2020-21 ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസംഗത്തിൽ ധർമസ്ഥാപനങ്ങൾ സമൂഹത്തിൽ നടത്തുന്ന ഇടപെടലുകളെ പുകഴ്ത്തുന്നുണ്ട്. ഒപ്പം ഇങ്ങനെയുള്ളവർക്കും സംഭാവന നൽകുന്നവർക്കും ഗുണപ്രദമായ കാര്യം വരാനിരിക്കുന്നതായി പറയുകയും ചെയ്യുന്നു. ധർമസ്ഥാപനങ്ങളുടെ ആദായനികുതി സംബന്ധിച്ചുള്ള രജിസ്ട്രേഷൻ നടപടികൾ നിലവിലുള്ളവയ്ക്കും പുതിയതായി ആരംഭിക്കുന്നവയ്ക്കും ലഘൂകരിക്കുകയാണെന്നാണു മന്ത്രി പ്രസംഗിച്ചത്. എന്നാൽ, പതിവുപോലെ സംഭവിക്കാറുള്ളത് ഇപ്പോഴും സംഭവിച്ചിരിക്കുന്നു.
ലളിതമാക്കാൻ വേണ്ടി ഓരോ സർക്കാരും ചെയ്യുന്നത് പ്രാവർത്തികമാകുന്പോൾ കൂടുതൽ ദുർഘടമായിത്തീരുക എന്നത് ഇന്ത്യൻ ആദായനികുതി നിയമത്തിന്റെ ഒരു പ്രത്യേകതയാണ്. ഇത്തവണത്തെ ബജറ്റിലും മറ്റു ചില കാര്യങ്ങളിലെന്നപോലെ ധർമസ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നടപടികളിലും ഇതുതന്നെയാണു സംഭവിച്ചിരിക്കുന്നത്.
ബജറ്റിൽ പറഞ്ഞിരിക്കുന്നതു ധർമസ്ഥാപനങ്ങൾ എന്നാണെങ്കിലും മതസ്ഥാപനങ്ങളും പരിഷ്കരിക്കുന്ന നിയമത്തിന്റെ പ്രഹരമേല്ക്കേണ്ടിവരും. നിലവിലുള്ളവയ്ക്കും പുതിയതായി ആരംഭിക്കുന്നവയ്ക്കും രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനായി ഇനിമുതൽ അവ ഇലക്ട്രോണിക്കലായി മാറ്റുകയാണ്. അതായത്, ഓരോ സ്റ്റേറ്റിലെയും പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട കമ്മീഷണർമാർ രജിസ്ട്രേഷൻ നൽകുന്നതിനു പകരം അവ കംപ്യൂട്ടർ ചോദിക്കുന്ന വിവരങ്ങൾ നൽകുന്നതോടെ ലഭ്യമാകും.
കൂടാതെ എല്ലാ സ്ഥാപനങ്ങൾക്കും പാൻ എന്നപോലെ പുതിയ ഒരു Unique Registration Number (URN) കിട്ടും. സംഘടന, തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്പുപോലും മൂന്നു വർഷത്തേക്കായി ഒരു താത്കാലിക രജിസ്ട്രേഷൻ നന്പർ ലഭ്യമാകുമെന്നതാണ് ഈ മാറ്റങ്ങളുടെ ഒരു മെച്ചമായി മന്ത്രി എടുത്തുപറയുന്നത്. പക്ഷേ, കംപ്യൂട്ടറിലെ ചോദ്യങ്ങൾക്കുത്തരം കൊടുക്കേണ്ടി വരുന്പോൾ നിലവിലുള്ള സ്ഥാപനങ്ങൾക്ക് ഇതൊരു ഇരുട്ടടി ആയേക്കാം. എന്തെല്ലാം ചോദ്യങ്ങളാണു വരാനിരിക്കുന്നതെന്ന് അറിഞ്ഞുകൂടാ.
