പ്രഫ. എസ്. ശിവദാസിന് എണ്പതു വയസു തികയുന്നു. അനന്തമായ കാലപ്രവാഹത്തിൽ എണ്പത് ചെറിയ സംഖ്യയാണ്. എന്നാൽ ഒരു മനുഷ്യായുസിൽ ആ സംഖ്യയ്ക്കു വലിയ വിലയുണ്ട്. ഒരു മനുഷ്യന്റെ ജീവിതം സാർത്ഥകമാകുന്നത് അവന്റെ / അവളുടെ വിവിധങ്ങളായ സംഭാവനകൾ വിലയിരുത്തുന്പോഴാണ്. ശിവദാസ് സാറിന്റെ ജീവിതം അർഥപൂർണമാണ് എന്നുപറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
ഏറെക്കാലം കുട്ടികളെ രസതന്ത്രം പഠിപ്പിച്ച അധ്യാപകൻ, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഇരുനൂറോളം പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരൻ, യുറീക്കയുടേയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർ എന്നിങ്ങനെ ശിവദാസ് സാറിന്റെ വ്യക്തിത്വത്തിന് ഭിന്നമുഖങ്ങളാണുള്ളത്. ബഹുമുഖപ്രതിഭയെന്ന് സംശയമില്ലാതെ വിളിക്കാവുന്ന പ്രതിഭാശാലിയാണ് പ്രഫ. എസ്. ശിവദാസ്.
ശാസ്ത്രപ്രചാരകനെന്ന നിലയിൽ ശിവദാസ് സാറിന്റെ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. ശാസ്ത്രത്തിന്റെ ഭിന്നതലങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ സ്വാഭാവികമായി അണിനിരക്കുന്നു. ലോകത്തിലെ പ്രശസ്ത ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിപുലമായ അന്വേഷണങ്ങൾ ശിവദാസ് സർ ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. ശാസ്ത്രജ്ഞന്റെ യുക്തിബോധവും കലാകാരന്റെ സൗന്ദര്യബോധവും ഒത്തിണങ്ങി നിൽക്കുന്നതുകൊണ്ടാണ് ശിവദാസ് സാറിന്റെ ശാസ്ത്രഗ്രന്ഥങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്നത്. വളരെക്കാലം കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻനിരയിലുണ്ടായിരുന്നതുകൊണ്ട് ശാസ്ത്രത്തെയും സാഹിത്യത്തെയും അദ്ദേഹം കൂട്ടിയിണക്കി.
ശാസ്ത്രീയവീക്ഷണം വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത് ശിവദാസ് സാറിന്റെ ശാസ്ത്രാന്വേഷണങ്ങൾക്കു പ്രസക്തിയേറുന്നു. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് സഞ്ചരിക്കാൻ മനുഷ്യസമൂഹത്തെ സഹായിച്ചത് ശാസ്ത്രമാണെന്ന ബോധ്യത്തിൽ നിന്നാണ് ശിവദാസ് സാറിന്റെ ദർശനങ്ങൾ രൂപംകൊള്ളുന്നത്. ഏതു കാര്യത്തെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാൻ അദ്ദേഹത്തിനു സാധിക്കുന്നു.
