ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യ അവഗണിക്കുന്ന ഒരു വിഭാഗമാണു പ്രവാസികൾ. കേന്ദ്രം ഭരിച്ച സർക്കാരുകൾ അവർക്ക് അധരസേവ ചെയ്യുന്നതിൽ വലിയ ധൂർത്ത് കാട്ടി. എന്നാൽ, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രായോഗികമായി ഒന്നും ചെയ്തില്ല. തങ്ങൾ കഷ്ടപ്പെട്ടു സന്പാദിക്കുന്ന പണം ഇന്ത്യയിലേക്കയയ്ക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ വിദേശനാണ്യശേഖരം മെച്ചപ്പെടുത്തുന്നതിൽ വളരെ വലിയ സംഭാവനയാണു നൽകുന്നത്. ഇവിടത്തെ വ്യവസായശാലകൾ നടത്തിക്കൊണ്ടു പോകുന്നതിനു ധാരാളം അംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുണ്ടല്ലോ. നിർമാണമേഖലയുടെ വികസനത്തിനും പ്രവാസികൾ സഹായിക്കുന്നു. വിള നഷ്ടത്തെത്തുടർന്നു രാജ്യത്തു ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടാകുന്പോൾ അതു പരിഹരിക്കാൻ സഹായിക്കുന്നതും പ്രവാസികൾ അയയ്ക്കുന്ന പണമാണ്.
സന്പന്നരായ ബിസിനസ് പ്രഭുക്കളിൽനിന്നല്ല ഈ പണം വരുന്നത്, സാധാരണക്കാരായ പ്രവാസി തൊഴിലാളികളിൽനിന്നാണ്. ഗൾഫിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു പ്രവാസി മലയാളികൾ പണിയെടുക്കുന്നുണ്ട്. കോടിക്കണക്കിനു കുടുംബങ്ങൾ തങ്ങളുടെ നിത്യനിദാനച്ചെലവുകൾ നടത്തുന്നത് പ്രവാസികൾ ഓരോ മാസവും അയയ്ക്കുന്ന പണം കൊണ്ടാണ്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കു വിദ്യാഭ്യാസം നൽകാനും അവർ സഹായിക്കുന്നു. അവർ തങ്ങളുടെ ഗ്രാമങ്ങളിലെ ആരാധനാലയങ്ങൾക്കു സംഭാവന നൽകുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വൈദ്യ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ആവശ്യക്കാരുടെ ദുരിതങ്ങൾ അകറ്റുന്നതിൽ അവർ സഹായം ചെയ്തുകൊടുക്കുന്ന മേഖലകളുടെ പട്ടിക ഒരു ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ല.
ഈ പശ്ചാത്തലത്തിൽ, കേരള മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞതു പ്രസക്തമാണ്. രാജ്യത്തിനുവേണ്ടി നിശബ്ദമായി സേവനം ചെയ്യുന്ന ഇവരെ കേന്ദ്രം തഴഞ്ഞ് സംസ്ഥാനങ്ങളുടെ ദയാദാക്ഷിണ്യത്തിനു വിട്ടിരിക്കുകയാണ്. ചെറിയ ചില സൗജന്യങ്ങൾ മാത്രമാണ് അവർക്ക് അനുവദിച്ചുകൊടുത്തിട്ടുള്ളത്. തങ്ങളുടെ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടുശേഖരണത്തിനായി ദേശീയ-സംസ്ഥാന നേതാക്കൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്പോൾ ചാക്കു നിറയെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. അതിൽ ഭൂരിഭാഗവും പാലിക്കപ്പെടാറില്ല. ഇങ്ങനെ പിരിക്കുന്ന ഫണ്ടുകളുടെ പിന്നത്തെ സ്ഥിതിയും അവ എങ്ങോട്ടാണു പോകുന്നതെന്നും ആരും അറിയാറുമില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികൾ നല്കിയ സംഭാവനകൾ എങ്ങനെ ചെലവിട്ടു എന്നതിന്റെ കണക്കെങ്കിലും പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
കൈയയച്ചു സംഭാവന
കഴിഞ്ഞ രണ്ടു വർഷം കേരളത്തിൽ നാശം വിതച്ച പ്രളയത്തെത്തുടർന്നു ദുരിശ്വാസനിധിയിലേക്കു പ്രവാസികൾ നൽകിയ സംഭാവനകൾ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. അവർ പണവും സാധനങ്ങളും സംഭാവനയായി നൽകുകയും ശ്രമദാനം നടത്തുകയും മാത്രമല്ല ചെയ്തത്. ഇന്ത്യക്കകത്തും പുറത്തും ഓൺലൈൻ സെന്ററുകൾ സ്ഥാപിക്കുകയും ഈ സെന്ററുകളിലൂടെ സാധനങ്ങളും സേവനങ്ങളും ദുരിതബാധിതർക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാരാണ് ഈ നിസ്വാർഥ സേവനത്തിന്റെ ക്രെഡിറ്റ് കൂടുതലായും എടുത്തത്.
