ലോകവിചാരം / സെർജി ആന്റണി
വന്പന്മാരോടു കൊന്പുകോർക്കുന്പോൾ അല്പം ശ്രദ്ധിക്കുന്നതു നല്ലതാണ്. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന് ഇപ്പോഴതു മനസിലായി. പൗരത്വനിയമഭേദഗതി പ്രശ്നത്തിൽ പല രാജ്യങ്ങളും തന്ത്രപരമായ അകലം പാലിച്ചുനിൽക്കേ മലേഷ്യയ്ക്ക് അതു സാധിച്ചില്ല. പൗരത്വപ്രശ്നത്തിലുൾപ്പെടെ ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മഹാതിർ നടത്തിയ പരസ്യപ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചു. കാഷ്മീർ പ്രശ്നത്തിലും മഹാതിർ ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു.
മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷത്തിൽ ഇടപെടാതിരിക്കുക എന്നതാണു സുഹൃദ് രാജ്യങ്ങളുടെ സാധാരണ പതിവെങ്കിലും മലേഷ്യ പരിധിവിട്ടു. പക്ഷേ, വിട്ടുകൊടുക്കാൻ ഇന്ത്യ തയാറായിരുന്നില്ല. മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയാണ് ഇന്ത്യ ഇതിനു മറുപടി നൽകിയത്. ഔദ്യോഗിക നിരോധനമൊന്നുമില്ലെങ്കിലും പല ഇന്ത്യൻ തുറമുഖങ്ങളിലും മലേഷ്യൻ പാമോയിൽ കെട്ടിക്കിടക്കുന്നു. ചിലയിനം പാമോയിലിന് ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങൾ കൂടുതലും ബാധിക്കുക മലേഷ്യയെയാണ്.
മലേഷ്യ ഉത്പാദിപ്പിക്കുന്ന പാമോയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ മലേഷ്യ മൂക്കുകുത്തിവീണു. പ്രതികാരം ചെയ്യാനുള്ള ശേഷി ചെറിയൊരു രാജ്യമായ തങ്ങൾക്കില്ലെന്നു മഹാതിർ ഏറ്റുപറഞ്ഞു. മറ്റേതെങ്കിലും വഴി നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സക്കീർ നായിക്കിന് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും മലേഷ്യയുമായി മുന്പും തർക്കമുണ്ടായിരുന്നു. നിയമവിരുദ്ധ പണമിടപാടുകളും വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സക്കീർ നായിക്കിനെതിരേ ഇന്ത്യയിൽ നിരവധി കേസുകളുണ്ട്. സക്കീർ നായിക്കിനെ വിചാരണയ്ക്കു വിധേയനാക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിരുന്നുവെങ്കിലും നായിക്കിന് നീതിപൂർവമായ വിചാരണ ലഭ്യമാവില്ലെന്നായിരുന്നു മഹാതിറിന്റെ നിലപാട്. മൂന്നാമതൊരു രാജ്യത്ത് നായിക്കിന് അഭയം ലഭിക്കുമെന്നുറപ്പുണ്ടെങ്കിൽ അദ്ദേഹത്തെ രാജ്യത്തിനു പുറത്താക്കാമെന്നായിരുന്നു മഹാതിറിന്റെ നിലപാട്.
തായ്വാൻ തലവേദന
തായ്വാന്റെ കാര്യത്തിൽ ചൈന നയംമാറ്റത്തിനൊന്നും തയാറല്ല. ചൈനയുമായി ഉടക്കിനിൽക്കുന്ന സായ് ഇംഗ് വെൻ വീണ്ടും അവിടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തങ്ങളുടെ തായ്വാൻ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നു ചൈന വ്യക്തമാക്കി. സായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ചൈന പറയുന്നു.
ചൈനയുടെ അധീശത്വമുള്ള ഹോങ്കോംഗിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം ഇപ്പോഴും രൂക്ഷമാണ്. ഇതിനിടെയാണ് തായ്വാനിൽ തങ്ങളുടെ എതിരാളിക്കുണ്ടായ വിജയം ചൈനയെ അസ്വസ്ഥമാക്കുന്നത്. ഒരു രാജ്യം രണ്ടു ഭരണസന്പ്രദായം എന്ന നയം നടപ്പാക്കുകയാണു ചൈനയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പു കാലത്ത് ഇതിനായി വൻകരയിൽനിന്നുശക്തമായ സമ്മർദമുണ്ടായെങ്കിലും ജനങ്ങൾ അനുകൂലമായിരുന്നില്ല.
