ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
രണ്ടാം ടേം ഭരിക്കാൻ ഗംഭീര വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന സാന്പത്തിക മാന്ദ്യത്തിൽ ആദ്യം ശ്രദ്ധ ചെലുത്തുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടാം ടേമിന്റെ ആദ്യവർഷങ്ങളിൽ സാന്പത്തിക വളർച്ച ചില പ്രതീക്ഷാ സൂചനകൾ നൽകിയെങ്കിലും അതിനുശേഷം പിന്നോക്കം പോക്കായിരുന്നു. തിടുക്കത്തിൽ ജിഎസ്ടി നടപ്പാക്കിയതും പ്രതീക്ഷിച്ച ക്രിയാത്മക ഫലങ്ങൾ ഉളവാക്കിയില്ല. അതേസമയം ജിഎസ്ടി അനേകരെ ഹതാശയരാക്കിക്കൊണ്ട് തളർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.
വലിയ ജനപിന്തുണയോടെ രണ്ടാംവട്ടം അധികാരത്തിലേറിയ എൻഡിഎ സർക്കാർ ദിവസം ചെല്ലുന്തോറും, സാധാരണക്കാരന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാണുളവാക്കുന്നത്. ദുർബലമാകുന്ന സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നടപടികളുമെടുക്കുന്നില്ല. ആദ്യ സൂചന കേന്ദ്ര ബജറ്റിലെ നിർദേശങ്ങളായിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അതു സാഹായിച്ചില്ല. വിപണികൾ മന്ദീഭവിച്ചുനിന്നു. ജിഡിപി കണക്കുകൾ സാന്പത്തികനില മെച്ചപ്പെടുന്നതിന്റെ എന്തെങ്കിലും സൂചനകൾ നൽകിയില്ല. സാന്പത്തികനില കുഴപ്പമില്ലാത്ത അവസ്ഥയിലാണ് എന്ന നിലപാടിലായിരുന്നു സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പ്രസംഗങ്ങളിൽ അത് ആവർത്തിച്ചു സൂചിപ്പിച്ചു. കുഴപ്പങ്ങൾക്കെല്ലാം കാരണം 70 വർഷം മുന്പുള്ള കോൺഗ്രസ് നയങ്ങളാണെന്ന കുറ്റപ്പെടുത്തൽ തുടരുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച ബിസിനസുകാരുടെ സംഘടനയായ അസോചമിന്റെ യോഗത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം നടത്തിയ ചില ആശങ്കകൾ സ്ഥിരം നിലപാടിനെ ഖണ്ഡിക്കുന്നതായിരുന്നു. മോദി പറഞ്ഞു: രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ മുന്പും ഇതുപോലുള്ള ഉയർച്ചകളും താഴ്ചകളും കണ്ടിട്ടുണ്ട്. എന്നാൽ, എല്ലാത്തവണയും രാജ്യം ആ പ്രതിസന്ധികളെ അതിജീവിക്കുകയും കൂടുതൽ കരുത്താർജിക്കുകയും ചെയ്തു. ഇപ്പോഴും ഇന്ത്യ കൂടുതൽ കരുത്തോടെ പുറത്തുവരികയും കൂടുതൽ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടെയും മുന്നോട്ടുപോവുകയും ചെയ്യും.
സ്ഥിതിഗതികൾ തീർച്ചയായും ആശ്വാസകരമല്ല. വിലക്കയറ്റ സൂചിക 5.5 കടന്നും മുന്നോട്ടാണ്. സാന്പത്തിക സൂചികകൾ ഞെരുക്കത്തിന്റെ മുന്നറിയിപ്പുകളാണു നൽകുന്നത്. സ്വതന്ത്ര റേറ്റിംഗ് ഏജൻസികൾ, മുതിർന്ന സാന്പത്തിക ശാസ്ത്രജ്ഞൻ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരെല്ലാം തുടർച്ചയായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതിൽ യുവതലമുറ അസ്വസ്ഥരാണ്. സ്ഥിതിഗതികൾ നേരിടാൻ വൻകിട കോർപറേറ്റുകൾ പലതും ലേ ഓഫിനെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കലിനെയും ആശ്രയിക്കുന്നു.