കേരളത്തിൽ പരിസ്ഥിതിചിന്തകൾ വളർത്തുന്നതിൽ ശിവദാസ് സാർ നിസ്തുലമായ പരിശ്രമങ്ങളാണ് നടത്തിയത്. ’ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക’ മായാണ് അദ്ദേഹം ഭൂമിയെ അടയാളപ്പെടുത്തുന്നത്. പുല്ലിനും പുഴുവിനും സസ്യലതാദികൾക്കും മണ്ണിരയ്ക്കും കുഴിയാനയ്ക്കും മറ്റെല്ലാ ജീവജാലങ്ങൾക്കും ശിവദാസ് സാറിന്റെ ചിന്തകളിൽ ഇടമുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണം മനുഷ്യകേന്ദ്രിതമല്ല. പ്രകൃതിയിലെ ഓരോന്നിനും ഇവിടെ അവകാശങ്ങളുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഉറുന്പിന് ആഹാരം നല്കുന്ന, വീട്ടിൽ വളർത്തുന്ന ജീവജാലങ്ങളെ കണികാണിക്കുന്ന അമ്മയിൽ നിന്നാണ് ഈ ധാർമികബോധം അദ്ദേഹത്തിനു പകർന്നുകിട്ടിയത്. ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടേതാണ് എന്നുതന്നെയാണ് ശിവദാസ് സാർ പറഞ്ഞുകൊണ്ടിരുന്നത്. എത്രയോ കുട്ടികളുടെ മനസിലേക്കാണ് അദ്ദേഹം പരിസ്ഥിതിസ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതം അങ്ങനെ അറിവിന്റെയും പാരിസ്ഥിതിക ധാർമികതയുടെയും പ്രകാശം വിതറുന്ന ദീപമായി മാറുന്നു.
നോഹയുടെ പെട്ടകത്തിന്റെ കഥയെ പാരിസ്ഥിതികമായി വായിക്കാൻ ശിവദാസ് സാറിനു സാധിച്ചത് ഹരിതാത്മീയതയുടെ ചൈതന്യം ഉള്ളിലുള്ളതുകൊണ്ടാണ്. ഇനി രാഷ്ട്രീയത്തിനോ ആത്മീയതയ്ക്കോ പരിസ്ഥിതിയിൽ നിന്നു വേറിട്ടു നിലനില്ക്കാനാവില്ല. പാരിസ്ഥിതികമായ ആത്മീയതയുടെ തുടർച്ചയായാണ് ശിവദാസ് സാർ ഫ്രാൻസിസ് അസീസിയെക്കുറിച്ച് നോവലെഴുതുന്നത്. അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ കൂടുതൽ അഗാധമാക്കാൻ സെന്റ് ഫ്രാൻസിസിന്റെ ജീവിതം സഹായിച്ചു. ’കിളിമകളുടെ പുണ്യവാളൻ’ ആയി സെന്റ് ഫ്രാൻസിസിനെ ശിവദാസ് സാർ ചിത്രീകരിക്കുന്നു. സർവ ചരാചരങ്ങളെയും ചേർത്തുനിർത്തുന്ന ആത്മീയചൈതന്യം മനസിൽ നിറഞ്ഞുതുളുന്പുന്ന തൂലികകൊണ്ടാണ് ശിവദാസ് സാർ സെന്റ് ഫ്രാൻസിസിനെ വാക്കുകളിലേക്കാവാഹിക്കുന്നത്. ശിവദാസ് സാറിന്റെ അന്വേഷണങ്ങളുടെ സാഫല്യമാണിത്. ചെറുതുകൾക്കും തന്പുരാനുണ്ടെന്ന യാഥാർഥ്യമാണ് അദ്ദേഹം നമ്മോട് വിളിച്ചുപറയുന്നത്.
ശിവദാസ് സാറിന്റെ കഥകളും രചനകളുമെല്ലാം കൂടുതൽ നല്ല സമൂഹത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മനസിൽ നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം നിറയ്ക്കുന്ന കഥകളാണ് അദ്ദേഹം എഴുതിയത്. വെളിച്ചത്തിന്റെ, നന്മയുടെ പക്ഷത്താണ് എന്നും അദ്ദേഹം നിലകൊണ്ടത്. അറിവുനേടി കൂടുതൽ നല്ല മനുഷ്യരായി മാറണമെന്നാണ് ശിവദാസ് സാർ എന്നും പറഞ്ഞത്. അദ്ദേഹത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കുട്ടിയാണ് എല്ലാം എഴുതുന്നതെന്ന് നാം തിരിച്ചറിയുന്നു.