തായ്വാനിൽ ആഭ്യന്തരമായി എന്തു സംഭവിച്ചാലും ആ രാജ്യം ചൈനയുടെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. തായ്വാൻ തങ്ങളുടെ അധികാരപരിധിക്കുള്ളിലുള്ള പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടേത് സ്വതന്ത്ര രാജ്യമാണെന്ന നിലപാടിലാണ് തായ്വാൻ. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് അവർ അതിനെ വിളിക്കുന്നത്.
ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് തായ്വാന്റെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കളെന്നും തായ്വാനും അമേരിക്കയുമായുള്ള ദീർഘകാല സൗഹൃദം ഈ മൂല്യങ്ങളിലധിഷ്ഠിതമാണെന്നും തെരഞ്ഞെടുപ്പു വിജയത്തിനുശേഷം തായ്പേയിലെ യുഎസ് എംബസി തലവൻ ബ്രെന്റ്ര ക്രിസ്റ്റൻസണുമായി നടത്തിയ കൂടിക്കാഴ്ചയിൽ സായി ഇംഗ് വെൻ പറഞ്ഞു.
ചൈനയുടെ സ്വേച്ഛാധിപത്യ പ്രവണതയ്ക്കു വെല്ലുവിളി ഉയർത്തിക്കൊണ്ടായിരുന്നു ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സായിയുടെ പോരാട്ടം. വൻഭൂരിപക്ഷത്തോടെ സായ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വയംഭരണാധികാരമുള്ള തായ്വാനിൽ സായിയുടെ പരാജയത്തിനായി ചൈന നടത്തിയ ചരടുവലികൾ ഫലം കണ്ടില്ല.
പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെക്കൂടാതെ ബ്രിട്ടൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥരും സന്ദേശമയച്ചിരുന്നു. തങ്ങളുടെ അധീനതയിലുള്ള തായ്വാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായാണു ചൈന ഇതിനെ വിശേഷിപ്പിച്ചത്.
വേണ്ടിവന്നാൽ തായ്വാനെ ബലം പ്രയോഗിച്ചു വൻകരയുടെ ഭാഗമാക്കുമെന്നു ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്തരമൊരു ബലപ്രയോഗത്തിനു ചൈന വലിയ വില കൊടുക്കേണ്ടിവരുമെന്നു സായിയും തിരിച്ചടിച്ചു. തങ്ങളിൽനിന്നു വിട്ടുപോയ പ്രവിശ്യയാണു തായ്വാനെന്നും സമാധാനപരമായൊരു സംയോജനമാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ചൈനയുടെ നിലപാട്. ഏതായാലും സായിയുടെ വൻവിജയം ചൈനീസ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
മാൾട്ടയിൽ മാറ്റം
മാധ്യമപ്രവർത്തകന്റെ മരണത്തിന്റെ പേരിൽ മാൾട്ടയുടെ പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്തുപോയ ജോസഫ് മസ്കറ്റിന്റെ പിൻഗാമിയായി റോബർട്ട് അബേല സ്ഥാനമേറ്റു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ അധ്യക്ഷനായി അദ്ദേഹം കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്ലോഗെഴുത്തുകാരിയും അഴിമതിവിരുദ്ധ വാർത്തകളിലൂടെ ശ്രദ്ധേയയുമായ ഡാഫ്നെ കരുവാന ഗലീസിയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മസ്കറ്റ് സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും സംരക്ഷിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
ഇത് മാൾട്ടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. താൻ പ്രധാനമന്ത്രിപദം ഒഴിയുന്നതാണെന്നു ജോസഫ് മസ്കറ്റ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ വിവാദമുണ്ടാക്കിയ പലരെയും അബേല ഒഴിവാക്കിയിട്ടുണ്ട്. ധനകാര്യമന്ത്രി ക്രിസ് കാർഡേണയും ഇതിൽ ഉൾപ്പെടുന്നു. ഗലീസിയയുടെ നിശിത വിമർശനത്തിനിരയായ നേതാവാണ് ക്രിസ്. രണ്ടു വർഷം മുന്പ് കാർ ബോംബ് സ്ഫോടനത്തിലാണ് ഗലീസിയ കൊല്ലപ്പെട്ടത്.
