അപഥസഞ്ചാരികളെ നേർവഴിക്കു നയിക്കുന്നതിനുവേണ്ടി നടപ്പാക്കിവന്നിരുന്ന ശിക്ഷാവിധികൾക്കു മനുഷ്യനോളംതന്നെ പഴക്കമുണ്ടാവും. അവയിലേറ്റവും കടുപ്പമേറിയതാണു വധശിക്ഷ. തെറ്റു ചെയ്യുന്നവനെത്തന്നെ ഇല്ലാതാക്കിക്കളയുന്ന കഠിനശിക്ഷ. കാലാകാലങ്ങളായി വധശിക്ഷയുടെ ന്യായാന്യായങ്ങളെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും നിയമവൃത്തങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലിന്നോളം ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താൻ ലോകരാജ്യങ്ങൾക്കോ ഐക്യരാഷ്ട്രസഭയ്ക്കു പോലുമോ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലാണെങ്കിൽ ഇപ്പോൾ ഏതാനും പേർ വധശിക്ഷയെ അഭിമുഖീകരിക്കുന്നു.
തെറ്റുചെയ്ത ആളെ ആക്രമിക്കുകയോ വകവരുത്തുകയോ ചെയ്യുന്നതിനു പകരം തെറ്റ് ആവർത്തിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ആദ്യചിന്തകളെന്നാവണം ആരംഭിച്ചത്? നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗർഭാധാനം നടന്ന ഒരു ചരിത്രസന്ദർഭമായിരുന്നു അത്. ആഫ്രിക്കയിലെ ആദിമഗോത്രങ്ങളിൽ വധശിക്ഷ അതാതു കാലഘട്ടങ്ങളിൽ നിലവിലിരുന്ന അന്ധവിശ്വാസങ്ങളിൽ നിന്നാണ് ഉടലെടുത്തത്. ചില പ്രാകൃതഗോത്രങ്ങളിൽ പുണ്യജീവികളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകുകയെന്നത് വിശ്വാസത്തിന്റെ ഭാഗമായ ഒരാചാരമായിരുന്നു. ഇംഗ്ലണ്ടിൽ പതിനെട്ടാം നൂറ്റാണ്ടിൽപ്പോലും മോഷണക്കുറ്റത്തിന് വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്- പ്രായപൂർത്തിയാകാത്തവരെ വരെ. കുറ്റവാളിയെ തുടർന്നും ജീവിക്കാനനുവദിച്ചാൽ അവൻ സമൂഹത്തെ വീണ്ടും കളങ്കപ്പെടുത്തുമെന്ന ഭീതിയിലാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ടിരുന്നത്.
ഇന്ത്യയിലേക്കു വരാം. മഹർഷിമാരെപ്പോലും കൊള്ളയടിക്കുന്നതിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന രത്നാകരനെന്ന ഒരു കാട്ടുകൊള്ളക്കാരനെ ധർമോപദേശങ്ങളിലൂടെ ധ്യാനതപസുകളിലേക്കു നയിക്കുകയും പിൽക്കാലത്തദ്ദേഹം വാൽമീകിയെന്ന ആദികവിയായി രാമായണകർത്താവാകുകയും ചെയ്ത കഥ പ്രസിദ്ധമാണല്ലോ. ഈ കഥ സത്യമാവട്ടെ, അസത്യമാവട്ടെ; ഈ പുരാവൃത്തത്തിനൊരു സന്ദേശമുണ്ട് -ധർമോപദേശങ്ങളിലൂടെയുള്ള മാനസാന്തരം. വേണമെങ്കിൽ രത്നാകരനെ വധശിക്ഷയ്ക്കു വിധേയമാക്കാമായിരുന്നു. അത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളാണയാൾ നടത്തിയത്. എന്നാൽ, ആ കാട്ടുകള്ളനെ മാനസാന്തരപ്പെടുത്താനാണ് മഹർഷിമാർ ശ്രമിച്ചത്.
