വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പരലോകപ്രാപ്തനായതിന്റെ ശതോത്തര സുവർണജൂബിലി വർഷം ആരംഭിക്കുകയാണ്. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്റെ ക്രിയാത്മകവും നിർണായകവുമായ ഇടപെടലുകളിലൂടെ കേരളത്തിന്റെ സാമൂഹികവും സംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിനുവേണ്ടി സുചിന്തിതമായ കർമപദ്ധതികൾ നിശ്ചയദാർഢ്യത്തോടെ ആവിഷ്കരിച്ച ഈ വലിയ മനുഷ്യസ്നേഹിയുടെ ദർശനങ്ങളുടെ കാലികപ്രസക്തി പരിശോധിക്കുകയാണിവിടെ.
കാലത്തിനു വഴികാണിച്ചു നടന്ന് കാലഘട്ടത്തിന്റെ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതി പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലും നന്മയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും ചുവടുവയ്പുകൾ നടത്തിയ ക്രൈസ്തവ സന്യാസിയായ ഈ ചരിത്രപുരുഷന്റെ ദർശനങ്ങളുടെ സാംഗത്യവും പ്രസക്തിയും വർത്തമാനകാലത്തിലും ചർച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്. 1805ൽ ജനിച്ച് 1871ൽ ഈ ലോകത്തിൽനിന്നു കടന്നുപോയ ചാവറയച്ചന്റെ ദർശനങ്ങൾ സമയത്തിന്റെയും കാലത്തിന്റെയും പശ്ചാത്തലത്തിൽനിന്നു വിടുതൽ പ്രാപിച്ച് ആധുനിക സമൂഹത്തിൽ പ്രവാചക രൂപങ്ങളായി മാറുന്നു എന്നതാണു ചാവറയച്ചനെ ഇന്നും പ്രസക്തനാക്കുന്നത്.
ആലപ്പുഴയിലെ കൈനകരി ഗ്രമത്തിൽ താമസമാക്കിയ ചാവറ കുടുംബത്തിൽ 1805 ഫെബ്രുവരി 10-നാണ് കുര്യാക്കോസിന്റെ ജനനം. കുടുംബത്തിന്റെ നന്മ മാതാപിതാക്കളിലൂടെ അനുഭവിച്ച് ദൈവഭയത്തിലും സാഹോദര്യത്തിന്റെ ഉൗഷ്മളതയിലും കുര്യാക്കോസിന്റെ കുട്ടിക്കാലം കടന്നുപോയി. ദൈവം തന്റെ ശക്തമായ ഉപകരണമാക്കാൻ നിശ്ചയിച്ചിരുന്ന കുര്യാക്കോസ് ജ്ഞാനത്തിലും പ്രായത്തിലും വളർന്ന് ചെറുപ്രായത്തിൽ തന്നെ സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. 1819ൽ പടർന്നുപിടിച്ച വസൂരിയെന്ന മഹാവ്യാധി കുര്യാക്കോസിന്റെ മാതാപിതാക്കളെയും അപഹരിച്ചു.
കുടുംബസ്വത്ത് ഏറ്റെടുത്ത് സാധാരണ ജീവിതവഴി സ്വീകരിക്കുന്നതിനുള്ള നിർബന്ധങ്ങളെ അതിജീവിച്ച് സെമിനാരി പഠനം തുടർന്ന് 1829 നവംബർ 29ന് പുരോഹിതനായി. സമകാലികരായ വൈദികരോടു ചേർന്ന്, സമൂഹത്തിന്റെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അവരുടെ ജീവിതപ്രശ്നങ്ങളിൽ ആത്മീയതയുടെ ഒൗഷധം പകർന്നുനൽകാൻ പര്യാപ്തമായ സന്യാസജീവിതത്തിനു തുടക്കം കുറിച്ചു. തുടർന്നു വന്നത് കർമനിരതമായ വർഷങ്ങളായിരുന്നു.
മാനുഷിക തുല്യതയുടെയും ഓരോ മനുഷ്യനിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന അമൂല്യതയുടെയും അടിസ്ഥാനത്തിൽ സമൂഹത്തിന്റെ ബഹുസ്വരതയെ പോഷിപ്പിക്കാൻ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. പത്തൊന്പതാം നൂറ്റാണ്ടിലെ പൊതുസമൂഹത്തിന്റെ മുഖം യഥാവിധി അനാവരണം ചെയ്യപ്പെടുന്നിടത്താണ് ചാവറയച്ചന്റെ ഇടപെടലുകളുടെയും ദർശനങ്ങളുടെയും ഫലപ്രാപ്തി ചരിത്രപഠിതാവിനു ബോധ്യമാകുന്നത്.
ചാവറ ദർശനങ്ങൾ
ഇന്നത്തെ ബഹുസ്വര സമൂഹത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയപരവും മതപരവും സാംസ്കാരികവുമായ തുരുത്തുകളുടെ അപകടം സാമൂഹിക നിരീക്ഷകന്റെ നിഷ്പക്ഷ നിലപാടുകളിൽ വ്യക്തമാകുന്പോഴാണ് ചാവറ ദർശനങ്ങളുടെ പുനർജന്മം വർത്തമാനകാല ആവശ്യകതയായിത്തീരുന്നത്. കൈനകരിയിൽ ജനിച്ച ചാവറയച്ചൻ കാലത്തിനും സമയത്തിനും അതീതനല്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശങ്ങളും ദർശനങ്ങളും ഒരു നൂറ്റാണ്ടിനപ്പുറവും സമൂഹ പുനർനവീകരണത്തിനുള്ള ചാലകശക്തിയായി മാറുന്നു എന്നത് വ്യക്തമാകുന്നു.
മതനിരപേക്ഷ വിദ്യാഭ്യാസ ദർശനം
"ഒരു പള്ളിക്കൊരു പള്ളിക്കൂടം' എന്ന തന്റെ ആശയം ചാവറയച്ചൻ പ്രചരിപ്പിച്ചതും പ്രാവർത്തികമാക്കിയതും മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകുന്നതിനായിരുന്നു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിതാക്കൾക്കു പ്രവേശനയോഗ്യത നിർണയിക്കുന്നതിനെ എതിർത്ത അദ്ദേഹം, സവർണരെയും അവർണരെയും ഒരുമിച്ചിരുത്തി പള്ളിക്കൂടങ്ങളെ സാമൂഹ്യമാറ്റത്തിന്റെ ഗോപുരങ്ങളാക്കി. അതുപോലെതന്നെ സംസ്കൃതഭാഷാ പഠനം ഉന്നതകുലജാതർക്കു മാത്രമായി നിശ്ചയിച്ച വ്യവസ്ഥിതിക്കു മാറ്റം വരുത്തുവാൻ സംസ്കൃത വിദ്യാലയങ്ങൾ സ്ഥാപിക്കുകയും കീഴ്ജാതിക്കാർക്ക് അവിടെ പ്രവേശനം നൽകുകയും ചെയ്തു.