കൊറോണ പടരുന്നു
ചൈനയിൽ പടർന്നുപിടിച്ച കൊറോണാ വൈറസ് ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഭീതി പരത്തുന്നു. ലോകാരോഗ്യസംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കി. കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
മുഖകവചവുമായാണു ചൈനീസ് തെരുവുകളിലും റെയിൽവേ സ്റ്റേഷനുകളിലുമൊക്കെ ജനങ്ങൾ എത്തുന്നത്. മനുഷ്യരിലൂടെ പകരുന്നതാണീ വൈറസ്. ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ വൈറസ് ബാധ കൂടുതലായി കണ്ടത്. വുഹാനിലുള്ളൊരു സമുദ്രോത്പന്ന വിപണനശാലയുമായി വൈറസ് ബാധയ്ക്കു ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്നു. ഇതിനോടകം 17 പേർ മരിച്ചു. ആരോഗ്യപ്രവർത്തകരുൾപ്പെടെ നിരവധിപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും കൊറോണാ വൈറസ് ബാധ കണ്ടെത്തി. വുഹാനിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ് ഈ വൈറസ് ബാധ ഉണ്ടായതെന്നാണു കണക്കാക്കുന്നത്.
ചൈനയിൽ പുതുവത്സര അവധിക്കാലമാണിപ്പോൾ. വിദേശത്തുനിന്നു നാട്ടിലേക്കും ഇവിടെനിന്നു വിദേശത്തേക്കും ധാരാളം പേർ യാത്ര ചെയ്യുന്ന സമയമാണിത്. വൈറസ് ബാധിതരുടെ എണ്ണം മൂന്നിരട്ടിയായെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ് സ്ഥിരീകരിച്ചു. ജീവഹാനി ഒഴിവാക്കുന്നതിനാവും മുന്തിയ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ജപ്പാനിലും തായ്വാനിലും ഒറ്റപ്പെട്ട രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ചൈനയിൽ പടർന്നുപിടിച്ച സാർസ്(സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം) വൈറസിനു സമാനമാണു കൊറോണാ വൈറസ്. ചൈനയിലും ഹോങ്കോംഗിലുമായി എഴുനൂറോളം പേരുടെ ജീവഹാനിക്ക് സാർസ് വൈറസ് കാരണമായിരുന്നു.
വഴിമാറി ഹാരി
നന്നേ ചെറുപ്പത്തിലേ കുടുംബജീവിതത്തിലെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയവരാണു വില്യം രാജകുമാരനും ഹാരി രാജകുമാരനും. ബ്രീട്ടീഷ് രാജപരന്പരയിലെ ഇളമുറക്കാർ. ചാൾസ് രാജകുമാരന്റെയും ഡയാനാ രാജകുമാരിയുടെയും മക്കൾ. അമ്മ ഡയാനയുടെയും അച്ഛൻ ചാൾസിന്റെയും ദാന്പത്യ ജീവിതത്തിലെ കല്ലുകടികൾ, അമ്മയുടെ അകാല ദുർമരണം, അച്ഛന്റെ രണ്ടാം വിവാഹം തുടങ്ങി സംഭവബഹുലമായ നാളുകൾ.
കാലാന്തരത്തിൽ വില്യമും ഹാരിയും വിവാഹജീവിതത്തിലേക്കു കാലുകുത്തി. ഇവരിൽ ഹാരിയുടെയും ഭാര്യ മേഗന്റെയും കാര്യമാണിപ്പോൾ ബ്രിട്ടനിലും ലോകമെന്പാടും ചർച്ചാവിഷയം.
രാജപദവി വെടിഞ്ഞ് സാധാരണക്കാരായി ജീവിക്കാനുള്ള ഹാരിയുടെ തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. കുടുംബപ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എലിസബത്ത് രാജ്ഞിതന്നെ കളത്തിലിറങ്ങി. പക്ഷേ, ഹാരിക്കു കുലുക്കമില്ലായിരുന്നു. അവസാനം ഹാരിയുടെ തീരുമാനത്തിനു വഴങ്ങാൻ രാജകുടുംബം തീരുമാനിച്ചു. രാജപദവി വിട്ടൊഴിയുന്നതിൽ വേദനയുണ്ടെന്നും സമാധാനമായി ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലായിരുന്നുവെന്നുമാണ് ഹാരി പറയുന്നത്. രാജകുടുംബാംഗങ്ങളെന്ന പദവി ഇല്ലാതാകുന്നതോടെ പല രാജകീയ ആനുകൂല്യങ്ങളും ഹാരിക്കും കുടുംബത്തിനും നഷ്ടമാവും.
മുത്തശ്ശിക്ക് ഇനിയും തങ്ങളുടെ സേവനം ഉണ്ടാകുമെന്നും പക്ഷേ അതിനായി രാജ്യത്തിന്റെ പണം തങ്ങൾ ഉപയോഗിക്കില്ലെന്നും ഹാരി വ്യക്തമാക്കി. തന്റെ മാതാവിനെയെന്നപോലെ തന്നെയും കുടുംബത്തെയും വേട്ടയാടിയ പാപ്പരാസികളോടുള്ള പരിഭവവും ഹാരി മറച്ചുവയ്ക്കുന്നില്ല. 23 വർഷം മുന്പ് പാപ്പരാസികളുടെ പരക്കം പാച്ചിലിനിടെയാണ് ഡയാന കാറപകടത്തിൽപ്പെടുന്നത്.