എന്തായാലും ഇതുകൊണ്ട് മറ്റൊരു ഗുണമുണ്ടാകുമെന്നത് അംഗീകരിച്ചേ പറ്റൂ. നിലവിൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ മൂന്നിലൊന്നെങ്കിലും ഇല്ലാതാകും. കാരണം, അവ ഒന്നുകിൽ പ്രവർത്തനരഹിതമായി കിടക്കുന്നതോ അഥവാ അവ ആദായനികുതി നിയമത്തിലെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനായി മാത്രം തട്ടിക്കൂട്ടപ്പെട്ടതോ അതുമല്ലെങ്കിൽ രാജ്യനന്മയ്ക്കെതിരായി പ്രവർത്തിക്കുന്നവയോ ഒക്കെ ആകാം.
എന്തായാലും വരാൻപോകുന്ന വൻ മാറ്റങ്ങൾ ഉൾക്കൊള്ളാനായി നിലവിലുള്ള മതസ്ഥാപനങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വരും. മാത്രവുമല്ല, അതിനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കുകയും വേണം.
പുതിയ രജിസ്ട്രേഷന് അപേക്ഷിക്കണം
നിലവിലുള്ള സ്ഥാപനങ്ങളെല്ലാം ബജറ്റിന്റെ അടിസ്ഥാനത്തിൽ ഉള്ള പുതിയ ഫിനാൻസ് ആക്ട് വന്നു കഴിഞ്ഞാൽ മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമമായ വകുപ്പ് "12 എ ബി' പ്രകാരം രജിസ്ട്രേഷന് അപേക്ഷിക്കണം. നേരത്തെയുള്ള വകുപ്പ് 12 എ പ്രകാരമോ ഇടക്കാലത്തു തുടങ്ങിയ വകുപ്പ് 12 എഎ പ്രകാരമോ ഉള്ള രജിസ്ട്രേഷനും ഇതോടെ ഇല്ലാതാവുകയാണ്. ഇങ്ങനെയുള്ള അപേക്ഷ നൽകിയാൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ചോദ്യാവലി അത്ര കട്ടി ആകാൻ സാധ്യത ഇല്ല എന്ന് ആശിക്കാം. ഇങ്ങനെയുള്ള രജിസ്ട്രേഷന് അഞ്ചു വർഷത്തെ കാലാവധിയേ ഉണ്ടാകൂ. കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുന്പ് അതായത്, പ്രയോഗികമായി പറഞ്ഞാൽ അഞ്ചാം വർഷാരംഭത്തിൽ തന്നെ രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷിക്കാം.
നിലവിൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ അതാവശ്യമായി ചെയ്യേണ്ടതായ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
1. 12 എ/12 എഎ രജിസ്ട്രേഷൻ രേഖ കരുതി വയ്ക്കുക.
2. 2019 മാർച്ച് 31 വരെയുള്ള മൂന്നു വർഷത്തെ കണക്ക് ഓഡിറ്റ് ചെയ്യിച്ചു തയാറാക്കി വയ്ക്കുക.
3. കഴിഞ്ഞ മൂന്നുവർഷത്തെ ആദായനികുതി റിട്ടേണുകൾ (അസസ്മെന്റ് വർഷം 2017-2018, 2018-2019, 2019-2020 അതായത് സാന്പത്തിക വർഷം 2016-2017, 2017-2018, 2018-2019) സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി അഥവാ സമർപ്പിച്ചിട്ടില്ലെങ്കിൽ അവ തയാറാക്കിയത്.
4. ട്രസ്റ്റ് ഡീഡ് ഉണ്ടെങ്കിൽ അതിന്റെ രണ്ടാം പേജിൽ ഉള്ള രജിസ്ട്രേഷൻ പ്രസ്താവന ഉൾപ്പെടെ ഉള്ള കോപ്പി.
5. ധർമ സ്ഥാപനമായിട്ടാണ് രജിസ്ട്രേഷനെങ്കിൽ സൊസൈറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മെമ്മോറാണ്ടം, ബൈലോ എന്നിവയുടെ കോപ്പിയും പിന്നെ രജിസ്ട്രാർക്ക് സമർപ്പിച്ച കഴിഞ്ഞ 2016-2017, 2017-2018, 2018-2019 എന്നീ വർഷങ്ങളിലെ റിട്ടേണിന്റെ കോപ്പിയും (ഇവ ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യുക, താമസിച്ചാൽ അവിടെയും ഫൈനുണ്ട്)
6. മത സ്ഥാപനമാണെങ്കിൽ അതു സ്ഥാപിച്ചതായുള്ള മേലധികാരിയുടെ സർട്ടിഫിക്കറ്റ്.
