അബുദാബി: 51-ാമത് ദേശീയദിനാഘോഷത്തിന് വർണാഭമായ പരിപാടികളോടെ തുടക്കമായി. ഐക്യത്തിന്റെ സന്ദേശം ഓളമിടുന്ന ദേശഭക്തിഗാനങ്ങളും പരന്പരാഗത കലാരൂപങ്ങളും അഭിമാനമുഹൂർത്തങ്ങൾ സമ്മാനിക്കുന്പോൾ സ്വദേശികൾക്കൊപ്പം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളും ആവേശപൂർവം അണിചേരുന്നു.
വിവിധ എമിറേറ്റുകളിൽ സർക്കാർ സ്ഥാപനങ്ങൾ ദേശീയദിനം ആഘോഷിച്ചു. കൂടാതെ, ഇവിടങ്ങളിൽ ഘോഷയാത്ര, കരിമരുന്നു പ്രയോഗം, സംഗീത-നൃത്തപരിപാടി തുടങ്ങിയവ അരങ്ങേറുന്നു. ഇന്നുമുതൽ അവധിയായതിനാൽ ഇന്ത്യൻ സ്കൂളുകളിൽ ഇന്നലെ തന്നെ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ നടന്നുവരികയാണ്. ദേശീയദിനാഘോഷ നിറവിലുള്ള രാജ്യം അറബ് മേഖലയിൽ നേട്ടങ്ങളുടെ ഏറ്റവും ഉയരത്തിലാണ്.
രാഷ്ട്രീയ, സാന്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിലെല്ലാം ലോകത്തിനു മാതൃകയാകാൻ കഴിഞ്ഞു. ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ശാസ്ത്രസാങ്കേതികരംഗം, പ്രതിരോധമേഖല എന്നിവയിലടക്കം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ ബന്ധം നിലനിൽക്കുന്നു. വികസനത്തിന്റെ പുതുയുഗത്തിൽ യുഎഇ ജൈത്രയാത്ര നടത്തുകയാണെന്നു രാജ്യാന്തര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ ജനങ്ങൾക്കൊപ്പം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കും ഇത് അഭിമാനമേകുന്നു.
വിവിധ എമിറേറ്റുകളിൽ സർക്കാർ സ്ഥാപനങ്ങൾ ദേശീയദിനം ആഘോഷിച്ചു. കൂടാതെ, ഇവിടങ്ങളിൽ ഘോഷയാത്ര, കരിമരുന്നു പ്രയോഗം, സംഗീത-നൃത്തപരിപാടി തുടങ്ങിയവ അരങ്ങേറുന്നു. ഇന്നുമുതൽ അവധിയായതിനാൽ ഇന്ത്യൻ സ്കൂളുകളിൽ ഇന്നലെ തന്നെ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ നടന്നുവരികയാണ്. ദേശീയദിനാഘോഷ നിറവിലുള്ള രാജ്യം അറബ് മേഖലയിൽ നേട്ടങ്ങളുടെ ഏറ്റവും ഉയരത്തിലാണ്.
രാഷ്ട്രീയ, സാന്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിലെല്ലാം ലോകത്തിനു മാതൃകയാകാൻ കഴിഞ്ഞു. ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ശാസ്ത്രസാങ്കേതികരംഗം, പ്രതിരോധമേഖല എന്നിവയിലടക്കം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ ബന്ധം നിലനിൽക്കുന്നു. വികസനത്തിന്റെ പുതുയുഗത്തിൽ യുഎഇ ജൈത്രയാത്ര നടത്തുകയാണെന്നു രാജ്യാന്തര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ ജനങ്ങൾക്കൊപ്പം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കും ഇത് അഭിമാനമേകുന്നു.