കാനഡയിൽ സ്ഥിരതാമസമാക്കാനാണു ഹാരി-മേഗൻ കുടുംബത്തിന്റെ തീരുമാനം. ബ്രിട്ടനിൽ വിൻഡ്സർ കാസിലിനു സമീപം ഒരു വീട് ഇവർ നിലനിർത്തിയിട്ടുണ്ട്.
ലണ്ടനിൽ സിക്ക് കലാപം
കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലെ തെരുവിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സിക്ക് യുവാക്കൾ കൊല്ലപ്പെട്ടു. ബ്രിട്ടനിൽ സിക്ക് വംശജർ ഏറെയുണ്ട്. ഇവരുടെ ഇടയിലുണ്ടായ ഭിന്നതയാണു സംഘർഷത്തിലേക്കു നയിച്ചത്. ഇന്ത്യൻ വംശജനായ സാദിഖ് ഖാനാണ് ലണ്ടനിലെ ഇപ്പോഴത്തെ മേയർ. ഇന്ത്യാ വിഭജനകാലത്ത് ലക്നോയിൽനിന്ന് പാക്കിസ്ഥാനിലേക്കു പോയവരാണ് സാദിഖ് ഖാന്റെ മാതാപിതാക്കൾ. പിന്നീടവർ ബ്രിട്ടനിൽ കുടിയേറി. രാജ്യത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന അക്രമത്വരയുടെ ഭാഗമാണീ അരുംകൊലയെന്നാണു സാദിഖ് ഖാൻ സംഭവത്തെ വിശേഷിപ്പിച്ചത്.
ലണ്ടനിലുണ്ടായ ആക്രമണത്തിനു തലേദിവസം നോട്ടിംഗ്ഹാമിലെ നഗരമധ്യത്തിൽ ഇരുപതുകാരനായ സിക്ക് യുവാവ് കുത്തേറ്റു മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. നോട്ടിംഗ്ഹാം ട്രെൻഡ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അർജുൻസിംഗ്.
പുടിന്റെ തന്ത്രങ്ങൾ
പ്രസിഡന്റും പ്രധാനമന്ത്രിയുമായി മാറി മാറി ഏറെക്കാലം ഭരിച്ചെങ്കിലും ഇനി ആരും റഷ്യയിൽ അതിനാഗ്രഹിക്കേണ്ടെന്ന നിലപാടിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. മരണം വരെ അധികാരക്കസേരയിലിരിക്കുന്ന പഴയ സോവിയറ്റ് സംസ്കാരം ഇനി വേണ്ടെന്ന് പുടിൻ തെളിച്ചങ്ങു പറഞ്ഞു. പ്രസിഡന്റ് പദവി രണ്ടു ടേം മാത്രമാക്കുമെന്നതാണ് പുടിൻ ഉദ്ദേശിക്കുന്ന ഒരു പരിഷ്കാരം. പുടിൻ നാലു തവണ ഈ സ്ഥാനത്തിരുന്നുവെന്നതു മറ്റൊരു കാര്യം. റഷ്യൻ ഭരണസംവിധാനത്തിൽ കാതലായ ചില അഴിച്ചുപണികൾ നടത്തിയശേഷമായിരുന്നു പുടിന്റെ ഈ അഭിപ്രായപ്രകടനമെന്നതു പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
പ്രധാനമന്ത്രി ദിമിത്ര മെദ്വദേവിന്റെ രാജിയിലേക്കു നയിച്ച ഈ അഴിച്ചുപണി ഒട്ടൊക്കെ അപ്രതീക്ഷിതമായിരുന്നു. മെദ്വദേവിനു പകരക്കാരനായി നിയോഗിക്കപ്പെട്ട മിഖായേൽ മിഷുസ്ടിൻ രാജ്യത്തെ നികുതി സേവനവിഭാഗം തലവനായി പ്രവർത്തിച്ചുവരികയായിരുന്നു.
67 വയസുള്ള പുടിന് 2024 വരെ ഇപ്പോഴത്തെ സ്ഥാനത്തു തുടരാം. ആജീവനാന്ത ഭരണം വേണ്ടെന്നു പറയുന്പോഴും 2024നു ശേഷവും തന്റെ സ്വാധീനം നിലനിർത്താനുള്ള ചില തന്ത്രങ്ങൾ പുടിന്റെ ആവനാഴിയിലുണ്ടെന്നു നിരീക്ഷകർ കരുതുന്നു.