ഇതിനെല്ലാം കേന്ദ്ര ധനമന്ത്രിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്നതു നേരാണ്. ഏഴുമാസം മുന്പാണ് അവർ അധികാരമേറ്റത്. സാന്പത്തിക വളർച്ചയിലെ മുരടിപ്പ് അതിനു മുന്പേ തുടങ്ങി. എങ്കിലും സർക്കാരിന്റെ സമീപനം ആശങ്കയുണർത്തുന്നതാണ്. കാരണം വളർച്ചാ മുരടിപ്പ് തടയാൻ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണ്. രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും അതിൽ തിരുത്താൻ നടപടികൾ എടുക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചുമൊക്കെ വിദഗ്ധരുടെ അഭിപ്രായങ്ങൾ ധാരാളം പുറത്തുവന്നിട്ടുണ്ട്. സാന്പത്തിക പുനരുജ്ജീവനത്തിനു കേന്ദ്രം ശക്തമായ തിരുത്തൽ നടപടികളെടുക്കണം എന്നു മാത്രമേ പറയുന്നുള്ളു.
സംഘപരിവാർ അജൻഡകൾ
എൻഡിഎ സർക്കാരിന്റെ രണ്ടാം ടേമിലെ ആദ്യവർഷം സർക്കാരിന്റെ ശ്രദ്ധാവിഷയങ്ങൾ മാറുന്നു എന്നതു ശ്രദ്ധേയമാണ്. സംഘപരിവാറിന്റെ അജൻഡകൾ നടപ്പാക്കുന്നതിന് അതു കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. ആർഎസ്എസിന്റെ അടിസ്ഥാന വിഷയങ്ങൾ നടപ്പാക്കാൻ ഒന്നിനു പുറകേ മറ്റൊന്നായി സർക്കാർ നടപടിയെടുത്തുവരികയാണ്. സന്പദ്വ്യവസ്ഥയുടെ മുരടിപ്പ് മറയ്ക്കാനാണ് സർക്കാർ ഇത്തരം വൈകാരിക വിഷയങ്ങൾ എടുക്കന്നതെന്നു പറയുന്നവരുണ്ട്. ഈ അജൻഡകൾ പലതും കുറച്ചുകൂടി വൈകി പുറത്തെടുത്താലും രാജ്യത്തിനു കൂടുതലൊന്നും സംഭവിക്കില്ലായിരുന്നു.
മുത്തലാക്ക് ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ നിയമഭേദഗതി, ഭരണഘടനയുടെ 370, 35 എ ആർട്ടിക്കിളുകൾ റദ്ദാക്കിയത്, ജമ്മു-കാഷ്മീർ സംസ്ഥാനത്തെ ജമ്മു-കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്, ദേശീയ പൗരത്വ രജിസ്റ്റർ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനം തുടങ്ങിയവ നടപ്പാക്കാൻ കുറേക്കൂടി കാത്തിരിക്കാമായിരുന്നു. രാജ്യത്ത് ആഴത്തിലുള്ള വിഭജനങ്ങളുണ്ടായി എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം-ചിലത് വർഗീയമായും ചിലത് പ്രാദേശികമായും. സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങുന്നു. എൻഡിഎയ്ക്കും നരേന്ദ്ര മോദിക്കും വോട്ടു ചെയ്തവരും അക്കൂട്ടത്തിലുണ്ട്. നയവ്യത്യാസങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും മാറ്റിവച്ച് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും ഇതു കാരണമായി.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തങ്ങൾ നടപ്പാക്കുന്നതേയുള്ളു എന്നാണ് ബിജെപി-സംഘപരിവാർ നേതാക്കളുടെ വിശദീകരണം. എന്നാൽ, ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ഇന്ത്യയുടെ ഭരണഘടനാ ചൈതന്യത്തിനു നിരക്കുന്നവയല്ലെന്ന അഭിപ്രായം പലർക്കുമുണ്ട്. ഇവയ്ക്കെതിരേ രാജ്യമെന്പാടും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏതാണു കൂടുതൽ പ്രധാനം, ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമോ, അതോ ഭരണഘടനാ വ്യവസ്ഥകൾ പരിരക്ഷിക്കലോ?