കുട്ടിയാണ് മുതിർന്ന മനുഷ്യന്റെ പിതാവ് എന്ന സൂക്തം ശിവദാസ് സാറിന്റെ കാര്യത്തിൽ സാർത്ഥകമാകുന്നു. ചെറുതിലും വലുതിലും കൗതുകം കാണാൻ അദ്ദേഹത്തിനു സാധിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത കുട്ടിത്തം കാത്തുസൂക്ഷിക്കുന്നതു കൊണ്ടാണ്. കുട്ടികൾ ശിവദാസ് മാമനെ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഏവരോടും ഇടപഴകാൻ സാധിക്കുന്നതിനും കാരണം മറ്റൊന്നല്ല.
ശിവദാസ് സാർ എന്നും കാത്തുസൂക്ഷിക്കുന്ന മൂല്യമാണ് മതനിരപേക്ഷത. ജാതിമത വ്യത്യാസങ്ങൾ അദ്ദേഹത്തെ ഒട്ടും സ്വാധീനിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വീക്ഷണം വിശാലമായത്. സാർവലൗകികമായ മാനവികമൂല്യങ്ങളാണ് ശിവദാസ് സാറിനെ മുന്നോട്ടു നയിക്കുന്നത്. മതനിരപേക്ഷതയും അതിരുകളില്ലാത്ത സ്നേഹവും ഇന്ന് വെല്ലുവിളികൾ നേരിടുന്നു. ഈ സന്ദർഭത്തിൽ ശിവദാസ് സാറിനെപ്പോലുള്ളവർ പ്രകാശഗോപുരങ്ങളാണ്.
ശിവദാസ് സാറിന്റെ ജീവിതം നിരന്തരമായ അന്വേഷണമാണ്. എണ്പതാം വയസ്സിലും അദ്ദേഹം അന്വേഷണം തുടരുന്നു. പ്രചോദനത്തിന്റെ അവസാനിക്കാത്ത ആവനാഴിയാണ് അദ്ദേഹത്തിന്റെ തൂലിക. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണ് ശിവദാസ് സാറിന്റെ വ്യക്തിത്വം. മനുഷ്യനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും എഡിറ്ററെന്ന നിലയിലുമെല്ലാം അനന്യതയാണ് ഈ മനുഷ്യൻ. ശിവദാസ് സാർ ഇനിയും അന്വേഷണം തുടരട്ടെ. അറിവിന്റെ വെളിച്ചം നമുക്കായി പ്രസരിപ്പിക്കട്ടെ. എണ്പതിന്റെ യുവത്വത്തിലെത്തി നിൽക്കുന്ന അദ്ദേഹത്തിനു നന്മകൾ ആശംസിക്കാം.
ഡോ. റോയി തോമസ്
ഏറെക്കാലം കുട്ടികളെ രസതന്ത്രം പഠിപ്പിച്ച അധ്യാപകൻ, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഇരുനൂറോളം പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരൻ, യുറീക്കയുടേയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർ എന്നിങ്ങനെ ശിവദാസ് സാറിന്റെ വ്യക്തിത്വത്തിന് ഭിന്നമുഖങ്ങളാണുള്ളത്. ബഹുമുഖപ്രതിഭയെന്ന് സംശയമില്ലാതെ വിളിക്കാവുന്ന പ്രതിഭാശാലിയാണ് പ്രഫ. എസ്. ശിവദാസ്.
ശാസ്ത്രപ്രചാരകനെന്ന നിലയിൽ ശിവദാസ് സാറിന്റെ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. ശാസ്ത്രത്തിന്റെ ഭിന്നതലങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ സ്വാഭാവികമായി അണിനിരക്കുന്നു. ലോകത്തിലെ പ്രശസ്ത ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിപുലമായ അന്വേഷണങ്ങൾ ശിവദാസ് സർ ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. ശാസ്ത്രജ്ഞന്റെ യുക്തിബോധവും കലാകാരന്റെ സൗന്ദര്യബോധവും ഒത്തിണങ്ങി നിൽക്കുന്നതുകൊണ്ടാണ് ശിവദാസ് സാറിന്റെ ശാസ്ത്രഗ്രന്ഥങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്നത്. വളരെക്കാലം കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻനിരയിലുണ്ടായിരുന്നതുകൊണ്ട് ശാസ്ത്രത്തെയും സാഹിത്യത്തെയും അദ്ദേഹം കൂട്ടിയിണക്കി.