വന്പന്മാരോടു കൊന്പുകോർക്കുന്പോൾ അല്പം ശ്രദ്ധിക്കുന്നതു നല്ലതാണ്. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന് ഇപ്പോഴതു മനസിലായി. പൗരത്വനിയമഭേദഗതി പ്രശ്നത്തിൽ പല രാജ്യങ്ങളും തന്ത്രപരമായ അകലം പാലിച്ചുനിൽക്കേ മലേഷ്യയ്ക്ക് അതു സാധിച്ചില്ല. പൗരത്വപ്രശ്നത്തിലുൾപ്പെടെ ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മഹാതിർ നടത്തിയ പരസ്യപ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചു. കാഷ്മീർ പ്രശ്നത്തിലും മഹാതിർ ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു.
മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷത്തിൽ ഇടപെടാതിരിക്കുക എന്നതാണു സുഹൃദ് രാജ്യങ്ങളുടെ സാധാരണ പതിവെങ്കിലും മലേഷ്യ പരിധിവിട്ടു. പക്ഷേ, വിട്ടുകൊടുക്കാൻ ഇന്ത്യ തയാറായിരുന്നില്ല. മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയാണ് ഇന്ത്യ ഇതിനു മറുപടി നൽകിയത്. ഔദ്യോഗിക നിരോധനമൊന്നുമില്ലെങ്കിലും പല ഇന്ത്യൻ തുറമുഖങ്ങളിലും മലേഷ്യൻ പാമോയിൽ കെട്ടിക്കിടക്കുന്നു. ചിലയിനം പാമോയിലിന് ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങൾ കൂടുതലും ബാധിക്കുക മലേഷ്യയെയാണ്.
മലേഷ്യ ഉത്പാദിപ്പിക്കുന്ന പാമോയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ മലേഷ്യ മൂക്കുകുത്തിവീണു. പ്രതികാരം ചെയ്യാനുള്ള ശേഷി ചെറിയൊരു രാജ്യമായ തങ്ങൾക്കില്ലെന്നു മഹാതിർ ഏറ്റുപറഞ്ഞു. മറ്റേതെങ്കിലും വഴി നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സക്കീർ നായിക്കിന് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും മലേഷ്യയുമായി മുന്പും തർക്കമുണ്ടായിരുന്നു. നിയമവിരുദ്ധ പണമിടപാടുകളും വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സക്കീർ നായിക്കിനെതിരേ ഇന്ത്യയിൽ നിരവധി കേസുകളുണ്ട്. സക്കീർ നായിക്കിനെ വിചാരണയ്ക്കു വിധേയനാക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിരുന്നുവെങ്കിലും നായിക്കിന് നീതിപൂർവമായ വിചാരണ ലഭ്യമാവില്ലെന്നായിരുന്നു മഹാതിറിന്റെ നിലപാട്. മൂന്നാമതൊരു രാജ്യത്ത് നായിക്കിന് അഭയം ലഭിക്കുമെന്നുറപ്പുണ്ടെങ്കിൽ അദ്ദേഹത്തെ രാജ്യത്തിനു പുറത്താക്കാമെന്നായിരുന്നു മഹാതിറിന്റെ നിലപാട്.
തായ്വാൻ തലവേദന
തായ്വാന്റെ കാര്യത്തിൽ ചൈന നയംമാറ്റത്തിനൊന്നും തയാറല്ല. ചൈനയുമായി ഉടക്കിനിൽക്കുന്ന സായ് ഇംഗ് വെൻ വീണ്ടും അവിടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തങ്ങളുടെ തായ്വാൻ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നു ചൈന വ്യക്തമാക്കി. സായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ചൈന പറയുന്നു.
ചൈനയുടെ അധീശത്വമുള്ള ഹോങ്കോംഗിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം ഇപ്പോഴും രൂക്ഷമാണ്. ഇതിനിടെയാണ് തായ്വാനിൽ തങ്ങളുടെ എതിരാളിക്കുണ്ടായ വിജയം ചൈനയെ അസ്വസ്ഥമാക്കുന്നത്. ഒരു രാജ്യം രണ്ടു ഭരണസന്പ്രദായം എന്ന നയം നടപ്പാക്കുകയാണു ചൈനയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പു കാലത്ത് ഇതിനായി വൻകരയിൽനിന്നുശക്തമായ സമ്മർദമുണ്ടായെങ്കിലും ജനങ്ങൾ അനുകൂലമായിരുന്നില്ല.
