കൊളറാഡോ: കൊളറാഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേറ്റതായും ഞായറാഴ്ച പോലീസും സിറ്റി അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. നവംബർ 19 ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം.
വെടിയുതിർത്ത 22 കാരനായ തോക്കുധാരി ആൻഡേഴ്സണ് ലീ ആൾഡ്രിച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിൽ പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വവർഗാനുരാഗികൾക്കായി പാർട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യൂ ക്ലബിലാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്. സ്വവർഗാനുകാരികളായ പുരുഷൻമാരും ലെസ്ബിയൻ സ്ത്രീകളുമാണ് ഇവിടെ സന്ദർശനത്തിനെത്തുക. വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉൾപ്പെടുത്തി രാത്രിയാണ് ഇവിടെ പാർട്ടികൾ നടക്കാറുള്ളത്.
2016-ൽ ഫ്ളോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവമുണ്ടായിരുന്നു. അന്ന് 49 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു നേതാവിനോട് കൂറ് പുലർത്തുന്നതായി വെടിവയ്പ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നു ഞാനും ജിൽ ബൈഡനും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നതായും പ്രസിഡന്റ് ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
വെടിയുതിർത്ത 22 കാരനായ തോക്കുധാരി ആൻഡേഴ്സണ് ലീ ആൾഡ്രിച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിൽ പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വവർഗാനുരാഗികൾക്കായി പാർട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യൂ ക്ലബിലാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്. സ്വവർഗാനുകാരികളായ പുരുഷൻമാരും ലെസ്ബിയൻ സ്ത്രീകളുമാണ് ഇവിടെ സന്ദർശനത്തിനെത്തുക. വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉൾപ്പെടുത്തി രാത്രിയാണ് ഇവിടെ പാർട്ടികൾ നടക്കാറുള്ളത്.
2016-ൽ ഫ്ളോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവമുണ്ടായിരുന്നു. അന്ന് 49 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു നേതാവിനോട് കൂറ് പുലർത്തുന്നതായി വെടിവയ്പ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നു ഞാനും ജിൽ ബൈഡനും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നതായും പ്രസിഡന്റ് ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.