പശ്ചിമേഷ്യയിൽ ഇനി എന്ത് എന്ന ചോദ്യം എങ്ങുനിന്നും ഉയരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനിയുടെയും കൈകളിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം.
അതോടൊപ്പം അവർപോലും ഉദ്ദേശിക്കാത്ത രീതിയിലേക്കു കാര്യങ്ങൾ തിരിച്ചുവിടാൻ കഴിവുള്ള ചെറുസായുധസംഘങ്ങളും ഉണ്ട്. അഫ്ഗാനിസ്ഥാൻ മുതൽ വടക്കൻ ആഫ്രിക്കവരെ നീണ്ടുകിടക്കുന്ന പ്രദേശത്ത് നിരവധി സായുധഗ്രൂപ്പുകളുണ്ട്. ഇറാനെ പിന്താങ്ങുന്ന ഷിയാ ഗ്രൂപ്പുകൾ, സ്വാധീനവും പ്രാദേശിക അധികാരവും നഷ്ടമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സുന്നി ഭീകരപ്രസ്ഥാനവുമായി സഹകരിച്ചു പോന്നവർ, ഇവയിൽപ്പെടാത്ത ഒറ്റപ്പെട്ട വംശീയ സേനാവിഭാഗങ്ങൾ. ഇക്കൂട്ടരിൽ ഏതും എപ്പോഴും തീകൊളുത്താം.
ഒരു തീപ്പൊരി കൂട്ടപ്പൊരിച്ചിലിനു കാരണമാകാം. ഇറാക്കിലെ യുഎസ് സേനാതാവളങ്ങളിലെ മിസൈൽ ആക്രമണത്തോടെ ഇറാൻ പശ്ചിമേഷ്യയിലെ ആശങ്ക പല മടങ്ങായി വർധിപ്പിച്ചിരിക്കുകയാണ്.
പ്രതീകാത്മക സമയം
ഇറാക്കി സമയം പുലർച്ചെ ഒന്നരയ്ക്കായിരുന്നു മിസൈൽ ആക്രമണം. ഖാസിം സുലൈമാനിയെ വധിച്ച ഡ്രോൺ ആക്രമണം നടന്ന സമയംതന്നെ. അതസമയംതന്നെ തിരിച്ചടിക്ക് തെരഞ്ഞെടുത്തത് പ്രതീകാത്മകമായിരിക്കാം.
തങ്ങൾ “ശക്തമായി തിരിച്ചടിച്ചു’’ എന്ന് ഇറാന് അവകാശപ്പെടാം. കാര്യമായൊന്നും സംഭവിക്കാത്ത ഒരു ആക്രമണം എന്നു പറഞ്ഞ് അമേരിക്കയ്ക്കും ഇതിനെ തള്ളിക്കളയാം.
അങ്ങനെ ഇരുകൂട്ടരും സമാധാനിക്കുകയും പശ്ചിമേഷ്യ ശാന്തമായി മുന്നോട്ടുപോവുകയും ചെയ്യുമെന്നു കരുതുന്നത് യുക്തിസഹമല്ല. മേജർജനറൽ സുലൈമാനിയെ വധിക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച കുറേ സംഭവ പരന്പരകൾ ഉണ്ട്.
നിരന്തര ആക്രമണങ്ങൾ
പേർഷൻ ഗൾഫിലെ പാശ്ചാത്യ എണ്ണക്കപ്പലുകൾക്കു നേരേ മിസൈൽ ആക്രമണങ്ങൾ, സൗദി അറേബ്യയുടെ പ്രധാന എണ്ണപ്പാടത്തിനു നേരേ ഉണ്ടായ ശക്തമായ മിസൈൽ ആക്രമണം, സൗദി തലസ്ഥാനമായ റിയാദിനു നേർക്ക് ഒന്നിലേറെത്തവണ മിസൈലുകൾ ചെന്നത് - ഇവയൊക്കെ ഒരുവർഷത്തിനുള്ളിൽ സംഭവിച്ചതാണ്. ഒന്നിലും ഇറാൻ നേരിട്ടു ബന്ധപ്പെട്ടതിനു തെളിവില്ല. പക്ഷേ യെമനിലെ ഹൗതികളെയോ ഒറ്റപ്പെട്ട ഷിയാ സേനകളെയോ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് അമേരിക്ക മനസിലാക്കിയിരുന്നു.