തായ്വാനിൽ ആഭ്യന്തരമായി എന്തു സംഭവിച്ചാലും ആ രാജ്യം ചൈനയുടെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. തായ്വാൻ തങ്ങളുടെ അധികാരപരിധിക്കുള്ളിലുള്ള പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടേത് സ്വതന്ത്ര രാജ്യമാണെന്ന നിലപാടിലാണ് തായ്വാൻ. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് അവർ അതിനെ വിളിക്കുന്നത്.
ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് തായ്വാന്റെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കളെന്നും തായ്വാനും അമേരിക്കയുമായുള്ള ദീർഘകാല സൗഹൃദം ഈ മൂല്യങ്ങളിലധിഷ്ഠിതമാണെന്നും തെരഞ്ഞെടുപ്പു വിജയത്തിനുശേഷം തായ്പേയിലെ യുഎസ് എംബസി തലവൻ ബ്രെന്റ്ര ക്രിസ്റ്റൻസണുമായി നടത്തിയ കൂടിക്കാഴ്ചയിൽ സായി ഇംഗ് വെൻ പറഞ്ഞു.
ചൈനയുടെ സ്വേച്ഛാധിപത്യ പ്രവണതയ്ക്കു വെല്ലുവിളി ഉയർത്തിക്കൊണ്ടായിരുന്നു ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സായിയുടെ പോരാട്ടം. വൻഭൂരിപക്ഷത്തോടെ സായ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വയംഭരണാധികാരമുള്ള തായ്വാനിൽ സായിയുടെ പരാജയത്തിനായി ചൈന നടത്തിയ ചരടുവലികൾ ഫലം കണ്ടില്ല.
പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെക്കൂടാതെ ബ്രിട്ടൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥരും സന്ദേശമയച്ചിരുന്നു. തങ്ങളുടെ അധീനതയിലുള്ള തായ്വാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായാണു ചൈന ഇതിനെ വിശേഷിപ്പിച്ചത്.
വേണ്ടിവന്നാൽ തായ്വാനെ ബലം പ്രയോഗിച്ചു വൻകരയുടെ ഭാഗമാക്കുമെന്നു ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്തരമൊരു ബലപ്രയോഗത്തിനു ചൈന വലിയ വില കൊടുക്കേണ്ടിവരുമെന്നു സായിയും തിരിച്ചടിച്ചു. തങ്ങളിൽനിന്നു വിട്ടുപോയ പ്രവിശ്യയാണു തായ്വാനെന്നും സമാധാനപരമായൊരു സംയോജനമാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ചൈനയുടെ നിലപാട്. ഏതായാലും സായിയുടെ വൻവിജയം ചൈനീസ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
മാൾട്ടയിൽ മാറ്റം
മാധ്യമപ്രവർത്തകന്റെ മരണത്തിന്റെ പേരിൽ മാൾട്ടയുടെ പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്തുപോയ ജോസഫ് മസ്കറ്റിന്റെ പിൻഗാമിയായി റോബർട്ട് അബേല സ്ഥാനമേറ്റു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ അധ്യക്ഷനായി അദ്ദേഹം കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്ലോഗെഴുത്തുകാരിയും അഴിമതിവിരുദ്ധ വാർത്തകളിലൂടെ ശ്രദ്ധേയയുമായ ഡാഫ്നെ കരുവാന ഗലീസിയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മസ്കറ്റ് സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും സംരക്ഷിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
ഇത് മാൾട്ടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. താൻ പ്രധാനമന്ത്രിപദം ഒഴിയുന്നതാണെന്നു ജോസഫ് മസ്കറ്റ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ വിവാദമുണ്ടാക്കിയ പലരെയും അബേല ഒഴിവാക്കിയിട്ടുണ്ട്. ധനകാര്യമന്ത്രി ക്രിസ് കാർഡേണയും ഇതിൽ ഉൾപ്പെടുന്നു. ഗലീസിയയുടെ നിശിത വിമർശനത്തിനിരയായ നേതാവാണ് ക്രിസ്. രണ്ടു വർഷം മുന്പ് കാർ ബോംബ് സ്ഫോടനത്തിലാണ് ഗലീസിയ കൊല്ലപ്പെട്ടത്.
