പ്രളയവും പ്രകൃതിദുരന്തങ്ങളും കശക്കിയെറിഞ്ഞ നാശത്തിന്റെ നടുക്കടലിൽ നിന്ന് പശ്ചിമഘട്ട ജനത മോചിതരായിട്ടില്ല. ഗാഡ്ഗിൽ കസ്തൂരിരംഗൻ സമിതികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ അടിച്ചേൽപിച്ച മാർഗനിർദേശങ്ങളുടെയും ദ്രോഹങ്ങളുടെയും ഭീഷണി തുടരുന്നു. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, കടക്കെണി, വന്യമൃഗശല്യം എന്നിങ്ങനെ തലങ്ങും വിലങ്ങും അടിയേറ്റ് ജീവിതമൊന്നാകെ കൂച്ചുവിലങ്ങിട്ടിരിക്കുന്പോഴാണ് സർക്കാർ വക ഇക്കോ സെൻസിറ്റീവ് സോണ്‍ എന്ന പുത്തൻ ഇറക്കുമതി ഇരുട്ടടിപോലെ കർഷകരുൾപ്പെടെ പശ്ചിമഘട്ട ജനതകളുടെ മേൽ അടിച്ചേൽപ്പിക്കാനൊരുങ്ങുന്നത്. ഭരണസംവിധാനങ്ങളെപ്പോലും നിർവീര്യവും നിഷ്പ്രഭവുമാക്കി വനവത്കരണത്തിലൂടെ വിദേശ സാന്പത്തിക ഏജൻസികളിൽ നിന്ന് കാർബണ്ഫണ്ട് കൈക്കലാക്കാനുള്ള പരിസ്ഥിതി മൗലികവാദികളുടെയും വനംവകുപ്പിന്റെയും അജൻഡകൾക്കുമുന്നിൽ വീണ്ടും ഒരു ജനതയെയൊന്നാകെ തീറെഴുതുവാനുള്ള അണിയറനീക്കങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുന്നു.
ഇക്കോ സെൻസിറ്റീവ് സോണ്‍ എന്ത്?
വന്യജീവിസങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിത വനപ്രദേശങ്ങൾ എന്നിവയ്ക്കു ചുറ്റിലുമായി സംരക്ഷണകവചമൊരുക്കാൻ നിയന്ത്രണങ്ങളും നിരോധനങ്ങളുമേർപ്പെടുത്തി പത്തു കിലോമീറ്റർ പ്രദേശം വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകൾക്കും പരിധിക്കും ഉള്ളിലാക്കിത്തീർക്കുക എന്നതാണ് ചുരുക്കത്തിൽ ഇക്കോ സെൻസിറ്റീവ് സോണ്‍ ലക്ഷ്യമാക്കുന്നത്. ഒറ്റവാചകത്തിൽ വ്യക്തമാക്കിയാൽ വനത്തോടു ചേർന്നുകിടക്കുന്ന പത്ത് കിലോമീറ്റർ കൃഷിഭൂമി കാലക്രമേണ നിയന്ത്രണങ്ങളും നിരോധനങ്ങളുമേർപ്പെടുത്തി കർഷകനെ കുടിയിറക്കി വനമാക്കി മാറ്റാനുള്ള ആസൂത്രിത പദ്ധതി.