ഇറാന്റെ താത്പര്യങ്ങൾ വിദേശത്തു സംരക്ഷിക്കുന്നതിനു നിയുക്തമായിരുന്ന ഖുദ്സ് സേനാവിഭാഗവും അതിന്റെ തലവൻ ഖാസിം സുലൈമാനിയുമാണ് ഇവയ്ക്കു പിന്നിലെന്ന് അമേരിക്ക മനസിലാക്കി. പശ്ചിമേഷ്യയിൽ സൗദിഅറേബ്യ അടക്കം തങ്ങളടെ മിത്രരാജ്യങ്ങളെ സംരക്ഷിക്കാൻ കഴിയും എന്നു കാണിച്ചുകൊടുക്കേണ്ടതും അമേരിക്കയുടെ ആവശ്യമായിരുന്നു. അതിനു സുലൈമാനിയെ വധിക്കുക എന്നുതന്നെ തീരുമാനിച്ചു.
മുൻഗാമികൾ മടിച്ചു
സുലൈമാനി പശ്ചിമേഷ്യയിൽ ചെയ്യുന്ന കാര്യങ്ങൾ മുന്പേതന്നെ അറിയപ്പെട്ടിരുന്നതാണ്. പാശ്ചാത്യ ഭരണകൂടങ്ങൾക്കും അറിവുണ്ടായിരുന്നു. ഇറാനിലെ അയത്തുള്ള ഖമനയി കഴിഞ്ഞാൽ ഏറ്റവും കരുത്തനായ വ്യക്തിയെപ്പറ്റി ടൈമിലും ന്യൂയോർക്കറിലുമൊക്കെ ഫീച്ചറുകളും വന്നിട്ടുണ്ട്.
മുൻ പ്രസിഡന്റുമാരും സുലൈമാനിയെ ഇല്ലായ്മ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാത്തതല്ല. പ്രതികരണം വളരെ വലുതാകുമെന്ന ഭീതിയിലാണ് അവർ തീരുമാനം ഒഴിവാക്കിയത്.
ഡോണാൾഡ് ട്രംപ് പക്ഷേ മടിച്ചില്ല. രണ്ടാംവട്ടവും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അദ്ദേഹം തെരഞ്ഞെടുപ്പുവർഷത്തിന്റെ തുടക്കം നാടകീയ നേട്ടത്തിന്റേതാക്കാൻ ആഗ്രഹിച്ചു. അതു നടന്നു.
അശാന്തിയുടെ നാളുകൾ
ഇനിയോ? യുഎസ് സേനാതാവളങ്ങളിലെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ട്രംപ് തീരുമാനിച്ചാൽ പശ്ചിമേഷ്യയിൽ നീണ്ട അശാന്തിയുടെ നാളുകളാണ് വരിക.
ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണം നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്പ് ട്രംപ് ഇങ്ങനെ പറഞ്ഞു, “അവർ ചെയ്യരുതാത്തത് എന്തെങ്കിലും ഇറാൻ ചെയ്താൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കും - വളരെ ശക്തമായ പ്രത്യാഘാതം.’’
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് വലിയ നഷ്ടങ്ങളില്ല എന്ന മട്ടിലാണ് വാഷിംഗ്ടണിൽനിന്നുള്ള ആദ്യ പ്രതികരണങ്ങൾ. “എല്ലാം ഭദ്രം’’ എന്നായിരുന്നല്ലോ ട്രംപ്തന്നെ ആദ്യം ട്വീറ്റ് ചെയ്തത്.
സുലൈമാനി വധത്തെത്തുടർന്ന് അതീവജാഗ്രതയിലായിരുന്നു യുഎസ് സേനാതാവളങ്ങൾ. രാത്രി ബങ്കറുകളിലാണ് ഭടന്മാർ കഴിഞ്ഞത്. അതുമൂലം ആളപായം ഒഴിവായി. മിസൈലാക്രമണം സംബന്ധിച്ചു മുന്നറിയിപ്പും ലഭിച്ചിരുന്നു. ഇറാൻ ഇറാക്കി പ്രധാനമന്ത്രിയെ വിവരം മുന്നേ അറിയിച്ചിരുന്നു. അദ്ദേഹം യുഎസിനും അറിയിപ്പ് നൽകി.
