ഡാളസ്: കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ
നേത്യത്വത്തിൽ സംഘടിപ്പിച്ച മെക്സിക്കൻ സിറ്റിയിലേക്കുള്ള യാത്ര ഏവർക്കും നല്ല ഒരു അനുഭവമായി മാറി.
ജനുവരി 26 വ്യാഴാഴ്ച ഡാളസ് ഡിഎഫ്ഡബ്ല്യു എയർപോർട്ടിൽ നിന്ന് 40 പേരുടെ ഒരു ഗ്രൂപ്പ് മെക്സിക്കോ സിററിയിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ മുഖ്യ ഉദ്ദേശം 1531ൽ ഹൂവാൻ ഡിയേഗോ
( ഖൗമി ഉശലഴീ) ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ടേപ്പേയാക്ക് കുന്ന്(Tepeyac) ഔർ ലേഡി ഓഫ് ഗോഡലൂപ്പേ ബസലിക്കാ എന്നീ സ്ഥലത്ത് ചെന്ന് പരിശുദ്ധ അമ്മയോട് പ്രാർഥിച്ച് അനുഗ്രഹം വാങ്ങിക്കുകയും അതൊടൊപ്പം തന്നെ മെക്സിക്കോ സിറ്റിയിലെ ആകർഷകമായ മറ്റു സ്ഥലങ്ങളും സന്ദർശിക്കുക എന്നതായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പണിത ഒർജിനൽ ഗോഡേലൂപ്പേ ചർച്ച് അടിത്തറ പ്രശ്നം കാരണം പുതിയ ബസിലിക്കാ 1974 ൽ തൊട്ടടുത്തു തന്നെ പണികഴിപ്പിച്ചു.
1904 പണി ആരംഭിച്ച് 1934 സെപ്റ്റംബർ 29ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത ഫൈൻ ആർട്ട്സ് പാലസ്. മെക്സിക്കോയുടെ ഹ്യദയമെന്നു വിശേഷിപ്പിക്കുന്ന സൊക്കാലോ അവിടെ തന്നെ
സ്ഥിചെയ്യുന്ന മനോഹരമായ മെട്രൊപൊളിത്തൻ കത്തീഡ്രലും, ആസ്ടെക്ക് കൾച്ചറിന്റെ(Aztech Culture) ഉറവിടമായ ടെന്പോ മയോറും നാഷണൽ പാലസും കാണാൻ സാധിച്ചു.
മെക്സിക്കോ സിറ്റിയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ലാറ്റിൻ അമേരിക്കൻ ടവറിന്റെ മുകളിൽ കയറുവാനും അവിടെ നിന്നു കൊണ്ട് മെക്സിക്കോ സിറ്റി മുഴുവനായും ദർശിക്കുവാൻ സാധിച്ചു. വടക്കു ഭാഗത്തു നിന്നു നോക്കിയാൽ ഗോഡലൂപ്പേ ബസിലിക്കായും കിഴക്കു ഭാഗത്തായി സ്ോപോട്സ് പാലസും പടിഞ്ഞാറു ഭാഗത്തായി സാന്താഫേയും തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിസ്ക്കയിനാസ് പാലസും കാണുവാൻ സാധിച്ചു.
style='padding:6px;'>
മാദേരോ വഴികൾ ചരിത്രപരമായും ജീയോഗ്രാഫിക്കൻ ആയിട്ടും പ്രധാന്യം അർഹിക്കുന്ന കാൽനട സഞ്ചാരികളുടെ നടപാതയാണ് ഇത് ഫൈൻ ആർട്ട്സ് പാലസ് മുതൽ സൊക്കാലോ വരെ നീണ്ടു കിടക്കുന്നു. യാത്രയുടെ മൂന്നാമത്തെ ദിവസം പുയേബ്ളാ (Puebla city)സിറ്റിയും അതിന്റെ അടുത്തു തന്നെ സ്ഥിതിചെയ്യുന്ന മറെറാരു സിറ്റിയായ ചൊലുലായും (Cholula)സന്ദർശിച്ചു. രുചികരമായ ആഹാരത്തിന് പേരു കേട്ട സ്ഥലമാണ് പുയേബ്ളാ. അവിടുത്തെ മോളെ പൊബ്ളാനോ എന്ന പേരിൽ അറിയപ്പെടുന്ന ആഹാരം വളരെ പേരുകേട്ട ഒരു റീജിയണൽ വിഭവമാണ്.
