+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ലൗ ജിഹാദും’ കൊണ്ടാട്ടങ്ങളും

അനന്തപുരി / ദ്വിജൻ"കണ്ട നീ അവിടിരി, കേട്ട ഞാൻ പറയാം’ എന്ന മട്ടിലായിട്ടുണ്ട് കേരളത്തിലെ മുഖ്യധാരാ മാ
അനന്തപുരി / ദ്വിജൻ

"കണ്ട നീ അവിടിരി, കേട്ട ഞാൻ പറയാം’ എന്ന മട്ടിലായിട്ടുണ്ട് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളും. നിർബന്ധിത മതപരിവർത്തനം ലക്ഷ്യമിട്ട് കത്തോലിക്ക പെണ്‍കുട്ടികളെ പ്രണയം നടിച്ചും ചതിച്ചും വിവാഹംചെയ്തു കൊണ്ടുപോകുന്ന പ്രണയക്കെണികൾ കേരളത്തിൽ ശക്തമാകുന്നതായി സീറോ മലബാർ സഭയുടെ സിനഡിലെത്തിയ മെത്രാന്മാർ ഓരോ രൂപതയിലെയും അനുഭവങ്ങൾ വിലയിരുത്തിക്കൊണ്ടു സമൂഹത്തോടു പറഞ്ഞതു "മതേതരത്തിന്‍റെ’ മൊത്തക്കച്ചവടം നടത്തുന്നവരിൽ പലർക്കും പിടിച്ചില്ല. അങ്ങനെ ഒന്നില്ല എന്ന വരുത്തിത്തീർക്കാൻ വല്ലാത്ത ശ്രമത്തിലാണവർ. "ലൗ ജിഹാദ്’ എന്നൊരു പദപ്രയോഗം സിനഡ് പിതാക്കന്മാർ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കത്തോലിക്കാ സമൂഹത്തിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചെങ്കിലും പഴയ മതത്തിൽ തന്നെ എന്നു വ്യക്തമാക്കുന്ന വിധം സമൂഹത്തിൽ അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകയ്ക്കു പറയാതെ വയ്യാത്തവിധം തിക്കുമുട്ടലുണ്ടാക്കി സിനഡിന്‍റെ ഈ നിലപാട്. അവർ പറയാതെ വയ്യാത്തതെല്ലാം വിളിച്ചുപറഞ്ഞപ്പോൾ കേരളത്തിലെ രണ്ടു ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലുള്ള ബന്ധം വല്ലാതെ വഷളാക്കുന്ന വിധമായി ആ ജല്പനങ്ങൾ. ക്രൈസ്തവസമൂഹം ഇസ്‌ലാം സമൂഹത്തെ ഒറ്റു കൊടുക്കുന്നു എന്ന മട്ടിൽ പറഞ്ഞുവച്ചു ആ വിപ്ലവകാരി.

ആർക്കും കൊട്ടാവുന്ന ചെണ്ടപോലായിട്ടുണ്ട് ക്രൈസ്തവ സമുദായം എന്ന് അവർക്കറിയാം. പറയാതെ വയ്യാതെ വല്ലാതെ വളർന്ന കാലത്ത് സ്ഥിരം ആക്രമിക്കപ്പെട്ടിരുന്ന ഒരു കൂട്ടർ ഒരു ഒളികാമറ കളിയൊക്കെ നടത്തി ഒന്നു പേടിപ്പിച്ചത് നാട്ടുകാർ അറിഞ്ഞു. പോലീസ് കേസൊക്കെ കൊടുത്തു. കുറെക്കാലത്തേക്ക് അനക്കമൊന്നും കേട്ടില്ല. ഇപ്പോൾ ക്രൈസ്തവരോടായി കലിപ്പ്. അവരാകുന്പോൾ ഒളികാമറയുമായി നടക്കില്ല. ചാനൽ അടിച്ചു തകർക്കില്ല. അതുകൊണ്ട് സിനിമാക്കാർക്കായാലും ചാനലുകാർക്കായാലും കൊട്ടി രസിക്കാൻ നല്ല മിടുക്കാണ്.

അടുത്തകാലത്തും ഇറങ്ങി ഒരു സിനിമ. കേരളത്തിലെ വേറെതെങ്കിലും ഒരു സമുദായത്തെ പരിഹസിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു സിനിമ എടുക്കാൻ ധൈര്യമുണ്ടോ ഏതെങ്കിലും സിനിമാക്കാരന്? ശരിക്കും ചെകുത്താനും കടലിനും നടുവിലായ അവസ്ഥ!

