ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച മൂന്ന് ലക്ഷം ദിർഹവുമായി (67 ലക്ഷം രൂപ) യാചകൻ ദുബായിൽ അറസ്റ്റിൽ. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിർമിച്ച കാലിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
സന്ദർശക വിസയിലാണ് ഇയാൾ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനിൽ യാചകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നായി 70,000 ദിർഹം, 46,000 ദിർഹം, 44,000 ദിർഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്.
90 ശതമാനം യാചകരും സന്ദർശക വിസയിലാണ് എത്തുന്നതെന്നും റമദാനിൽ ഇവരുടെ എണ്ണം വർധിക്കുമെന്നും സിഐഡി ഡെപ്യൂട്ടി ഡയറക്ടർ സയിദ് സുഹൈൽ അൽ അയാലി പറഞ്ഞു.
സന്ദർശക വിസയിലാണ് ഇയാൾ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനിൽ യാചകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നായി 70,000 ദിർഹം, 46,000 ദിർഹം, 44,000 ദിർഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്.
90 ശതമാനം യാചകരും സന്ദർശക വിസയിലാണ് എത്തുന്നതെന്നും റമദാനിൽ ഇവരുടെ എണ്ണം വർധിക്കുമെന്നും സിഐഡി ഡെപ്യൂട്ടി ഡയറക്ടർ സയിദ് സുഹൈൽ അൽ അയാലി പറഞ്ഞു.