300 വർഷം കൊണ്ട് പണി കഴിപ്പിച്ച കത്തീഡ്രലും മനോഹരമായ പള്ളികളും ചാപ്പലുകളും ഇവിടെ കാണാൻ സാധിക്കും. പള്ളികളുടെ ഉൾവശം കണ്ടാൽ ലോകാത്ഭുതങ്ങളിൽ പോലും സ്ഥാനം പിടിക്കാൻ മാത്രം അത്ഭുതങ്ങളാണ് ഇവയിലെ പള്ളികൾ എന്നുപോലും തോന്നിപോകും. അതുപോലെ തന്നെ ആർട്ട്സിന്േറയും ക്രാഫ്ററിന്റേയും ധാരളം സ്റ്റാളുകളും ഈ സിററിയിൽ ഉടനീളം കാണുവാൻ സാധിച്ചു..
ചൊലുലാ സിറ്റിയിൽ എടുത്തു പറയത്തക്ക ഒന്നാണ് രാജ്യത്തിന്റെ തന്നെ ഏററവും വലിയ പിരമിഡ്. ഒരോ സൈഡും 400 മീററർ നീളം ഉണ്ട്. ആ പിരമിഡിന്റെ മുകളിൽ പണികഴിപ്പിച്ച പള്ളിയാണ് വിർഹൻ ദേ ലോസ് റെമേഡിയോസ് ( എതു കാര്യത്തിനു തീർപ്പു കൽപ്പിക്കുന്ന മാതാവിന്റെ പള്ളി) പുയബ്ളാ ടൗണിലേക്കുള്ള രണ്ടു മണിക്കൂർ ബസു യാത്രയിൽ ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന പലരുടേയും ടാലന്റ് ഷോയും ആസ്വദിക്കുവാൻ സാധിച്ചു.
ഏഞ്ചൽ ട്രാവൽസ് ട്രിപ്പിന്റെ ഓണറും വേൾഡ് മലയാളി കൗണ്സിൽ അമേരിക്കാ റീജണൽ
പ്രസിഡന്റുമായ ജോണ്സണ് തലച്ചെല്ലൂർ ഈ തീർഥയാത്രയ്ക്ക് മുഖ്യ സംഘാടകനായി.
നേത്യത്വത്തിൽ സംഘടിപ്പിച്ച മെക്സിക്കൻ സിറ്റിയിലേക്കുള്ള യാത്ര ഏവർക്കും നല്ല ഒരു അനുഭവമായി മാറി.
ജനുവരി 26 വ്യാഴാഴ്ച ഡാളസ് ഡിഎഫ്ഡബ്ല്യു എയർപോർട്ടിൽ നിന്ന് 40 പേരുടെ ഒരു ഗ്രൂപ്പ് മെക്സിക്കോ സിററിയിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ മുഖ്യ ഉദ്ദേശം 1531ൽ ഹൂവാൻ ഡിയേഗോ
( ഖൗമി ഉശലഴീ) ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ടേപ്പേയാക്ക് കുന്ന്(Tepeyac) ഔർ ലേഡി ഓഫ് ഗോഡലൂപ്പേ ബസലിക്കാ എന്നീ സ്ഥലത്ത് ചെന്ന് പരിശുദ്ധ അമ്മയോട് പ്രാർഥിച്ച് അനുഗ്രഹം വാങ്ങിക്കുകയും അതൊടൊപ്പം തന്നെ മെക്സിക്കോ സിറ്റിയിലെ ആകർഷകമായ മറ്റു സ്ഥലങ്ങളും സന്ദർശിക്കുക എന്നതായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പണിത ഒർജിനൽ ഗോഡേലൂപ്പേ ചർച്ച് അടിത്തറ പ്രശ്നം കാരണം പുതിയ ബസിലിക്കാ 1974 ൽ തൊട്ടടുത്തു തന്നെ പണികഴിപ്പിച്ചു.
1904 പണി ആരംഭിച്ച് 1934 സെപ്റ്റംബർ 29ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത ഫൈൻ ആർട്ട്സ് പാലസ്. മെക്സിക്കോയുടെ ഹ്യദയമെന്നു വിശേഷിപ്പിക്കുന്ന സൊക്കാലോ അവിടെ തന്നെ
സ്ഥിചെയ്യുന്ന മനോഹരമായ മെട്രൊപൊളിത്തൻ കത്തീഡ്രലും, ആസ്ടെക്ക് കൾച്ചറിന്റെ(Aztech Culture) ഉറവിടമായ ടെന്പോ മയോറും നാഷണൽ പാലസും കാണാൻ സാധിച്ചു.