ബെന്നിയുടെ വിപ്ലവം

തെരഞ്ഞെടുപ്പു കാലത്ത് അരമനകൾ കയറിയിറിങ്ങി, ജാതി പറയാതെപറഞ്ഞ് വോട്ടു നേടി സ്വന്തം വിജയം ഉറപ്പാക്കി ചാലക്കുടിയിൽ നിന്നു ലോക്സഭയിലെത്തിയ കോണ്‍ഗ്രസുകാരൻ ബെന്നി ബഹനാന് ഒരു തിക്കുമുട്ടൽ. അദ്ദേഹവും കൊടുത്തു സിനഡ് പ്രഖ്യാപനത്തിനിട്ട് ഒരു കൊട്ട്. അദ്ദേഹം ജനാധിപത്യ മുന്നണിയുടെ അമരക്കാരനുമാണ്. ഉടൻ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കേണ്ടയാൾ. സിനഡ് പറഞ്ഞ ഈ ലൗ ജിഹാദ് ഉളളതാണോ എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം ലോക്സഭയിൽ ചോദ്യം ചോദിച്ചു. ഇങ്ങനെ ഉണ്ടോ? കേന്ദ്രമന്ത്രിക്ക് ലൗ ജിഹാദ് എന്താന്നുപോലും അറിയില്ല. രണ്ടു മിശ്രവിവാഹങ്ങളെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നുണ്ടെന്നു മാത്രം അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്ന പ്രഖ്യാപനവുമായി ബെന്നി സോഷ്യൽ മീഡിയയിൽ വന്നു. മാധ്യമതാരം പറഞ്ഞതുപോലെ അദ്ദേഹത്തിനും പറയാതെവയ്യെന്നായി. പണ്ടൊക്കെ മതേതരത്വം സംരക്ഷിക്കാൻ എന്ന ന്യായം പറഞ്ഞ് പലതും പറയണ്ട എന്നു കരുതിയിട്ടുള്ള സഭാനേതൃത്വം പക്ഷേ ഇക്കുറി നിലപാടിൽ ഉറച്ചുനിന്നു. സിനഡ് ഒന്നും അറിയാതെ ഇറക്കിയ പ്രസ്താവന അല്ലെന്നും വിവിധ രൂപതകളിൽ നിന്നു കിട്ടിയ റിപ്പോർട്ട് അനുസരിച്ച് നടത്തിയ പ്രസ്താവനയാണ് എന്നും തീർത്തുപറഞ്ഞു.

പ്രണയവിവാഹം കഴിച്ച് നാട്ടിൽ സ്വസ്ഥമായി ജീവിക്കുന്നവരെക്കുറിച്ചല്ല ലൗ ജിഹാദിൽ പെട്ടവർ എന്നു പറയുന്നത്. വിവാഹം കഴിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകരസംഘടനയിലേക്കു പോകുന്നവരെക്കുറിച്ചാണു പറയുന്നത്. ഇപ്പോൾ സിറിയയിലെ ജയിലിൽ കിടക്കുന്നവരുണ്ട്. ഇത്തരം കുട്ടികളെക്കുറിച്ചാണു പറയുന്നത്. പ്രണയവിവാഹം കഴിഞ്ഞ് അധികം വൈകുന്നതിനു മുന്പ് ആത്മഹത്യ ചെയ്യേണ്ടി വന്ന കുട്ടികളെക്കുറിച്ചാണ് പറയുന്നത്. കേരളസഭയുടെ ജാഗ്രത കമ്മീഷൻ 2009 മുതൽ ചൂണ്ടിക്കാണിക്കുന്നതാണ് ഈ സത്യം. അതിന്‍റെ അമരക്കാരനായിരുന്ന വൈദികൻ ഒരു ചാനലിനു കൊടുത്ത അഭിമുഖത്തിൽ ഇങ്ങനെ വിവാഹം കഴിച്ചശേഷം ആത്മഹത്യ നടത്തിയ എട്ടു സ്ത്രീകളുടെ ശരീരത്തിന്‍റെ ചില ഭാഗത്തു മതചിഹ്നം മുദ്രകുത്തിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടതിനെക്കുറിച്ച് പറഞ്ഞു.

