ഇന്ത്യയുടെ ജനാധിപത്യം വെല്ലുവിളികളിലൂടെ കടന്നുപോവുകയാണെന്നു മിക്കവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇക്കാര്യത്തിൽ തികഞ്ഞ ആശങ്കയിലാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഈ രാജ്യത്തെ ഒരുമിച്ചു നിർത്തുന്ന പവിത്രമായ ഭരണഘടനാ മൂല്യങ്ങൾക്ക് ഏൽക്കുന്ന ഓരോ പോറലും ജനാധിപത്യവിശ്വാസികളെ വളരെയധികം വേദനിപ്പിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ ജാതി-മത-പ്രാദേശിക ചിന്തകൾ ഭേദിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരു ഐക്യനിര രൂപപ്പെട്ടുവെങ്കിൽ അതിനു പിന്നിലെ യഥാർഥ പ്രചോദനം ഭരണഘടന ഉറപ്പുനൽകുന്ന മതേതര- ജനാധിപത്യമൂല്യങ്ങൾ നിലനിന്നുകാണണം എന്ന ജനങ്ങളുടെ അദമ്യമായ ആഗ്രഹമാണ്.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി കൊട്ടാരവിപ്ലവത്തിനു നേതൃത്വം നൽകിയ ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വറും രഞ്ജൻ ഗോഗോയിയും മദൻ വി ലോക്കൂറും കുര്യൻ ജോസഫും ഉൾപ്പെടെയുള്ള നാൽവർസംഘം അന്നു സുപ്രീംകോടതിയുടെ മുൻപിൽനിന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത്, “ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു ” എന്നാണ്. ഈ സത്യം ഇപ്പോൾ തുറന്നുപറയുന്നില്ലെങ്കിൽ ഭാവിതലമുറകൾ തങ്ങളെ കുറ്റക്കാരെന്നു വിളിക്കുമെന്നും അവർ പറഞ്ഞു.
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമഗ്രൂപ്പായ ദി ഇക്കണോമിസ്റ്റിന്റെ ഗവേഷണ വിഭാഗമായ ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് കഴിഞ്ഞവർഷം പുറത്തിറക്കിയ ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഭരണസംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. “യാഥാസ്ഥിതിക മതമൗലികവാദങ്ങളുടെ വളർച്ച ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വലതുപക്ഷ ഹിന്ദുത്വ ശക്തികൾ പ്രബലമാകുന്നതോടുകൂടി മതേതര രാജ്യമായ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും സ്വതന്ത്രചിന്ത പുലർത്തുന്നവർക്കും എതിരേയുള്ള അതിക്രമങ്ങളും നിരീക്ഷണങ്ങളും അനുദിനം വർധിച്ചുവരുന്നു’’എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും തകർച്ചയിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളാണ്. രാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളെല്ലാംതന്നെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നു വിമർശനമുണ്ടായി. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രമുഖരായ സാംസ്കാരിക നായകർ രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പുകളിലെ നിഷ്പക്ഷതയുടെ അനിവാര്യതയെക്കുറിച്ച് നൂറ്റൻപതോളം മുതിർന്ന മുൻ ബ്യൂറോക്രാറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്നു വിമർശിക്കപ്പെട്ട പല നിയമനിർമാണങ്ങളിലൂടെയും കേന്ദ്രസർക്കാർ കടന്നുപോയപ്പോൾ കോടതിയുടെ ഇടപെടൽ പലരും പ്രതീക്ഷിച്ചു. ആധാർ മുതൽ അയോധ്യവരെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ സുപ്രീംകോടതി നിലകൊണ്ടത് കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്കൊപ്പമാണ് എന്ന വിമർശനം നീതിന്യായ കേന്ദ്രങ്ങളിൽനിന്നുതന്നെ ഉണ്ടായി. ഗുജറാത്തിൽ അറസ്റ്റിലായ നരേന്ദ്ര മോദിയുടെ വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയിലും കേസ് കേൾക്കുന്നതിൽനിന്നും ബെഞ്ചുകൾ പിൻമാറിയത് വലിയ വിമർശനത്തിനിടയാക്കി.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ജനാധിപത്യത്തിനു വലിയ പ്രതീക്ഷകൾ നൽകുന്ന സുപ്രീംകോടതിയുടെ ഈയിടത്തെ രണ്ട് ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. ജനുവരി പത്തിനു സുപ്രീംകോടതി ജസ്റ്റീസുമാരായ എൻ.വി. രമണ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നൽകിയ വിധിയിൽ ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.