എന്നാൽ അതുകൊണ്ട് വേറൊരു തിരിച്ചടി ആവശ്യമില്ല എന്ന നിലപാടിലേക്ക് അമേരിക്ക പോകാനിടയില്ല. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതരം പ്രത്യാക്രമണത്തിന് അവർ മടിക്കില്ല എന്നു വേണം ട്രംപിന്റെ വാക്കുകളിൽനിന്നു മനസിലാക്കാൻ.
യുഎസ് സേന പശ്ചിമേഷ്യയിൽ
അഫ്ഗാനിസ്ഥാൻ മുതൽ ചെങ്കടൽവരെ നീണ്ടുകിടക്കുന്ന പശ്ചിമേഷ്യൻ മേഖലയിലും തുർക്കിയിലുംകൂടി അമേരിക്കയ്ക്ക് അറുപതിനായിരത്തിലധികം ഭടന്മാരുണ്ട്. 1991-ലും 2003-ലും നടത്തിയതുപോലെ ഒരു കരയുദ്ധത്തിന് ഇനി സാധ്യത പരിമിതമാണ്. അതുകൊണ്ടുതന്നെ കൂടുതൽ വലിയ സന്നാഹം ഒരുക്കാൻ സാധ്യത കുറവാണ്.
ദീർഘദൂര മിസൈലുകളും ഡ്രോണുകളുമൊക്കെയാണല്ലോ ഇനി യുദ്ധഗതി നിയന്ത്രിക്കുക. ശത്രുവിന്റെ ഭൂമി കൈയടക്കുന്നതിലുപരി ശത്രുവിന്റെ പ്രഹരശേഷിയും പ്രതിരോധശേഷിയും തകർക്കുന്നതിനുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളാണല്ലോ ആധുനിക യുദ്ധതന്ത്രത്തിലെ പ്രധാന ഭാഗം.
പശ്ചിമേഷ്യയിൽ ഖത്തറിലാണ് അമേരിക്കയുടെ സൈനിക ആസ്ഥാനം. അൽ ഉദെയ്ദിലെ യുഎസ് സേനാതാവളത്തിൽ ഏതവസരത്തിലും 12000 മുതൽ 13000 വരെ ഭടന്മാരുണ്ട്. നിരീക്ഷണ വിമാനങ്ങൾ, ആകാശത്തുവച്ച് മറ്റു വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകുന്ന ടാങ്കർ വിമാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. യുദ്ധസാഹചര്യം വന്നാൽ കമാൻഡ് ഓഫീസായി പ്രവർത്തിക്കുന്നത് ഈ താവളമാണ്.
കുവൈറ്റിൽ 13000, ബഹറിനിൽ 7000, യുഎഇയിൽ 5000, സൗദിഅറേബ്യയിൽ 3000 എന്നിങ്ങനെയാണ് യുഎസ് സേനയുടെ അംഗബലം. ഇറാക്കിൽ ഇപ്പോഴത്തെ സംഘർഷം തുടങ്ങുംമുന്പ് 5200 പേർ ഉണ്ടായിരുന്നു. പിന്നീട് കൂടുതൽപേരെ എത്തിച്ചു.
വിമാനവാഹിനികൾ
പേർഷ്യൻ ഗൾഫിൽ അമേരിക്കയുടെ ഒരു വിമാനവാഹിനി കപ്പൽ മിക്കപ്പോഴും ഉള്ളതാണ്. ഈയിടെ അവിടെയായിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഒരാഴ്ച മുന്പ് മടങ്ങി. മറ്റൊരു വിമാനവാഹിനിയായ യുഎസ്എസ് ട്രൂമൻ ഇപ്പോൾ പേർഷ്യൻ ഗൾഫിലേക്കു നീങ്ങിയിട്ടുണ്ട്. മാർച്ചിൽ ട്രൂമൻ മടങ്ങുന്പോൾ യുഎസ്എസ് ഐസനോവർ ഗൾഫിലെത്തും.