പിൽക്കാലത്തു ബുദ്ധനെപ്പോലുള്ള പ്രവാചകർക്ക് അഹിംസ അടിസ്ഥാനപ്രമാണമായിരുന്നു. ഒരു തരത്തിലുള്ള ഹിംസയെയും അവരംഗീകരിച്ചിരുന്നില്ല. തന്നെയല്ല, കൊലയാളിയായാലും കവർച്ചക്കാരനായാലും വേശ്യ ആയാലും ധർമോപദേശങ്ങളിലൂടെ മാനസാന്തരത്തിനു വിധേയമാക്കുകയെന്നതായിരുന്നു അവരൊക്കെ അവലംബിച്ചിരുന്ന മാർഗം. മനുഷ്യനുൾപ്പെടെ എല്ലാ ജീവികൾക്കും ജീവൻ നൽകിയത് വിശ്വപ്രകൃതിയാണ്. ആ ജീവനപഹരിക്കാൻ മനുഷ്യനവകാശമില്ല. ഇതായിരുന്നു ബുദ്ധമത ദർശനം. ജാതകകഥകളെല്ലാം ഇതിനുദാഹരണമാണ്. ബുദ്ധനെപിന്തുടർന്നുവന്ന ക്രിസ്തുവിന്റെ ഉപദേശങ്ങൾ നോക്കുക- പാപത്തെ വെറുക്കുക, പാപിയോടു പൊറുക്കുക. ജസ്റ്റീസ് കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞർ വധശിക്ഷ കാലഹരണപ്പെട്ടുപോകേണ്ട ശിക്ഷാസന്പ്രദായമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിൽ വധശിക്ഷ അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ലോകമെന്പാടുമുള്ള എഴുത്തുകാരും ചിന്തകരും അതിനെതിരേ ശബ്ദമുയർത്താൻ തുടങ്ങി. അതിൽ മുൻപന്തിയിൽ നിന്നത് സിസാറേ ബെക്കാരിയ എന്ന ഫ്രഞ്ച് ദാർശനികനാണ്. ബെക്കാരിയയുടെ പുസ്തകം അന്നത്തെ റഷ്യൻ രാജ്ഞി കാതറൈൻ വായിച്ചതിന്റെ ഫലമായി റഷ്യയിൽ വധശിക്ഷ നിർത്തിവയ്ക്കുക പോലുമുണ്ടായി. സെന്റ് അഗസ്റ്റിൻ, സെന്റ് തോമസ് അക്വിനാസ് മുതൽ വിക്ടർ ഹ്യൂഗോ വരെയുള്ളവരെല്ലാം കുറ്റവാളികളെ കാരുണ്യപൂർവം വീക്ഷിക്കണമെന്നും വധശിക്ഷ അനഭിലഷണീയമാണെന്നും വാദിച്ചവരാണ്.
വിക്ടർ ഹ്യൂഗോയുടെ പാവങ്ങളിലെ മെത്രാന്റെ കഥ പ്രസിദ്ധമാണല്ലോ. ഒരു കുറ്റവാളിയിൽനിന്നുപോലും മഹാത്മാക്കൾ വളർന്നുവരാമെന്നും കാണിച്ചുതരുന്ന ഒരുത്തമകഥാപാത്രമാണ് ആ മെത്രാൻ. നിസാരമായ ഒരു മോഷണക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുകയും ജയിൽജീവിതത്തിലൂടെ ഒരു കൊടുംകുറ്റവാളിയായി മാറുകയും ചെയ്ത ഒരു നിർഭാഗ്യവാനെ മെത്രാന്റെ ഹൃദയവിശാലത ഒരു മഹാത്മാവായി മാനസാന്തരപ്പെടുത്തുന്നു.