അത്തരക്കാർ ഇല്ലെന്നു പറയുന്നവർക്ക് സിറിയയിൽ ഉണ്ടെന്നു മാധ്യമങ്ങളിൽ വന്ന സോണിയ എറണാകുളത്തു പഠിച്ചിരുന്നവളാണ് എന്ന് അറിയില്ലെന്നുണ്ടോ? അടുത്തകാലത്ത് കൊല്ലപ്പെട്ട ഈവ ആന്‍റണിയെ അറിയില്ലെന്നുണ്ടോ?

ലൗ ജിഹാദ്

കുടുംബങ്ങൾ കൂടിയാലോചിച്ചു നിശ്ചയിക്കുന്ന വിവാഹങ്ങളാണ് കൂടുതൽ ദൃഢവും ശക്തവും എന്നു വിശ്വസിക്കുന്നവർ പ്രണയവിവാഹത്തെ അനുകൂലിക്കുന്നില്ല. പ്രണയിച്ചു വിവാഹം കഴിക്കണം എന്നു പറയുന്നവർക്കുള്ള അവകാശം പ്രണയിച്ചുള്ള വിവാഹം ശരിയല്ല എന്നു പറയുന്നവർക്കും അനുവദിക്കുന്നതല്ലേ അഭിപ്രായസ്വാതന്ത്ര്യം? പ്രണയവിവാഹം രണ്ടു മതത്തിൽ പെട്ടവർ തമ്മിലാകുന്പോൾ പ്രണയവിവാഹത്തെ എതിർക്കുന്നവർ മാത്രമല്ല സമുദായത്തെ സ്നേഹിക്കുന്നവരും അതിനെതിരെ പ്രതികരിക്കും. അത് അവരുടെ അഭിപ്രായസ്വാതന്ത്ര്യം. ഓരോ സമുദായവും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ തങ്ങളുടെ സമുദായത്തിൽ പെട്ടവർ സമുദായം ഉപേക്ഷിച്ച് പോകുന്പോൾ ആകുലരാകുന്നില്ലെങ്കിൽ അവർക്ക് സമുദായസ്നേഹം ഉണ്ടെന്നു പറയാനാകുമോ?

ഇതെല്ലാം ഉണ്ടെങ്കിലും പ്രണയപ്പനി പിടിച്ചവർ ജാതിയും മതവും ഒന്നു പ്രശ്നമല്ല എന്നു പറഞ്ഞ് വിവാഹം കഴിക്കുകയോ കഴിക്കാതെ ഒത്തുവസിക്കുകയോ, അങ്ങനെ ഒത്തുവസിക്കുന്ന കാലത്ത് പഴയ കാമുകനെയും കാമുകിയെയും ഒക്കെ തേടിപ്പോകുകയോ ചെയ്യുന്ന സംഭവങ്ങൾ മാധ്യമങ്ങളിൽ കാണാറുണ്ട്. ഞങ്ങൾ ചെയ്തതല്ല, അതെക്കുറിച്ചു നിങ്ങൾ പറയുന്നതാണ് തെറ്റ് എന്ന മട്ടിൽ അവരെ കുറ്റപ്പെടുത്തുന്നതും അഭിപ്രായസ്വാതന്ത്ര്യം തന്നെ. പക്ഷേ അത് ഒരു സമുദായം വേറൊരു സമുദായത്തെ ഒറ്റുകൊടുക്കുന്നതാകുന്നത് എങ്ങനെ? ഭർത്താവിനോടു ഭാര്യയോ, ഭാര്യയോടു ഭർത്താവോ ഒക്കെ അവിശ്വസ്തത പുലർത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽവരുന്ന കാലമായിട്ടുണ്ട്.

ന്യൂനപക്ഷം

ക്രൈസ്തവ സമുദായത്തെ മാത്രം വളഞ്ഞിട്ട് അടിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു സാമുദായിക സാഹചര്യം രാഷ്‌ട്രീയ നേതാക്കളും മാധ്യമങ്ങളും എല്ലാം ചേർന്നു സൃഷ്ടിക്കുന്നു. സിനഡ് പറഞ്ഞ കാര്യം ശരിയല്ലെന്ന് വരുത്താൻ അവർ നടത്തുന്ന ശ്രമം എത്രയോ വലുതാണ്. മുസ്‌ലിം തീവ്രവാദികളെ മാത്രമല്ല ആ സമുദായത്തെ ആകെ ഭയമാണ് എന്നു വരുത്തുകയാണ്. അവരുടെ പ്രവർത്തനങ്ങള വിമർശിക്കാൻ പോലും ഭയം. എ.കെ. ആന്‍റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിദേശപണം കൊണ്ട് സന്പന്നരായി ധിക്കാരം കാണിക്കുന്ന ന്യൂനപക്ഷത്തെക്കുറിച്ചു പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ച ന്യൂനപക്ഷം ഏതെന്നു വ്യക്തമാക്കുവാൻ ധൈര്യം ഉണ്ടായിരുന്നില്ല.