പ്രവാസികളിൽ ഭൂരിഭാഗവും തങ്ങളുടെ കുടുംബാംഗങ്ങളെ നാട്ടിൽ വിട്ടിട്ടാണ് അന്യനാടുകളിൽ പോയി ജോലി ചെയ്യുന്നത്. കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും അവർക്കു ലഭിക്കുന്നില്ല. ഭാഗ ഉടന്പടിയുടെ സമയത്തു നാട്ടിലില്ലാത്തതിനാൽ പ്രവാസികൾ പലർക്കും കുടുംബസ്വത്തിന്റെ വീതംപോലും ലഭിക്കാറില്ല. അവരുടെ സന്പാദ്യവും സ്വത്തുക്കളും അത്യാർത്തിക്കാരായ ബന്ധുക്കൾ ചിലപ്പോൾ തട്ടിയെടുക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വിദേശത്തു ദീർഘകാലത്തെ ജോലിക്കുശേഷം നാട്ടിൽ തിരിച്ചെത്തുന്ന പലർക്കും ഒന്നും തന്നെ മിച്ചമുണ്ടാവില്ല.
ലോക കേരള സഭയെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച പറഞ്ഞ കാര്യങ്ങൾ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അദ്ദേഹം പറഞ്ഞു: വിദേശത്തു പലവിധ വെല്ലുവിളികളും ചൂഷണങ്ങളും നേരിടുന്ന പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി യാതൊരുവിധ ദേശീയ നയമോ നിയമനിർമാണമോ ഇല്ല. പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ മാത്രമാണു കേന്ദ്രത്തിനു താത്പര്യം. അവരുടെ ക്ഷേമത്തിന്റെ കാര്യമെല്ലാം സംസ്ഥാനങ്ങൾക്കു വിട്ടിരിക്കുകയാണ്.
പ്രവാസികളുടെ ക്ഷേമത്തിനായി നിയമനിർമാണം ഉണ്ടാക്കുന്നതിനു കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ഇതുവരെ അവർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിശ്ചയിക്കാൻ മാത്രം അംഗസംഖ്യ അവർക്കില്ല എന്നതാണ് ഒരു പ്രശ്നം. അവരിൽ പലർക്കും വോട്ടവകാശം പോലും ഇല്ല. അതുകൊണ്ടാണു പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും രാഷ്ട്രീയക്കാരുടെ അജൻഡയിൽ ഏറ്റവും പുറകിലാകുന്നത്.
ക്ഷേമപദ്ധതികൾ തുടങ്ങണം
പ്രവാസികൾ തങ്ങളുടെ സഹോദരങ്ങൾക്കും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ചെയ്യുന്ന സംഭാവനകൾക്ക് ആരും അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല. അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതും ആശ്വാസകരവുമാക്കാൻ നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഒരു ക്ഷേമനിധി തുടങ്ങാം. പ്രവാസികൾക്കു മാത്രമായി ഒരു പ്രോവിഡന്റ് ഫണ്ട് പദ്ധതി തുടങ്ങാം. അവർക്കുവേണ്ടി പ്രത്യേക ഭവനനിർമാണ പദ്ധതി ആവിഷ്കരിക്കാം. ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പദ്ധതികൾ നടപ്പാക്കാം. പല സംസ്ഥാനങ്ങളിലും വിവിധ പ്രഫഷണലുകൾക്ക് ആവശ്യത്തിനു ക്ഷേമപദ്ധതികൾ നിലവിലുള്ളതാണല്ലോ.