പാവപ്പെട്ട വിദ്യാർഥികൾക്കു വിദ്യാലയത്തിൽ തന്നെ അദ്ദേഹം ഉച്ചഭക്ഷണം നൽകി. അധ്യാപകർക്കുള്ള ശന്പളം കൃത്യമായി നൽകുന്ന രീതി നടപ്പിലാക്കി. ""കണ്ണില്ലാത്തവർ കുരുടന്മാരായിരിക്കുന്നു എന്നതുപോലെ പഠിത്തമില്ലാത്തവർ ജ്ഞാനക്കുരുടന്മാരാകുന്നു'' എന്ന് ചാവറയച്ചൻ പഠിപ്പിച്ചു. എന്നു മാത്രമല്ല, വിദ്യാഭ്യാസം നൽകിക്കൊണ്ടു സമൂഹത്തിലെ അന്ധകാരം തുടച്ചുനീക്കുന്നതിൽ അദ്ദേഹം ഏറ്റവുമധികം ശ്രദ്ധിക്കുകയുണ്ടായി.
മതേതര പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ത് ഇന്നിന്റെയും ആവശ്യകതയാണ്. അറിവിന്റെ വെളിച്ചംതന്നെ ജാതിയുടെയും മതത്തിന്റെയും അതിർവരന്പുകളിൽ നൽകപ്പെടുന്നിടത്ത് അത് അന്ധകാരമായി മാറുന്ന കാഴ്ച അത്ര അസാധാരണമല്ലാതായിരിക്കുന്നു. പൊതുസമൂഹത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കുന്ന വിദ്യാഭ്യാസ സന്പ്രദായം ഏർപ്പെടുത്തിയ ചാവറയച്ചന്റെ ദീർഘവീക്ഷണം ഇന്ന് കൂടുതൽ പ്രസക്തമാകുന്നു. അറിവുതന്നെ അന്ധകാരവും അടിമത്തവുമായി മാറാൻ നമുക്ക് അനുവദിക്കാതിരിക്കാം.
കുടുംബ ദർശനം
കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകവും വ്യക്തികളെ രൂപപ്പെടുത്തുന്ന പരിശീലന ക്കളരിയുമാണ്. കുടുംബവും സമൂഹവും പല തലങ്ങളിലും പരസ്പര സ്വാധീനം ചെലുത്തുന്നുണ്ട്. ചാവറയച്ചൻ കുടുംബങ്ങളെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഭാവിതലമുറയെ കണ്മുന്പിൽ കണ്ടുകൂടിയാണ്. 1868-ൽ ചാവറയച്ചൻ എഴുതിയ "കുടുംബചട്ടം' കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിതി ഉറപ്പുവരുത്താൻ അദ്ദേഹം നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളുമാണ്. വിവിധ തലങ്ങളിലുള്ള കുടുംബത്തിന്റെ ധർമനിർവഹണം സാമൂഹിക വ്യവഹാരത്തിന്റെ അടിസ്ഥാനമായി ചാവറയച്ചൻ കാണുന്നു. കുടുംബത്തിൽ എല്ലാവരും സ്നേഹാദരങ്ങളോടെ ബന്ധപ്പെട്ടിരിക്കണമെന്നും കുടുംബാംഗങ്ങൾ അവരുടെ പ്രശ്നങ്ങളെ നിയമപരമായ നടപടികളിൽനിന്നു മാറ്റിനിർത്തുന്നതാണു നല്ലതെന്നും ദൈവം മാതാപിതാക്കളെ ഏൽപ്പിച്ച നിക്ഷേപമാണ് കുട്ടികളെന്നും അവരെ യഥാവിധി വളർത്തേണ്ടത് കുടുംബധർമ നിർവഹണത്തിൽ പ്രധാനപ്പെട്ടതാണെന്നും ചാവറയച്ചൻ കുടുംബചട്ടത്തിൽ പറയുന്നുണ്ട്.
മക്കളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് ആധുനിക മനഃശാസ്ത്രത്തിന്റയും പ്രായോഗിക സാമൂഹിക ശാസ്ത്രത്തിന്റെയും പിൻബലത്തിലാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. മക്കളോട് അധിക ബന്ധവും അകൽച്ചയും വർജിക്കണമെന്നും കുട്ടികൾക്കു ശിക്ഷ നൽകുന്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും പ്രദർശനപരതയ്ക്കും പ്രതാപം കാണിക്കുന്നതിനും മക്കളെ അണിയിച്ചൊരുക്കി നടക്കുന്നത് ഒഴിവാക്കണമെന്നും രക്തബന്ധമില്ലാത്തവരുടെ വീടുകളിൽ കുട്ടികളെ രാപാർപ്പിക്കുന്പോൾ ശ്രദ്ധിക്കണമെന്നും കുട്ടികൾക്കിടയിലെ വഴക്കിനും വക്കാണത്തിനും രക്ഷിതാക്കൾ പ്രോത്സാഹനം നൽകരുത് എന്നും ഒന്നര നൂറ്റാണ്ടു മുൻപേ എഴുതുന്പോൾ ഇക്കാലഘട്ടത്തിലെ നമ്മുടെ കുടുംബങ്ങളെയും അദ്ദേഹം മുൻകൂട്ടി കണ്ടിരിക്കാം!
കുടുംബങ്ങൾ അവയുടെ അടിസ്ഥാന ധർമനിർവഹണത്തിൽ നിന്നു പിന്മാറുന്ന കാഴ്ചയാണ് ഇന്ന് ദുഃഖകരമായിട്ടുള്ളത്. കുടുംബമൂല്യങ്ങളും സാമൂഹ്യമൂല്യങ്ങളും ഇന്ന് വ്യക്തിതാത്പര്യങ്ങൾക്കു മുന്പിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കളുടെ ദൗത്യവും വിളിയും ഇന്ന് ബോധപൂർവം വിസ്മൃതിയിലാഴുന്നു. കുടുംബങ്ങളിൽ വ്യക്തിത്വ രൂപീകരണം നടക്കുന്നതിനു പകരം സമൂഹത്തിലെ നിഷേധാംശങ്ങൾ കുടുംബത്തെ കീഴടക്കുന്ന അവസ്ഥ സാവകാശം രൂപപ്പെട്ടുവരുന്നു. ഇന്നു കാണുന്ന കുടുംബങ്ങൾ തമ്മിലുള്ള വഴക്കും പ്രശ്നങ്ങളും ധാർമികമല്ലാത്ത സമീപനങ്ങളും ചാവറയച്ചൻ വിഭാവനം ചെയ്ത കുടുംബ ദർശനത്തിലേക്കു തിരികെപ്പോകാൻ നമ്മുടെ കുടുംബങ്ങളെ നിർബന്ധിക്കേണ്ടതുണ്ട്.