7. ഇപ്പോഴത്തെ ഭാരവാഹികളുടെ പേര്, അഡ്രസ്, ഫോൺനന്പർ, പാൻ എന്നിവ
ഇവ ഇപ്പോളേ തയാറാക്കി വച്ചാലേ ചുരുങ്ങിയ സമയത്തിനുള്ളിൽ അപേക്ഷ നൽകാൻ സാധിക്കൂ.
12 എ ബി രജിസ്ട്രേഷൻ
പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾ ട്രസ്റ്റ്/ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്താലുടൻ താല്പര്യമെങ്കിൽ 12 എ ബി വകുപ്പിന്റെ താത്കാലിക രജിസ്ട്രേഷനായി അപേക്ഷിക്കാം. സാന്പത്തിക വർഷം ഫെബ്രുവരിയിൽ അവസാനത്തിനുള്ളിൽ അപേക്ഷിക്കുന്ന പക്ഷം ആ വർഷത്തിന്റെ അസസ്മെന്റ് വർഷം ആനുകൂല്യങ്ങൾ ലഭിക്കും. താത്കാലിക രജിസ്ട്രേഷൻ മൂന്നു വർഷത്തേക്കായിരിക്കും. കാലാവധി തീരുന്നതിന് ആറുമാസം മുന്പ് സ്ഥിരം രജിസ്ട്രേഷനായി അപേക്ഷിക്കാം.
ഒരു കാര്യം ഉറപ്പാക്കണം. മറ്റു നിയമങ്ങളനുസരിച്ചുള്ള നടപടികളെല്ലാം കൃത്യമായി നടത്തിയിട്ടുള്ള രേഖകൾ വേണ്ടിവരും. താത്കാലികമായി രജിസ്ട്രേഷന് അപേക്ഷിച്ചാൽ തീരുമാനം അടുത്ത മാസം തന്നെ ഉണ്ടാകും. അഞ്ചു വർഷ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷയും താത്കാലിക രജിസ്ട്രേഷൻ സ്ഥിരമാക്കാനുള്ള അപേക്ഷയും സമർപ്പിച്ച് അടുത്ത ആറു മാസത്തിനുള്ളിൽ തീർപ്പാക്കും.
ഈ രജിസ്ട്രേഷൻ ആദായനികുതി വകുപ്പിൽ നിന്നു ലഭിക്കാത്തപക്ഷം സ്ഥാപനത്തിനു കിട്ടുന്ന സംഭാവനങ്ങളിൽ നിന്നും മറ്റു വരുമാനങ്ങളിൽ നിന്നും ദൈനംദിന ഭരണ ചെലവുകൾ മാത്രം ഒഴിവാക്കി ബാക്കിതുകയ്ക്ക് വർഷം തോറും നികുതി കൊടുക്കണം. അതായത്, മതധർമസ്ഥാപനങ്ങളുടെ ഉദ്ദേശ്യങ്ങൾക്കായി സാമൂഹിക പ്രവർത്തനങ്ങൾക്കായോ മതപ്രവർത്തനത്തിനോ വസ്തുവകകൾ വാങ്ങുന്നതിനോ ഒക്കെ ചെലവഴിച്ച തുക അനുവദിക്കപ്പെടുകയില്ല. ആകയാൽ ആദായനികുതി നിയമവകുപ്പ് 12 എ ബി അനുസരിച്ചുള്ള രജിസ്ട്രേഷൻ അത്യന്താപേക്ഷിതമാണ്.
