ബെർലിൻ: ആരോപണങ്ങളുടെയും വിമർശനങ്ങളുടെയും തീച്ചൂളയിൽ പിടിച്ചു നിൽക്കാനാവാതെ ജർമനിയുടെ പ്രതിരോധ മന്ത്രി ക്രിസ്റ്റീനെ ലാംബ്രെക്റ്റ് ഒൗദ്യോഗികമായി രാജി പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിൽ പോസ്ററ് ചെയ്ത പുതുവത്സര സന്ദേശത്തെ തുടർന്നുണ്ടായ കോളിളക്കങ്ങളിൽ പിടിച്ചു നിൽക്കാനാവില്ലന്നും പ്രതിരോധ മേധാവി സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി ജർമൻ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ചാൻസലർ ഒലാഫ് ഷോൾസിന്റെ മധ്യ~ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കാരിയാണ് (എസ്പിഡി) 57 കാരിയായ ലാംബ്രെക്റ്റ്. എന്നാൽ വിവാദത്തിന് പിന്നാലെ, തനിക്ക് ഇപ്പോഴും ലാംബ്രെക്റ്റിൽ വിശ്വാസമുണ്ടെന്ന് ഷോൾസ് പറഞ്ഞിരുന്നു.
പടക്കം പൊട്ടിച്ചുകൊണ്ടുള്ള അവരുടെ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ലാംബ്രെക്റ്റ് പരാമർശിച്ചിരുന്നു. ഈ സന്ദേശത്തിലൂടെ ബധിരയാണെന്ന് വിളിക്കുകയും രാജിവയ്ക്കാൻ പ്രേരിപ്പിക്കണമെന്നും പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ യുക്രെയ്നിലെ യുദ്ധത്തിനിടയിൽ ദീർഘകാലമായി അവഗണിക്കപ്പെട്ടിരുന്ന സായുധ സേനയെ പുനരുജ്ജീവിപ്പിക്കാൻ രാജ്യത്തെ നയിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ച് സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് ജർമ്മൻ പ്രതിരോധ മന്ത്രി ക്രിസ്റ്റീനെ ലാംബ്രെക്റ്റ് തിങ്കളാഴ്ച രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
തന്നെപ്പറ്റിയുള്ള ആരോപണങ്ങളിൽ ലാംബ്രെക്റ്റ് മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. ക്രിസ്റ്റീനെ ലാംബ്രെക്റ്റ് അടുത്തിടെ ജർമനിയിലെ ഏറ്റവും ജനപ്രീതിയില്ലാത്ത മുൻനിര രാഷ്ട്രീയക്കാരിയായി മാറിയിരുന്നു.
അതേസമയം ഞായറാഴ്ച, ബർലിൻ അഗ്നിശമനസേനയ്ക്കും അവരുടെ വീട്ടിലേയ്ക്ക് എത്തേണ്ടിവന്നു. ബർലിനിലെ ഫ്രെഡ്രിഷ്ഷെയ്നിലെ മന്ത്രിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് ന്ധതീയുണ്ടായതിന്റെ പുകപടലങ്ങൾ ഉണ്ടായതായി സാക്ഷികൾ റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ എത്തുന്നതിന് മുന്പുതന്നെ, ലാംബ്രെക്റ്റിന് തീ ആളികത്തുന്നത് തടയാൻ കഴിഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഇടനാഴിയിലെ ജനാലകൾ തുറന്നതിനാൽ പുക നീക്കം ചെയ്യാനായി. ആർക്കും പരിക്കില്ല.
തൽക്കാലം രാജിവയ്ക്കാനുള്ള തന്റെ പദ്ധതികൾ രഹസ്യമായി സൂക്ഷിക്കാൻ ലാംബ്രെക്റ്റ് ആഗ്രഹിച്ചു. ചാൻസലർ ഷോൾസിന് പെട്ടെന്ന് ഒരു പിൻഗാമിയെ തേടേണ്ടി വന്നു. ളസ്പിഡിയിൽ നിന്നുള്ള നിലവിലെ തൊഴിൽ മന്ത്രി ഹുബെർട്ടസ് ഹെയ്ൽ (50), വുൾഫ്ഗാങ് ഷ്മിഡ്റ്റ് (52), ഡിഫൻസ് കമ്മീഷണർ ഇവാ ഹോഗ്ൾ (54) ഇവർക്കാണ് മുൻഗണന.
ജർമൻ പ്രതിരോധ മന്ത്രി രാജി പ്രഖ്യാപിച്ചു
06:12 AM Jan 17, 2023 | Deepika.com