ഗാഡ്ഗിലിന്റെ ബാക്കി പത്രം
ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് സംരക്ഷിതപ്രദേശങ്ങളിൽ നിന്ന് 10 ചതുരശ്ര കിലോമീറ്റർ ബഫർസോണ്‍ എന്ന പ്രക്രിയ. 2011 ഫെബ്രുവരി ഒമ്പതിന് കോണ്‍ഗ്രസ് ഭരണകാലത്താണ് ഇതുസംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ലോകപൈതൃകസമിതിയിൽ ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ തുടർനടപടിയായിട്ടാണ് 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണ്‍ വീണ്ടും ഉയർത്തെഴുന്നേറ്റത്. കോടതി വ്യവഹാരങ്ങളിലൂടെ അനുകൂലവിധി സന്പാദിച്ച് നിയമനിർമാണമെന്ന തന്ത്രമാണ് സർക്കാരിപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പഴയ സുപ്രീം കോടതി വിധിയനുസരിച്ചാണെങ്കിൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഖനനം നിരോധിച്ച് ഉത്തരവിറക്കിയാൽ മതിയാകും. അതിനു ശ്രമിക്കാതെ ജനവാസകേന്ദ്രങ്ങൾ ഒന്നാകെ ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നവിധം ഇക്കോ സെൻസിറ്റീവ് സോണാക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ കൃഷിഭൂമി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിസ്ഥിതിമൗലിക വാദികളും ഇതിന് ഒത്താശചെയ്യുന്നു. പശ്ചിമഘട്ടവുമായി ബന്ധപ്പെടുന്ന ആറുസംസ്ഥാനങ്ങളിൽ അഞ്ചുസംസ്ഥാനങ്ങളും ശക്തമായി എതിർത്തുനിൽക്കുന്പോൾ കേരളം ഇക്കോ സെൻസിറ്റീവ് സോണ്‍ സംബന്ധിച്ച് നിർദേശങ്ങളുമായി പോകുന്നത് ന്യായീകരണമില്ലാത്തതും ജനദ്രോഹവുമാണ്.
കേരളത്തിന്റെ നിലപാട്
വന്യജീവിസങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിതപ്രദേശങ്ങൾ എന്നിവയ്ക്കു ചുറ്റുമായി ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിനുള്ള കരടുവിജ്ഞാനം പുറപ്പെടുവിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദേശങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് വിവിധ മേഖലകളിൽ വനംവകുപ്പിന്റെ പ്രത്യേക സമിതി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ജനങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോണുകൾ എന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചെങ്കിലും അതംഗീകരിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. കർഷകരുടെ കൃഷിയിടങ്ങൾ കൈയേറിയും സർക്കാർ രേഖകൾ തിരുത്തിയും വനവത്കരണം നടത്തി വിദേശ കാർബണ്‍ ഫണ്ട് സ്വീകരിക്കുന്ന ആസൂത്രിത നീക്കമാണ് സർക്കാർ സംവിധാനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്നതെന്ന് കർഷകർ തിരിച്ചറിയാൻ വൈകരുത്.
ചരിത്ര പശ്ചാത്തലങ്ങൾ
പരിസ്ഥിതി സംരക്ഷണ നിയമം 1986-ന്റെ മൂന്നാം വകുപ്പ്, അഞ്ചാംവകുപ്പ് ഒന്നാം ഉപവകുപ്പ്, വന്യജീവി സംരക്ഷണ നിയമം 1972 ന്റെ 5-ഇ(1) വകുപ്പ് എന്നിവയുടെ പിൻബലത്തിലാണ് കേന്ദ്രസർക്കാർ ഇക്കോ സെൻസിറ്റീവ് സോണ്‍ അടിച്ചേൽപ്പിക്കാനൊരുങ്ങുന്നത്.
10 കിലോ മീറ്റർ ചുറ്റളവ് എന്ന് പൊതുവിൽ പറയുന്നുവെങ്കിലും ഇത് നടപ്പിലായാൽ ഓരോ വന്യജീവി സങ്കേതത്തിന്റെയും പ്രകൃതിപശ്ചാത്തലവും സാഹചര്യവുമനുസരിച്ച് ദൂരം കൂട്ടാനും കുറയ്ക്കാനും മാർഗനിർദേശത്തിൽ സൂചന നൽകുന്നുണ്ട്.
