കുവൈറ്റ് സിറ്റി: ഇന്ത്യ-ലോകത്തിന്റെ അടുത്ത സാന്പത്തിക വളർച്ചാ യന്ത്രം എന്ന വിഷയത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗണ്സിൽ കുവൈറ്റ് ജുമൈറ ബീച്ച് ഹോട്ടലിൽ ചർച്ച സംഘടിപ്പിച്ചു. കുവൈറ്റ് ആസ്ഥാനമായുള്ള ആസിയ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ദാരി അലി അൽ റഷീദ് അൽ ബാദർ, മുംബൈ ആസ്ഥാനമായുള്ള എക്വിറ്റാസ് ഇൻവെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ഭയ്യ, ഐബിപിസി ചെയർമാൻ ഗുർവിന്ദർ സിംഗ് ലാംബ എന്നിവരടങ്ങുന്ന പാനലാണ് ചർച്ച നിയന്ത്രിച്ചത്. ലോകത്തെ അടുത്ത സാന്പത്തിക വളർച്ചാ ചാലക ശക്തിയായി ഇന്ത്യ മാറുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ സാവധാനത്തിലും സ്ഥിരതയോടെയും സ്വന്തം ഇടം വീണ്ടെടുക്കുകയാണെന്ന് ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ & കൊമേഴ്സ് ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ പറഞ്ഞു. ലോകം ഇന്ത്യയിലേക്ക് നോക്കുന്ന സമയമാണിതെന്നും വരുന്ന ദശകത്തിൽ ആഗോള വളർച്ചയുടെ അഞ്ചിലൊന്ന് ഇന്ത്യ നയിക്കുമെന്നും അവർ പറഞ്ഞു. ന്ധരാഷ്ട്രീയ അസ്ഥിരത നേരിട്ട മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ചില സ്വാധീനങ്ങളും ഇന്ത്യ ഇന്ന് പ്രകടിപ്പിക്കുന്നുണ്ട്. ഈ സഹചര്യങ്ങൾ ഇന്ത്യയെ അകത്തേക്കുള്ള എഫ്ഡിഐ യുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റാൻ ഇടയാക്കിയിരിക്കുന്നു’’ സ്മിത പാട്ടീൽ അഭിപ്രായപ്പെട്ടു.
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിൽ നടത്തിയ സ്വന്തം നിക്ഷേപത്തിലൂടെ ആസിയ ഇൻവെസ്റ്റ്മെന്റ്സ് ഇന്ത്യയുടെ വളർച്ചയുടെ ഭാഗമായി മാറിയതെങ്ങനെയെന്ന് ദാരി അലി അൽ-ബാദർ വിശദീകരിച്ചു. ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രകൃതി സൗഹൃദ ഉൗർജ്ജ മേഖലയിലും തങ്ങൾ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സന്പദ്വ്യവസ്ഥയിലെ വികാസവും മധ്യവർഗത്തിന്റെ ഉയർച്ചയും ഇന്ത്യൻ സന്പദ്് ഘടനയുടെ പ്രധാന വളർച്ചാ മേഖലകളായി കണക്കാക്കാമെന്നും ദാരി അൽ-ബാദർ പറഞ്ഞു. മുംബൈയിലും ഇൻഡോറിലും ലാൻഡ് പാഴ്സലുകൾക്ക് പുറമേ ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ആസിയ ഇൻവെസ്റ്റ്മെന്റ്സിന് ഇന്ത്യയിൽ ആറ് ഹോട്ടൽ പ്രോപ്പർട്ടികളുണ്ട്. ഇന്ത്യ 100 ശതമാനം എഫ്ഡിഐ വാഗ്ദാനം ചെയ്യുന്നതിനാൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ എളുപ്പമാണെന്നും .ഇന്ത്യയിലെ ബിസിനസും മെച്ചപ്പെട്ടെന്നും ദാരി അൽ ബദർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളർച്ചയുടെ ഇന്നത്തെ ഏറ്റവും വലിയ ഘടകം വിദ്യാഭ്യാസത്തോടുള്ള ശ്രദ്ധയാണെന്ന് മുംബൈ ആസ്ഥാനമായുള്ള എക്വിറ്റാസ് ഇൻവെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ഭയ്യ പറഞ്ഞു. ന്ധഇന്ത്യ ലോകത്തിലേക്ക് കയറ്റുമതി ചെയ്യുന്ന ആളുകളുടെ ഗുണനിലവാരം അസാധാരണമാണ്. ലോകമെന്പാടുമുള്ള എല്ലാ വലിയ കന്പനികളിലും, ഇന്ത്യക്കാർ സീനിയർ തസ്തികയിൽ ഇരിക്കുന്നു.