നവോത്ഥാന ദർശനം
സാമുദായിക രാഷ്ട്രീയ സംഘടിത ശക്തികളുടെ സ്ഥാപിത പരിഗണനകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ നവോത്ഥാന നായകരെ തിട്ടപ്പെടുത്തിയപ്പോൾ ചാവറയച്ചനെ മുഖ്യധാരയിൽനിന്നു തഴയാൻ ഒരു ശ്രമം നടത്തിയിരുന്നു. അന്ധമായ ജാതിവ്യവസ്ഥ മനുഷ്യനിൽ ദൈവം നിക്ഷേപിച്ച അന്തസിനെ അടിച്ചമർത്തിയപ്പോൾ, തന്റെ ദൈവവിശ്വാസത്തിൽനിന്ന് രൂപപ്പെട്ട സാമൂഹ്യദർശന സാക്ഷാത്കാരത്തിനായി ചാവറയച്ചൻ അക്ഷീണം പ്രയത്നിച്ചു. ദളിതരെയും ഉയർന്ന ജാതിക്കാരെയും ഒരുമിച്ചിരുത്തി വിദ്യ പകർന്നുകൊടുക്കുകയും വസ്ത്രധാരണത്തിലുണ്ടായിരുന്ന അസമത്വം നീക്കുന്നതിനുവേണ്ടി സ്കൂൾ യൂണിഫോം ഏർപ്പെടുത്തുകയും സംസ്കൃത പഠനത്തിനുവേണ്ടി വിദ്യാലയങ്ങൾ സ്ഥാപിക്കുകയും പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടു സ്ത്രീശക്തീകരണത്തിനു വഴിയൊരുക്കുകയും സമൂഹത്തിലെ മേലാളന്മാരുടെ എതിർപ്പിനെ അവഗണിച്ച് അവശവിഭാഗങ്ങളിൽപ്പെട്ടവർക്കായി അനാഥാലയങ്ങളും അഭയകേന്ദ്രങ്ങളും ഭവനങ്ങളും നിർമിക്കുകയും ചെയ്ത ചാവറയച്ചൻ ചരിത്രത്തെ തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ നിർവചിക്കുന്നവരുടെ ലിസ്റ്റിൽ പ്രവേശനം നേടിയില്ലെങ്കിലും കേരള സംസ്കാര ചരിത്രത്തിന്റെ നേർവായനയിൽ ഇടം കണ്ടെത്തുമെന്നുറപ്പാണ്.
ചാവറയച്ചനിൽനിന്ന് ഒന്നര നൂറ്റാണ്ടു കാലം മുന്നോട്ടുപോയെങ്കിലും ആ മനുഷ്യസ്നേഹി ഉയർത്തിക്കാട്ടിയ ദർശനങ്ങൾ ഇന്നത്തെ സമൂഹത്തെ വീണ്ടും നവീകരിക്കാൻ പര്യാപ്തമാണ്. പ്രളയബാധിത കേരളം ജാതി-മത വ്യത്യാസങ്ങൾക്കതീതമായി ഉയർന്നു എന്നത് അഭിമാനകരമായ സത്യമാണ്. എന്നാൽ സുസ്ഥിതിയിൽ സഹവർത്തിത്തത്തിന്റെ പാഠങ്ങൾ കേരളസമൂഹം മറന്നുപോകുന്നുവെന്നത് ദുഃഖകരമായ സത്യമാണ്. രാഷ്ട്രീയ, സാമുദായിക, മതമൗലിക ചിന്തകളാണ് പലപ്പോഴും സമൂഹത്തെ നയിക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ മനുഷ്യനെ സ്നേഹിക്കുകയും അവന്റെ സമഗ്രമായ സമുദ്ധാരണത്തിലൂടെ ദൈവഹിതം നിറവേറ്റുകയും അതുവഴി തന്റെ പൗരോഹിത്യ ധർമം അതിന്റെ പൂർണതയിൽ നിർവഹിക്കുകയും ചെയ്ത ചാവറയച്ചൻ ഇന്നും ശോഭയോടെ ഉയർന്നുനിൽക്കുന്നു.
ധാർമിക ദർശനം
തന്റെ പ്രബോധനങ്ങളിലൂടെ ധാർമികതയിൽ അടിസ്ഥാനമിട്ട ഒരു സമൂഹം രൂപപ്പെടുത്താൻ ചാവറയച്ചൻ ശ്രദ്ധിച്ചിരുന്നു. ""അന്യർക്കുവേണ്ടി വല്ല ഉപകാരവും ചെയ്യാത്ത ദിവസങ്ങൾ നിങ്ങളുടെ ആയുസിന്റെ ദിവസങ്ങളുടെ കണക്കിൽ കൂട്ടുകയില്ല'' എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ചാവറയച്ചന്റെ ധാർമിക ദർശനം ദൈവവചനാധിഷ്ഠിതമായിരുന്നു. സഹോദരന്റെ കാവൽക്കാരനാകേണ്ടവനാണ് ക്രിസ്ത്യാനിയെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ആചാരാനുഷ്ഠാനങ്ങൾക്കു ചെലവ് ചെയ്യുന്പോൾ മിതത്വം പാലിക്കണമെന്നും മറ്റുള്ളവരുടെ രഹസ്യങ്ങൾ അന്വേഷിക്കരുതെന്നും വിദ്യാഭ്യാസത്തിനും അറിവിനും അനുയോജ്യമായ വേല ചെയ്യണമെന്നും മദ്യപാനം അരുതെന്നും കച്ചവടം ചെയ്യുന്നവർ ഉയർന്ന നീതിബോധം കാണിക്കണമെന്നും കട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുതെന്നും പാവപ്പെട്ടവരെ നിന്ദിക്കരുതെന്നും വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കണമെന്നും അത് വൈകിക്കരുതെന്നും തന്റെ സമകാലികരെ ഉത്ബോധിപ്പിക്കാൻ തക്കവിധമുള്ള ധാർമിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.