ഇനി പൊതു തെരഞ്ഞെടുപ്പ് നാലുവർഷം കഴിഞ്ഞേ ഉണ്ടാകൂ എന്നതിനാൽ സംഘപരിവാറിന്റെ അജൻഡകൾ സർക്കാരിന്റെ ആദ്യവർഷം തന്നെ നടപ്പാക്കണമെന്നാണ് എൻഡിഎ നേതൃത്വം ആഗ്രഹിക്കുന്നത് എന്നാണു പലരും കരുതുന്നത്. മോദി തന്റെ വികസന അജൻഡയും സ്പെഷൽ പ്രോഗ്രാമുകളും മറന്നോ എന്നാണു പലരും ചോദിക്കുന്നത്. അവയിൽ പലതും നടപ്പാക്കിയിട്ടില്ല, അല്ലെങ്കിൽ പാതിവഴിയിലാണ്.
പ്രതിപക്ഷം ഒന്നിക്കുന്നു
പഴയ ഭിന്നതകളും പ്രത്യയശാസ്ത്ര വൈരുധ്യങ്ങളും മറന്ന് പ്രതിപക്ഷം യോജിക്കുന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോഴും ഇതുപോലൊരു യോജിപ്പ് വന്നതാണ്. എന്നാൽ, അന്നത്തേതിൽനിന്നു വ്യത്യസ്തമാണ് ഇന്നത്തെ സ്ഥിതി. പ്രതിപക്ഷമുക്ത ഭാരതത്തിനായാണു ബിജെപി തുടർച്ചയായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലിന്റെ സൂചനകൾ കുറേക്കാലം ചക്രവാളത്തിൽ കാണുന്നുണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ അജൻഡകൾ നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കം സർക്കാരിനെ എതിർക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും യോജിച്ചു നിൽക്കാൻ പ്രതിപക്ഷത്തിനുമേൽ സമ്മർദമുണ്ടാക്കുകയും ചെയ്യുന്നു. വിവേചനപരമെന്നു പലരും കരുതുന്ന പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമാണ് വെടിയുണ്ടകളെ ഭയക്കാതെ രാജ്യമെങ്ങും തെരുവിലിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്. ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും ഇതു നിഷേധിക്കുന്നുണ്ടെങ്കിലും അതു ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. അരുൺ ജെയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്റെയും മരണത്തിനുശേഷം ജനങ്ങൾ ആദരവോടെ കേൾക്കുന്ന നേതാക്കൾ എൻഡിഎയിൽ അധികമൊന്നുമില്ല എന്നതാണു വസ്തുത. ജെയ്റ്റിലിയും സുഷമയും ചിലപ്പോൾ കത്തിക്കയറി സംസാരിക്കുമെങ്കിലും അവർ മര്യാദവിടുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ചെയ്യാറില്ലായിരുന്നു. രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ മന്ത്രിമാരും കഴിവുള്ളവരാണെങ്കിലും അവരെ നയപരമായ കാര്യങ്ങൾ പ്രതിരോധിക്കുന്നതിനു തങ്ങളുടെ സംസ്ഥാനത്തിനു പുറത്ത് പ്രസംഗിക്കാൻ ചുമതലപ്പെടുത്താറില്ല. ഉപരാഷ്ട്രപതിയെന്ന നിലയിൽ പരിമിതികളുള്ള വെങ്കയ്യ നായിഡുവിന്റെ കുറവും പ്രസംഗവേദികളിൽ ശ്രദ്ധിക്കപ്പെടുന്നു.
ധാർഷ്ട്യം പ്രശ്നം
പല ബിജെപി നേതാക്കളുടെയും പ്രശ്നം അവർ ആക്രമണോത്സുകർ എന്നതിലുപരി നിയന്ത്രണമില്ലാത്ത നാക്കുള്ള ധാർഷ്ട്യക്കാരാണ് എന്നതാണ്. അനുരഞ്ജനത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും ചൈതന്യം അവർക്കില്ല. ബിജെപിയുടെ ഉന്നത നേതാക്കൾ അല്പം കൂടി സൗമനസ്യം പുലർത്തിയിരുന്നെങ്കിൽ ശിവസേന എന്ന സഖ്യകക്ഷിയെ പാർട്ടിക്കു നഷ്ടപ്പെടില്ലായിരുന്നു. പൗരത്വ നിയമഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും തനിക്കുള്ള അഭിപ്രായ ഭിന്നത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലും പ്രകടിപ്പിച്ചിട്ടുണ്ട്. പഞ്ചാബിൽ അകാലിദളുമായുള്ള ബിജെപിയുടെ ബന്ധവും അത്ര സൗഹൃദപരമല്ല. കേന്ദ്രത്തിൽ രണ്ടാം തവണ ഭരണം കിട്ടിയപ്പോൾ ബിജെപി വിചാരിക്കുന്നത് അതിന്റെ നേതാക്കൾക്ക് എന്തും ചെയ്യാമെന്നും മറ്റുള്ളവരെല്ലാം തങ്ങളുടെ വഴിക്കു വരുമെന്നുമാണ്.