ഇതിനോടകംതന്നെ നിർദിഷ്ട പ്രദേശങ്ങളിലെ ഭൂമിയുടെ ഇനം, കൃഷികൾ, വാണിജ്യ വ്യവസായങ്ങൾ, വീടുകൾ തുടങ്ങിയുള്ള കണക്കെടുപ്പുകൾ വനംവകുപ്പ് പൂർത്തിയാക്കി. മാർഗനിർദേശപ്രകാരം വനംവകുപ്പ് വാർഡൻ, പരിസ്ഥിതിവിദഗ്ധൻ, തദ്ദേശസ്ഥാപനപ്രതിനിധി, റവന്യൂവകുപ്പ് പ്രതിനിധി എന്നിവരുൾപ്പെട്ട ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ. ഈ കമ്മറ്റി പ്രധാനമായും ഇക്കോ സെൻസിറ്റീവ് സോണ്‍ എത്ര ദൂരമായിരിക്കണം, സംരക്ഷിതപ്രദേശമാക്കാൻ വേണ്ടതെന്തൊക്കെ, മാനേജ്മെന്റ്, മാസ്റ്റർ പ്ലാൻ എന്നിവയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഈ രീതിയിലുള്ള എല്ലാ നീക്കങ്ങളും സംസ്ഥാന സർക്കാർ ഇതിനോടകം നടത്തിയിട്ടുണ്ടെന്നാണറിയുന്നത്. കരട് വിജ്ഞാപനത്തിനുള്ള ഒരുക്കമായി വിവിധ കേന്ദ്രങ്ങളിൽ ആലോചനാസമിതികളും ചേർന്നു.
നിരോധന നിയന്ത്രണങ്ങൾ
നിരോധനങ്ങൾ , നിയന്ത്രണങ്ങൾ, അനുവദിക്കുന്നത് എന്നീ മൂന്നു തലങ്ങളിൽ 26 വിഭാഗങ്ങളിലാണ് ഇക്കോ സെൻസിറ്റീവ് സോണിലൂടെ നിലവിലുള്ള പ്രവർത്തനങ്ങൾക്ക് മൂക്കുകയറിടുന്നത്. സ്വന്തം ഭൂമിയിൽ സർക്കാരിന്റെ നിയന്ത്രണത്തിൽ ജീവിക്കേണ്ട അവസ്ഥ സംജാതമാകുന്നുവെന്നു മാത്രമല്ല സർക്കാർ നിയന്ത്രിതപ്രദേശം ആവശ്യാനുസരണം വിൽക്കാനോ ഇഷ്ടമുള്ള കൃഷി ചെയ്യാനോ എന്തെങ്കിലും സംരംഭങ്ങൾ ആരംഭിക്കാനോ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. പ്രശ്നസങ്കീർണമായ കൃഷിഭൂമി പണംമുടക്കി വാങ്ങുവാൻ ആരെങ്കിലും തയാറാകുമോ? പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഭൂമിയുണ്ടെങ്കിലും ഒന്നിനും ഉപകരിക്കാനാവാത്തതുമൂലം കർഷകർ സ്വാഭാവികമായി കുടിയിറങ്ങി കാലക്രമേണ ഈ പ്രദേശങ്ങൾ വനഭൂമിയായി മാറുമെന്നുറപ്പാണ്.
അതിജീവന കാര്യങ്ങളിലെല്ലാം നിയന്ത്രണം. ജലവൈദ്യുതികളോ നിർമാണപ്രവർത്തനങ്ങളോ അനുവദിക്കില്ല. സ്വന്തം മണ്ണിൽ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാനോ ചെരിവുള്ള പ്രദേശങ്ങളിൽ കൃഷിചെയ്യുവാനോ അനുവദിക്കില്ല. മലിനീകരണമില്ലാത്ത വ്യവസായങ്ങൾ പോലും നിയന്ത്രണവിധേയം. കൃഷികളിലും വൈദ്യുതി വാർത്താവിനിമയം തുടങ്ങിയവയിലും നിയന്ത്രണം.