പ്രത്യേക മലബാർ സംസ്ഥാനം വേണമെന്ന മുറവിളി ആരംഭിച്ചു കഴിഞ്ഞു. കൃത്യസമയത്താണ് യൂത്ത് ലീഗ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ മൂലം ആരെങ്കിലും മറ്റു മുസ്‌ലിം സംഘടനകളിൽ ചേക്കേറിയെങ്കിൽ തിരിച്ചുപിടിക്കാം എന്നാവും മോഹം. ദേശീയ തലത്തിൽപോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വാദമാണത്. വിഘടന വാദത്തിന്‍റെ ആദ്യ വെടിയായി ബിജെപിക്ക് ഇതു കൊണ്ടാടാനാകും. എല്ലാവരും ചേർന്ന് ബിജെപിക്കു ശരിക്കും മേയാനുള്ള സമയം ഉണ്ടാക്കുകയാണ്.

കോണ്‍ഗ്രസല്ല ബിജെപി എന്ന് എല്ലാവരും മനസിലാക്കുന്നതിനു മാത്രമുള്ള അടയാളങ്ങളായി. കോഴിക്കോട്ടെ വിമാനത്താവളത്തിനു മുകളിൽ പച്ചക്കൊടി കെട്ടിയത് എല്ലാവരും കണ്ടതാണ്. കാവിക്കൊടി അരുതെന്നു പറയുന്നവർ എന്തേ പച്ചക്കൊടി മാത്രം വികാരത്തള്ളലിൽ ഉണ്ടായതായി കാണുന്നു എന്ന ചോദ്യം സുബുദ്ധികളിൽ ഉയരുന്നുണ്ട്.

പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങളിൽ പലതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. തക്ബീർ വിളികൾ ഉയർത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നു ശശി തരൂരിന് പറയേണ്ടി വന്നു. അതോടെ കുറെക്കാലത്തേക്ക് അദ്ദേഹത്തിന് എതിരെ സോഷ്യൽ മീഡിയയിൽ എന്തായിരുന്നു കലാപം! കേരളത്തിൽ ഇടതു- വലതു മുന്നണികൾ വോട്ട് രാഷ്‌ട്രീയം മാത്രം കളിക്കുന്നു. മാവോയിസ്റ്റുകൾ എന്നു പറഞ്ഞ് എൻഐഎ പിടികൂടിയ രണ്ടു യുവാക്കൾ മുസ്‌ലിം സമുദായത്തിൽ പെട്ടവരായതുകൊണ്ടല്ലേ മുഖ്യമന്ത്രി പോലും നിലപാട് മാറ്റുന്നത് എന്നു കരുതുന്നതു വെറുതെയാണോ? മറ്റു സമുദായത്തിൽ പെട്ടവരായിരുന്നു ആ യുവാക്കൾ എങ്കിൽ ഈ വികാരം ആർക്കും ഉണ്ടാവില്ലായിരുന്നു എന്നു കരുതുന്നവർ ധാരാളമാവുകയാണ്.

മതേതരത്വത്തിന്‍റെ രക്തസാക്ഷി

തൊടുപുഴയിലെ ജോസഫ്സാറിനെ വെട്ടി കഷണങ്ങളാക്കിയതിന്‍റെ കഥ ഇന്നു കേരളം വായിക്കുന്നു. അദ്ദേഹത്തിനു പി.ടി കുഞ്ഞു മുഹമ്മദിന്‍റെ കഥയിലെ മുഹമ്മദിനെ കഥാപാത്രമാക്കി ചോദ്യം തയാറാക്കാൻ ധൈര്യം കൊടുത്ത സംഘടനയും ഇടതു സർക്കാറും ഒന്നിച്ചു കൈവിട്ടു. അവസാനം അദ്ദേഹം അനുഭവിച്ച ദുരന്തങ്ങൾക്കെല്ലാം ഉത്തരവാദിത്വം ക്രൈസ്തവ സഭയ്ക്കായി. ആ പൈശാചിക കൃത്യത്തെ അപലപിക്കാൻ പോലും ആരും ഉണ്ടായില്ല.