കൊറോണ പടരുന്നു
ചൈനയിൽ പടർന്നുപിടിച്ച കൊറോണാ വൈറസ് ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഭീതി പരത്തുന്നു. ലോകാരോഗ്യസംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കി. കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
മുഖകവചവുമായാണു ചൈനീസ് തെരുവുകളിലും റെയിൽവേ സ്റ്റേഷനുകളിലുമൊക്കെ ജനങ്ങൾ എത്തുന്നത്. മനുഷ്യരിലൂടെ പകരുന്നതാണീ വൈറസ്. ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ വൈറസ് ബാധ കൂടുതലായി കണ്ടത്. വുഹാനിലുള്ളൊരു സമുദ്രോത്പന്ന വിപണനശാലയുമായി വൈറസ് ബാധയ്ക്കു ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്നു. ഇതിനോടകം 17 പേർ മരിച്ചു. ആരോഗ്യപ്രവർത്തകരുൾപ്പെടെ നിരവധിപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും കൊറോണാ വൈറസ് ബാധ കണ്ടെത്തി. വുഹാനിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ് ഈ വൈറസ് ബാധ ഉണ്ടായതെന്നാണു കണക്കാക്കുന്നത്.
ചൈനയിൽ പുതുവത്സര അവധിക്കാലമാണിപ്പോൾ. വിദേശത്തുനിന്നു നാട്ടിലേക്കും ഇവിടെനിന്നു വിദേശത്തേക്കും ധാരാളം പേർ യാത്ര ചെയ്യുന്ന സമയമാണിത്. വൈറസ് ബാധിതരുടെ എണ്ണം മൂന്നിരട്ടിയായെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ് സ്ഥിരീകരിച്ചു. ജീവഹാനി ഒഴിവാക്കുന്നതിനാവും മുന്തിയ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ജപ്പാനിലും തായ്വാനിലും ഒറ്റപ്പെട്ട രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ചൈനയിൽ പടർന്നുപിടിച്ച സാർസ്(സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം) വൈറസിനു സമാനമാണു കൊറോണാ വൈറസ്. ചൈനയിലും ഹോങ്കോംഗിലുമായി എഴുനൂറോളം പേരുടെ ജീവഹാനിക്ക് സാർസ് വൈറസ് കാരണമായിരുന്നു.
വഴിമാറി ഹാരി
നന്നേ ചെറുപ്പത്തിലേ കുടുംബജീവിതത്തിലെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയവരാണു വില്യം രാജകുമാരനും ഹാരി രാജകുമാരനും. ബ്രീട്ടീഷ് രാജപരന്പരയിലെ ഇളമുറക്കാർ. ചാൾസ് രാജകുമാരന്റെയും ഡയാനാ രാജകുമാരിയുടെയും മക്കൾ. അമ്മ ഡയാനയുടെയും അച്ഛൻ ചാൾസിന്റെയും ദാന്പത്യ ജീവിതത്തിലെ കല്ലുകടികൾ, അമ്മയുടെ അകാല ദുർമരണം, അച്ഛന്റെ രണ്ടാം വിവാഹം തുടങ്ങി സംഭവബഹുലമായ നാളുകൾ.
കാലാന്തരത്തിൽ വില്യമും ഹാരിയും വിവാഹജീവിതത്തിലേക്കു കാലുകുത്തി. ഇവരിൽ ഹാരിയുടെയും ഭാര്യ മേഗന്റെയും കാര്യമാണിപ്പോൾ ബ്രിട്ടനിലും ലോകമെന്പാടും ചർച്ചാവിഷയം.
രാജപദവി വെടിഞ്ഞ് സാധാരണക്കാരായി ജീവിക്കാനുള്ള ഹാരിയുടെ തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. കുടുംബപ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എലിസബത്ത് രാജ്ഞിതന്നെ കളത്തിലിറങ്ങി. പക്ഷേ, ഹാരിക്കു കുലുക്കമില്ലായിരുന്നു. അവസാനം ഹാരിയുടെ തീരുമാനത്തിനു വഴങ്ങാൻ രാജകുടുംബം തീരുമാനിച്ചു. രാജപദവി വിട്ടൊഴിയുന്നതിൽ വേദനയുണ്ടെന്നും സമാധാനമായി ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലായിരുന്നുവെന്നുമാണ് ഹാരി പറയുന്നത്. രാജകുടുംബാംഗങ്ങളെന്ന പദവി ഇല്ലാതാകുന്നതോടെ പല രാജകീയ ആനുകൂല്യങ്ങളും ഹാരിക്കും കുടുംബത്തിനും നഷ്ടമാവും.
മുത്തശ്ശിക്ക് ഇനിയും തങ്ങളുടെ സേവനം ഉണ്ടാകുമെന്നും പക്ഷേ അതിനായി രാജ്യത്തിന്റെ പണം തങ്ങൾ ഉപയോഗിക്കില്ലെന്നും ഹാരി വ്യക്തമാക്കി. തന്റെ മാതാവിനെയെന്നപോലെ തന്നെയും കുടുംബത്തെയും വേട്ടയാടിയ പാപ്പരാസികളോടുള്ള പരിഭവവും ഹാരി മറച്ചുവയ്ക്കുന്നില്ല. 23 വർഷം മുന്പ് പാപ്പരാസികളുടെ പരക്കം പാച്ചിലിനിടെയാണ് ഡയാന കാറപകടത്തിൽപ്പെടുന്നത്.