വകുപ്പ് 10 (23 സി) പ്രകാരമുള്ള രജിസ്ട്രേഷൻ
ധർമാശുപത്രികൾക്കും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വകുപ്പ് 10 ( 23 സി) അനുസരിച്ച് കുറച്ചുകൂടി വിശാലമായ നികുതി ഒഴിവുണ്ട്. അങ്ങനെയുള്ളവർക്ക് നേരത്തെ 12എ/12എഎ രജിസ്ട്രേഷൻ കൂടി വേണമായിരുന്നു. ഇനി മുതൽ അതാവശ്യമില്ല. ഉള്ളവ തന്നെ റദ്ദാക്കപ്പെടും. ഇനി വകുപ്പ് 10 (23 സി) അനുസരിച്ചുള്ള പ്രത്യേക വകുപ്പ് വേണ്ട എന്നു വയ്ക്കുന്നവർക്ക് 12 എ ബി രജിസ്റ്റർ ചെയ്ത് അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ അനുഭവിക്കാം.
വകുപ്പ് 80 ജി ആനുകൂല്യങ്ങൾ
ഇതിന്റെ മെച്ചം ധർമസ്ഥാപനത്തിന് (അതിനു മാത്രം, മതസ്ഥാപനങ്ങൾക്കില്ല). സംഭാവന നൽകാൻ ആദായമുള്ളവരെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ. സംഭാവന നൽകുന്നവർക്കും കൂടുതലായി ചില ആനുകൂല്യങ്ങൾ ലഭിക്കും. അതിനായി നിലവിലുള്ള സ്ഥാപനങ്ങളെല്ലാം വകുപ്പ് 12 എ ബിയുടെ കാര്യം പറഞ്ഞതുപോലെ മൂന്നു മാസത്തിനുള്ളിൽ അപേക്ഷിക്കണം. അഞ്ചു വർഷത്തേക്കുള്ള അംഗീകാരം കിട്ടും.
പുതുക്കാൻ കാലാവധി തീരുന്നതിന് ആറുമാസം മുന്പ് അപേക്ഷിക്കണം. പുതിയവയ്ക്ക് മൂന്നു വർഷത്തേക്കുള്ള താത്കാലിക അംഗീകാരമാണു ലഭിക്കുക.
80 ജി അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് ഇനി ഒരു അധികച്ചുമതലയുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിന് അർഹമായ സംഭാവനങ്ങളുടെ വിവരം കാലാകാലങ്ങളിൽ സ്ഥാപനം ആദായനികുതി അധികൃതരെ അറിയിച്ചുകൊണ്ടിരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ആണ് സംഭാവന തരുന്നവർക്ക് ആനുകൂല്യം ലഭിക്കുക. അവർ അതിനായി പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ല.
റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി
മതധർമസ്ഥാപനങ്ങൾക്കു മൊത്തമായി കാര്യമായ ഒരാനുകൂല്യം ബജറ്റ് നൽകുന്നുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടി എന്നതാണത്.
പി.വി. ചാക്കോ എഫ്സിഎ
ലളിതമാക്കാൻ വേണ്ടി ഓരോ സർക്കാരും ചെയ്യുന്നത് പ്രാവർത്തികമാകുന്പോൾ കൂടുതൽ ദുർഘടമായിത്തീരുക എന്നത് ഇന്ത്യൻ ആദായനികുതി നിയമത്തിന്റെ ഒരു പ്രത്യേകതയാണ്. ഇത്തവണത്തെ ബജറ്റിലും മറ്റു ചില കാര്യങ്ങളിലെന്നപോലെ ധർമസ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നടപടികളിലും ഇതുതന്നെയാണു സംഭവിച്ചിരിക്കുന്നത്.
ബജറ്റിൽ പറഞ്ഞിരിക്കുന്നതു ധർമസ്ഥാപനങ്ങൾ എന്നാണെങ്കിലും മതസ്ഥാപനങ്ങളും പരിഷ്കരിക്കുന്ന നിയമത്തിന്റെ പ്രഹരമേല്ക്കേണ്ടിവരും. നിലവിലുള്ളവയ്ക്കും പുതിയതായി ആരംഭിക്കുന്നവയ്ക്കും രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനായി ഇനിമുതൽ അവ ഇലക്ട്രോണിക്കലായി മാറ്റുകയാണ്. അതായത്, ഓരോ സ്റ്റേറ്റിലെയും പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട കമ്മീഷണർമാർ രജിസ്ട്രേഷൻ നൽകുന്നതിനു പകരം അവ കംപ്യൂട്ടർ ചോദിക്കുന്ന വിവരങ്ങൾ നൽകുന്നതോടെ ലഭ്യമാകും.
