിക നിർണയിക്കുന്പോൾ ഇല്ലാതാവുകയും അവിടെ നിയമിക്കപ്പെട്ട അധ്യാപകർ പുറത്താവുകയും ചെയ്യും. വ്യക്തിഗത സ്കൂളുകളിൽ റിട്ടയർമെന്റ് ഒഴിവുകളിലൂടെ ഇവരെ സംരക്ഷിക്കാൻ സാധ്യത വളരെ കുറവാകുന്പോൾ ഒന്നുകിൽ ഇവർ ജോലിയിൽ നിന്നു പുറത്താക്കപ്പെടും അല്ലെങ്കിൽ സംരക്ഷിതവിഭാഗത്തിന്റെ ബാധ്യത വർധിപ്പിക്കും. രണ്ടും അപകടകരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുക. സേവനത്തിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക സാഹചര്യത്തിൽ റേഷ്യോയിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളും ഇതിലില്ല.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ശക്തമായ ഒരു തലമുറയെ രൂപപ്പെടുത്തേണ്ട പൊതുവിദ്യാഭ്യാസമേഖലയെ, ആ മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകുന്ന സ്വകാര്യമേഖലയെ തന്നെ ഇല്ലാതാക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കുന്നതിനേക്കാൾ ഒരു ജനാധിപത്യ സർക്കാർ തയാറാകേണ്ടത്.
ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)
2010-11 വർഷം വരെ കെഇആർ അധ്യായം VI ചട്ടം 23-ൽ നിഷ്കർഷിച്ചിരിക്കുന്നതിന് അനുസരിച്ചാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നത്. അതനുസരിച്ച് 1-10 വരെ ക്ലാസുകളിൽ 1:45 അനുപാതം അനുസരിച്ച് 50 കുട്ടികൾ വരെ ഒരു ഡിവിഷനും 45 ന്റെ 10 ശതമാനം 4.5 (50+1) രണ്ടാമത്തെ ഡിവിഷനും തുടർന്ന് 45 ന്റെ വർധനവനുസരിച്ച് അടുത്ത ഡിവിഷനുകളും അനുവദിച്ചിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനുവേണ്ടി 1:40 തോതിലും തസ്തിക നിർണയം നടത്താൻ അനുവദിച്ചിരുന്നു.
2009-ൽ പ്രാബല്യത്തിൽവന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് പഠനപ്രക്രിയ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനും വേണ്ടി 1:30, 1:35 എന്ന തോതിൽ അധ്യാപക-വിദ്യാർഥി അനുപാതം നിശ്ചയിക്കുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് 1:30, 1:35 എന്ന അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാണ് നിർദേശിച്ചിരുന്നതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ അനുപാതം ക്ലാസ് തലത്തിൽ നിശ്ചയിക്കാൻ സർക്കാർ തീരുമാനമെടുത്തു. അതിനനുസരിച്ച് ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി വിധി എതിരായപ്പോൾ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. എങ്കിലും സർക്കാർ വാദങ്ങളെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഹൈക്കോടതി വിധി നിലനിർത്തിക്കൊണ്ടുള്ള വിധിയാണ് ജസ്റ്റീസ് എ.കെ. സിക്രിയും ജസ്റ്റീസ് അശോക് ഭൂഷണും ചേർന്ന് 2017 ഏപ്രിൽ 19-ന് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ 20-6-2017 - ൽ H2//34017 നന്പർ പരിപത്രത്തിലൂടെ ഡിപിഐ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകി നടപ്പിലാക്കിയ ഉത്തരവാണ് ഇപ്പോൾ പുനഃക്രമീകരിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരിക്കേണ്ടിയിരുന്നതും ഇനി ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകൾ.
1. അധ്യാപക- വിദ്യാർഥി അനുപാതം 1:30, 1:35 എന്നത് മാനേജർമാരുടെ ആവശ്യത്തേക്കാളുപരി വിശദമായ നിയമയുദ്ധങ്ങൾക്കും പഠനങ്ങൾക്കും ശേഷം സർക്കാർ അനുവദിച്ചു തന്നിട്ടുള്ള മാനദണ്ഡമാണ്.
2. മാനദണ്ഡങ്ങൾക്കനുസരിച്ച് സൃഷ്ടിക്കുന്ന ഒരു തസ്തികയും അനധികൃത തസ്തികയാവുകയില്ല. മാനേജർമാർ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസലിൽ പുതിയ ഡിവിഷൻ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പോലും ലഭ്യമായ ഭൗതിക സൗകര്യങ്ങൾക്കും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് ഓഫീസർമാർ തസ്തിക അനുവദിച്ചു തന്നിട്ടുള്ളതാണ്.