വിക്ടോറിയൻ കാലഘട്ടത്തിൽ ചാൾസ് ഡിക്കൻസിനെപ്പോലുള്ളവരും വധശിക്ഷയ്ക്കെതിരേ പോരാടിയവരാണ്. വോൾട്ടയർ, റൂസോ, മൊണ്ടെസ്ക്യു, ഷ്വെയ്റ്റ്സർ, ഗാന്ധിജി മുതലായവരെല്ലാം വധശിക്ഷയെ എതിർത്തു. ഇംഗ്ലണ്ടിൽ 1965ൽ ലേബർ പാർട്ടി അംഗമായ സിൽവർമാൻ ഹൗസ് ഓഫ് കോമൺസിൽ വധശിക്ഷ നിർത്താനുള്ള ബിൽ അവതരിപ്പിച്ചു. അതു പാസാക്കപ്പെടുകയുമുണ്ടായി. അങ്ങനെ 1965 നവംബർ അഞ്ചു മുതൽ അഞ്ചുവർഷക്കാലത്തേക്ക് ഇംഗ്ലണ്ടിൽ വധശിക്ഷ നിർത്തിവച്ചു.
മൃഗസമാനം ജീവിച്ചിരുന്ന ആദിമമനുഷ്യൻ യുഗാന്തരങ്ങളിലൂടെ യാത്ര ചെയ്ത് ആധുനിക മനുഷ്യനിൽ എത്തിനിൽക്കുന്നു. നാളത്തെ അതിമാനുഷനിലേക്ക് യാത്ര ചെയ്യേണ്ടതും അവനാണ്. ആക്രമണത്തിനു പ്രത്യാക്രമണമെന്ന പ്രാകൃതചിന്താഗതിയിൽനിന്ന് ആക്രമണത്തിന് അനുരഞ്ജനമെന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാർഗത്തിലൂടെ നാം മുന്നേറുകയാണ്. ഈ സന്ദർഭത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ട് അധമകൃത്യങ്ങളിലേർപ്പെട്ട ഒരാളെ വധിച്ചില്ലാതാക്കി ശിക്ഷിക്കുകയാണോ വേണ്ടത്? അതോ തുടർന്നുള്ള ജീവിതത്തിൽ പശ്ചാത്തപിച്ച് ഉള്ളുചുട്ട അനുഭവങ്ങളിലൂടെ ഒരു പുനർജന്മത്തിനു വഴിയൊരുക്കുകയാണോ വേണ്ടത്? നിയമവിദഗ്ധരും ഭരണാധികാരികളും സാമൂഹ്യപരിഷ്കർത്താക്കളും കൂലങ്കഷമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
എസ്.പി. നന്പൂതിരി
തെറ്റുചെയ്ത ആളെ ആക്രമിക്കുകയോ വകവരുത്തുകയോ ചെയ്യുന്നതിനു പകരം തെറ്റ് ആവർത്തിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ആദ്യചിന്തകളെന്നാവണം ആരംഭിച്ചത്? നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗർഭാധാനം നടന്ന ഒരു ചരിത്രസന്ദർഭമായിരുന്നു അത്. ആഫ്രിക്കയിലെ ആദിമഗോത്രങ്ങളിൽ വധശിക്ഷ അതാതു കാലഘട്ടങ്ങളിൽ നിലവിലിരുന്ന അന്ധവിശ്വാസങ്ങളിൽ നിന്നാണ് ഉടലെടുത്തത്. ചില പ്രാകൃതഗോത്രങ്ങളിൽ പുണ്യജീവികളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകുകയെന്നത് വിശ്വാസത്തിന്റെ ഭാഗമായ ഒരാചാരമായിരുന്നു. ഇംഗ്ലണ്ടിൽ പതിനെട്ടാം നൂറ്റാണ്ടിൽപ്പോലും മോഷണക്കുറ്റത്തിന് വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്- പ്രായപൂർത്തിയാകാത്തവരെ വരെ. കുറ്റവാളിയെ തുടർന്നും ജീവിക്കാനനുവദിച്ചാൽ അവൻ സമൂഹത്തെ വീണ്ടും കളങ്കപ്പെടുത്തുമെന്ന ഭീതിയിലാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ടിരുന്നത്.