ഓണത്തിനും വിഷുവിനും ക്രിസ്മസിനും റംസാനുമൊക്കെ നാട്ടിൽ വരേണ്ടിവരുന്പോൾ പ്രവാസികളെ വിമാനക്കന്പനികൾ കൊള്ളയടിക്കുന്നതെങ്കിലും നിർത്തിക്കൂടേ? പ്രവാസികളെ ഉദ്ദേശിച്ച് ഒരു വിമാനക്കന്പനി തുടങ്ങുമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം വർഷങ്ങളായി ഒരു വിദൂര സ്വപ്നം പോലെ നിൽക്കുകയാണ്. ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ വിദഗ്ധരായവരെ ചുമതല ഏല്പിച്ച് അടിയന്തരമായി പദ്ധതികൾ കൊണ്ടുവരണം. ജീവിതസായന്തനത്തിൽ പ്രവാസികളുടെ ജീവിതം ഭാവിയെക്കുറിച്ചുള്ള വേവലാതികളിൽനിന്നു വിമുക്തമാക്കണം.
രാജ്യത്തെ ഏക ഇടതു സർക്കാരിന്റെ തലവൻ എന്ന നിലയിൽ പിണറായി വിജയൻ വിവിധ സംസ്ഥാന സർക്കാരുകളെ ഒരുമിപ്പിച്ചുകൂട്ടി പ്രവാസി ക്ഷേമ പദ്ധതികൾക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. സാന്പത്തിക മുരടിപ്പിനെത്തുടർന്നു പലരും ഗൾഫിൽനിന്നു മടങ്ങുകയാണ്. മതേതരത്വം സംരക്ഷിക്കുന്നതിന് മറ്റു സംസ്ഥാന സർക്കാരുകളെ ഒരുമിപ്പിച്ചു കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ പിണറായി വിജയനു കഴിയുമെങ്കിൽ എന്തുകൊണ്ട് പ്രവാസികളുടെ ദുരിതമകറ്റുന്നതിലും ചില നടപടികൾ ആയിക്കൂടാ. അധരവ്യായാമങ്ങൾകൊണ്ടും പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ടും പ്രവാസികളെ ഇനിയാർക്കും വിഡ്ഢികളാക്കാനാവില്ല.
ഇന്ത്യ അവഗണിക്കുന്ന ഒരു വിഭാഗമാണു പ്രവാസികൾ. കേന്ദ്രം ഭരിച്ച സർക്കാരുകൾ അവർക്ക് അധരസേവ ചെയ്യുന്നതിൽ വലിയ ധൂർത്ത് കാട്ടി. എന്നാൽ, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രായോഗികമായി ഒന്നും ചെയ്തില്ല. തങ്ങൾ കഷ്ടപ്പെട്ടു സന്പാദിക്കുന്ന പണം ഇന്ത്യയിലേക്കയയ്ക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ വിദേശനാണ്യശേഖരം മെച്ചപ്പെടുത്തുന്നതിൽ വളരെ വലിയ സംഭാവനയാണു നൽകുന്നത്. ഇവിടത്തെ വ്യവസായശാലകൾ നടത്തിക്കൊണ്ടു പോകുന്നതിനു ധാരാളം അംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുണ്ടല്ലോ. നിർമാണമേഖലയുടെ വികസനത്തിനും പ്രവാസികൾ സഹായിക്കുന്നു. വിള നഷ്ടത്തെത്തുടർന്നു രാജ്യത്തു ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടാകുന്പോൾ അതു പരിഹരിക്കാൻ സഹായിക്കുന്നതും പ്രവാസികൾ അയയ്ക്കുന്ന പണമാണ്.
സന്പന്നരായ ബിസിനസ് പ്രഭുക്കളിൽനിന്നല്ല ഈ പണം വരുന്നത്, സാധാരണക്കാരായ പ്രവാസി തൊഴിലാളികളിൽനിന്നാണ്. ഗൾഫിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു പ്രവാസി മലയാളികൾ പണിയെടുക്കുന്നുണ്ട്. കോടിക്കണക്കിനു കുടുംബങ്ങൾ തങ്ങളുടെ നിത്യനിദാനച്ചെലവുകൾ നടത്തുന്നത് പ്രവാസികൾ ഓരോ മാസവും അയയ്ക്കുന്ന പണം കൊണ്ടാണ്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കു വിദ്യാഭ്യാസം നൽകാനും അവർ സഹായിക്കുന്നു. അവർ തങ്ങളുടെ ഗ്രാമങ്ങളിലെ ആരാധനാലയങ്ങൾക്കു സംഭാവന നൽകുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വൈദ്യ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ആവശ്യക്കാരുടെ ദുരിതങ്ങൾ അകറ്റുന്നതിൽ അവർ സഹായം ചെയ്തുകൊടുക്കുന്ന മേഖലകളുടെ പട്ടിക ഒരു ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ല.
