മനില: കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി ഫിലിപ്പീൻസ്. കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായ ഫിലിപ്പിനോ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നാണ് തീരുമാനം. സംഭവത്തിൽ കുവൈറ്റി സ്പോൺസറുടെ മകനായ പതിനേഴുകാരൻ അറസ്റ്റിലായിരുന്നു.
കുവൈറ്റ് സര്‍ക്കാരുമായി ഫിലിപ്പിനോ തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് നൽകാവാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരികയാണെന്ന് ഫിലിപ്പീൻസ് കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ അറിയിച്ചു. കരാര്‍ നിലവില്‍ വരുന്നത് വരെ കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
വീട്ടുജോലിക്കാരിയായ 35-കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം മരുഭൂമിയിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കുവൈറ്റ് സര്‍ക്കാരുമായി ഫിലിപ്പിനോ തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് നൽകാവാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരികയാണെന്ന് ഫിലിപ്പീൻസ് കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ അറിയിച്ചു. കരാര്‍ നിലവില്‍ വരുന്നത് വരെ കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
വീട്ടുജോലിക്കാരിയായ 35-കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം മരുഭൂമിയിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.