ഇന്ത്യയിലേക്കു വരാം. മഹർഷിമാരെപ്പോലും കൊള്ളയടിക്കുന്നതിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന രത്നാകരനെന്ന ഒരു കാട്ടുകൊള്ളക്കാരനെ ധർമോപദേശങ്ങളിലൂടെ ധ്യാനതപസുകളിലേക്കു നയിക്കുകയും പിൽക്കാലത്തദ്ദേഹം വാൽമീകിയെന്ന ആദികവിയായി രാമായണകർത്താവാകുകയും ചെയ്ത കഥ പ്രസിദ്ധമാണല്ലോ. ഈ കഥ സത്യമാവട്ടെ, അസത്യമാവട്ടെ; ഈ പുരാവൃത്തത്തിനൊരു സന്ദേശമുണ്ട് -ധർമോപദേശങ്ങളിലൂടെയുള്ള മാനസാന്തരം. വേണമെങ്കിൽ രത്നാകരനെ വധശിക്ഷയ്ക്കു വിധേയമാക്കാമായിരുന്നു. അത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളാണയാൾ നടത്തിയത്. എന്നാൽ, ആ കാട്ടുകള്ളനെ മാനസാന്തരപ്പെടുത്താനാണ് മഹർഷിമാർ ശ്രമിച്ചത്.
പിൽക്കാലത്തു ബുദ്ധനെപ്പോലുള്ള പ്രവാചകർക്ക് അഹിംസ അടിസ്ഥാനപ്രമാണമായിരുന്നു. ഒരു തരത്തിലുള്ള ഹിംസയെയും അവരംഗീകരിച്ചിരുന്നില്ല. തന്നെയല്ല, കൊലയാളിയായാലും കവർച്ചക്കാരനായാലും വേശ്യ ആയാലും ധർമോപദേശങ്ങളിലൂടെ മാനസാന്തരത്തിനു വിധേയമാക്കുകയെന്നതായിരുന്നു അവരൊക്കെ അവലംബിച്ചിരുന്ന മാർഗം. മനുഷ്യനുൾപ്പെടെ എല്ലാ ജീവികൾക്കും ജീവൻ നൽകിയത് വിശ്വപ്രകൃതിയാണ്. ആ ജീവനപഹരിക്കാൻ മനുഷ്യനവകാശമില്ല. ഇതായിരുന്നു ബുദ്ധമത ദർശനം. ജാതകകഥകളെല്ലാം ഇതിനുദാഹരണമാണ്. ബുദ്ധനെപിന്തുടർന്നുവന്ന ക്രിസ്തുവിന്റെ ഉപദേശങ്ങൾ നോക്കുക- പാപത്തെ വെറുക്കുക, പാപിയോടു പൊറുക്കുക. ജസ്റ്റീസ് കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞർ വധശിക്ഷ കാലഹരണപ്പെട്ടുപോകേണ്ട ശിക്ഷാസന്പ്രദായമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിൽ വധശിക്ഷ അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ലോകമെന്പാടുമുള്ള എഴുത്തുകാരും ചിന്തകരും അതിനെതിരേ ശബ്ദമുയർത്താൻ തുടങ്ങി. അതിൽ മുൻപന്തിയിൽ നിന്നത് സിസാറേ ബെക്കാരിയ എന്ന ഫ്രഞ്ച് ദാർശനികനാണ്. ബെക്കാരിയയുടെ പുസ്തകം അന്നത്തെ റഷ്യൻ രാജ്ഞി കാതറൈൻ വായിച്ചതിന്റെ ഫലമായി റഷ്യയിൽ വധശിക്ഷ നിർത്തിവയ്ക്കുക പോലുമുണ്ടായി. സെന്റ് അഗസ്റ്റിൻ, സെന്റ് തോമസ് അക്വിനാസ് മുതൽ വിക്ടർ ഹ്യൂഗോ വരെയുള്ളവരെല്ലാം കുറ്റവാളികളെ കാരുണ്യപൂർവം വീക്ഷിക്കണമെന്നും വധശിക്ഷ അനഭിലഷണീയമാണെന്നും വാദിച്ചവരാണ്.