150 ദിവസങ്ങൾ നീണ്ട ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിയന്ത്രണം കാഷ്മീരിൽ തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. “ഇന്റർനെറ്റ് എന്ന മാധ്യമംവഴി ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഏതെങ്കിലും തൊഴിൽ ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ ഉള്ള അവകാശം അനുഛേദം 19(1)(എ), 19(1)(ജി) പ്രകാരം ഭരണഘടനാ സംരക്ഷണമുള്ളതാണെന്ന് ഇതിനാൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഈ മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണം അനുഛേദം 19(2)(6) നിഷ്കർഷിക്കുന്ന പ്രകാരം ആനുപാതിക ഗൗരവംകൂടി കണക്കിലെടുത്തായിരിക്കണം’’ എന്നും അർഥശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി വ്യക്തമാക്കി.
കാഷ്മീരിലെ ഒരുപാട് അക്രമങ്ങൾ കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ബെഞ്ച് ജനാധിപത്യ അവകാശങ്ങളെയും സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ വിവേചനരഹിതമായി 144 ഉപയോഗിക്കുന്നതിനെയും വിമർശിക്കുകയുണ്ടായി. വിവേചനരഹിതമായി 144 ഉപയോഗിക്കുന്നത് അധികാരദുർവിനിയോഗം ആണെന്നും കോടതി നിരീക്ഷിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസുകളിൽ വാദം തുടങ്ങാനിരിക്കെ സുപ്രീംകോടതിനടത്തിയ ഈ നിരീക്ഷണങ്ങൾക്കു വളരെ പ്രസക്തിയുണ്ട്. മാധ്യമങ്ങളുടെ മുകളിൽ എപ്പോഴും ഡെമോക്ലീസിന്റെ വാൾ തൂങ്ങിക്കിടക്കുന്ന അവസ്ഥ ന്യായീകരിക്കാൻ ആവില്ല എന്നും പത്രസ്വാതന്ത്ര്യത്തെ ഭരണകൂടങ്ങൾ എല്ലാക്കാലത്തും മാനിക്കണമെന്നുമുള്ള വിധിയിലെ പരാമർശങ്ങൾ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തിൽ പ്രസക്തമാണ്.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ത്യ കടന്നുപോകുന്നത് പരീക്ഷണ ഘട്ടത്തിലൂടെയാണ് എന്ന ചീഫ്ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ പരാമർശവും ശ്രദ്ധിക്കപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് അനുസൃതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ വിമർശിച്ചുകൊണ്ടാണ് ചീഫ്ജസ്റ്റീസ് ഈ പരാമർശം നടത്തിയത്. “പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുക. അതു ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയല്ല. രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം പരാതികൾ അതിനു സഹായിക്കില്ല.’’ ചീഫ്ജസ്റ്റീസ് പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രതീക്ഷകൾ നൽകുന്നതാണു സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഈ രണ്ടു പരാമർശങ്ങൾ.
പ്രഫ. റോണി കെ. ബേബി
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി കൊട്ടാരവിപ്ലവത്തിനു നേതൃത്വം നൽകിയ ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വറും രഞ്ജൻ ഗോഗോയിയും മദൻ വി ലോക്കൂറും കുര്യൻ ജോസഫും ഉൾപ്പെടെയുള്ള നാൽവർസംഘം അന്നു സുപ്രീംകോടതിയുടെ മുൻപിൽനിന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത്, “ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു ” എന്നാണ്. ഈ സത്യം ഇപ്പോൾ തുറന്നുപറയുന്നില്ലെങ്കിൽ ഭാവിതലമുറകൾ തങ്ങളെ കുറ്റക്കാരെന്നു വിളിക്കുമെന്നും അവർ പറഞ്ഞു.
