പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ
ആന്ദ്രെ 118-ാം വയസിൽ അന്തരിച്ചു. ഇവർ രണ്ട് ലോകമഹായുദ്ധങ്ങളെ മാത്രമല്ല കൊറോണ അണുബാധയെ അതിജീവിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി തെക്കൻ ഫ്രാൻസിലെ ടൗലോണിലെ ഒരു റിട്ടയർമെന്റ് ഹോമിൽ ഉറക്കത്തിൽ അവർ മരിച്ചുവെന്ന് ഹോമിന്റെ വക്താവ് ഡേവിഡ് ടവെല്ല ചൊവ്വാഴ്ച വൈകുന്നേരം വാർത്താ ഏജൻസിയോട് പറഞ്ഞു.
രണ്ട് ലോക മഹായുദ്ധങ്ങളെയും സ്പാനിഷ് പനിയെയും അതിജീവിച്ച കന്യാസ്ത്രീയുടെ യഥാർത്ഥ പേര് ലുസൈൽ റാൻഡൻ. കഴിഞ്ഞ ഏപ്രിലിൽ ജാപ്പനീസ് കെയ്ൻ തനാക്കയുടെ മരണശേഷം, അവർ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കപ്പെടുന്നു. ഫെബ്രുവരി 11 ന് ഫ്രഞ്ചുകാർ ഇവരുടെ 118ാം ജ·ദിനം ആഘോഷിച്ചു.
അവരുടെ 117ാം ജ·ദിനത്തിന് തൊട്ടുമുന്പ്, അവർ കൊറോണ അണുബാധയെ അതിജീവിച്ചു. 1904 ഫെബ്രുവരി 11ന് തെക്കൻ ഫ്രാൻസിലെ ആലെസിൽ പ്രൊട്ടസ്റ്റന്റ് വംശജരുടെ കുടുംബത്തിലാണ് കന്യാസ്ത്രീ ജനിച്ചത്.
പ്രായപൂർത്തിയായപ്പോൾ മാത്രമാണ് അവർ കത്തോലിക്കാ മാമോദീസ സ്വീകരിച്ചത്. ഏകദേശം 40 വയസ്സുള്ളപ്പോൾ അവർ വിൻസെൻഷ്യൻമാരുടെ സഭയിൽ ചേർന്നു. വിച്ചി നഗരത്തിലെ ഒരു ആശുപത്രിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി അവർ അനാഥരെയും പ്രായമായവരെയും പരിചരിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രെ അന്തരിച്ചു
07:44 AM Jan 19, 2023 | Deepika.com