പശുവിറച്ചി എന്ന് ആരോപിച്ചു വടക്കേ ഇന്ത്യയിൽ ജനക്കൂട്ട കൊല നടക്കുന്നു എന്നും മറ്റും സങ്കടം പറയുന്നവർ കോട്ടയം ജില്ലയിലെ ഒരു ക്രൈസ്തവ വിദ്യാലയത്തിൽ പന്നിയിറച്ചി കൊടുത്തു എന്ന് പറഞ്ഞ് ഉണ്ടാക്കിയ കലാപം എന്തായിരുന്നു? ഏതിറച്ചി ഭക്ഷിക്കണം എന്നു നിശ്ചയിക്കേണ്ടത് മറ്റുള്ളവരാണോ? മതപരമായ വിലക്കുകൾ ആവാം. ഒരു കൂട്ടർക്ക് വിലക്കപ്പെട്ട ഭക്ഷണം ഉണ്ടാക്കാൻ പോലും ആരെയും സമ്മതിക്കില്ലെന്നു ചിലർ പിടിക്കുന്ന ന്യായത്തിന് എന്തേ എല്ലാവരും കൂട്ടുനിൽക്കുന്നു? അവർ വടക്കേ ഇന്ത്യയിലെ ഇറച്ചി സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു. അപ്പോൾ ന്യായം എല്ലാം ഒരു പക്ഷത്താണ്. മാധ്യമങ്ങൾക്കും അതെ, മതേതര നേതാക്കൾക്കും അതെ.

വർഷങ്ങൾക്കു മുന്പ് കേരളത്തിലെ ഒരു പ്രശസ്ത പത്രത്തിന്‍റെ കണ്ണൂർ ഓഫീസ് തങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്ത കൊടുത്തതിന്‍റെ പേരിൽ എൻഡിഎഫുകാർ അടിച്ചുതകർത്തു. ആരും പ്രതിഷേധിച്ചു പോലും ഇല്ല. ഇതെല്ലാം കേട്ടു ഭയന്നും അല്ലാതെയും എന്തിന് വെറുതെ റിസ്ക്കെടുക്കുന്നു എന്നു കരുതിയും പലരും നാവടയ്ക്കുകയോ മാപ്പുപറയുകയോ ഒക്കെ ചെയ്യും. കേരളത്തിലെ ഒരു ചാനലിൽ നടക്കുന്ന തത്സമയ പരിപാടിയിൽ പങ്കെടുത്ത ഒരു റേഡിയോ ജോക്കി തനിക്കുണ്ടായ ഒരു ദുരന്തം വിവരിച്ചു.

ഒരു ഗാനത്തെക്കുറിച്ച് അദ്ദേഹം ഒരു പരിഹാസം എഴുതി. അത് ഒരു സമുദായത്തിന്‍റെ ഗാനമായിരുന്നു എന്ന് അറിയാതെയാണ് ചെയ്തത്. അല്ലാതെ കുന്പസാരവും കുർബാനയും ക്രൈസ്തവരുടെ പുണ്യകർമങ്ങളാണെന്ന് അറിഞ്ഞു കൊണ്ടും അവയെ പരിഹസിക്കുന്നവരെപ്പോലെ അല്ല. അദ്ദേഹത്തിന്‍റെ പ്രതികരണത്തോട് സോഷ്യൽ മീഡിയയിൽ ഭീഷണികൾ ഉയർന്നു. ആറു ലക്ഷം പേർ പ്രതികരിച്ചു ഭയപ്പെടുത്തി. നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും എല്ലാം ഭീഷണികൾ ഉയർത്തുന്നവരുണ്ട്. എല്ലാം സർക്കാരിനും അറിയാം. അവർക്കെതിരെ നടപടി എടുത്താൽ മതേതരത്വം തകരും പോലും.

ഭാരതത്തിൽ ന്യൂനപക്ഷങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെ 80 ശതമാനവും മുസ്‌ലിംകൾക്കു നല്കണം എന്ന് കേരളത്തിൽ വ്യവസ്ഥയാണ്. എല്ലാവരും ചേർന്ന് അമിത് ഷാ പറയുന്നതും ചെയ്യുന്നതും ആരും ചെയ്തു പോകും എന്ന് ആ സമുദായത്തിലെ നിശബ്ദമായ ഒരു വലിയ വിഭാഗത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ്.