വികസനത്തിന്റെയും ആധുനികവത്കരണത്തിന്റെയും വേലിയേറ്റത്തിൽ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ചാവറയച്ചന്റെ ധാർമിക ദർശനം നൽകുന്നത്. ലാഭവും നേട്ടവും വിജയവും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമാക്കി സഹോദരങ്ങളിലേക്ക് ഒന്നെത്തിനോക്കാൻ പോലും സാധിക്കാതെ ഓടിത്തീർക്കുന്ന ആധുനികന്റെ ജീവിതയാത്രയിൽ ദൈവത്തെയും സഹോദരങ്ങളെയും കണക്കിലെടുത്തുള്ള ജീവിതശൈലി അത്യാവശ്യമായി ഉൾച്ചേരേണ്ടിയിരിക്കുന്നു. ചാവറയച്ചന്റെ ദർശനങ്ങൾ ഇന്നും നമുക്ക് മനഃസാക്ഷി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളാകുന്നു എന്നതുകൊണ്ടാണ് ഈ കാഴ്ചപ്പാടുകൾ കൂടുതൽ പ്രസക്തമാകുന്നത്.
ആത്മീയ ദർശനം
ചാവറയച്ചൻ ഒരു പുരോഹിതനും സന്യാസിയും ദൈവവചന പ്രഘോഷകനുമായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി അക്ഷീണം പ്രയത്നിച്ച ആത്മീയ നേതാവുമായിരുന്നു അദ്ദേഹം. വികാരി ജനറാളെന്ന നിലയിൽ തനിക്ക് ഏൽപ്പിക്കപ്പെട്ട അജഗണങ്ങളുടെ ആത്മരക്ഷയാണ് അദ്ദേഹം തന്റെ അജപാലന ഇടപെടലുകളിലൂടെ ആഗ്രഹിച്ചത്. ചെറുപ്പം മുതലേ ദൈവികപദ്ധതിയോടു ചേർന്നു പ്രവർത്തിക്കാനുള്ള ആന്തരികമായ തുറവിയും, ദൈവഹിതം നടപ്പിലാക്കുന്നതിന് നേരിടേണ്ടിവരുന്ന സഹനങ്ങളെ സ്വീകരിക്കുന്നതിനുള്ള ആത്മധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാർഥനയുടെ പിൻബലത്തിൽ, ദൈവത്തെ പിതൃതുല്യം അടുത്തറിഞ്ഞതിൽനിന്നു കൈവന്ന ആത്മബലത്തിൽ അദ്ദേഹം തന്റെ സാമൂഹിക പ്രവർത്തനങ്ങൾ നിർഭയം നടത്തിപ്പോന്നു.
എതിർപ്പുകൾ അദ്ദേഹത്തെ തളർത്താതിരുന്നത് സാഹചര്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം വിലയിരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണ്. സന്യാസജീവിതം തെരഞ്ഞെടുത്തപ്പോഴും സമൂഹവും സഹോദരങ്ങളുമായുള്ള ബന്ധം നിലനിർത്തിയതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം. “സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല” (യോഹ. 15:13) എന്ന തന്റെ ദിവ്യഗുരുവിന്റെ വാക്കുകളിൽ വീരോചിതമായി ജീവിച്ച ചാവറയച്ചൻ സഭയിലെ പ്രഖ്യാപിത വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മീയ ദർശനങ്ങൾക്കുള്ള സ്വർഗത്തിന്റെ അംഗീകാരമാണ്.
ചാവറയച്ചനും സഭയുടെ ദൗത്യവും
ഭക്തി-ജ്ഞാന-കർമ മാർഗങ്ങളിലൂടെ സമകാലിക സമൂഹത്തെയും ജീവിതയാഥാർഥ്യങ്ങളെയും സുവിശേഷവെളിച്ചത്താൽ പ്രശോഭിതമാക്കി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ചാവറയച്ചൻ പൊതുസമൂഹത്തിനെന്നതിനേക്കാൾ ഇന്നത്തെ സഭാ ശുശ്രൂഷകൾക്കും ശുശ്രൂഷകർക്കും വെല്ലുവിളിയും പ്രചോദനവുമായി നിലകൊള്ളുന്നു. ദൈവകൽപ്പിതമായ ദൗത്യത്തിൽ വെള്ളം ചേർക്കാതെ, പ്രതികൂലങ്ങളെ ഭയക്കാതെ, ക്രിസ്തുവിനോടും സുവിശേഷത്തോടും മാത്രം കൂറുപുലർത്തി പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സുവിശേഷചൈതന്യം അതിന്റെ പൂർണതയിൽ സ്വാംശീകരിച്ച് സഭ പ്രവർത്തനനിരതയാകണം. ലാഭനഷ്ടങ്ങളുടെയും സാമൂഹിക, സംസ്കാരിക തലങ്ങളിലെ സ്വീകാര്യതയുടെയും അസ്വീകാര്യതയുടെയും കണക്കു കൂട്ടാതെ കുരിശിന്റെ വഴിയിലൂടെ നടക്കാൻ ചാവറയച്ചന്റെ മാതൃക പ്രചോദനമായി നിലകൊള്ളുന്നു.
പരോന്മുഖമല്ലാത്ത ആത്മീയതയും ആത്മീയാടിസ്ഥാനമില്ലാത്ത സാമൂഹ്യപ്രവർത്തനങ്ങളും സഭാജീവിതത്തിന്റെ ഭാഗമാകുന്നിടത്ത് കൂടുതൽ ജാഗ്രതയോടെ ആവശ്യമായ നവീകരണത്തിന് സഭാ ശുശ്രൂഷകരും വിശ്വാസികളും തയാറാകണം. വർത്തമാനകാലത്തിന്റെ സങ്കീർണതകളും കുറ്റപ്പെടുത്തലുകളും നമ്മുടെ ഭാഗത്തുനിന്ന് നൽകിക്കൊണ്ടിരിക്കുന്ന എതിർസാക്ഷ്യങ്ങൾ സമ്മാനിക്കുന്ന ആത്മവേദനയും അവശ്യമായ സഭാ നവീകരണത്തിലേക്കു നയിക്കട്ടെ. ഈശോയ്ക്കും സുവിശേഷത്തിനും മരണമില്ലാത്തതുപോലെ സഭയും വിശ്വാസികളും നമ്മുടെ പൊതുസമൂഹത്തിന്റെ നഗരവീഥികളിലൂടെ അമർത്യത ലക്ഷ്യമാക്കി യാത്ര തുടരണം. ഈ യാത്രയിൽ അനേകായിരം വിശുദ്ധാത്മാക്കളുടെ നിരയിൽ വിളക്കുമരമായി ചാവറയച്ചനും വഴികാട്ടുന്നു.