പുതിയ റോഡുകൾ അനുവദിക്കുന്നതല്ല. നിലവിലുള്ള റോഡിന്റെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രണവിധേയമാണ്. വിനോദസഞ്ചാരങ്ങൾ, വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം (ബസ്, ലോറി, കാർ, ഓട്ടോറിക്ഷ തുടങ്ങിയവ) നിയന്ത്രണവിധേയമാണ്. കിണറുകളും കുഴൽകിണറുകളും കർശനമായി നിയന്ത്രിക്കുന്നു. വിദേശയിനം വളർത്തുമൃഗങ്ങളും സസ്യങ്ങളും പാടില്ല. ഇതിന് എതിരായി പ്രവർത്തിക്കുന്നവരെ വനനിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ഡിഎഫ്ഒയ്ക്ക് അധികാരം നൽകുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾക്ക് ജാമ്യം ലഭിക്കുന്നതുമല്ല.
2013ൽ ഈ നിർദേശങ്ങൾ ജനവാസകേന്ദ്രങ്ങളിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി വനം വകുപ്പിനെ അറിയിച്ചിരുന്നതാണ്. ഭൂമിയിന്മേലുള്ള സകല നിയന്ത്രണങ്ങളും സംസ്ഥാന ഗവണ്‍മെന്റിനാണെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ടായിട്ടുപോലും അതൊന്നും മാനിക്കാതെ കേന്ദ്ര പരിസ്ഥിതി- വനംവകുപ്പ് ഇക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപിക്കുന്നത് ജനവിരുദ്ധവും മൗലികാവകാശലംഘനവുമാണ്.
ഇപ്പോൾതന്നെ ഒട്ടേറെ വനനിയമങ്ങൾ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. വന്യമൃഗശല്യവും വനം- റവന്യൂ വകുപ്പുകളുടെ ഭീഷണികളും ക്രൂരനടപടികളും ദ്രോഹങ്ങളും വേറെ. ഫലമോ കൃഷിഭൂമി മാത്രമല്ല, കൃഷിയിടങ്ങളിൽ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നവരുടെ എണ്ണവും പെരുകുന്നു.
വനത്തിനുള്ളിൽ നിജപ്പെടുത്തണം
ഇക്കോ സെൻസിറ്റീവ് സോണ്‍ വനത്തിനുള്ളിൽ നിജപ്പെടുത്തണം. ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനഭൂമിയുടെ പുറത്തേയ്ക്ക് ഒരിഞ്ചുപോലും വ്യാപിപ്പിക്കാൻ അനുവദിക്കാനാവില്ല. പൂജ്യം മുതൽ ഒരുകിലോമീറ്റർ വരെയെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശവും തള്ളിക്കളയണം. ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കാതെ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു മാത്രമല്ല, ശക്തമായി എതിർക്കുകയും ചെയ്യും. വനഭൂമി സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ജോലിയാണ്. കർഷകഭൂമി കൈയേറി കർഷകനെ കുടിയിറക്കിയും കുഴിച്ചുമൂടിയുമല്ല വനവത്കരണം നടത്തേണ്ടത്. നിയമങ്ങൾ വളച്ചൊടിച്ച് കോടതിവിധികൾ സന്പാദിച്ച് കോടികൾ കീശയിലാക്കുന്നവർക്ക് അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്റെ വേദനയും നൊന്പരവുമറിയില്ല.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന
ചെയർമാനുമാണ് ലേഖകൻ)
ഇക്കോ സെൻസിറ്റീവ് സോണ്‍ എന്ത്?
വന്യജീവിസങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിത വനപ്രദേശങ്ങൾ എന്നിവയ്ക്കു ചുറ്റിലുമായി സംരക്ഷണകവചമൊരുക്കാൻ നിയന്ത്രണങ്ങളും നിരോധനങ്ങളുമേർപ്പെടുത്തി പത്തു കിലോമീറ്റർ പ്രദേശം വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകൾക്കും പരിധിക്കും ഉള്ളിലാക്കിത്തീർക്കുക എന്നതാണ് ചുരുക്കത്തിൽ ഇക്കോ സെൻസിറ്റീവ് സോണ്‍ ലക്ഷ്യമാക്കുന്നത്. ഒറ്റവാചകത്തിൽ വ്യക്തമാക്കിയാൽ വനത്തോടു ചേർന്നുകിടക്കുന്ന പത്ത് കിലോമീറ്റർ കൃഷിഭൂമി കാലക്രമേണ നിയന്ത്രണങ്ങളും നിരോധനങ്ങളുമേർപ്പെടുത്തി കർഷകനെ കുടിയിറക്കി വനമാക്കി മാറ്റാനുള്ള ആസൂത്രിത പദ്ധതി.