ശാസ്ത്രീയവീക്ഷണം വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത് ശിവദാസ് സാറിന്റെ ശാസ്ത്രാന്വേഷണങ്ങൾക്കു പ്രസക്തിയേറുന്നു. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് സഞ്ചരിക്കാൻ മനുഷ്യസമൂഹത്തെ സഹായിച്ചത് ശാസ്ത്രമാണെന്ന ബോധ്യത്തിൽ നിന്നാണ് ശിവദാസ് സാറിന്റെ ദർശനങ്ങൾ രൂപംകൊള്ളുന്നത്. ഏതു കാര്യത്തെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാൻ അദ്ദേഹത്തിനു സാധിക്കുന്നു.
കേരളത്തിൽ പരിസ്ഥിതിചിന്തകൾ വളർത്തുന്നതിൽ ശിവദാസ് സാർ നിസ്തുലമായ പരിശ്രമങ്ങളാണ് നടത്തിയത്. ’ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക’ മായാണ് അദ്ദേഹം ഭൂമിയെ അടയാളപ്പെടുത്തുന്നത്. പുല്ലിനും പുഴുവിനും സസ്യലതാദികൾക്കും മണ്ണിരയ്ക്കും കുഴിയാനയ്ക്കും മറ്റെല്ലാ ജീവജാലങ്ങൾക്കും ശിവദാസ് സാറിന്റെ ചിന്തകളിൽ ഇടമുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണം മനുഷ്യകേന്ദ്രിതമല്ല. പ്രകൃതിയിലെ ഓരോന്നിനും ഇവിടെ അവകാശങ്ങളുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഉറുന്പിന് ആഹാരം നല്കുന്ന, വീട്ടിൽ വളർത്തുന്ന ജീവജാലങ്ങളെ കണികാണിക്കുന്ന അമ്മയിൽ നിന്നാണ് ഈ ധാർമികബോധം അദ്ദേഹത്തിനു പകർന്നുകിട്ടിയത്. ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടേതാണ് എന്നുതന്നെയാണ് ശിവദാസ് സാർ പറഞ്ഞുകൊണ്ടിരുന്നത്. എത്രയോ കുട്ടികളുടെ മനസിലേക്കാണ് അദ്ദേഹം പരിസ്ഥിതിസ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതം അങ്ങനെ അറിവിന്റെയും പാരിസ്ഥിതിക ധാർമികതയുടെയും പ്രകാശം വിതറുന്ന ദീപമായി മാറുന്നു.
നോഹയുടെ പെട്ടകത്തിന്റെ കഥയെ പാരിസ്ഥിതികമായി വായിക്കാൻ ശിവദാസ് സാറിനു സാധിച്ചത് ഹരിതാത്മീയതയുടെ ചൈതന്യം ഉള്ളിലുള്ളതുകൊണ്ടാണ്. ഇനി രാഷ്ട്രീയത്തിനോ ആത്മീയതയ്ക്കോ പരിസ്ഥിതിയിൽ നിന്നു വേറിട്ടു നിലനില്ക്കാനാവില്ല. പാരിസ്ഥിതികമായ ആത്മീയതയുടെ തുടർച്ചയായാണ് ശിവദാസ് സാർ ഫ്രാൻസിസ് അസീസിയെക്കുറിച്ച് നോവലെഴുതുന്നത്. അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ കൂടുതൽ അഗാധമാക്കാൻ സെന്റ് ഫ്രാൻസിസിന്റെ ജീവിതം സഹായിച്ചു. ’കിളിമകളുടെ പുണ്യവാളൻ’ ആയി സെന്റ് ഫ്രാൻസിസിനെ ശിവദാസ് സാർ ചിത്രീകരിക്കുന്നു. സർവ ചരാചരങ്ങളെയും ചേർത്തുനിർത്തുന്ന ആത്മീയചൈതന്യം മനസിൽ നിറഞ്ഞുതുളുന്പുന്ന തൂലികകൊണ്ടാണ് ശിവദാസ് സാർ സെന്റ് ഫ്രാൻസിസിനെ വാക്കുകളിലേക്കാവാഹിക്കുന്നത്. ശിവദാസ് സാറിന്റെ അന്വേഷണങ്ങളുടെ സാഫല്യമാണിത്. ചെറുതുകൾക്കും തന്പുരാനുണ്ടെന്ന യാഥാർഥ്യമാണ് അദ്ദേഹം നമ്മോട് വിളിച്ചുപറയുന്നത്.
