റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ഉത്തർപ്രദേശ് സ്വദേശി ഇസ്റാർ അഹമ്മദ് (60)ന്റെ മൃതദേഹം കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ അൽഖർജിൽ കബറടക്കി.
കഴിഞ്ഞ 22 വർഷമായി അൽഖർജിലെ ഒരു വർക്ക്ഷോപ്പിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇസ്റാർ അഹമ്മദ്. ജോലി ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണമടയുകയായിരുന്നു.
ഉത്തർപ്രദേശിലെ സദർജോണ്പൂർ സ്വദേശികളായ പരേതരായ ഫൈലൂഷ് - സാബിറ കാർതൂണ് ദന്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ അഞ്ചുകുട്ടികൾ. കുടുംബത്തിന്റെ സമ്മതത്തോടെ അൽ ഖർജ് ഖബർസ്ഥാനിൽ കേളി അൽ ഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തി.
കഴിഞ്ഞ 22 വർഷമായി അൽഖർജിലെ ഒരു വർക്ക്ഷോപ്പിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇസ്റാർ അഹമ്മദ്. ജോലി ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണമടയുകയായിരുന്നു.
ഉത്തർപ്രദേശിലെ സദർജോണ്പൂർ സ്വദേശികളായ പരേതരായ ഫൈലൂഷ് - സാബിറ കാർതൂണ് ദന്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ അഞ്ചുകുട്ടികൾ. കുടുംബത്തിന്റെ സമ്മതത്തോടെ അൽ ഖർജ് ഖബർസ്ഥാനിൽ കേളി അൽ ഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തി.