വിക്ടർ ഹ്യൂഗോയുടെ പാവങ്ങളിലെ മെത്രാന്റെ കഥ പ്രസിദ്ധമാണല്ലോ. ഒരു കുറ്റവാളിയിൽനിന്നുപോലും മഹാത്മാക്കൾ വളർന്നുവരാമെന്നും കാണിച്ചുതരുന്ന ഒരുത്തമകഥാപാത്രമാണ് ആ മെത്രാൻ. നിസാരമായ ഒരു മോഷണക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുകയും ജയിൽജീവിതത്തിലൂടെ ഒരു കൊടുംകുറ്റവാളിയായി മാറുകയും ചെയ്ത ഒരു നിർഭാഗ്യവാനെ മെത്രാന്റെ ഹൃദയവിശാലത ഒരു മഹാത്മാവായി മാനസാന്തരപ്പെടുത്തുന്നു.
വിക്ടോറിയൻ കാലഘട്ടത്തിൽ ചാൾസ് ഡിക്കൻസിനെപ്പോലുള്ളവരും വധശിക്ഷയ്ക്കെതിരേ പോരാടിയവരാണ്. വോൾട്ടയർ, റൂസോ, മൊണ്ടെസ്ക്യു, ഷ്വെയ്റ്റ്സർ, ഗാന്ധിജി മുതലായവരെല്ലാം വധശിക്ഷയെ എതിർത്തു. ഇംഗ്ലണ്ടിൽ 1965ൽ ലേബർ പാർട്ടി അംഗമായ സിൽവർമാൻ ഹൗസ് ഓഫ് കോമൺസിൽ വധശിക്ഷ നിർത്താനുള്ള ബിൽ അവതരിപ്പിച്ചു. അതു പാസാക്കപ്പെടുകയുമുണ്ടായി. അങ്ങനെ 1965 നവംബർ അഞ്ചു മുതൽ അഞ്ചുവർഷക്കാലത്തേക്ക് ഇംഗ്ലണ്ടിൽ വധശിക്ഷ നിർത്തിവച്ചു.
മൃഗസമാനം ജീവിച്ചിരുന്ന ആദിമമനുഷ്യൻ യുഗാന്തരങ്ങളിലൂടെ യാത്ര ചെയ്ത് ആധുനിക മനുഷ്യനിൽ എത്തിനിൽക്കുന്നു. നാളത്തെ അതിമാനുഷനിലേക്ക് യാത്ര ചെയ്യേണ്ടതും അവനാണ്. ആക്രമണത്തിനു പ്രത്യാക്രമണമെന്ന പ്രാകൃതചിന്താഗതിയിൽനിന്ന് ആക്രമണത്തിന് അനുരഞ്ജനമെന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാർഗത്തിലൂടെ നാം മുന്നേറുകയാണ്. ഈ സന്ദർഭത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ട് അധമകൃത്യങ്ങളിലേർപ്പെട്ട ഒരാളെ വധിച്ചില്ലാതാക്കി ശിക്ഷിക്കുകയാണോ വേണ്ടത്? അതോ തുടർന്നുള്ള ജീവിതത്തിൽ പശ്ചാത്തപിച്ച് ഉള്ളുചുട്ട അനുഭവങ്ങളിലൂടെ ഒരു പുനർജന്മത്തിനു വഴിയൊരുക്കുകയാണോ വേണ്ടത്? നിയമവിദഗ്ധരും ഭരണാധികാരികളും സാമൂഹ്യപരിഷ്കർത്താക്കളും കൂലങ്കഷമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
എസ്.പി. നന്പൂതിരി