കുവൈറ്റ് സിറ്റി: പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് ഇന്ത്യയിൽ ബിരുദ പഠനം നടത്തുന്നതിന് വിദേശകാര്യ മന്ത്രാലയം സ്കോളർഷിപ് ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. 2022-23 വർഷത്തിൽ ഒന്നാം വർഷ ബിരുദ പഠനം നടത്തുന്നവർക്കാണ് മുഴുവൻ കോഴ്സ് കാലാവധിക്കുമായി സ്കോളർഷിപ്പ് അനുവദിക്കുക. 2022 ഡിസംബർ 21 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി.
എൻ ആർ ഐ , പിഐ ഒ, ഒസിഐ എന്നീ വിഭാഗങ്ങളിലെ പ്രവാസികളുടെ മക്കളിൽ നിന്ന് ഏതെങ്കിലും വിദേശരാജ്യത്ത് പഠനം നടത്തിയവർക്കും ഇ സി ആർ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ മക്കളിൽ ഇന്ത്യയിലോ വിദേശത്തോ പഠനം നടത്തിയവർക്കുമാണ് സ്കോളർഷിപ്പിന് അർഹത. രണ്ടു വിഭാഗങ്ങളിലുമായി 150 പേർക്കാണ് ഇന്ത്യയിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ബിരുദ പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കുക.
2022 ജൂലൈ 31 നു 17 നും 21 നുമിടയിൽ പ്രായമുള്ളവർക്കാണ് സ്കോാളർഷിപ്പെന്നും എംബസി അറിയിച്ചു.
എൻ ആർ ഐ , പിഐ ഒ, ഒസിഐ എന്നീ വിഭാഗങ്ങളിലെ പ്രവാസികളുടെ മക്കളിൽ നിന്ന് ഏതെങ്കിലും വിദേശരാജ്യത്ത് പഠനം നടത്തിയവർക്കും ഇ സി ആർ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ മക്കളിൽ ഇന്ത്യയിലോ വിദേശത്തോ പഠനം നടത്തിയവർക്കുമാണ് സ്കോളർഷിപ്പിന് അർഹത. രണ്ടു വിഭാഗങ്ങളിലുമായി 150 പേർക്കാണ് ഇന്ത്യയിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ബിരുദ പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കുക.
2022 ജൂലൈ 31 നു 17 നും 21 നുമിടയിൽ പ്രായമുള്ളവർക്കാണ് സ്കോാളർഷിപ്പെന്നും എംബസി അറിയിച്ചു.