കൂടാതെ എല്ലാ സ്ഥാപനങ്ങൾക്കും പാൻ എന്നപോലെ പുതിയ ഒരു Unique Registration Number (URN) കിട്ടും. സംഘടന, തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്പുപോലും മൂന്നു വർഷത്തേക്കായി ഒരു താത്കാലിക രജിസ്ട്രേഷൻ നന്പർ ലഭ്യമാകുമെന്നതാണ് ഈ മാറ്റങ്ങളുടെ ഒരു മെച്ചമായി മന്ത്രി എടുത്തുപറയുന്നത്. പക്ഷേ, കംപ്യൂട്ടറിലെ ചോദ്യങ്ങൾക്കുത്തരം കൊടുക്കേണ്ടി വരുന്പോൾ നിലവിലുള്ള സ്ഥാപനങ്ങൾക്ക് ഇതൊരു ഇരുട്ടടി ആയേക്കാം. എന്തെല്ലാം ചോദ്യങ്ങളാണു വരാനിരിക്കുന്നതെന്ന് അറിഞ്ഞുകൂടാ.
എന്തായാലും ഇതുകൊണ്ട് മറ്റൊരു ഗുണമുണ്ടാകുമെന്നത് അംഗീകരിച്ചേ പറ്റൂ. നിലവിൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ മൂന്നിലൊന്നെങ്കിലും ഇല്ലാതാകും. കാരണം, അവ ഒന്നുകിൽ പ്രവർത്തനരഹിതമായി കിടക്കുന്നതോ അഥവാ അവ ആദായനികുതി നിയമത്തിലെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനായി മാത്രം തട്ടിക്കൂട്ടപ്പെട്ടതോ അതുമല്ലെങ്കിൽ രാജ്യനന്മയ്ക്കെതിരായി പ്രവർത്തിക്കുന്നവയോ ഒക്കെ ആകാം.
എന്തായാലും വരാൻപോകുന്ന വൻ മാറ്റങ്ങൾ ഉൾക്കൊള്ളാനായി നിലവിലുള്ള മതസ്ഥാപനങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വരും. മാത്രവുമല്ല, അതിനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കുകയും വേണം.
പുതിയ രജിസ്ട്രേഷന് അപേക്ഷിക്കണം
നിലവിലുള്ള സ്ഥാപനങ്ങളെല്ലാം ബജറ്റിന്റെ അടിസ്ഥാനത്തിൽ ഉള്ള പുതിയ ഫിനാൻസ് ആക്ട് വന്നു കഴിഞ്ഞാൽ മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമമായ വകുപ്പ് "12 എ ബി' പ്രകാരം രജിസ്ട്രേഷന് അപേക്ഷിക്കണം. നേരത്തെയുള്ള വകുപ്പ് 12 എ പ്രകാരമോ ഇടക്കാലത്തു തുടങ്ങിയ വകുപ്പ് 12 എഎ പ്രകാരമോ ഉള്ള രജിസ്ട്രേഷനും ഇതോടെ ഇല്ലാതാവുകയാണ്. ഇങ്ങനെയുള്ള അപേക്ഷ നൽകിയാൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ചോദ്യാവലി അത്ര കട്ടി ആകാൻ സാധ്യത ഇല്ല എന്ന് ആശിക്കാം. ഇങ്ങനെയുള്ള രജിസ്ട്രേഷന് അഞ്ചു വർഷത്തെ കാലാവധിയേ ഉണ്ടാകൂ. കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുന്പ് അതായത്, പ്രയോഗികമായി പറഞ്ഞാൽ അഞ്ചാം വർഷാരംഭത്തിൽ തന്നെ രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷിക്കാം.
നിലവിൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ അതാവശ്യമായി ചെയ്യേണ്ടതായ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
1. 12 എ/12 എഎ രജിസ്ട്രേഷൻ രേഖ കരുതി വയ്ക്കുക.