ഗാഡ്ഗിലിന്റെ ബാക്കി പത്രം
ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് സംരക്ഷിതപ്രദേശങ്ങളിൽ നിന്ന് 10 ചതുരശ്ര കിലോമീറ്റർ ബഫർസോണ്‍ എന്ന പ്രക്രിയ. 2011 ഫെബ്രുവരി ഒമ്പതിന് കോണ്‍ഗ്രസ് ഭരണകാലത്താണ് ഇതുസംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ലോകപൈതൃകസമിതിയിൽ ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ തുടർനടപടിയായിട്ടാണ് 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണ്‍ വീണ്ടും ഉയർത്തെഴുന്നേറ്റത്. കോടതി വ്യവഹാരങ്ങളിലൂടെ അനുകൂലവിധി സന്പാദിച്ച് നിയമനിർമാണമെന്ന തന്ത്രമാണ് സർക്കാരിപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പഴയ സുപ്രീം കോടതി വിധിയനുസരിച്ചാണെങ്കിൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഖനനം നിരോധിച്ച് ഉത്തരവിറക്കിയാൽ മതിയാകും. അതിനു ശ്രമിക്കാതെ ജനവാസകേന്ദ്രങ്ങൾ ഒന്നാകെ ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നവിധം ഇക്കോ സെൻസിറ്റീവ് സോണാക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ കൃഷിഭൂമി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിസ്ഥിതിമൗലിക വാദികളും ഇതിന് ഒത്താശചെയ്യുന്നു. പശ്ചിമഘട്ടവുമായി ബന്ധപ്പെടുന്ന ആറുസംസ്ഥാനങ്ങളിൽ അഞ്ചുസംസ്ഥാനങ്ങളും ശക്തമായി എതിർത്തുനിൽക്കുന്പോൾ കേരളം ഇക്കോ സെൻസിറ്റീവ് സോണ്‍ സംബന്ധിച്ച് നിർദേശങ്ങളുമായി പോകുന്നത് ന്യായീകരണമില്ലാത്തതും ജനദ്രോഹവുമാണ്.
കേരളത്തിന്റെ നിലപാട്
വന്യജീവിസങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിതപ്രദേശങ്ങൾ എന്നിവയ്ക്കു ചുറ്റുമായി ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിനുള്ള കരടുവിജ്ഞാനം പുറപ്പെടുവിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദേശങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് വിവിധ മേഖലകളിൽ വനംവകുപ്പിന്റെ പ്രത്യേക സമിതി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ജനങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോണുകൾ എന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചെങ്കിലും അതംഗീകരിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. കർഷകരുടെ കൃഷിയിടങ്ങൾ കൈയേറിയും സർക്കാർ രേഖകൾ തിരുത്തിയും വനവത്കരണം നടത്തി വിദേശ കാർബണ്‍ ഫണ്ട് സ്വീകരിക്കുന്ന ആസൂത്രിത നീക്കമാണ് സർക്കാർ സംവിധാനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്നതെന്ന് കർഷകർ തിരിച്ചറിയാൻ വൈകരുത്.
ചരിത്ര പശ്ചാത്തലങ്ങൾ
പരിസ്ഥിതി സംരക്ഷണ നിയമം 1986-ന്റെ മൂന്നാം വകുപ്പ്, അഞ്ചാംവകുപ്പ് ഒന്നാം ഉപവകുപ്പ്, വന്യജീവി സംരക്ഷണ നിയമം 1972 ന്റെ 5-ഇ(1) വകുപ്പ് എന്നിവയുടെ പിൻബലത്തിലാണ് കേന്ദ്രസർക്കാർ ഇക്കോ സെൻസിറ്റീവ് സോണ്‍ അടിച്ചേൽപ്പിക്കാനൊരുങ്ങുന്നത്.