ചുരുക്കിപ്പറഞ്ഞാൽ ബിജെപിക്ക് അതിന്റെ രീതികൾ മയപ്പെടുത്താൻ സമയമായിരിക്കുന്നു. 1977-ൽ കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന അജൻഡയോടെ പ്രതിപക്ഷകക്ഷികളെല്ലാം യോജിക്കുകയും കോൺഗ്രസ് വിരുദ്ധ പ്ലാറ്റ് ഫോമിൽ അണിനിരക്കുകയും ചെയ്തു. അന്നു കോൺഗ്രസ് 30 വർഷത്തിനുശേഷം അധികാരത്തിൽ നിന്നു പുറത്തായി. അധികാരത്തിലേറി ആറു വർഷത്തിനുള്ളിൽ ബിജെപി അത്തരമൊരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയാണ്.
ബിജെപി തങ്ങളുടെ രീതികൾ മയപ്പെടുത്തുകയും നയങ്ങളും പരിപാടികളും സമയം കളയാതെ പുനഃപരിശോധിക്കുകയും ചെയ്തില്ലെങ്കിൽ കടുത്ത ദിനങ്ങളാവും മുന്നിലുണ്ടാവുക. സംഘപരിവാറിന്റെ മാത്രമല്ല ജനങ്ങളുടെ താത്പര്യങ്ങളും ഭരണഘടനയുടെ ചൈതന്യവും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണ്. ഇന്ത്യ പോലെ വൈവിധ്യപൂർണമായ സംസ്കാരമുള്ള ഒരു രാജ്യത്ത് ഏറ്റുമുട്ടലല്ല, സമവായമാണ് ഒരേയൊരു ഉത്തരം.
രണ്ടാം ടേം ഭരിക്കാൻ ഗംഭീര വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന സാന്പത്തിക മാന്ദ്യത്തിൽ ആദ്യം ശ്രദ്ധ ചെലുത്തുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടാം ടേമിന്റെ ആദ്യവർഷങ്ങളിൽ സാന്പത്തിക വളർച്ച ചില പ്രതീക്ഷാ സൂചനകൾ നൽകിയെങ്കിലും അതിനുശേഷം പിന്നോക്കം പോക്കായിരുന്നു. തിടുക്കത്തിൽ ജിഎസ്ടി നടപ്പാക്കിയതും പ്രതീക്ഷിച്ച ക്രിയാത്മക ഫലങ്ങൾ ഉളവാക്കിയില്ല. അതേസമയം ജിഎസ്ടി അനേകരെ ഹതാശയരാക്കിക്കൊണ്ട് തളർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.
വലിയ ജനപിന്തുണയോടെ രണ്ടാംവട്ടം അധികാരത്തിലേറിയ എൻഡിഎ സർക്കാർ ദിവസം ചെല്ലുന്തോറും, സാധാരണക്കാരന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാണുളവാക്കുന്നത്. ദുർബലമാകുന്ന സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നടപടികളുമെടുക്കുന്നില്ല. ആദ്യ സൂചന കേന്ദ്ര ബജറ്റിലെ നിർദേശങ്ങളായിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അതു സാഹായിച്ചില്ല. വിപണികൾ മന്ദീഭവിച്ചുനിന്നു. ജിഡിപി കണക്കുകൾ സാന്പത്തികനില മെച്ചപ്പെടുന്നതിന്റെ എന്തെങ്കിലും സൂചനകൾ നൽകിയില്ല. സാന്പത്തികനില കുഴപ്പമില്ലാത്ത അവസ്ഥയിലാണ് എന്ന നിലപാടിലായിരുന്നു സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പ്രസംഗങ്ങളിൽ അത് ആവർത്തിച്ചു സൂചിപ്പിച്ചു. കുഴപ്പങ്ങൾക്കെല്ലാം കാരണം 70 വർഷം മുന്പുള്ള കോൺഗ്രസ് നയങ്ങളാണെന്ന കുറ്റപ്പെടുത്തൽ തുടരുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച ബിസിനസുകാരുടെ സംഘടനയായ അസോചമിന്റെ യോഗത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം നടത്തിയ ചില ആശങ്കകൾ സ്ഥിരം നിലപാടിനെ ഖണ്ഡിക്കുന്നതായിരുന്നു. മോദി പറഞ്ഞു: രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ മുന്പും ഇതുപോലുള്ള ഉയർച്ചകളും താഴ്ചകളും കണ്ടിട്ടുണ്ട്. എന്നാൽ, എല്ലാത്തവണയും രാജ്യം ആ പ്രതിസന്ധികളെ അതിജീവിക്കുകയും കൂടുതൽ കരുത്താർജിക്കുകയും ചെയ്തു. ഇപ്പോഴും ഇന്ത്യ കൂടുതൽ കരുത്തോടെ പുറത്തുവരികയും കൂടുതൽ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടെയും മുന്നോട്ടുപോവുകയും ചെയ്യും.