ഇറാന്റെ മിസൈൽ ശേഷി
ഇറാന്റെ ഇന്നലത്തെ മിസൈൽ ആക്രമണം അമേരിക്കയ്ക്ക് വലിയ ഭീഷണിയല്ല. ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും പരിമിതമാണ്. മധ്യദൂര മിസൈലുകളാണ് ഇറാനുള്ളവയിലേറെയും. പഴയ റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായ ഷഹാബ് ഇനം മിസൈലുകളാണ് ഇവയിൽ പ്രധാനം. ഷഹാബ് രണ്ട് എന്ന ഇനം 500 കിലോമീറ്റർ ദൂരപരിധിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ്. ഇതിൽനിന്നു കുറേക്കൂടി പരിഷ്കരിച്ച ഷഹാബ് മൂന്ന് 1950 കിലോമീറ്റർ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്.
റഷ്യയുടെ അണ്വായുധവാഹിയായ കെഎച്ച് 55 മിസൈലിന്റെ ചുവടുപിടിച്ചു തയാറാക്കിയ സൂമർ എന്ന ക്രൂയിസ് മിസൈലിന് 2500 കിലോമീറ്റർ ദൂരപരിധിയുണ്ട്. സൂമർ കഴിഞ്ഞവർഷാണ് ഇറാന്റെ സൈന്യത്തിനു കൈമാറിയത്.
ഈ മിസൈലുകളൊന്നും പശ്ചിമേഷ്യക്കപ്പുറമുള്ള ഒരു ആക്രമണത്തിനു പര്യാപ്തമല്ല. അതുകൊണ്ടുതന്നെ അമേരിക്ക ഇറാന്റെ മിസൈൽ ശേഷിയെപ്പറ്റി ആശങ്ക പുലർത്തുന്നില്ല.
പക്ഷേ പശ്ചിമേഷ്യയിലെ യുഎസ് പക്ഷ ഭരണകൂടങ്ങൾക്ക് ഇറാന്റെ മിസൈലുകൾ ഭീഷണിതന്നെയാണ്. ആ രാജ്യങ്ങൾക്കു സംരക്ഷണം ഉറപ്പുവരുത്താൻ അമേരിക്ക കൂടുതൽ നടപടികളെടുക്കേണ്ടിവരും.
അതോടൊപ്പം അവർപോലും ഉദ്ദേശിക്കാത്ത രീതിയിലേക്കു കാര്യങ്ങൾ തിരിച്ചുവിടാൻ കഴിവുള്ള ചെറുസായുധസംഘങ്ങളും ഉണ്ട്. അഫ്ഗാനിസ്ഥാൻ മുതൽ വടക്കൻ ആഫ്രിക്കവരെ നീണ്ടുകിടക്കുന്ന പ്രദേശത്ത് നിരവധി സായുധഗ്രൂപ്പുകളുണ്ട്. ഇറാനെ പിന്താങ്ങുന്ന ഷിയാ ഗ്രൂപ്പുകൾ, സ്വാധീനവും പ്രാദേശിക അധികാരവും നഷ്ടമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സുന്നി ഭീകരപ്രസ്ഥാനവുമായി സഹകരിച്ചു പോന്നവർ, ഇവയിൽപ്പെടാത്ത ഒറ്റപ്പെട്ട വംശീയ സേനാവിഭാഗങ്ങൾ. ഇക്കൂട്ടരിൽ ഏതും എപ്പോഴും തീകൊളുത്താം.
ഒരു തീപ്പൊരി കൂട്ടപ്പൊരിച്ചിലിനു കാരണമാകാം. ഇറാക്കിലെ യുഎസ് സേനാതാവളങ്ങളിലെ മിസൈൽ ആക്രമണത്തോടെ ഇറാൻ പശ്ചിമേഷ്യയിലെ ആശങ്ക പല മടങ്ങായി വർധിപ്പിച്ചിരിക്കുകയാണ്.
പ്രതീകാത്മക സമയം
ഇറാക്കി സമയം പുലർച്ചെ ഒന്നരയ്ക്കായിരുന്നു മിസൈൽ ആക്രമണം. ഖാസിം സുലൈമാനിയെ വധിച്ച ഡ്രോൺ ആക്രമണം നടന്ന സമയംതന്നെ. അതസമയംതന്നെ തിരിച്ചടിക്ക് തെരഞ്ഞെടുത്തത് പ്രതീകാത്മകമായിരിക്കാം.