10 കിലോ മീറ്റർ ചുറ്റളവ് എന്ന് പൊതുവിൽ പറയുന്നുവെങ്കിലും ഇത് നടപ്പിലായാൽ ഓരോ വന്യജീവി സങ്കേതത്തിന്റെയും പ്രകൃതിപശ്ചാത്തലവും സാഹചര്യവുമനുസരിച്ച് ദൂരം കൂട്ടാനും കുറയ്ക്കാനും മാർഗനിർദേശത്തിൽ സൂചന നൽകുന്നുണ്ട്.
ഇതിനോടകംതന്നെ നിർദിഷ്ട പ്രദേശങ്ങളിലെ ഭൂമിയുടെ ഇനം, കൃഷികൾ, വാണിജ്യ വ്യവസായങ്ങൾ, വീടുകൾ തുടങ്ങിയുള്ള കണക്കെടുപ്പുകൾ വനംവകുപ്പ് പൂർത്തിയാക്കി. മാർഗനിർദേശപ്രകാരം വനംവകുപ്പ് വാർഡൻ, പരിസ്ഥിതിവിദഗ്ധൻ, തദ്ദേശസ്ഥാപനപ്രതിനിധി, റവന്യൂവകുപ്പ് പ്രതിനിധി എന്നിവരുൾപ്പെട്ട ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ. ഈ കമ്മറ്റി പ്രധാനമായും ഇക്കോ സെൻസിറ്റീവ് സോണ്‍ എത്ര ദൂരമായിരിക്കണം, സംരക്ഷിതപ്രദേശമാക്കാൻ വേണ്ടതെന്തൊക്കെ, മാനേജ്മെന്റ്, മാസ്റ്റർ പ്ലാൻ എന്നിവയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഈ രീതിയിലുള്ള എല്ലാ നീക്കങ്ങളും സംസ്ഥാന സർക്കാർ ഇതിനോടകം നടത്തിയിട്ടുണ്ടെന്നാണറിയുന്നത്. കരട് വിജ്ഞാപനത്തിനുള്ള ഒരുക്കമായി വിവിധ കേന്ദ്രങ്ങളിൽ ആലോചനാസമിതികളും ചേർന്നു.
നിരോധന നിയന്ത്രണങ്ങൾ
നിരോധനങ്ങൾ , നിയന്ത്രണങ്ങൾ, അനുവദിക്കുന്നത് എന്നീ മൂന്നു തലങ്ങളിൽ 26 വിഭാഗങ്ങളിലാണ് ഇക്കോ സെൻസിറ്റീവ് സോണിലൂടെ നിലവിലുള്ള പ്രവർത്തനങ്ങൾക്ക് മൂക്കുകയറിടുന്നത്. സ്വന്തം ഭൂമിയിൽ സർക്കാരിന്റെ നിയന്ത്രണത്തിൽ ജീവിക്കേണ്ട അവസ്ഥ സംജാതമാകുന്നുവെന്നു മാത്രമല്ല സർക്കാർ നിയന്ത്രിതപ്രദേശം ആവശ്യാനുസരണം വിൽക്കാനോ ഇഷ്ടമുള്ള കൃഷി ചെയ്യാനോ എന്തെങ്കിലും സംരംഭങ്ങൾ ആരംഭിക്കാനോ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. പ്രശ്നസങ്കീർണമായ കൃഷിഭൂമി പണംമുടക്കി വാങ്ങുവാൻ ആരെങ്കിലും തയാറാകുമോ? പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഭൂമിയുണ്ടെങ്കിലും ഒന്നിനും ഉപകരിക്കാനാവാത്തതുമൂലം കർഷകർ സ്വാഭാവികമായി കുടിയിറങ്ങി കാലക്രമേണ ഈ പ്രദേശങ്ങൾ വനഭൂമിയായി മാറുമെന്നുറപ്പാണ്.