3. 2015-16 മുതൽ നടത്തിയിട്ടുള്ള നിയമനങ്ങൾക്കു സംരക്ഷണം ഉണ്ടാവുകയില്ല എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
4. പൊതുവിദ്യാഭ്യാസ യജ്ഞമനുസരിച്ച് വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അതിനു പ്രധാനപ്പെട്ട ഒരു കാരണം പ്രൈമറി തലം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതാണ്. ഒരു ക്ലാസിൽ രണ്ടു ഡിവിഷൻ ഉള്ളപ്പോൾ മാത്രമേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അനുവദിക്കുകയുള്ളു എന്ന ഉത്തരവ് നിലനില്ക്കെ 51 കുട്ടികളെക്കൊണ്ട് രണ്ടാം ഡിവിഷൻ ആരംഭിക്കാൻ പറ്റാത്ത നിരവധി സ്കൂളുകളിൽ പുതിയ PTR അനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചു. കൂടുതൽ കുട്ടികൾ പൊതു വിദ്യാഭ്യാസ മേഖലയിലേക്കു തിരിച്ചുവന്നു. ഇനി പുതിയ സാഹചര്യം നിലവിൽ വന്നാൽ ബഹുഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ഇല്ലാതാകും എന്നതാണു ഫലം.
5. ഇതുവരെ നിലനിന്നിരുന്ന മാനദണ്ഡം ഒരു ക്ലാസിൽ അനുവദനീയമായ കുട്ടികളേക്കാൾ 10 ശതമാനത്തിൽ അധികം വന്നാൽ അടുത്ത ഡിവിഷൻ അനുവദനീയമാണ്. എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള മാനദണ്ഡമില്ല. സാന്പത്തിക സുരക്ഷയ്ക്കു വേണ്ടിയുള്ള ഒരു കണക്ക് എന്നു മാത്രമേ കാണാൻ സാധിക്കുകയുള്ളു.
6. കുട്ടികൾക്കു കൂടുതൽ ശ്രദ്ധയും പരിഗണനയും ഗുണമേന്മയും ഉറപ്പാക്കുന്നതിനുവേണ്ടി ക്ലാസ്മുറികളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിർദേശങ്ങൾ ഉള്ളപ്പോൾ 35 കുട്ടികൾ വരെ ഒരു ഡിവിഷനിലും 65 കുട്ടികൾ വരെ രണ്ടാം ഡിവിഷനിലും ഇരിക്കേണ്ടി വരുന്പോൾ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അന്തഃസത്തയാണ് അട്ടിമറിക്കപ്പെടുക.
7. പുതിയ നിർദേശങ്ങളിലും ധനമന്ത്രിയെ ഏറെ പ്രകോപിപ്പിച്ചത് ഒരു കുട്ടി കൂടി കൂടുന്പോൾ ഒരു അധ്യാപകൻ കൂടി നിയമിക്കപ്പെടേണ്ടി വരുമെന്ന അവസ്ഥയാണ്. 35 കഴിഞ്ഞ് ഒരു കുട്ടി കൂടി കൂടുന്പോൾ രണ്ടാം തസ്തിക സൃഷ്ടിക്കപ്പെടും എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
സംസ്ഥാനത്തെ സംരക്ഷിത അധ്യാപക പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്പോൾ ഈ പ്രതിസന്ധി വളരെ രൂക്ഷമാക്കുന്ന അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സംജാതമാവുക. 2012-13 വർഷം മുതൽ ഇപ്പോഴത്തെ അനുപാതത്തിൽ അനുവദിക്കപ്പെട്ട ആയിരക്കണക്കിനു തസ്തികകൾ അടുത്ത അധ്യയന വർഷം മുതൽ പുതിയ മാനദണ്ഡമനുസരിച്ച് തസ്തിക നിർണയിക്കുന്പോൾ ഇല്ലാതാവുകയും അവിടെ നിയമിക്കപ്പെട്ട അധ്യാപകർ പുറത്താവുകയും ചെയ്യും. വ്യക്തിഗത സ്കൂളുകളിൽ റിട്ടയർമെന്റ് ഒഴിവുകളിലൂടെ ഇവരെ സംരക്ഷിക്കാൻ സാധ്യത വളരെ കുറവാകുന്പോൾ ഒന്നുകിൽ ഇവർ ജോലിയിൽ നിന്നു പുറത്താക്കപ്പെടും അല്ലെങ്കിൽ സംരക്ഷിതവിഭാഗത്തിന്റെ ബാധ്യത വർധിപ്പിക്കും. രണ്ടും അപകടകരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുക. സേവനത്തിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക സാഹചര്യത്തിൽ റേഷ്യോയിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളും ഇതിലില്ല.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ശക്തമായ ഒരു തലമുറയെ രൂപപ്പെടുത്തേണ്ട പൊതുവിദ്യാഭ്യാസമേഖലയെ, ആ മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകുന്ന സ്വകാര്യമേഖലയെ തന്നെ ഇല്ലാതാക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കുന്നതിനേക്കാൾ ഒരു ജനാധിപത്യ സർക്കാർ തയാറാകേണ്ടത്.
ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)