വരും ദശകത്തിൽ ഞങ്ങൾ ശ്രദ്ധയൂന്നുന്ന മേഖലകളിൽ ഒന്നാണ് നിർമാണമെന്ന് ന്ധസിദ്ധാർത്ഥ ഭയ്യ പറഞ്ഞു. ഇന്ത്യൻ സർക്കാർ നിർമാതാക്കൾക്ക് നൽകുന്ന പിന്തുണ വലുതാണെന്നും നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പരസ്പരം മത്സരിക്കുകയാണെന്നും ചില സംസ്ഥാനങ്ങൾ 50 ശതമാനം മൂലധന പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതായി സമിതി അഭിപ്രായപ്പെട്ടു. പോക്കറ്റിൽ പണമൊന്നും എടുക്കാതെ നിങ്ങൾക്ക് ഇന്ത്യയിലുടനീളം സഞ്ചരിക്കാമെന്നതും ഗ്രാമത്തിലെ ഓട്ടോറിക്ഷകൾ പോലും യുപിഐ പേയ്മെന്റ് എടുക്കുന്നുവന്നതും ശ്രദ്ദിക്കേണ്ടതാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ബിസിനസ് കൗണ്സിൽ അംഗങ്ങളും കുവൈറ്റിലെ വ്യവസായ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. മർകസ് വിപി സുനിൽ കുമാർ സിംഗ് ചർച്ച നിയന്ത്രിച്ചു. ഐബിപി സി സെക്രട്ടറി സോളി മാത്യു സ്വാഗതവും ജോയൻറ് സെക്രട്ടറി സുരേഷ് കെപി നന്ദിയും പറഞ്ഞു. ട്രഷറർ സുനിത് അറോറ പരിപാടി നിയന്ത്രിച്ചു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ സാവധാനത്തിലും സ്ഥിരതയോടെയും സ്വന്തം ഇടം വീണ്ടെടുക്കുകയാണെന്ന് ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ & കൊമേഴ്സ് ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ പറഞ്ഞു. ലോകം ഇന്ത്യയിലേക്ക് നോക്കുന്ന സമയമാണിതെന്നും വരുന്ന ദശകത്തിൽ ആഗോള വളർച്ചയുടെ അഞ്ചിലൊന്ന് ഇന്ത്യ നയിക്കുമെന്നും അവർ പറഞ്ഞു. ന്ധരാഷ്ട്രീയ അസ്ഥിരത നേരിട്ട മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ചില സ്വാധീനങ്ങളും ഇന്ത്യ ഇന്ന് പ്രകടിപ്പിക്കുന്നുണ്ട്. ഈ സഹചര്യങ്ങൾ ഇന്ത്യയെ അകത്തേക്കുള്ള എഫ്ഡിഐ യുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റാൻ ഇടയാക്കിയിരിക്കുന്നു’’ സ്മിത പാട്ടീൽ അഭിപ്രായപ്പെട്ടു.