അതിജീവന കാര്യങ്ങളിലെല്ലാം നിയന്ത്രണം. ജലവൈദ്യുതികളോ നിർമാണപ്രവർത്തനങ്ങളോ അനുവദിക്കില്ല. സ്വന്തം മണ്ണിൽ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാനോ ചെരിവുള്ള പ്രദേശങ്ങളിൽ കൃഷിചെയ്യുവാനോ അനുവദിക്കില്ല. മലിനീകരണമില്ലാത്ത വ്യവസായങ്ങൾ പോലും നിയന്ത്രണവിധേയം. കൃഷികളിലും വൈദ്യുതി വാർത്താവിനിമയം തുടങ്ങിയവയിലും നിയന്ത്രണം.
പുതിയ റോഡുകൾ അനുവദിക്കുന്നതല്ല. നിലവിലുള്ള റോഡിന്റെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രണവിധേയമാണ്. വിനോദസഞ്ചാരങ്ങൾ, വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം (ബസ്, ലോറി, കാർ, ഓട്ടോറിക്ഷ തുടങ്ങിയവ) നിയന്ത്രണവിധേയമാണ്. കിണറുകളും കുഴൽകിണറുകളും കർശനമായി നിയന്ത്രിക്കുന്നു. വിദേശയിനം വളർത്തുമൃഗങ്ങളും സസ്യങ്ങളും പാടില്ല. ഇതിന് എതിരായി പ്രവർത്തിക്കുന്നവരെ വനനിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ഡിഎഫ്ഒയ്ക്ക് അധികാരം നൽകുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾക്ക് ജാമ്യം ലഭിക്കുന്നതുമല്ല.
2013ൽ ഈ നിർദേശങ്ങൾ ജനവാസകേന്ദ്രങ്ങളിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി വനം വകുപ്പിനെ അറിയിച്ചിരുന്നതാണ്. ഭൂമിയിന്മേലുള്ള സകല നിയന്ത്രണങ്ങളും സംസ്ഥാന ഗവണ്‍മെന്റിനാണെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ടായിട്ടുപോലും അതൊന്നും മാനിക്കാതെ കേന്ദ്ര പരിസ്ഥിതി- വനംവകുപ്പ് ഇക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപിക്കുന്നത് ജനവിരുദ്ധവും മൗലികാവകാശലംഘനവുമാണ്.
ഇപ്പോൾതന്നെ ഒട്ടേറെ വനനിയമങ്ങൾ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. വന്യമൃഗശല്യവും വനം- റവന്യൂ വകുപ്പുകളുടെ ഭീഷണികളും ക്രൂരനടപടികളും ദ്രോഹങ്ങളും വേറെ. ഫലമോ കൃഷിഭൂമി മാത്രമല്ല, കൃഷിയിടങ്ങളിൽ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നവരുടെ എണ്ണവും പെരുകുന്നു.
വനത്തിനുള്ളിൽ നിജപ്പെടുത്തണം
ഇക്കോ സെൻസിറ്റീവ് സോണ്‍ വനത്തിനുള്ളിൽ നിജപ്പെടുത്തണം. ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനഭൂമിയുടെ പുറത്തേയ്ക്ക് ഒരിഞ്ചുപോലും വ്യാപിപ്പിക്കാൻ അനുവദിക്കാനാവില്ല. പൂജ്യം മുതൽ ഒരുകിലോമീറ്റർ വരെയെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശവും തള്ളിക്കളയണം. ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കാതെ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു മാത്രമല്ല, ശക്തമായി എതിർക്കുകയും ചെയ്യും. വനഭൂമി സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ജോലിയാണ്. കർഷകഭൂമി കൈയേറി കർഷകനെ കുടിയിറക്കിയും കുഴിച്ചുമൂടിയുമല്ല വനവത്കരണം നടത്തേണ്ടത്. നിയമങ്ങൾ വളച്ചൊടിച്ച് കോടതിവിധികൾ സന്പാദിച്ച് കോടികൾ കീശയിലാക്കുന്നവർക്ക് അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്റെ വേദനയും നൊന്പരവുമറിയില്ല.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന
ചെയർമാനുമാണ് ലേഖകൻ)