തങ്ങൾ “ശക്തമായി തിരിച്ചടിച്ചു’’ എന്ന് ഇറാന് അവകാശപ്പെടാം. കാര്യമായൊന്നും സംഭവിക്കാത്ത ഒരു ആക്രമണം എന്നു പറഞ്ഞ് അമേരിക്കയ്ക്കും ഇതിനെ തള്ളിക്കളയാം.
അങ്ങനെ ഇരുകൂട്ടരും സമാധാനിക്കുകയും പശ്ചിമേഷ്യ ശാന്തമായി മുന്നോട്ടുപോവുകയും ചെയ്യുമെന്നു കരുതുന്നത് യുക്തിസഹമല്ല. മേജർജനറൽ സുലൈമാനിയെ വധിക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച കുറേ സംഭവ പരന്പരകൾ ഉണ്ട്.
നിരന്തര ആക്രമണങ്ങൾ
പേർഷൻ ഗൾഫിലെ പാശ്ചാത്യ എണ്ണക്കപ്പലുകൾക്കു നേരേ മിസൈൽ ആക്രമണങ്ങൾ, സൗദി അറേബ്യയുടെ പ്രധാന എണ്ണപ്പാടത്തിനു നേരേ ഉണ്ടായ ശക്തമായ മിസൈൽ ആക്രമണം, സൗദി തലസ്ഥാനമായ റിയാദിനു നേർക്ക് ഒന്നിലേറെത്തവണ മിസൈലുകൾ ചെന്നത് - ഇവയൊക്കെ ഒരുവർഷത്തിനുള്ളിൽ സംഭവിച്ചതാണ്. ഒന്നിലും ഇറാൻ നേരിട്ടു ബന്ധപ്പെട്ടതിനു തെളിവില്ല. പക്ഷേ യെമനിലെ ഹൗതികളെയോ ഒറ്റപ്പെട്ട ഷിയാ സേനകളെയോ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് അമേരിക്ക മനസിലാക്കിയിരുന്നു.
ഇറാന്റെ താത്പര്യങ്ങൾ വിദേശത്തു സംരക്ഷിക്കുന്നതിനു നിയുക്തമായിരുന്ന ഖുദ്സ് സേനാവിഭാഗവും അതിന്റെ തലവൻ ഖാസിം സുലൈമാനിയുമാണ് ഇവയ്ക്കു പിന്നിലെന്ന് അമേരിക്ക മനസിലാക്കി. പശ്ചിമേഷ്യയിൽ സൗദിഅറേബ്യ അടക്കം തങ്ങളടെ മിത്രരാജ്യങ്ങളെ സംരക്ഷിക്കാൻ കഴിയും എന്നു കാണിച്ചുകൊടുക്കേണ്ടതും അമേരിക്കയുടെ ആവശ്യമായിരുന്നു. അതിനു സുലൈമാനിയെ വധിക്കുക എന്നുതന്നെ തീരുമാനിച്ചു.
മുൻഗാമികൾ മടിച്ചു
സുലൈമാനി പശ്ചിമേഷ്യയിൽ ചെയ്യുന്ന കാര്യങ്ങൾ മുന്പേതന്നെ അറിയപ്പെട്ടിരുന്നതാണ്. പാശ്ചാത്യ ഭരണകൂടങ്ങൾക്കും അറിവുണ്ടായിരുന്നു. ഇറാനിലെ അയത്തുള്ള ഖമനയി കഴിഞ്ഞാൽ ഏറ്റവും കരുത്തനായ വ്യക്തിയെപ്പറ്റി ടൈമിലും ന്യൂയോർക്കറിലുമൊക്കെ ഫീച്ചറുകളും വന്നിട്ടുണ്ട്.
മുൻ പ്രസിഡന്റുമാരും സുലൈമാനിയെ ഇല്ലായ്മ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാത്തതല്ല. പ്രതികരണം വളരെ വലുതാകുമെന്ന ഭീതിയിലാണ് അവർ തീരുമാനം ഒഴിവാക്കിയത്.