കാനഡയിൽ സ്ഥിരതാമസമാക്കാനാണു ഹാരി-മേഗൻ കുടുംബത്തിന്റെ തീരുമാനം. ബ്രിട്ടനിൽ വിൻഡ്സർ കാസിലിനു സമീപം ഒരു വീട് ഇവർ നിലനിർത്തിയിട്ടുണ്ട്.
ലണ്ടനിൽ സിക്ക് കലാപം
കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലെ തെരുവിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സിക്ക് യുവാക്കൾ കൊല്ലപ്പെട്ടു. ബ്രിട്ടനിൽ സിക്ക് വംശജർ ഏറെയുണ്ട്. ഇവരുടെ ഇടയിലുണ്ടായ ഭിന്നതയാണു സംഘർഷത്തിലേക്കു നയിച്ചത്. ഇന്ത്യൻ വംശജനായ സാദിഖ് ഖാനാണ് ലണ്ടനിലെ ഇപ്പോഴത്തെ മേയർ. ഇന്ത്യാ വിഭജനകാലത്ത് ലക്നോയിൽനിന്ന് പാക്കിസ്ഥാനിലേക്കു പോയവരാണ് സാദിഖ് ഖാന്റെ മാതാപിതാക്കൾ. പിന്നീടവർ ബ്രിട്ടനിൽ കുടിയേറി. രാജ്യത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന അക്രമത്വരയുടെ ഭാഗമാണീ അരുംകൊലയെന്നാണു സാദിഖ് ഖാൻ സംഭവത്തെ വിശേഷിപ്പിച്ചത്.
ലണ്ടനിലുണ്ടായ ആക്രമണത്തിനു തലേദിവസം നോട്ടിംഗ്ഹാമിലെ നഗരമധ്യത്തിൽ ഇരുപതുകാരനായ സിക്ക് യുവാവ് കുത്തേറ്റു മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. നോട്ടിംഗ്ഹാം ട്രെൻഡ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അർജുൻസിംഗ്.
പുടിന്റെ തന്ത്രങ്ങൾ
പ്രസിഡന്റും പ്രധാനമന്ത്രിയുമായി മാറി മാറി ഏറെക്കാലം ഭരിച്ചെങ്കിലും ഇനി ആരും റഷ്യയിൽ അതിനാഗ്രഹിക്കേണ്ടെന്ന നിലപാടിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. മരണം വരെ അധികാരക്കസേരയിലിരിക്കുന്ന പഴയ സോവിയറ്റ് സംസ്കാരം ഇനി വേണ്ടെന്ന് പുടിൻ തെളിച്ചങ്ങു പറഞ്ഞു. പ്രസിഡന്റ് പദവി രണ്ടു ടേം മാത്രമാക്കുമെന്നതാണ് പുടിൻ ഉദ്ദേശിക്കുന്ന ഒരു പരിഷ്കാരം. പുടിൻ നാലു തവണ ഈ സ്ഥാനത്തിരുന്നുവെന്നതു മറ്റൊരു കാര്യം. റഷ്യൻ ഭരണസംവിധാനത്തിൽ കാതലായ ചില അഴിച്ചുപണികൾ നടത്തിയശേഷമായിരുന്നു പുടിന്റെ ഈ അഭിപ്രായപ്രകടനമെന്നതു പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
പ്രധാനമന്ത്രി ദിമിത്ര മെദ്വദേവിന്റെ രാജിയിലേക്കു നയിച്ച ഈ അഴിച്ചുപണി ഒട്ടൊക്കെ അപ്രതീക്ഷിതമായിരുന്നു. മെദ്വദേവിനു പകരക്കാരനായി നിയോഗിക്കപ്പെട്ട മിഖായേൽ മിഷുസ്ടിൻ രാജ്യത്തെ നികുതി സേവനവിഭാഗം തലവനായി പ്രവർത്തിച്ചുവരികയായിരുന്നു.
67 വയസുള്ള പുടിന് 2024 വരെ ഇപ്പോഴത്തെ സ്ഥാനത്തു തുടരാം. ആജീവനാന്ത ഭരണം വേണ്ടെന്നു പറയുന്പോഴും 2024നു ശേഷവും തന്റെ സ്വാധീനം നിലനിർത്താനുള്ള ചില തന്ത്രങ്ങൾ പുടിന്റെ ആവനാഴിയിലുണ്ടെന്നു നിരീക്ഷകർ കരുതുന്നു.