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമഗ്രൂപ്പായ ദി ഇക്കണോമിസ്റ്റിന്റെ ഗവേഷണ വിഭാഗമായ ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് കഴിഞ്ഞവർഷം പുറത്തിറക്കിയ ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഭരണസംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. “യാഥാസ്ഥിതിക മതമൗലികവാദങ്ങളുടെ വളർച്ച ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വലതുപക്ഷ ഹിന്ദുത്വ ശക്തികൾ പ്രബലമാകുന്നതോടുകൂടി മതേതര രാജ്യമായ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും സ്വതന്ത്രചിന്ത പുലർത്തുന്നവർക്കും എതിരേയുള്ള അതിക്രമങ്ങളും നിരീക്ഷണങ്ങളും അനുദിനം വർധിച്ചുവരുന്നു’’എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും തകർച്ചയിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളാണ്. രാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളെല്ലാംതന്നെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നു വിമർശനമുണ്ടായി. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രമുഖരായ സാംസ്കാരിക നായകർ രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പുകളിലെ നിഷ്പക്ഷതയുടെ അനിവാര്യതയെക്കുറിച്ച് നൂറ്റൻപതോളം മുതിർന്ന മുൻ ബ്യൂറോക്രാറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്നു വിമർശിക്കപ്പെട്ട പല നിയമനിർമാണങ്ങളിലൂടെയും കേന്ദ്രസർക്കാർ കടന്നുപോയപ്പോൾ കോടതിയുടെ ഇടപെടൽ പലരും പ്രതീക്ഷിച്ചു. ആധാർ മുതൽ അയോധ്യവരെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ സുപ്രീംകോടതി നിലകൊണ്ടത് കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്കൊപ്പമാണ് എന്ന വിമർശനം നീതിന്യായ കേന്ദ്രങ്ങളിൽനിന്നുതന്നെ ഉണ്ടായി. ഗുജറാത്തിൽ അറസ്റ്റിലായ നരേന്ദ്ര മോദിയുടെ വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയിലും കേസ് കേൾക്കുന്നതിൽനിന്നും ബെഞ്ചുകൾ പിൻമാറിയത് വലിയ വിമർശനത്തിനിടയാക്കി.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ജനാധിപത്യത്തിനു വലിയ പ്രതീക്ഷകൾ നൽകുന്ന സുപ്രീംകോടതിയുടെ ഈയിടത്തെ രണ്ട് ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. ജനുവരി പത്തിനു സുപ്രീംകോടതി ജസ്റ്റീസുമാരായ എൻ.വി. രമണ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നൽകിയ വിധിയിൽ ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.
150 ദിവസങ്ങൾ നീണ്ട ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിയന്ത്രണം കാഷ്മീരിൽ തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. “ഇന്റർനെറ്റ് എന്ന മാധ്യമംവഴി ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഏതെങ്കിലും തൊഴിൽ ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ ഉള്ള അവകാശം അനുഛേദം 19(1)(എ), 19(1)(ജി) പ്രകാരം ഭരണഘടനാ സംരക്ഷണമുള്ളതാണെന്ന് ഇതിനാൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഈ മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണം അനുഛേദം 19(2)(6) നിഷ്കർഷിക്കുന്ന പ്രകാരം ആനുപാതിക ഗൗരവംകൂടി കണക്കിലെടുത്തായിരിക്കണം’’ എന്നും അർഥശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി വ്യക്തമാക്കി.
കാഷ്മീരിലെ ഒരുപാട് അക്രമങ്ങൾ കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ബെഞ്ച് ജനാധിപത്യ അവകാശങ്ങളെയും സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ വിവേചനരഹിതമായി 144 ഉപയോഗിക്കുന്നതിനെയും വിമർശിക്കുകയുണ്ടായി. വിവേചനരഹിതമായി 144 ഉപയോഗിക്കുന്നത് അധികാരദുർവിനിയോഗം ആണെന്നും കോടതി നിരീക്ഷിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസുകളിൽ വാദം തുടങ്ങാനിരിക്കെ സുപ്രീംകോടതിനടത്തിയ ഈ നിരീക്ഷണങ്ങൾക്കു വളരെ പ്രസക്തിയുണ്ട്. മാധ്യമങ്ങളുടെ മുകളിൽ എപ്പോഴും ഡെമോക്ലീസിന്റെ വാൾ തൂങ്ങിക്കിടക്കുന്ന അവസ്ഥ ന്യായീകരിക്കാൻ ആവില്ല എന്നും പത്രസ്വാതന്ത്ര്യത്തെ ഭരണകൂടങ്ങൾ എല്ലാക്കാലത്തും മാനിക്കണമെന്നുമുള്ള വിധിയിലെ പരാമർശങ്ങൾ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തിൽ പ്രസക്തമാണ്.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ത്യ കടന്നുപോകുന്നത് പരീക്ഷണ ഘട്ടത്തിലൂടെയാണ് എന്ന ചീഫ്ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ പരാമർശവും ശ്രദ്ധിക്കപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് അനുസൃതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ വിമർശിച്ചുകൊണ്ടാണ് ചീഫ്ജസ്റ്റീസ് ഈ പരാമർശം നടത്തിയത്. “പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുക. അതു ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയല്ല. രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം പരാതികൾ അതിനു സഹായിക്കില്ല.’’ ചീഫ്ജസ്റ്റീസ് പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രതീക്ഷകൾ നൽകുന്നതാണു സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഈ രണ്ടു പരാമർശങ്ങൾ.
പ്രഫ. റോണി കെ. ബേബി