2. 2019 മാർച്ച് 31 വരെയുള്ള മൂന്നു വർഷത്തെ കണക്ക് ഓഡിറ്റ് ചെയ്യിച്ചു തയാറാക്കി വയ്ക്കുക.
3. കഴിഞ്ഞ മൂന്നുവർഷത്തെ ആദായനികുതി റിട്ടേണുകൾ (അസസ്മെന്റ് വർഷം 2017-2018, 2018-2019, 2019-2020 അതായത് സാന്പത്തിക വർഷം 2016-2017, 2017-2018, 2018-2019) സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി അഥവാ സമർപ്പിച്ചിട്ടില്ലെങ്കിൽ അവ തയാറാക്കിയത്.
4. ട്രസ്റ്റ് ഡീഡ് ഉണ്ടെങ്കിൽ അതിന്റെ രണ്ടാം പേജിൽ ഉള്ള രജിസ്ട്രേഷൻ പ്രസ്താവന ഉൾപ്പെടെ ഉള്ള കോപ്പി.
5. ധർമ സ്ഥാപനമായിട്ടാണ് രജിസ്ട്രേഷനെങ്കിൽ സൊസൈറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മെമ്മോറാണ്ടം, ബൈലോ എന്നിവയുടെ കോപ്പിയും പിന്നെ രജിസ്ട്രാർക്ക് സമർപ്പിച്ച കഴിഞ്ഞ 2016-2017, 2017-2018, 2018-2019 എന്നീ വർഷങ്ങളിലെ റിട്ടേണിന്റെ കോപ്പിയും (ഇവ ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യുക, താമസിച്ചാൽ അവിടെയും ഫൈനുണ്ട്)
6. മത സ്ഥാപനമാണെങ്കിൽ അതു സ്ഥാപിച്ചതായുള്ള മേലധികാരിയുടെ സർട്ടിഫിക്കറ്റ്.
7. ഇപ്പോഴത്തെ ഭാരവാഹികളുടെ പേര്, അഡ്രസ്, ഫോൺനന്പർ, പാൻ എന്നിവ
ഇവ ഇപ്പോളേ തയാറാക്കി വച്ചാലേ ചുരുങ്ങിയ സമയത്തിനുള്ളിൽ അപേക്ഷ നൽകാൻ സാധിക്കൂ.
12 എ ബി രജിസ്ട്രേഷൻ
പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾ ട്രസ്റ്റ്/ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്താലുടൻ താല്പര്യമെങ്കിൽ 12 എ ബി വകുപ്പിന്റെ താത്കാലിക രജിസ്ട്രേഷനായി അപേക്ഷിക്കാം. സാന്പത്തിക വർഷം ഫെബ്രുവരിയിൽ അവസാനത്തിനുള്ളിൽ അപേക്ഷിക്കുന്ന പക്ഷം ആ വർഷത്തിന്റെ അസസ്മെന്റ് വർഷം ആനുകൂല്യങ്ങൾ ലഭിക്കും. താത്കാലിക രജിസ്ട്രേഷൻ മൂന്നു വർഷത്തേക്കായിരിക്കും. കാലാവധി തീരുന്നതിന് ആറുമാസം മുന്പ് സ്ഥിരം രജിസ്ട്രേഷനായി അപേക്ഷിക്കാം.
ഒരു കാര്യം ഉറപ്പാക്കണം. മറ്റു നിയമങ്ങളനുസരിച്ചുള്ള നടപടികളെല്ലാം കൃത്യമായി നടത്തിയിട്ടുള്ള രേഖകൾ വേണ്ടിവരും. താത്കാലികമായി രജിസ്ട്രേഷന് അപേക്ഷിച്ചാൽ തീരുമാനം അടുത്ത മാസം തന്നെ ഉണ്ടാകും. അഞ്ചു വർഷ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷയും താത്കാലിക രജിസ്ട്രേഷൻ സ്ഥിരമാക്കാനുള്ള അപേക്ഷയും സമർപ്പിച്ച് അടുത്ത ആറു മാസത്തിനുള്ളിൽ തീർപ്പാക്കും.
