ബ്രസൽസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വീണ്ടും നാടുകടത്തൽ കൂടുതൽ ശക്തമാക്കി. യൂറോ സ്റ്റാറ്റ് കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയനിൽ പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2022ന്റെ രണ്ടാം പാദത്തിൽ 27 അംഗ ബ്ലോക്കിൽ നിന്ന് ഏകദേശം 1,00,000 പേരെ പുറത്താക്കാൻ ഉത്തരവായി.
കഴിഞ്ഞ വർഷം സിറിയൻ കുടുംബങ്ങളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതിനെതിരെ കോപ്പൻഹേഗനിലെ പ്രകടനക്കാർ പ്രതിഷേധിച്ചിരുന്നു. 23,110 നാടുകടത്തലുകൾ നടത്തിയപ്പോൾ, ചില ആളുകളെ ഒരു യൂറോപ്യൻ യൂണിയൻ അംഗരാജ്യത്തിൽ നിന്ന് മറ്റൊരിടത്തേക്ക് അയച്ചത് ഉൾപ്പെടെ മൊത്തം 96,550 ഇതര പൗര·ാരെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് നാടുകടത്താൻ 2022 ന്റെ രണ്ടാം പാദത്തിൽ ഉത്തരവിട്ടു. 2021ന്റെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുന്പോൾ, നാടുകടത്തൽ ഓർഡറുകളിൽ 15 ശതമാനം വർധനവും യഥാർഥത്തിൽ നടത്തിയ നാടുകടത്തലുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനവുമാണ് ഉണ്ടായിരിക്കുന്നത്.
നാടുകടത്താൻ പട്ടികയിൽ ഫ്രാൻസ്, ഗ്രീസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് മുന്നിൽ. ഏറ്റവും കൂടുതൽ നാടുകടത്തലുകളുടെ എണ്ണത്തിൽ ഫ്രാൻസാണ് മുന്നിൽ.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വീണ്ടും നാടുകടത്തൽ കൂടുതൽ ശക്തമാക്കി
07:24 PM Oct 05, 2022 | Deepika.com