ഡോണാൾഡ് ട്രംപ് പക്ഷേ മടിച്ചില്ല. രണ്ടാംവട്ടവും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അദ്ദേഹം തെരഞ്ഞെടുപ്പുവർഷത്തിന്റെ തുടക്കം നാടകീയ നേട്ടത്തിന്റേതാക്കാൻ ആഗ്രഹിച്ചു. അതു നടന്നു.
അശാന്തിയുടെ നാളുകൾ
ഇനിയോ? യുഎസ് സേനാതാവളങ്ങളിലെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ട്രംപ് തീരുമാനിച്ചാൽ പശ്ചിമേഷ്യയിൽ നീണ്ട അശാന്തിയുടെ നാളുകളാണ് വരിക.
ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണം നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്പ് ട്രംപ് ഇങ്ങനെ പറഞ്ഞു, “അവർ ചെയ്യരുതാത്തത് എന്തെങ്കിലും ഇറാൻ ചെയ്താൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കും - വളരെ ശക്തമായ പ്രത്യാഘാതം.’’
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് വലിയ നഷ്ടങ്ങളില്ല എന്ന മട്ടിലാണ് വാഷിംഗ്ടണിൽനിന്നുള്ള ആദ്യ പ്രതികരണങ്ങൾ. “എല്ലാം ഭദ്രം’’ എന്നായിരുന്നല്ലോ ട്രംപ്തന്നെ ആദ്യം ട്വീറ്റ് ചെയ്തത്.
സുലൈമാനി വധത്തെത്തുടർന്ന് അതീവജാഗ്രതയിലായിരുന്നു യുഎസ് സേനാതാവളങ്ങൾ. രാത്രി ബങ്കറുകളിലാണ് ഭടന്മാർ കഴിഞ്ഞത്. അതുമൂലം ആളപായം ഒഴിവായി. മിസൈലാക്രമണം സംബന്ധിച്ചു മുന്നറിയിപ്പും ലഭിച്ചിരുന്നു. ഇറാൻ ഇറാക്കി പ്രധാനമന്ത്രിയെ വിവരം മുന്നേ അറിയിച്ചിരുന്നു. അദ്ദേഹം യുഎസിനും അറിയിപ്പ് നൽകി.
എന്നാൽ അതുകൊണ്ട് വേറൊരു തിരിച്ചടി ആവശ്യമില്ല എന്ന നിലപാടിലേക്ക് അമേരിക്ക പോകാനിടയില്ല. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതരം പ്രത്യാക്രമണത്തിന് അവർ മടിക്കില്ല എന്നു വേണം ട്രംപിന്റെ വാക്കുകളിൽനിന്നു മനസിലാക്കാൻ.
യുഎസ് സേന പശ്ചിമേഷ്യയിൽ
അഫ്ഗാനിസ്ഥാൻ മുതൽ ചെങ്കടൽവരെ നീണ്ടുകിടക്കുന്ന പശ്ചിമേഷ്യൻ മേഖലയിലും തുർക്കിയിലുംകൂടി അമേരിക്കയ്ക്ക് അറുപതിനായിരത്തിലധികം ഭടന്മാരുണ്ട്. 1991-ലും 2003-ലും നടത്തിയതുപോലെ ഒരു കരയുദ്ധത്തിന് ഇനി സാധ്യത പരിമിതമാണ്. അതുകൊണ്ടുതന്നെ കൂടുതൽ വലിയ സന്നാഹം ഒരുക്കാൻ സാധ്യത കുറവാണ്.
ദീർഘദൂര മിസൈലുകളും ഡ്രോണുകളുമൊക്കെയാണല്ലോ ഇനി യുദ്ധഗതി നിയന്ത്രിക്കുക. ശത്രുവിന്റെ ഭൂമി കൈയടക്കുന്നതിലുപരി ശത്രുവിന്റെ പ്രഹരശേഷിയും പ്രതിരോധശേഷിയും തകർക്കുന്നതിനുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളാണല്ലോ ആധുനിക യുദ്ധതന്ത്രത്തിലെ പ്രധാന ഭാഗം.