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിൽ നടത്തിയ സ്വന്തം നിക്ഷേപത്തിലൂടെ ആസിയ ഇൻവെസ്റ്റ്മെന്റ്സ് ഇന്ത്യയുടെ വളർച്ചയുടെ ഭാഗമായി മാറിയതെങ്ങനെയെന്ന് ദാരി അലി അൽ-ബാദർ വിശദീകരിച്ചു. ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രകൃതി സൗഹൃദ ഉൗർജ്ജ മേഖലയിലും തങ്ങൾ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സന്പദ്വ്യവസ്ഥയിലെ വികാസവും മധ്യവർഗത്തിന്റെ ഉയർച്ചയും ഇന്ത്യൻ സന്പദ്് ഘടനയുടെ പ്രധാന വളർച്ചാ മേഖലകളായി കണക്കാക്കാമെന്നും ദാരി അൽ-ബാദർ പറഞ്ഞു. മുംബൈയിലും ഇൻഡോറിലും ലാൻഡ് പാഴ്സലുകൾക്ക് പുറമേ ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ആസിയ ഇൻവെസ്റ്റ്മെന്റ്സിന് ഇന്ത്യയിൽ ആറ് ഹോട്ടൽ പ്രോപ്പർട്ടികളുണ്ട്. ഇന്ത്യ 100 ശതമാനം എഫ്ഡിഐ വാഗ്ദാനം ചെയ്യുന്നതിനാൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ എളുപ്പമാണെന്നും .ഇന്ത്യയിലെ ബിസിനസും മെച്ചപ്പെട്ടെന്നും ദാരി അൽ ബദർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളർച്ചയുടെ ഇന്നത്തെ ഏറ്റവും വലിയ ഘടകം വിദ്യാഭ്യാസത്തോടുള്ള ശ്രദ്ധയാണെന്ന് മുംബൈ ആസ്ഥാനമായുള്ള എക്വിറ്റാസ് ഇൻവെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ഭയ്യ പറഞ്ഞു. ന്ധഇന്ത്യ ലോകത്തിലേക്ക് കയറ്റുമതി ചെയ്യുന്ന ആളുകളുടെ ഗുണനിലവാരം അസാധാരണമാണ്. ലോകമെന്പാടുമുള്ള എല്ലാ വലിയ കന്പനികളിലും, ഇന്ത്യക്കാർ സീനിയർ തസ്തികയിൽ ഇരിക്കുന്നു.
വരും ദശകത്തിൽ ഞങ്ങൾ ശ്രദ്ധയൂന്നുന്ന മേഖലകളിൽ ഒന്നാണ് നിർമാണമെന്ന് ന്ധസിദ്ധാർത്ഥ ഭയ്യ പറഞ്ഞു. ഇന്ത്യൻ സർക്കാർ നിർമാതാക്കൾക്ക് നൽകുന്ന പിന്തുണ വലുതാണെന്നും നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പരസ്പരം മത്സരിക്കുകയാണെന്നും ചില സംസ്ഥാനങ്ങൾ 50 ശതമാനം മൂലധന പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതായി സമിതി അഭിപ്രായപ്പെട്ടു. പോക്കറ്റിൽ പണമൊന്നും എടുക്കാതെ നിങ്ങൾക്ക് ഇന്ത്യയിലുടനീളം സഞ്ചരിക്കാമെന്നതും ഗ്രാമത്തിലെ ഓട്ടോറിക്ഷകൾ പോലും യുപിഐ പേയ്മെന്റ് എടുക്കുന്നുവന്നതും ശ്രദ്ദിക്കേണ്ടതാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ബിസിനസ് കൗണ്സിൽ അംഗങ്ങളും കുവൈറ്റിലെ വ്യവസായ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. മർകസ് വിപി സുനിൽ കുമാർ സിംഗ് ചർച്ച നിയന്ത്രിച്ചു. ഐബിപി സി സെക്രട്ടറി സോളി മാത്യു സ്വാഗതവും ജോയൻറ് സെക്രട്ടറി സുരേഷ് കെപി നന്ദിയും പറഞ്ഞു. ട്രഷറർ സുനിത് അറോറ പരിപാടി നിയന്ത്രിച്ചു.