ലണ്ടൻ: ഫോർഡേ വീക്ക് സംവിധാനം ബ്രിട്ടനിൽ ട്രെൻഡാകുന്നു. ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ രാജ്യത്തെ നൂറ് സ്വകാര്യ കന്പനികൾ കൂടി തീരുമാനമെടുത്തു കഴിഞ്ഞു.
ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്താലും ശന്പളത്തിൽ കുറവ് വരില്ല. ഇപ്പോൾ പ്രഖ്യാപനം നടത്തിയ നൂറു കന്പനികളിലായി 2600ഓളം ജീവനക്കാരുണ്ട്.
ആറ്റം ബാങ്ക്, ഗ്ലോബൽ മാർക്കറ്റിംഗ് കന്പനിയായ അവിൻ എന്നിവയാണ് ആഴ്ചയിൽ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കന്പനികളിലെ രണ്ട് വന്പ·ാർ. രണ്ട് കന്പനികളിലുമായി 450ഓളം ജീവനക്കാർക്ക് യുകെയിലുണ്ട്.
ജോലി സമയം കുറയുന്പോൾ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിക്കുന്നു എന്നാണ് ഫോർ ഡേ വീക്കിനു വേണ്ടി വാദിക്കുന്നവർ പറയുന്നത്. അഞ്ച് ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകൾ കൊണ്ടു ചെയ്തുതീർക്കാൻ ഇതുവഴി സാധിക്കുമെന്നും അവർ പറയുന്നു. ഈ രീതിയിലേക്ക് നേരത്തെതന്നെ മാറിയ സ്ഥാപനങ്ങളിലേക്ക് മികച്ച ജീവനക്കാർ ധാരാളമായി എത്തിയെന്നും അവർ അവിടെതന്നെ തുടരുന്ന പ്രവണത ദൃശ്യമായെന്നും അനുകൂലികൾ പറയുന്നു.
ടെക്നോളജി, മാർക്കറ്റിംഗ്, ഇവന്റ്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സർവീസ് സെക്ടറിലുള്ള കന്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്. കെട്ടിടനിർമാണ രംഗത്തും ഉൽപന്ന നിർമാണ രംഗത്തുമുള്ള കന്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കന്പനികളും അവകാശപ്പെടുന്നു. ഇവയിൽ മിക്ക സ്ഥാപനങ്ങൾക്കും ഉത്പാദനക്ഷമത 95 ശതമാനമായി ഉയർത്താനോ നിലനിർത്താനോ കഴിഞ്ഞുവെന്നാണ് കണക്കാക്കുന്നത്.
ആഴ്ചയിൽ നാലു ദിവസം ജോലി: ബ്രിട്ടനിൽ ട്രെൻഡ് വ്യാപകമാകുന്നു
05:53 AM Dec 01, 2022 | Deepika.com