ശിവദാസ് സാറിന്റെ കഥകളും രചനകളുമെല്ലാം കൂടുതൽ നല്ല സമൂഹത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മനസിൽ നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം നിറയ്ക്കുന്ന കഥകളാണ് അദ്ദേഹം എഴുതിയത്. വെളിച്ചത്തിന്റെ, നന്മയുടെ പക്ഷത്താണ് എന്നും അദ്ദേഹം നിലകൊണ്ടത്. അറിവുനേടി കൂടുതൽ നല്ല മനുഷ്യരായി മാറണമെന്നാണ് ശിവദാസ് സാർ എന്നും പറഞ്ഞത്. അദ്ദേഹത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കുട്ടിയാണ് എല്ലാം എഴുതുന്നതെന്ന് നാം തിരിച്ചറിയുന്നു.
കുട്ടിയാണ് മുതിർന്ന മനുഷ്യന്റെ പിതാവ് എന്ന സൂക്തം ശിവദാസ് സാറിന്റെ കാര്യത്തിൽ സാർത്ഥകമാകുന്നു. ചെറുതിലും വലുതിലും കൗതുകം കാണാൻ അദ്ദേഹത്തിനു സാധിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത കുട്ടിത്തം കാത്തുസൂക്ഷിക്കുന്നതു കൊണ്ടാണ്. കുട്ടികൾ ശിവദാസ് മാമനെ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഏവരോടും ഇടപഴകാൻ സാധിക്കുന്നതിനും കാരണം മറ്റൊന്നല്ല.
ശിവദാസ് സാർ എന്നും കാത്തുസൂക്ഷിക്കുന്ന മൂല്യമാണ് മതനിരപേക്ഷത. ജാതിമത വ്യത്യാസങ്ങൾ അദ്ദേഹത്തെ ഒട്ടും സ്വാധീനിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വീക്ഷണം വിശാലമായത്. സാർവലൗകികമായ മാനവികമൂല്യങ്ങളാണ് ശിവദാസ് സാറിനെ മുന്നോട്ടു നയിക്കുന്നത്. മതനിരപേക്ഷതയും അതിരുകളില്ലാത്ത സ്നേഹവും ഇന്ന് വെല്ലുവിളികൾ നേരിടുന്നു. ഈ സന്ദർഭത്തിൽ ശിവദാസ് സാറിനെപ്പോലുള്ളവർ പ്രകാശഗോപുരങ്ങളാണ്.
ശിവദാസ് സാറിന്റെ ജീവിതം നിരന്തരമായ അന്വേഷണമാണ്. എണ്പതാം വയസ്സിലും അദ്ദേഹം അന്വേഷണം തുടരുന്നു. പ്രചോദനത്തിന്റെ അവസാനിക്കാത്ത ആവനാഴിയാണ് അദ്ദേഹത്തിന്റെ തൂലിക. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണ് ശിവദാസ് സാറിന്റെ വ്യക്തിത്വം. മനുഷ്യനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും എഡിറ്ററെന്ന നിലയിലുമെല്ലാം അനന്യതയാണ് ഈ മനുഷ്യൻ. ശിവദാസ് സാർ ഇനിയും അന്വേഷണം തുടരട്ടെ. അറിവിന്റെ വെളിച്ചം നമുക്കായി പ്രസരിപ്പിക്കട്ടെ. എണ്പതിന്റെ യുവത്വത്തിലെത്തി നിൽക്കുന്ന അദ്ദേഹത്തിനു നന്മകൾ ആശംസിക്കാം.
ഡോ. റോയി തോമസ്