ഈ രജിസ്ട്രേഷൻ ആദായനികുതി വകുപ്പിൽ നിന്നു ലഭിക്കാത്തപക്ഷം സ്ഥാപനത്തിനു കിട്ടുന്ന സംഭാവനങ്ങളിൽ നിന്നും മറ്റു വരുമാനങ്ങളിൽ നിന്നും ദൈനംദിന ഭരണ ചെലവുകൾ മാത്രം ഒഴിവാക്കി ബാക്കിതുകയ്ക്ക് വർഷം തോറും നികുതി കൊടുക്കണം. അതായത്, മതധർമസ്ഥാപനങ്ങളുടെ ഉദ്ദേശ്യങ്ങൾക്കായി സാമൂഹിക പ്രവർത്തനങ്ങൾക്കായോ മതപ്രവർത്തനത്തിനോ വസ്തുവകകൾ വാങ്ങുന്നതിനോ ഒക്കെ ചെലവഴിച്ച തുക അനുവദിക്കപ്പെടുകയില്ല. ആകയാൽ ആദായനികുതി നിയമവകുപ്പ് 12 എ ബി അനുസരിച്ചുള്ള രജിസ്ട്രേഷൻ അത്യന്താപേക്ഷിതമാണ്.
വകുപ്പ് 10 (23 സി) പ്രകാരമുള്ള രജിസ്ട്രേഷൻ
ധർമാശുപത്രികൾക്കും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വകുപ്പ് 10 ( 23 സി) അനുസരിച്ച് കുറച്ചുകൂടി വിശാലമായ നികുതി ഒഴിവുണ്ട്. അങ്ങനെയുള്ളവർക്ക് നേരത്തെ 12എ/12എഎ രജിസ്ട്രേഷൻ കൂടി വേണമായിരുന്നു. ഇനി മുതൽ അതാവശ്യമില്ല. ഉള്ളവ തന്നെ റദ്ദാക്കപ്പെടും. ഇനി വകുപ്പ് 10 (23 സി) അനുസരിച്ചുള്ള പ്രത്യേക വകുപ്പ് വേണ്ട എന്നു വയ്ക്കുന്നവർക്ക് 12 എ ബി രജിസ്റ്റർ ചെയ്ത് അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ അനുഭവിക്കാം.
വകുപ്പ് 80 ജി ആനുകൂല്യങ്ങൾ
ഇതിന്റെ മെച്ചം ധർമസ്ഥാപനത്തിന് (അതിനു മാത്രം, മതസ്ഥാപനങ്ങൾക്കില്ല). സംഭാവന നൽകാൻ ആദായമുള്ളവരെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ. സംഭാവന നൽകുന്നവർക്കും കൂടുതലായി ചില ആനുകൂല്യങ്ങൾ ലഭിക്കും. അതിനായി നിലവിലുള്ള സ്ഥാപനങ്ങളെല്ലാം വകുപ്പ് 12 എ ബിയുടെ കാര്യം പറഞ്ഞതുപോലെ മൂന്നു മാസത്തിനുള്ളിൽ അപേക്ഷിക്കണം. അഞ്ചു വർഷത്തേക്കുള്ള അംഗീകാരം കിട്ടും.
പുതുക്കാൻ കാലാവധി തീരുന്നതിന് ആറുമാസം മുന്പ് അപേക്ഷിക്കണം. പുതിയവയ്ക്ക് മൂന്നു വർഷത്തേക്കുള്ള താത്കാലിക അംഗീകാരമാണു ലഭിക്കുക.
80 ജി അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് ഇനി ഒരു അധികച്ചുമതലയുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിന് അർഹമായ സംഭാവനങ്ങളുടെ വിവരം കാലാകാലങ്ങളിൽ സ്ഥാപനം ആദായനികുതി അധികൃതരെ അറിയിച്ചുകൊണ്ടിരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ആണ് സംഭാവന തരുന്നവർക്ക് ആനുകൂല്യം ലഭിക്കുക. അവർ അതിനായി പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ല.
റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി
മതധർമസ്ഥാപനങ്ങൾക്കു മൊത്തമായി കാര്യമായ ഒരാനുകൂല്യം ബജറ്റ് നൽകുന്നുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടി എന്നതാണത്.
പി.വി. ചാക്കോ എഫ്സിഎ