പുത്തൻപുര അച്ചനും ബനഡിക്ട് പാപ്പായും

ജോസഫ് പുത്തൻപുര എന്ന കപ്പൂച്ചിൻ വൈദികൻ ഒരു ധ്യാനത്തിനിടയിൽ പൗരത്വ നിയമത്തെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചും എല്ലാം വിശ്വാസികളോട് പറഞ്ഞു. ടിപ്പുവിന്‍റെ പടയോട്ട കാലത്തെ നിർബന്ധിത മത പരിവർത്തനത്തെക്കുറിച്ചും അക്കാലത്തെ വിശ്വാസി സമൂഹം അതിനെ പ്രാർഥന കൊണ്ടു നേരിട്ടതിനെ ക്കുറിച്ചും എല്ലാം പറഞ്ഞു. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും ടിപ്പുവിനെ പേടിച്ചു ക്രൈസ്തവ സ്ത്രീകൾ ആരംഭിച്ച ഭക്തിയാണ് എട്ടു നോന്പ് എന്ന് വിശ്വാസികൾക്കറിയാം. അച്ചന്‍റെ വാക്കുകൾ കേട്ട മത തീവ്രവാദികളും മതേതര തീവ്രവാദികളും ചാനൽ തീവ്രവാദികളും എല്ലാം കൂട്ടത്തോടെ ഇളകി.

2006 സെപ്റ്റംബർ 11ന് റേഗൻസ്ബർഗ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ബനഡിക്ട് 16-ാമൻ പാപ്പാ ബൈസന്‍റൈൻ ചക്രവർത്തി മാനുവൽ രണ്ടാമൻ പലൈഓലഗോസിന്‍റെ വാക്കുകൾ ഉദ്ധരിച്ചു. ആ ഉദ്ധരണി ഇസ്‌ലാം വിരുദ്ധമാണ് എന്ന് പറഞ്ഞ് ലോകത്തിലെ ഇസ്‌ലാം "സമാധാന’ വാദികളെല്ലാം ഇളകി. കത്തോലിക്കാ പള്ളികൾ തകർത്തു. വിശ്വാസികളെ ആക്രമിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ആരും അദ്ദേഹം പറഞ്ഞതിലെ സത്യം അന്വേഷിച്ചില്ല. പകരം കലാപം അഴിച്ചുവിട്ടു.

അതിലും വലിയ പ്രതിഷേധമാണ് ജോസഫച്ചനെതിരെ ഉയർന്നത്. പറയാതെ വയ്യന്നുള്ളവരെല്ലാം നിറഞ്ഞാടി. തന്‍റെ വാക്കുകൾ ആരെ എങ്കിലും വേദനിപ്പിച്ചു എങ്കിൽ അച്ചൻ അതിന് മാപ്പു ചോദിച്ചു. പറഞ്ഞതു തെറ്റ് എന്നല്ല വേദനിപ്പിച്ചതിനു മാപ്പ് എന്നായിരുന്നു വാദം. അതുകൊണ്ടു തീരുമോ കാര്യങ്ങൾ എന്ന് ചോദിച്ചുകൊണ്ട് ചിലർ അച്ചനെ വിളിക്കുന്നതായുള്ള ഓഡിയോകൾ പുറത്തു പരക്കുന്നുണ്ട്. ഏതാണ് സത്യം, വ്യാജം എന്നൊന്നും ആർക്കും ഉറപ്പില്ല.

ഭീഷണികൾ സത്യമാണെങ്കിൽ അത് ഉയർത്തിയവർക്കെതിരെ നടപടി എടുക്കണം. മതേതരത്വത്തിൽ ആണയിടുന്നവർ ചെയ്യേണ്ടത് അതല്ലേ. അദ്ദേഹം പറഞ്ഞതിനോട് വിയോജിപ്പുള്ളവർ കാണാം. അവരും അദ്ദേഹത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കേണ്ടതില്ലേ? ഇല്ലെങ്കിൽ പിന്നെന്ത് പൗരത്വാവകാശം? ഒരു ധ്യാന പ്രസംഗത്തിൽ വിശ്വാസപരമായ കാര്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത നാടായി ഭാരതത്തെ മാറ്റുന്നത് ആരാണ്? ആൾക്കൂട്ട കൊലയ്ക്ക് മാതൃക കാട്ടുന്നത് ആരാണ്? അങ്ങനെ ബിജെപി ചെയ്യുന്നതിനെല്ലാം ന്യായം ഉണ്ടാക്കിക്കുന്നതും ആരാണ്?