ദുബായ്: യുഎഇ മന്ത്രിസഭ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മന്ത്രിസഭയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതിന് അംഗീകാരം നൽകി.
സലേം ബിൻ ഖാലിദ് യുവജനകാര്യ മന്ത്രിയാകും. ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയെ സാമൂഹിക വികസന മന്ത്രിയായി നിയമിച്ചു. കാബിനറ്റ് സെക്രട്ടറി ജനറലായ മർയം ബിൻത് അഹമ്മദ് അൽ ഹമ്മദിയെ സഹമന്ത്രിയായി നിയമിച്ചു.
നിർമിത ബുദ്ധി വകുപ്പ് മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി. കോംപറ്റീറ്റീവ്നെസ് കൗൺസിൽ ചെയർമാനായി അബ്ദുല്ല നാസർ ലൂട്ടയെ നിയമിച്ചു.
മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹെസ്സ ബു ഹാമിദിനും നൂറ അൽ കാബിക്കും ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു. ഇരുവരും സഹമന്ത്രിമാരായി മന്ത്രിസഭയിൽ തുടരും.
സലേം ബിൻ ഖാലിദ് യുവജനകാര്യ മന്ത്രിയാകും. ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയെ സാമൂഹിക വികസന മന്ത്രിയായി നിയമിച്ചു. കാബിനറ്റ് സെക്രട്ടറി ജനറലായ മർയം ബിൻത് അഹമ്മദ് അൽ ഹമ്മദിയെ സഹമന്ത്രിയായി നിയമിച്ചു.
നിർമിത ബുദ്ധി വകുപ്പ് മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി. കോംപറ്റീറ്റീവ്നെസ് കൗൺസിൽ ചെയർമാനായി അബ്ദുല്ല നാസർ ലൂട്ടയെ നിയമിച്ചു.
മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹെസ്സ ബു ഹാമിദിനും നൂറ അൽ കാബിക്കും ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു. ഇരുവരും സഹമന്ത്രിമാരായി മന്ത്രിസഭയിൽ തുടരും.