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സീറോമലബാർ സഭയുടെ കൂരിയ മെത്രാൻ
കാലത്തിനു വഴികാണിച്ചു നടന്ന് കാലഘട്ടത്തിന്റെ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതി പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലും നന്മയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും ചുവടുവയ്പുകൾ നടത്തിയ ക്രൈസ്തവ സന്യാസിയായ ഈ ചരിത്രപുരുഷന്റെ ദർശനങ്ങളുടെ സാംഗത്യവും പ്രസക്തിയും വർത്തമാനകാലത്തിലും ചർച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്. 1805ൽ ജനിച്ച് 1871ൽ ഈ ലോകത്തിൽനിന്നു കടന്നുപോയ ചാവറയച്ചന്റെ ദർശനങ്ങൾ സമയത്തിന്റെയും കാലത്തിന്റെയും പശ്ചാത്തലത്തിൽനിന്നു വിടുതൽ പ്രാപിച്ച് ആധുനിക സമൂഹത്തിൽ പ്രവാചക രൂപങ്ങളായി മാറുന്നു എന്നതാണു ചാവറയച്ചനെ ഇന്നും പ്രസക്തനാക്കുന്നത്.
ആലപ്പുഴയിലെ കൈനകരി ഗ്രമത്തിൽ താമസമാക്കിയ ചാവറ കുടുംബത്തിൽ 1805 ഫെബ്രുവരി 10-നാണ് കുര്യാക്കോസിന്റെ ജനനം. കുടുംബത്തിന്റെ നന്മ മാതാപിതാക്കളിലൂടെ അനുഭവിച്ച് ദൈവഭയത്തിലും സാഹോദര്യത്തിന്റെ ഉൗഷ്മളതയിലും കുര്യാക്കോസിന്റെ കുട്ടിക്കാലം കടന്നുപോയി. ദൈവം തന്റെ ശക്തമായ ഉപകരണമാക്കാൻ നിശ്ചയിച്ചിരുന്ന കുര്യാക്കോസ് ജ്ഞാനത്തിലും പ്രായത്തിലും വളർന്ന് ചെറുപ്രായത്തിൽ തന്നെ സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. 1819ൽ പടർന്നുപിടിച്ച വസൂരിയെന്ന മഹാവ്യാധി കുര്യാക്കോസിന്റെ മാതാപിതാക്കളെയും അപഹരിച്ചു.
കുടുംബസ്വത്ത് ഏറ്റെടുത്ത് സാധാരണ ജീവിതവഴി സ്വീകരിക്കുന്നതിനുള്ള നിർബന്ധങ്ങളെ അതിജീവിച്ച് സെമിനാരി പഠനം തുടർന്ന് 1829 നവംബർ 29ന് പുരോഹിതനായി. സമകാലികരായ വൈദികരോടു ചേർന്ന്, സമൂഹത്തിന്റെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അവരുടെ ജീവിതപ്രശ്നങ്ങളിൽ ആത്മീയതയുടെ ഒൗഷധം പകർന്നുനൽകാൻ പര്യാപ്തമായ സന്യാസജീവിതത്തിനു തുടക്കം കുറിച്ചു. തുടർന്നു വന്നത് കർമനിരതമായ വർഷങ്ങളായിരുന്നു.
മാനുഷിക തുല്യതയുടെയും ഓരോ മനുഷ്യനിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന അമൂല്യതയുടെയും അടിസ്ഥാനത്തിൽ സമൂഹത്തിന്റെ ബഹുസ്വരതയെ പോഷിപ്പിക്കാൻ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. പത്തൊന്പതാം നൂറ്റാണ്ടിലെ പൊതുസമൂഹത്തിന്റെ മുഖം യഥാവിധി അനാവരണം ചെയ്യപ്പെടുന്നിടത്താണ് ചാവറയച്ചന്റെ ഇടപെടലുകളുടെയും ദർശനങ്ങളുടെയും ഫലപ്രാപ്തി ചരിത്രപഠിതാവിനു ബോധ്യമാകുന്നത്.
ചാവറ ദർശനങ്ങൾ
ഇന്നത്തെ ബഹുസ്വര സമൂഹത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയപരവും മതപരവും സാംസ്കാരികവുമായ തുരുത്തുകളുടെ അപകടം സാമൂഹിക നിരീക്ഷകന്റെ നിഷ്പക്ഷ നിലപാടുകളിൽ വ്യക്തമാകുന്പോഴാണ് ചാവറ ദർശനങ്ങളുടെ പുനർജന്മം വർത്തമാനകാല ആവശ്യകതയായിത്തീരുന്നത്. കൈനകരിയിൽ ജനിച്ച ചാവറയച്ചൻ കാലത്തിനും സമയത്തിനും അതീതനല്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശങ്ങളും ദർശനങ്ങളും ഒരു നൂറ്റാണ്ടിനപ്പുറവും സമൂഹ പുനർനവീകരണത്തിനുള്ള ചാലകശക്തിയായി മാറുന്നു എന്നത് വ്യക്തമാകുന്നു.
മതനിരപേക്ഷ വിദ്യാഭ്യാസ ദർശനം
"ഒരു പള്ളിക്കൊരു പള്ളിക്കൂടം' എന്ന തന്റെ ആശയം ചാവറയച്ചൻ പ്രചരിപ്പിച്ചതും പ്രാവർത്തികമാക്കിയതും മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകുന്നതിനായിരുന്നു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിതാക്കൾക്കു പ്രവേശനയോഗ്യത നിർണയിക്കുന്നതിനെ എതിർത്ത അദ്ദേഹം, സവർണരെയും അവർണരെയും ഒരുമിച്ചിരുത്തി പള്ളിക്കൂടങ്ങളെ സാമൂഹ്യമാറ്റത്തിന്റെ ഗോപുരങ്ങളാക്കി. അതുപോലെതന്നെ സംസ്കൃതഭാഷാ പഠനം ഉന്നതകുലജാതർക്കു മാത്രമായി നിശ്ചയിച്ച വ്യവസ്ഥിതിക്കു മാറ്റം വരുത്തുവാൻ സംസ്കൃത വിദ്യാലയങ്ങൾ സ്ഥാപിക്കുകയും കീഴ്ജാതിക്കാർക്ക് അവിടെ പ്രവേശനം നൽകുകയും ചെയ്തു.