സ്ഥിതിഗതികൾ തീർച്ചയായും ആശ്വാസകരമല്ല. വിലക്കയറ്റ സൂചിക 5.5 കടന്നും മുന്നോട്ടാണ്. സാന്പത്തിക സൂചികകൾ ഞെരുക്കത്തിന്റെ മുന്നറിയിപ്പുകളാണു നൽകുന്നത്. സ്വതന്ത്ര റേറ്റിംഗ് ഏജൻസികൾ, മുതിർന്ന സാന്പത്തിക ശാസ്ത്രജ്ഞൻ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരെല്ലാം തുടർച്ചയായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതിൽ യുവതലമുറ അസ്വസ്ഥരാണ്. സ്ഥിതിഗതികൾ നേരിടാൻ വൻകിട കോർപറേറ്റുകൾ പലതും ലേ ഓഫിനെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കലിനെയും ആശ്രയിക്കുന്നു.
ഇതിനെല്ലാം കേന്ദ്ര ധനമന്ത്രിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്നതു നേരാണ്. ഏഴുമാസം മുന്പാണ് അവർ അധികാരമേറ്റത്. സാന്പത്തിക വളർച്ചയിലെ മുരടിപ്പ് അതിനു മുന്പേ തുടങ്ങി. എങ്കിലും സർക്കാരിന്റെ സമീപനം ആശങ്കയുണർത്തുന്നതാണ്. കാരണം വളർച്ചാ മുരടിപ്പ് തടയാൻ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണ്. രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും അതിൽ തിരുത്താൻ നടപടികൾ എടുക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചുമൊക്കെ വിദഗ്ധരുടെ അഭിപ്രായങ്ങൾ ധാരാളം പുറത്തുവന്നിട്ടുണ്ട്. സാന്പത്തിക പുനരുജ്ജീവനത്തിനു കേന്ദ്രം ശക്തമായ തിരുത്തൽ നടപടികളെടുക്കണം എന്നു മാത്രമേ പറയുന്നുള്ളു.
സംഘപരിവാർ അജൻഡകൾ
എൻഡിഎ സർക്കാരിന്റെ രണ്ടാം ടേമിലെ ആദ്യവർഷം സർക്കാരിന്റെ ശ്രദ്ധാവിഷയങ്ങൾ മാറുന്നു എന്നതു ശ്രദ്ധേയമാണ്. സംഘപരിവാറിന്റെ അജൻഡകൾ നടപ്പാക്കുന്നതിന് അതു കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. ആർഎസ്എസിന്റെ അടിസ്ഥാന വിഷയങ്ങൾ നടപ്പാക്കാൻ ഒന്നിനു പുറകേ മറ്റൊന്നായി സർക്കാർ നടപടിയെടുത്തുവരികയാണ്. സന്പദ്വ്യവസ്ഥയുടെ മുരടിപ്പ് മറയ്ക്കാനാണ് സർക്കാർ ഇത്തരം വൈകാരിക വിഷയങ്ങൾ എടുക്കന്നതെന്നു പറയുന്നവരുണ്ട്. ഈ അജൻഡകൾ പലതും കുറച്ചുകൂടി വൈകി പുറത്തെടുത്താലും രാജ്യത്തിനു കൂടുതലൊന്നും സംഭവിക്കില്ലായിരുന്നു.