പശ്ചിമേഷ്യയിൽ ഖത്തറിലാണ് അമേരിക്കയുടെ സൈനിക ആസ്ഥാനം. അൽ ഉദെയ്ദിലെ യുഎസ് സേനാതാവളത്തിൽ ഏതവസരത്തിലും 12000 മുതൽ 13000 വരെ ഭടന്മാരുണ്ട്. നിരീക്ഷണ വിമാനങ്ങൾ, ആകാശത്തുവച്ച് മറ്റു വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകുന്ന ടാങ്കർ വിമാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. യുദ്ധസാഹചര്യം വന്നാൽ കമാൻഡ് ഓഫീസായി പ്രവർത്തിക്കുന്നത് ഈ താവളമാണ്.
കുവൈറ്റിൽ 13000, ബഹറിനിൽ 7000, യുഎഇയിൽ 5000, സൗദിഅറേബ്യയിൽ 3000 എന്നിങ്ങനെയാണ് യുഎസ് സേനയുടെ അംഗബലം. ഇറാക്കിൽ ഇപ്പോഴത്തെ സംഘർഷം തുടങ്ങുംമുന്പ് 5200 പേർ ഉണ്ടായിരുന്നു. പിന്നീട് കൂടുതൽപേരെ എത്തിച്ചു.
വിമാനവാഹിനികൾ
പേർഷ്യൻ ഗൾഫിൽ അമേരിക്കയുടെ ഒരു വിമാനവാഹിനി കപ്പൽ മിക്കപ്പോഴും ഉള്ളതാണ്. ഈയിടെ അവിടെയായിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഒരാഴ്ച മുന്പ് മടങ്ങി. മറ്റൊരു വിമാനവാഹിനിയായ യുഎസ്എസ് ട്രൂമൻ ഇപ്പോൾ പേർഷ്യൻ ഗൾഫിലേക്കു നീങ്ങിയിട്ടുണ്ട്. മാർച്ചിൽ ട്രൂമൻ മടങ്ങുന്പോൾ യുഎസ്എസ് ഐസനോവർ ഗൾഫിലെത്തും.
ഇറാന്റെ മിസൈൽ ശേഷി
ഇറാന്റെ ഇന്നലത്തെ മിസൈൽ ആക്രമണം അമേരിക്കയ്ക്ക് വലിയ ഭീഷണിയല്ല. ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും പരിമിതമാണ്. മധ്യദൂര മിസൈലുകളാണ് ഇറാനുള്ളവയിലേറെയും. പഴയ റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായ ഷഹാബ് ഇനം മിസൈലുകളാണ് ഇവയിൽ പ്രധാനം. ഷഹാബ് രണ്ട് എന്ന ഇനം 500 കിലോമീറ്റർ ദൂരപരിധിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ്. ഇതിൽനിന്നു കുറേക്കൂടി പരിഷ്കരിച്ച ഷഹാബ് മൂന്ന് 1950 കിലോമീറ്റർ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്.
റഷ്യയുടെ അണ്വായുധവാഹിയായ കെഎച്ച് 55 മിസൈലിന്റെ ചുവടുപിടിച്ചു തയാറാക്കിയ സൂമർ എന്ന ക്രൂയിസ് മിസൈലിന് 2500 കിലോമീറ്റർ ദൂരപരിധിയുണ്ട്. സൂമർ കഴിഞ്ഞവർഷാണ് ഇറാന്റെ സൈന്യത്തിനു കൈമാറിയത്.
ഈ മിസൈലുകളൊന്നും പശ്ചിമേഷ്യക്കപ്പുറമുള്ള ഒരു ആക്രമണത്തിനു പര്യാപ്തമല്ല. അതുകൊണ്ടുതന്നെ അമേരിക്ക ഇറാന്റെ മിസൈൽ ശേഷിയെപ്പറ്റി ആശങ്ക പുലർത്തുന്നില്ല.
പക്ഷേ പശ്ചിമേഷ്യയിലെ യുഎസ് പക്ഷ ഭരണകൂടങ്ങൾക്ക് ഇറാന്റെ മിസൈലുകൾ ഭീഷണിതന്നെയാണ്. ആ രാജ്യങ്ങൾക്കു സംരക്ഷണം ഉറപ്പുവരുത്താൻ അമേരിക്ക കൂടുതൽ നടപടികളെടുക്കേണ്ടിവരും.