പാവപ്പെട്ട വിദ്യാർഥികൾക്കു വിദ്യാലയത്തിൽ തന്നെ അദ്ദേഹം ഉച്ചഭക്ഷണം നൽകി. അധ്യാപകർക്കുള്ള ശന്പളം കൃത്യമായി നൽകുന്ന രീതി നടപ്പിലാക്കി. ""കണ്ണില്ലാത്തവർ കുരുടന്മാരായിരിക്കുന്നു എന്നതുപോലെ പഠിത്തമില്ലാത്തവർ ജ്ഞാനക്കുരുടന്മാരാകുന്നു'' എന്ന് ചാവറയച്ചൻ പഠിപ്പിച്ചു. എന്നു മാത്രമല്ല, വിദ്യാഭ്യാസം നൽകിക്കൊണ്ടു സമൂഹത്തിലെ അന്ധകാരം തുടച്ചുനീക്കുന്നതിൽ അദ്ദേഹം ഏറ്റവുമധികം ശ്രദ്ധിക്കുകയുണ്ടായി.
മതേതര പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ത് ഇന്നിന്റെയും ആവശ്യകതയാണ്. അറിവിന്റെ വെളിച്ചംതന്നെ ജാതിയുടെയും മതത്തിന്റെയും അതിർവരന്പുകളിൽ നൽകപ്പെടുന്നിടത്ത് അത് അന്ധകാരമായി മാറുന്ന കാഴ്ച അത്ര അസാധാരണമല്ലാതായിരിക്കുന്നു. പൊതുസമൂഹത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കുന്ന വിദ്യാഭ്യാസ സന്പ്രദായം ഏർപ്പെടുത്തിയ ചാവറയച്ചന്റെ ദീർഘവീക്ഷണം ഇന്ന് കൂടുതൽ പ്രസക്തമാകുന്നു. അറിവുതന്നെ അന്ധകാരവും അടിമത്തവുമായി മാറാൻ നമുക്ക് അനുവദിക്കാതിരിക്കാം.
കുടുംബ ദർശനം
കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകവും വ്യക്തികളെ രൂപപ്പെടുത്തുന്ന പരിശീലന ക്കളരിയുമാണ്. കുടുംബവും സമൂഹവും പല തലങ്ങളിലും പരസ്പര സ്വാധീനം ചെലുത്തുന്നുണ്ട്. ചാവറയച്ചൻ കുടുംബങ്ങളെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഭാവിതലമുറയെ കണ്മുന്പിൽ കണ്ടുകൂടിയാണ്. 1868-ൽ ചാവറയച്ചൻ എഴുതിയ "കുടുംബചട്ടം' കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിതി ഉറപ്പുവരുത്താൻ അദ്ദേഹം നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളുമാണ്. വിവിധ തലങ്ങളിലുള്ള കുടുംബത്തിന്റെ ധർമനിർവഹണം സാമൂഹിക വ്യവഹാരത്തിന്റെ അടിസ്ഥാനമായി ചാവറയച്ചൻ കാണുന്നു. കുടുംബത്തിൽ എല്ലാവരും സ്നേഹാദരങ്ങളോടെ ബന്ധപ്പെട്ടിരിക്കണമെന്നും കുടുംബാംഗങ്ങൾ അവരുടെ പ്രശ്നങ്ങളെ നിയമപരമായ നടപടികളിൽനിന്നു മാറ്റിനിർത്തുന്നതാണു നല്ലതെന്നും ദൈവം മാതാപിതാക്കളെ ഏൽപ്പിച്ച നിക്ഷേപമാണ് കുട്ടികളെന്നും അവരെ യഥാവിധി വളർത്തേണ്ടത് കുടുംബധർമ നിർവഹണത്തിൽ പ്രധാനപ്പെട്ടതാണെന്നും ചാവറയച്ചൻ കുടുംബചട്ടത്തിൽ പറയുന്നുണ്ട്.
മക്കളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് ആധുനിക മനഃശാസ്ത്രത്തിന്റയും പ്രായോഗിക സാമൂഹിക ശാസ്ത്രത്തിന്റെയും പിൻബലത്തിലാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. മക്കളോട് അധിക ബന്ധവും അകൽച്ചയും വർജിക്കണമെന്നും കുട്ടികൾക്കു ശിക്ഷ നൽകുന്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും പ്രദർശനപരതയ്ക്കും പ്രതാപം കാണിക്കുന്നതിനും മക്കളെ അണിയിച്ചൊരുക്കി നടക്കുന്നത് ഒഴിവാക്കണമെന്നും രക്തബന്ധമില്ലാത്തവരുടെ വീടുകളിൽ കുട്ടികളെ രാപാർപ്പിക്കുന്പോൾ ശ്രദ്ധിക്കണമെന്നും കുട്ടികൾക്കിടയിലെ വഴക്കിനും വക്കാണത്തിനും രക്ഷിതാക്കൾ പ്രോത്സാഹനം നൽകരുത് എന്നും ഒന്നര നൂറ്റാണ്ടു മുൻപേ എഴുതുന്പോൾ ഇക്കാലഘട്ടത്തിലെ നമ്മുടെ കുടുംബങ്ങളെയും അദ്ദേഹം മുൻകൂട്ടി കണ്ടിരിക്കാം!
കുടുംബങ്ങൾ അവയുടെ അടിസ്ഥാന ധർമനിർവഹണത്തിൽ നിന്നു പിന്മാറുന്ന കാഴ്ചയാണ് ഇന്ന് ദുഃഖകരമായിട്ടുള്ളത്. കുടുംബമൂല്യങ്ങളും സാമൂഹ്യമൂല്യങ്ങളും ഇന്ന് വ്യക്തിതാത്പര്യങ്ങൾക്കു മുന്പിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കളുടെ ദൗത്യവും വിളിയും ഇന്ന് ബോധപൂർവം വിസ്മൃതിയിലാഴുന്നു. കുടുംബങ്ങളിൽ വ്യക്തിത്വ രൂപീകരണം നടക്കുന്നതിനു പകരം സമൂഹത്തിലെ നിഷേധാംശങ്ങൾ കുടുംബത്തെ കീഴടക്കുന്ന അവസ്ഥ സാവകാശം രൂപപ്പെട്ടുവരുന്നു. ഇന്നു കാണുന്ന കുടുംബങ്ങൾ തമ്മിലുള്ള വഴക്കും പ്രശ്നങ്ങളും ധാർമികമല്ലാത്ത സമീപനങ്ങളും ചാവറയച്ചൻ വിഭാവനം ചെയ്ത കുടുംബ ദർശനത്തിലേക്കു തിരികെപ്പോകാൻ നമ്മുടെ കുടുംബങ്ങളെ നിർബന്ധിക്കേണ്ടതുണ്ട്.