മുത്തലാക്ക് ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ നിയമഭേദഗതി, ഭരണഘടനയുടെ 370, 35 എ ആർട്ടിക്കിളുകൾ റദ്ദാക്കിയത്, ജമ്മു-കാഷ്മീർ സംസ്ഥാനത്തെ ജമ്മു-കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്, ദേശീയ പൗരത്വ രജിസ്റ്റർ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനം തുടങ്ങിയവ നടപ്പാക്കാൻ കുറേക്കൂടി കാത്തിരിക്കാമായിരുന്നു. രാജ്യത്ത് ആഴത്തിലുള്ള വിഭജനങ്ങളുണ്ടായി എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം-ചിലത് വർഗീയമായും ചിലത് പ്രാദേശികമായും. സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങുന്നു. എൻഡിഎയ്ക്കും നരേന്ദ്ര മോദിക്കും വോട്ടു ചെയ്തവരും അക്കൂട്ടത്തിലുണ്ട്. നയവ്യത്യാസങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും മാറ്റിവച്ച് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും ഇതു കാരണമായി.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തങ്ങൾ നടപ്പാക്കുന്നതേയുള്ളു എന്നാണ് ബിജെപി-സംഘപരിവാർ നേതാക്കളുടെ വിശദീകരണം. എന്നാൽ, ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ഇന്ത്യയുടെ ഭരണഘടനാ ചൈതന്യത്തിനു നിരക്കുന്നവയല്ലെന്ന അഭിപ്രായം പലർക്കുമുണ്ട്. ഇവയ്ക്കെതിരേ രാജ്യമെന്പാടും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏതാണു കൂടുതൽ പ്രധാനം, ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമോ, അതോ ഭരണഘടനാ വ്യവസ്ഥകൾ പരിരക്ഷിക്കലോ?
ഇനി പൊതു തെരഞ്ഞെടുപ്പ് നാലുവർഷം കഴിഞ്ഞേ ഉണ്ടാകൂ എന്നതിനാൽ സംഘപരിവാറിന്റെ അജൻഡകൾ സർക്കാരിന്റെ ആദ്യവർഷം തന്നെ നടപ്പാക്കണമെന്നാണ് എൻഡിഎ നേതൃത്വം ആഗ്രഹിക്കുന്നത് എന്നാണു പലരും കരുതുന്നത്. മോദി തന്റെ വികസന അജൻഡയും സ്പെഷൽ പ്രോഗ്രാമുകളും മറന്നോ എന്നാണു പലരും ചോദിക്കുന്നത്. അവയിൽ പലതും നടപ്പാക്കിയിട്ടില്ല, അല്ലെങ്കിൽ പാതിവഴിയിലാണ്.
പ്രതിപക്ഷം ഒന്നിക്കുന്നു
പഴയ ഭിന്നതകളും പ്രത്യയശാസ്ത്ര വൈരുധ്യങ്ങളും മറന്ന് പ്രതിപക്ഷം യോജിക്കുന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോഴും ഇതുപോലൊരു യോജിപ്പ് വന്നതാണ്. എന്നാൽ, അന്നത്തേതിൽനിന്നു വ്യത്യസ്തമാണ് ഇന്നത്തെ സ്ഥിതി. പ്രതിപക്ഷമുക്ത ഭാരതത്തിനായാണു ബിജെപി തുടർച്ചയായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലിന്റെ സൂചനകൾ കുറേക്കാലം ചക്രവാളത്തിൽ കാണുന്നുണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ അജൻഡകൾ നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കം സർക്കാരിനെ എതിർക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും യോജിച്ചു നിൽക്കാൻ പ്രതിപക്ഷത്തിനുമേൽ സമ്മർദമുണ്ടാക്കുകയും ചെയ്യുന്നു. വിവേചനപരമെന്നു പലരും കരുതുന്ന പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമാണ് വെടിയുണ്ടകളെ ഭയക്കാതെ രാജ്യമെങ്ങും തെരുവിലിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്. ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും ഇതു നിഷേധിക്കുന്നുണ്ടെങ്കിലും അതു ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. അരുൺ ജെയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്റെയും മരണത്തിനുശേഷം ജനങ്ങൾ ആദരവോടെ കേൾക്കുന്ന നേതാക്കൾ എൻഡിഎയിൽ അധികമൊന്നുമില്ല എന്നതാണു വസ്തുത. ജെയ്റ്റിലിയും സുഷമയും ചിലപ്പോൾ കത്തിക്കയറി സംസാരിക്കുമെങ്കിലും അവർ മര്യാദവിടുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ചെയ്യാറില്ലായിരുന്നു. രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ മന്ത്രിമാരും കഴിവുള്ളവരാണെങ്കിലും അവരെ നയപരമായ കാര്യങ്ങൾ പ്രതിരോധിക്കുന്നതിനു തങ്ങളുടെ സംസ്ഥാനത്തിനു പുറത്ത് പ്രസംഗിക്കാൻ ചുമതലപ്പെടുത്താറില്ല. ഉപരാഷ്ട്രപതിയെന്ന നിലയിൽ പരിമിതികളുള്ള വെങ്കയ്യ നായിഡുവിന്റെ കുറവും പ്രസംഗവേദികളിൽ ശ്രദ്ധിക്കപ്പെടുന്നു.