മെക്സിക്കോ സിറ്റിയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ലാറ്റിൻ അമേരിക്കൻ ടവറിന്റെ മുകളിൽ കയറുവാനും അവിടെ നിന്നു കൊണ്ട് മെക്സിക്കോ സിറ്റി മുഴുവനായും ദർശിക്കുവാൻ സാധിച്ചു. വടക്കു ഭാഗത്തു നിന്നു നോക്കിയാൽ ഗോഡലൂപ്പേ ബസിലിക്കായും കിഴക്കു ഭാഗത്തായി സ്ോപോട്സ് പാലസും പടിഞ്ഞാറു ഭാഗത്തായി സാന്താഫേയും തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിസ്ക്കയിനാസ് പാലസും കാണുവാൻ സാധിച്ചു.
style='padding:6px;'>
മാദേരോ വഴികൾ ചരിത്രപരമായും ജീയോഗ്രാഫിക്കൻ ആയിട്ടും പ്രധാന്യം അർഹിക്കുന്ന കാൽനട സഞ്ചാരികളുടെ നടപാതയാണ് ഇത് ഫൈൻ ആർട്ട്സ് പാലസ് മുതൽ സൊക്കാലോ വരെ നീണ്ടു കിടക്കുന്നു. യാത്രയുടെ മൂന്നാമത്തെ ദിവസം പുയേബ്ളാ (Puebla city)സിറ്റിയും അതിന്റെ അടുത്തു തന്നെ സ്ഥിതിചെയ്യുന്ന മറെറാരു സിറ്റിയായ ചൊലുലായും (Cholula)സന്ദർശിച്ചു. രുചികരമായ ആഹാരത്തിന് പേരു കേട്ട സ്ഥലമാണ് പുയേബ്ളാ. അവിടുത്തെ മോളെ പൊബ്ളാനോ എന്ന പേരിൽ അറിയപ്പെടുന്ന ആഹാരം വളരെ പേരുകേട്ട ഒരു റീജിയണൽ വിഭവമാണ്.
300 വർഷം കൊണ്ട് പണി കഴിപ്പിച്ച കത്തീഡ്രലും മനോഹരമായ പള്ളികളും ചാപ്പലുകളും ഇവിടെ കാണാൻ സാധിക്കും. പള്ളികളുടെ ഉൾവശം കണ്ടാൽ ലോകാത്ഭുതങ്ങളിൽ പോലും സ്ഥാനം പിടിക്കാൻ മാത്രം അത്ഭുതങ്ങളാണ് ഇവയിലെ പള്ളികൾ എന്നുപോലും തോന്നിപോകും. അതുപോലെ തന്നെ ആർട്ട്സിന്േറയും ക്രാഫ്ററിന്റേയും ധാരളം സ്റ്റാളുകളും ഈ സിററിയിൽ ഉടനീളം കാണുവാൻ സാധിച്ചു..
ചൊലുലാ സിറ്റിയിൽ എടുത്തു പറയത്തക്ക ഒന്നാണ് രാജ്യത്തിന്റെ തന്നെ ഏററവും വലിയ പിരമിഡ്. ഒരോ സൈഡും 400 മീററർ നീളം ഉണ്ട്. ആ പിരമിഡിന്റെ മുകളിൽ പണികഴിപ്പിച്ച പള്ളിയാണ് വിർഹൻ ദേ ലോസ് റെമേഡിയോസ് ( എതു കാര്യത്തിനു തീർപ്പു കൽപ്പിക്കുന്ന മാതാവിന്റെ പള്ളി) പുയബ്ളാ ടൗണിലേക്കുള്ള രണ്ടു മണിക്കൂർ ബസു യാത്രയിൽ ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന പലരുടേയും ടാലന്റ് ഷോയും ആസ്വദിക്കുവാൻ സാധിച്ചു.
ഏഞ്ചൽ ട്രാവൽസ് ട്രിപ്പിന്റെ ഓണറും വേൾഡ് മലയാളി കൗണ്സിൽ അമേരിക്കാ റീജണൽ
പ്രസിഡന്റുമായ ജോണ്സണ് തലച്ചെല്ലൂർ ഈ തീർഥയാത്രയ്ക്ക് മുഖ്യ സംഘാടകനായി.