ഡാളസ്: ലോകമെങ്ങും ഫുട്ബോൾ ലഹരി പടരുന്പോൾ യുഎസിൽ നിന്നുള്ള മലയാളി ഫുട്ബോൾ ക്ലബ് അംഗങ്ങൾ ഇത്തവണ ലോകകപ്പ് കാണാൻ ഖത്തറിലെത്തിയത് വ്യത്യസ്തമായി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ കട്ട ആരാധകർ കൂടിയായ ഇവർ ഖത്തറിലെ ഗാലറികളിൽ ഇടം പിടിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ അറിയിച്ചാണ്.
കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ വൈറലായ "കേറി വാടാ മക്കളേ' പഞ്ച് ഡയലോഗെഴുതിയ ബാനർ വീശിയാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ ലോകകപ്പ് വേദികളിൽ സപ്പോർട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്സ് ലോഗോയോടൊപ്പം തങ്ങളുടെ മലയാളി ക്ലബുകളുടെ ലോഗോയും ബാനറിൽ പതിച്ചിട്ടുണ്ട്.
ബ്രസീലിയൻ മഞ്ഞപടയുടെ കളികാണാൻ റാസ് അബു അബൗദ് സ്റ്റേഡിയത്തിൽ മഞ്ഞക്കുപ്പായമണിഞ്ഞെത്തിയ ഇവർ, മലയാളി സോക്കർ ക്ലബായ ഡാളസ് എഫ്സിസിയിലെയും ഫിലി ആഴ്സനൽ ക്ലബിലെയും പ്രതിനിനിധീകരിച്ചു.
കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ വൈറലായ "കേറി വാടാ മക്കളേ' പഞ്ച് ഡയലോഗെഴുതിയ ബാനർ വീശിയാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ ലോകകപ്പ് വേദികളിൽ സപ്പോർട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്സ് ലോഗോയോടൊപ്പം തങ്ങളുടെ മലയാളി ക്ലബുകളുടെ ലോഗോയും ബാനറിൽ പതിച്ചിട്ടുണ്ട്.
ബ്രസീലിയൻ മഞ്ഞപടയുടെ കളികാണാൻ റാസ് അബു അബൗദ് സ്റ്റേഡിയത്തിൽ മഞ്ഞക്കുപ്പായമണിഞ്ഞെത്തിയ ഇവർ, മലയാളി സോക്കർ ക്ലബായ ഡാളസ് എഫ്സിസിയിലെയും ഫിലി ആഴ്സനൽ ക്ലബിലെയും പ്രതിനിനിധീകരിച്ചു.