നവോത്ഥാന ദർശനം
സാമുദായിക രാഷ്ട്രീയ സംഘടിത ശക്തികളുടെ സ്ഥാപിത പരിഗണനകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ നവോത്ഥാന നായകരെ തിട്ടപ്പെടുത്തിയപ്പോൾ ചാവറയച്ചനെ മുഖ്യധാരയിൽനിന്നു തഴയാൻ ഒരു ശ്രമം നടത്തിയിരുന്നു. അന്ധമായ ജാതിവ്യവസ്ഥ മനുഷ്യനിൽ ദൈവം നിക്ഷേപിച്ച അന്തസിനെ അടിച്ചമർത്തിയപ്പോൾ, തന്റെ ദൈവവിശ്വാസത്തിൽനിന്ന് രൂപപ്പെട്ട സാമൂഹ്യദർശന സാക്ഷാത്കാരത്തിനായി ചാവറയച്ചൻ അക്ഷീണം പ്രയത്നിച്ചു. ദളിതരെയും ഉയർന്ന ജാതിക്കാരെയും ഒരുമിച്ചിരുത്തി വിദ്യ പകർന്നുകൊടുക്കുകയും വസ്ത്രധാരണത്തിലുണ്ടായിരുന്ന അസമത്വം നീക്കുന്നതിനുവേണ്ടി സ്കൂൾ യൂണിഫോം ഏർപ്പെടുത്തുകയും സംസ്കൃത പഠനത്തിനുവേണ്ടി വിദ്യാലയങ്ങൾ സ്ഥാപിക്കുകയും പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടു സ്ത്രീശക്തീകരണത്തിനു വഴിയൊരുക്കുകയും സമൂഹത്തിലെ മേലാളന്മാരുടെ എതിർപ്പിനെ അവഗണിച്ച് അവശവിഭാഗങ്ങളിൽപ്പെട്ടവർക്കായി അനാഥാലയങ്ങളും അഭയകേന്ദ്രങ്ങളും ഭവനങ്ങളും നിർമിക്കുകയും ചെയ്ത ചാവറയച്ചൻ ചരിത്രത്തെ തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ നിർവചിക്കുന്നവരുടെ ലിസ്റ്റിൽ പ്രവേശനം നേടിയില്ലെങ്കിലും കേരള സംസ്കാര ചരിത്രത്തിന്റെ നേർവായനയിൽ ഇടം കണ്ടെത്തുമെന്നുറപ്പാണ്.
ചാവറയച്ചനിൽനിന്ന് ഒന്നര നൂറ്റാണ്ടു കാലം മുന്നോട്ടുപോയെങ്കിലും ആ മനുഷ്യസ്നേഹി ഉയർത്തിക്കാട്ടിയ ദർശനങ്ങൾ ഇന്നത്തെ സമൂഹത്തെ വീണ്ടും നവീകരിക്കാൻ പര്യാപ്തമാണ്. പ്രളയബാധിത കേരളം ജാതി-മത വ്യത്യാസങ്ങൾക്കതീതമായി ഉയർന്നു എന്നത് അഭിമാനകരമായ സത്യമാണ്. എന്നാൽ സുസ്ഥിതിയിൽ സഹവർത്തിത്തത്തിന്റെ പാഠങ്ങൾ കേരളസമൂഹം മറന്നുപോകുന്നുവെന്നത് ദുഃഖകരമായ സത്യമാണ്. രാഷ്ട്രീയ, സാമുദായിക, മതമൗലിക ചിന്തകളാണ് പലപ്പോഴും സമൂഹത്തെ നയിക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ മനുഷ്യനെ സ്നേഹിക്കുകയും അവന്റെ സമഗ്രമായ സമുദ്ധാരണത്തിലൂടെ ദൈവഹിതം നിറവേറ്റുകയും അതുവഴി തന്റെ പൗരോഹിത്യ ധർമം അതിന്റെ പൂർണതയിൽ നിർവഹിക്കുകയും ചെയ്ത ചാവറയച്ചൻ ഇന്നും ശോഭയോടെ ഉയർന്നുനിൽക്കുന്നു.
ധാർമിക ദർശനം
തന്റെ പ്രബോധനങ്ങളിലൂടെ ധാർമികതയിൽ അടിസ്ഥാനമിട്ട ഒരു സമൂഹം രൂപപ്പെടുത്താൻ ചാവറയച്ചൻ ശ്രദ്ധിച്ചിരുന്നു. ""അന്യർക്കുവേണ്ടി വല്ല ഉപകാരവും ചെയ്യാത്ത ദിവസങ്ങൾ നിങ്ങളുടെ ആയുസിന്റെ ദിവസങ്ങളുടെ കണക്കിൽ കൂട്ടുകയില്ല'' എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ചാവറയച്ചന്റെ ധാർമിക ദർശനം ദൈവവചനാധിഷ്ഠിതമായിരുന്നു. സഹോദരന്റെ കാവൽക്കാരനാകേണ്ടവനാണ് ക്രിസ്ത്യാനിയെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ആചാരാനുഷ്ഠാനങ്ങൾക്കു ചെലവ് ചെയ്യുന്പോൾ മിതത്വം പാലിക്കണമെന്നും മറ്റുള്ളവരുടെ രഹസ്യങ്ങൾ അന്വേഷിക്കരുതെന്നും വിദ്യാഭ്യാസത്തിനും അറിവിനും അനുയോജ്യമായ വേല ചെയ്യണമെന്നും മദ്യപാനം അരുതെന്നും കച്ചവടം ചെയ്യുന്നവർ ഉയർന്ന നീതിബോധം കാണിക്കണമെന്നും കട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുതെന്നും പാവപ്പെട്ടവരെ നിന്ദിക്കരുതെന്നും വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കണമെന്നും അത് വൈകിക്കരുതെന്നും തന്റെ സമകാലികരെ ഉത്ബോധിപ്പിക്കാൻ തക്കവിധമുള്ള ധാർമിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.