ധാർഷ്ട്യം പ്രശ്നം
പല ബിജെപി നേതാക്കളുടെയും പ്രശ്നം അവർ ആക്രമണോത്സുകർ എന്നതിലുപരി നിയന്ത്രണമില്ലാത്ത നാക്കുള്ള ധാർഷ്ട്യക്കാരാണ് എന്നതാണ്. അനുരഞ്ജനത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും ചൈതന്യം അവർക്കില്ല. ബിജെപിയുടെ ഉന്നത നേതാക്കൾ അല്പം കൂടി സൗമനസ്യം പുലർത്തിയിരുന്നെങ്കിൽ ശിവസേന എന്ന സഖ്യകക്ഷിയെ പാർട്ടിക്കു നഷ്ടപ്പെടില്ലായിരുന്നു. പൗരത്വ നിയമഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും തനിക്കുള്ള അഭിപ്രായ ഭിന്നത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലും പ്രകടിപ്പിച്ചിട്ടുണ്ട്. പഞ്ചാബിൽ അകാലിദളുമായുള്ള ബിജെപിയുടെ ബന്ധവും അത്ര സൗഹൃദപരമല്ല. കേന്ദ്രത്തിൽ രണ്ടാം തവണ ഭരണം കിട്ടിയപ്പോൾ ബിജെപി വിചാരിക്കുന്നത് അതിന്റെ നേതാക്കൾക്ക് എന്തും ചെയ്യാമെന്നും മറ്റുള്ളവരെല്ലാം തങ്ങളുടെ വഴിക്കു വരുമെന്നുമാണ്.
ചുരുക്കിപ്പറഞ്ഞാൽ ബിജെപിക്ക് അതിന്റെ രീതികൾ മയപ്പെടുത്താൻ സമയമായിരിക്കുന്നു. 1977-ൽ കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന അജൻഡയോടെ പ്രതിപക്ഷകക്ഷികളെല്ലാം യോജിക്കുകയും കോൺഗ്രസ് വിരുദ്ധ പ്ലാറ്റ് ഫോമിൽ അണിനിരക്കുകയും ചെയ്തു. അന്നു കോൺഗ്രസ് 30 വർഷത്തിനുശേഷം അധികാരത്തിൽ നിന്നു പുറത്തായി. അധികാരത്തിലേറി ആറു വർഷത്തിനുള്ളിൽ ബിജെപി അത്തരമൊരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയാണ്.
ബിജെപി തങ്ങളുടെ രീതികൾ മയപ്പെടുത്തുകയും നയങ്ങളും പരിപാടികളും സമയം കളയാതെ പുനഃപരിശോധിക്കുകയും ചെയ്തില്ലെങ്കിൽ കടുത്ത ദിനങ്ങളാവും മുന്നിലുണ്ടാവുക. സംഘപരിവാറിന്റെ മാത്രമല്ല ജനങ്ങളുടെ താത്പര്യങ്ങളും ഭരണഘടനയുടെ ചൈതന്യവും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണ്. ഇന്ത്യ പോലെ വൈവിധ്യപൂർണമായ സംസ്കാരമുള്ള ഒരു രാജ്യത്ത് ഏറ്റുമുട്ടലല്ല, സമവായമാണ് ഒരേയൊരു ഉത്തരം.