ഈ പശ്ചാത്തലത്തിൽ, കേരള മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞതു പ്രസക്തമാണ്. രാജ്യത്തിനുവേണ്ടി നിശബ്ദമായി സേവനം ചെയ്യുന്ന ഇവരെ കേന്ദ്രം തഴഞ്ഞ് സംസ്ഥാനങ്ങളുടെ ദയാദാക്ഷിണ്യത്തിനു വിട്ടിരിക്കുകയാണ്. ചെറിയ ചില സൗജന്യങ്ങൾ മാത്രമാണ് അവർക്ക് അനുവദിച്ചുകൊടുത്തിട്ടുള്ളത്. തങ്ങളുടെ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടുശേഖരണത്തിനായി ദേശീയ-സംസ്ഥാന നേതാക്കൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്പോൾ ചാക്കു നിറയെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. അതിൽ ഭൂരിഭാഗവും പാലിക്കപ്പെടാറില്ല. ഇങ്ങനെ പിരിക്കുന്ന ഫണ്ടുകളുടെ പിന്നത്തെ സ്ഥിതിയും അവ എങ്ങോട്ടാണു പോകുന്നതെന്നും ആരും അറിയാറുമില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികൾ നല്കിയ സംഭാവനകൾ എങ്ങനെ ചെലവിട്ടു എന്നതിന്റെ കണക്കെങ്കിലും പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
കൈയയച്ചു സംഭാവന
കഴിഞ്ഞ രണ്ടു വർഷം കേരളത്തിൽ നാശം വിതച്ച പ്രളയത്തെത്തുടർന്നു ദുരിശ്വാസനിധിയിലേക്കു പ്രവാസികൾ നൽകിയ സംഭാവനകൾ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. അവർ പണവും സാധനങ്ങളും സംഭാവനയായി നൽകുകയും ശ്രമദാനം നടത്തുകയും മാത്രമല്ല ചെയ്തത്. ഇന്ത്യക്കകത്തും പുറത്തും ഓൺലൈൻ സെന്ററുകൾ സ്ഥാപിക്കുകയും ഈ സെന്ററുകളിലൂടെ സാധനങ്ങളും സേവനങ്ങളും ദുരിതബാധിതർക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാരാണ് ഈ നിസ്വാർഥ സേവനത്തിന്റെ ക്രെഡിറ്റ് കൂടുതലായും എടുത്തത്.
പ്രവാസികളിൽ ഭൂരിഭാഗവും തങ്ങളുടെ കുടുംബാംഗങ്ങളെ നാട്ടിൽ വിട്ടിട്ടാണ് അന്യനാടുകളിൽ പോയി ജോലി ചെയ്യുന്നത്. കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും അവർക്കു ലഭിക്കുന്നില്ല. ഭാഗ ഉടന്പടിയുടെ സമയത്തു നാട്ടിലില്ലാത്തതിനാൽ പ്രവാസികൾ പലർക്കും കുടുംബസ്വത്തിന്റെ വീതംപോലും ലഭിക്കാറില്ല. അവരുടെ സന്പാദ്യവും സ്വത്തുക്കളും അത്യാർത്തിക്കാരായ ബന്ധുക്കൾ ചിലപ്പോൾ തട്ടിയെടുക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വിദേശത്തു ദീർഘകാലത്തെ ജോലിക്കുശേഷം നാട്ടിൽ തിരിച്ചെത്തുന്ന പലർക്കും ഒന്നും തന്നെ മിച്ചമുണ്ടാവില്ല.
