ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി നഗരവാസികൾ. നഗരസഭയിലെ ഇടനാട്, പുത്തൻകാവ്, അങ്ങാടിക്കൽ, ഗവ. ഐടിഐ, അങ്ങാടിക്കൽ തെക്ക് എന്നിവിടങ്ങളിലാണ് നിലവിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട കൃഷിനാശങ്ങൾ ഉണ്ടാകുന്നുണ്ട്.
പ്രദേശത്ത് കൂട്ടത്തോടെ ഇറങ്ങി കൃഷിനാശം ഉണ്ടാക്കുകയാണ്. ആൾപ്പാർപ്പില്ലാത്ത കാടുകയറി കിടക്കുന്ന സ്ഥലങ്ങളാണ് കാട്ടുപന്നികളുടെ താവളമെന്ന പരാതി ഉയർന്നതോടെ നഗരസഭ സെക്രട്ടറി ആൾപാർപ്പില്ലാത്ത പുരയിടങ്ങളിലെ കാട് 48 മണിക്കൂറിനകം ഉടമസ്ഥർ വെട്ടിത്തെളിച്ച് വിവരം നഗരസഭയെ അറിയിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ്-എട്ടിന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഒന്നും നടപ്പായില്ല. കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് വർധിച്ചതോടെ നാട്ടുകാരും ഭീതിയിലാണ്.
പ്രദേശത്ത് കൂട്ടത്തോടെ ഇറങ്ങി കൃഷിനാശം ഉണ്ടാക്കുകയാണ്. ആൾപ്പാർപ്പില്ലാത്ത കാടുകയറി കിടക്കുന്ന സ്ഥലങ്ങളാണ് കാട്ടുപന്നികളുടെ താവളമെന്ന പരാതി ഉയർന്നതോടെ നഗരസഭ സെക്രട്ടറി ആൾപാർപ്പില്ലാത്ത പുരയിടങ്ങളിലെ കാട് 48 മണിക്കൂറിനകം ഉടമസ്ഥർ വെട്ടിത്തെളിച്ച് വിവരം നഗരസഭയെ അറിയിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ്-എട്ടിന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഒന്നും നടപ്പായില്ല. കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് വർധിച്ചതോടെ നാട്ടുകാരും ഭീതിയിലാണ്.