വികസനത്തിന്റെയും ആധുനികവത്കരണത്തിന്റെയും വേലിയേറ്റത്തിൽ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ചാവറയച്ചന്റെ ധാർമിക ദർശനം നൽകുന്നത്. ലാഭവും നേട്ടവും വിജയവും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമാക്കി സഹോദരങ്ങളിലേക്ക് ഒന്നെത്തിനോക്കാൻ പോലും സാധിക്കാതെ ഓടിത്തീർക്കുന്ന ആധുനികന്റെ ജീവിതയാത്രയിൽ ദൈവത്തെയും സഹോദരങ്ങളെയും കണക്കിലെടുത്തുള്ള ജീവിതശൈലി അത്യാവശ്യമായി ഉൾച്ചേരേണ്ടിയിരിക്കുന്നു. ചാവറയച്ചന്റെ ദർശനങ്ങൾ ഇന്നും നമുക്ക് മനഃസാക്ഷി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളാകുന്നു എന്നതുകൊണ്ടാണ് ഈ കാഴ്ചപ്പാടുകൾ കൂടുതൽ പ്രസക്തമാകുന്നത്.
ആത്മീയ ദർശനം
ചാവറയച്ചൻ ഒരു പുരോഹിതനും സന്യാസിയും ദൈവവചന പ്രഘോഷകനുമായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി അക്ഷീണം പ്രയത്നിച്ച ആത്മീയ നേതാവുമായിരുന്നു അദ്ദേഹം. വികാരി ജനറാളെന്ന നിലയിൽ തനിക്ക് ഏൽപ്പിക്കപ്പെട്ട അജഗണങ്ങളുടെ ആത്മരക്ഷയാണ് അദ്ദേഹം തന്റെ അജപാലന ഇടപെടലുകളിലൂടെ ആഗ്രഹിച്ചത്. ചെറുപ്പം മുതലേ ദൈവികപദ്ധതിയോടു ചേർന്നു പ്രവർത്തിക്കാനുള്ള ആന്തരികമായ തുറവിയും, ദൈവഹിതം നടപ്പിലാക്കുന്നതിന് നേരിടേണ്ടിവരുന്ന സഹനങ്ങളെ സ്വീകരിക്കുന്നതിനുള്ള ആത്മധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാർഥനയുടെ പിൻബലത്തിൽ, ദൈവത്തെ പിതൃതുല്യം അടുത്തറിഞ്ഞതിൽനിന്നു കൈവന്ന ആത്മബലത്തിൽ അദ്ദേഹം തന്റെ സാമൂഹിക പ്രവർത്തനങ്ങൾ നിർഭയം നടത്തിപ്പോന്നു.
എതിർപ്പുകൾ അദ്ദേഹത്തെ തളർത്താതിരുന്നത് സാഹചര്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം വിലയിരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണ്. സന്യാസജീവിതം തെരഞ്ഞെടുത്തപ്പോഴും സമൂഹവും സഹോദരങ്ങളുമായുള്ള ബന്ധം നിലനിർത്തിയതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം. “സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല” (യോഹ. 15:13) എന്ന തന്റെ ദിവ്യഗുരുവിന്റെ വാക്കുകളിൽ വീരോചിതമായി ജീവിച്ച ചാവറയച്ചൻ സഭയിലെ പ്രഖ്യാപിത വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മീയ ദർശനങ്ങൾക്കുള്ള സ്വർഗത്തിന്റെ അംഗീകാരമാണ്.
ചാവറയച്ചനും സഭയുടെ ദൗത്യവും
ഭക്തി-ജ്ഞാന-കർമ മാർഗങ്ങളിലൂടെ സമകാലിക സമൂഹത്തെയും ജീവിതയാഥാർഥ്യങ്ങളെയും സുവിശേഷവെളിച്ചത്താൽ പ്രശോഭിതമാക്കി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ചാവറയച്ചൻ പൊതുസമൂഹത്തിനെന്നതിനേക്കാൾ ഇന്നത്തെ സഭാ ശുശ്രൂഷകൾക്കും ശുശ്രൂഷകർക്കും വെല്ലുവിളിയും പ്രചോദനവുമായി നിലകൊള്ളുന്നു. ദൈവകൽപ്പിതമായ ദൗത്യത്തിൽ വെള്ളം ചേർക്കാതെ, പ്രതികൂലങ്ങളെ ഭയക്കാതെ, ക്രിസ്തുവിനോടും സുവിശേഷത്തോടും മാത്രം കൂറുപുലർത്തി പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സുവിശേഷചൈതന്യം അതിന്റെ പൂർണതയിൽ സ്വാംശീകരിച്ച് സഭ പ്രവർത്തനനിരതയാകണം. ലാഭനഷ്ടങ്ങളുടെയും സാമൂഹിക, സംസ്കാരിക തലങ്ങളിലെ സ്വീകാര്യതയുടെയും അസ്വീകാര്യതയുടെയും കണക്കു കൂട്ടാതെ കുരിശിന്റെ വഴിയിലൂടെ നടക്കാൻ ചാവറയച്ചന്റെ മാതൃക പ്രചോദനമായി നിലകൊള്ളുന്നു.
പരോന്മുഖമല്ലാത്ത ആത്മീയതയും ആത്മീയാടിസ്ഥാനമില്ലാത്ത സാമൂഹ്യപ്രവർത്തനങ്ങളും സഭാജീവിതത്തിന്റെ ഭാഗമാകുന്നിടത്ത് കൂടുതൽ ജാഗ്രതയോടെ ആവശ്യമായ നവീകരണത്തിന് സഭാ ശുശ്രൂഷകരും വിശ്വാസികളും തയാറാകണം. വർത്തമാനകാലത്തിന്റെ സങ്കീർണതകളും കുറ്റപ്പെടുത്തലുകളും നമ്മുടെ ഭാഗത്തുനിന്ന് നൽകിക്കൊണ്ടിരിക്കുന്ന എതിർസാക്ഷ്യങ്ങൾ സമ്മാനിക്കുന്ന ആത്മവേദനയും അവശ്യമായ സഭാ നവീകരണത്തിലേക്കു നയിക്കട്ടെ. ഈശോയ്ക്കും സുവിശേഷത്തിനും മരണമില്ലാത്തതുപോലെ സഭയും വിശ്വാസികളും നമ്മുടെ പൊതുസമൂഹത്തിന്റെ നഗരവീഥികളിലൂടെ അമർത്യത ലക്ഷ്യമാക്കി യാത്ര തുടരണം. ഈ യാത്രയിൽ അനേകായിരം വിശുദ്ധാത്മാക്കളുടെ നിരയിൽ വിളക്കുമരമായി ചാവറയച്ചനും വഴികാട്ടുന്നു.
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സീറോമലബാർ സഭയുടെ കൂരിയ മെത്രാൻ