ലോക കേരള സഭയെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച പറഞ്ഞ കാര്യങ്ങൾ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അദ്ദേഹം പറഞ്ഞു: വിദേശത്തു പലവിധ വെല്ലുവിളികളും ചൂഷണങ്ങളും നേരിടുന്ന പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി യാതൊരുവിധ ദേശീയ നയമോ നിയമനിർമാണമോ ഇല്ല. പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ മാത്രമാണു കേന്ദ്രത്തിനു താത്പര്യം. അവരുടെ ക്ഷേമത്തിന്റെ കാര്യമെല്ലാം സംസ്ഥാനങ്ങൾക്കു വിട്ടിരിക്കുകയാണ്.
പ്രവാസികളുടെ ക്ഷേമത്തിനായി നിയമനിർമാണം ഉണ്ടാക്കുന്നതിനു കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ഇതുവരെ അവർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിശ്ചയിക്കാൻ മാത്രം അംഗസംഖ്യ അവർക്കില്ല എന്നതാണ് ഒരു പ്രശ്നം. അവരിൽ പലർക്കും വോട്ടവകാശം പോലും ഇല്ല. അതുകൊണ്ടാണു പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും രാഷ്ട്രീയക്കാരുടെ അജൻഡയിൽ ഏറ്റവും പുറകിലാകുന്നത്.
ക്ഷേമപദ്ധതികൾ തുടങ്ങണം
പ്രവാസികൾ തങ്ങളുടെ സഹോദരങ്ങൾക്കും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ചെയ്യുന്ന സംഭാവനകൾക്ക് ആരും അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല. അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതും ആശ്വാസകരവുമാക്കാൻ നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഒരു ക്ഷേമനിധി തുടങ്ങാം. പ്രവാസികൾക്കു മാത്രമായി ഒരു പ്രോവിഡന്റ് ഫണ്ട് പദ്ധതി തുടങ്ങാം. അവർക്കുവേണ്ടി പ്രത്യേക ഭവനനിർമാണ പദ്ധതി ആവിഷ്കരിക്കാം. ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പദ്ധതികൾ നടപ്പാക്കാം. പല സംസ്ഥാനങ്ങളിലും വിവിധ പ്രഫഷണലുകൾക്ക് ആവശ്യത്തിനു ക്ഷേമപദ്ധതികൾ നിലവിലുള്ളതാണല്ലോ.
ഓണത്തിനും വിഷുവിനും ക്രിസ്മസിനും റംസാനുമൊക്കെ നാട്ടിൽ വരേണ്ടിവരുന്പോൾ പ്രവാസികളെ വിമാനക്കന്പനികൾ കൊള്ളയടിക്കുന്നതെങ്കിലും നിർത്തിക്കൂടേ? പ്രവാസികളെ ഉദ്ദേശിച്ച് ഒരു വിമാനക്കന്പനി തുടങ്ങുമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം വർഷങ്ങളായി ഒരു വിദൂര സ്വപ്നം പോലെ നിൽക്കുകയാണ്. ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ വിദഗ്ധരായവരെ ചുമതല ഏല്പിച്ച് അടിയന്തരമായി പദ്ധതികൾ കൊണ്ടുവരണം. ജീവിതസായന്തനത്തിൽ പ്രവാസികളുടെ ജീവിതം ഭാവിയെക്കുറിച്ചുള്ള വേവലാതികളിൽനിന്നു വിമുക്തമാക്കണം.
രാജ്യത്തെ ഏക ഇടതു സർക്കാരിന്റെ തലവൻ എന്ന നിലയിൽ പിണറായി വിജയൻ വിവിധ സംസ്ഥാന സർക്കാരുകളെ ഒരുമിപ്പിച്ചുകൂട്ടി പ്രവാസി ക്ഷേമ പദ്ധതികൾക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. സാന്പത്തിക മുരടിപ്പിനെത്തുടർന്നു പലരും ഗൾഫിൽനിന്നു മടങ്ങുകയാണ്. മതേതരത്വം സംരക്ഷിക്കുന്നതിന് മറ്റു സംസ്ഥാന സർക്കാരുകളെ ഒരുമിപ്പിച്ചു കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ പിണറായി വിജയനു കഴിയുമെങ്കിൽ എന്തുകൊണ്ട് പ്രവാസികളുടെ ദുരിതമകറ്റുന്നതിലും ചില നടപടികൾ ആയിക്കൂടാ. അധരവ്യായാമങ്ങൾകൊണ്ടും പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ടും പ്രവാസികളെ ഇനിയാർക്കും വിഡ്ഢികളാക്കാനാവില്ല.