പണ്ടു കാലത്തെ ഇന്ത്യൻ റെയിൽവേയുടെയോ കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടിന്റെയോ അവസ്ഥയിലാണ് നമ്മുടെ യൂണിവേഴ്സിറ്റികളിലെ ഇന്നത്തെ പരീക്ഷാരീതിയും ഫലപ്രഖ്യാപനവും. യൂണിവേഴ്സിറ്റികളെ സംബന്ധിച്ചിടത്തോളം നിശ്ചയിക്കപ്പെട്ട പരീക്ഷകൾ അനിശ്ചിതമായി മാറ്റി വയ്ക്കുക ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. നിശ്ചിതസമയത്ത് പരീക്ഷകൾ നടത്താൻ പറ്റാതെ അടുത്ത സെമസ്റ്ററിലെ ക്ലാസുകളുടെ സമയത്ത് കഴിഞ്ഞുപോയ സെമസ്റ്ററിലെ പരീക്ഷകൾ നടത്താൻ നിർബന്ധിതരാകുന്പോൾ സംഭവിക്കാവുന്ന താളപ്പിഴകൾ ഉൗഹിക്കാവുന്നതാണല്ലോ.
കേരളത്തിൽ എൻജിനിയറിംഗ് കോളജുകൾ പൂട്ടപ്പെടുകയും കുട്ടികൾ കേരളത്തിനു പുറത്ത് പ്രവേശനം തേടിപ്പോകുകയും ചെയ്യുന്നത് ഈ അനിശ്ചിതാവസ്ഥ കാരണമാണെന്ന് തിരിച്ചറിയണം. പരീക്ഷാ നടത്തിപ്പുപോലെ തന്നെ സ്ഥിരതയില്ലാത്ത കാര്യമാണ് ഫലപ്രഖ്യാപനവും. സമയബന്ധിതമായി പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കാൻ പറ്റാതെ പോകുന്നതുകൊണ്ട് ഇംപ്രൂവ്മെന്റ് ആവശ്യമുള്ളവർക്ക് സമയബന്ധിതമായി അത് നടത്താനോ തുടർപഠനത്തിൽ ഏർപ്പെടാനോ സാധിക്കാതെ പോകുന്നു.
സെമസ്റ്റർ സിസ്റ്റവും മൂല്യനിർണയവും
കോളജ് കരിക്കുലം സിസ്റ്റം ആഗോളനിലവാരത്തിലെത്തിക്കാനുള്ള ലക്ഷ്യത്തോടെ 2012 മുതൽ നമ്മുടെ കോളജുകളിൽ നടപ്പിലാക്കിയ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പഠനഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായിട്ടാണ് അനുഭവം. പഠിച്ച വിഷയങ്ങൾ 6 - 4 സെമസ്റ്ററുകളിലാക്കി ഇരട്ടിയാക്കി, പുറംരാജ്യത്തെ കോളജുകളിൽ പ്രവേശനത്തിനു സഹായകമാണെന്നത് ഒഴിവാക്കിയാൽ ഈ സന്പ്രദായം തികഞ്ഞ ഒരു പരാജയം തന്നെയാണ്. അനിശ്ചിതമായി നീളുന്ന പ്രവേശനപ്രക്രിയ പൂർത്തിയാകുന്നതോടെ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നു.
അടുത്ത സെമസ്റ്ററിൽ പ്രവേശിക്കാറാകുന്നതോടുകൂടി പരീക്ഷാപേപ്പർ മൂല്യനിർണയത്തിനുവേണ്ടി അധ്യാപകർ നിയോഗിക്കപ്പെടുന്പോൾ ചില ബാച്ചുകൾക്ക് അവധിയായും, ഉള്ള ബാച്ചുകളിൽ അധ്യാപകരില്ലാതെയും ഈ സെമസ്റ്ററിലെ പഠനദിനങ്ങൾ പരിമിതമാകുന്നു. മൂന്ന് വാർഷിക പരീക്ഷകളും പേപ്പർ മൂല്യനിർണയവും നടന്നിരുന്നതിനു പകരമായി ആറു സെമസ്റ്റർ പരീക്ഷകളും അതിന്റെ പേപ്പർ മൂല്യനിർണയവും നടത്തേണ്ടി വരുന്പോൾ നഷ്ടമാകുന്ന അധ്യയന ദിവസങ്ങൾ എത്രയെന്നു തിട്ടപ്പെടുത്താനാകില്ല.
ഒരു അധ്യയന വർഷത്തിൽ ആകെ ലഭിക്കുന്ന 180 പ്രവൃത്തിദിനങ്ങളിൽ പരീക്ഷാ ദിവസങ്ങൾ 30, സ്റ്റഡി ലീവ് 20, അധ്യാപകന്റെ കാഷ്വൽ ലീവ് 15, ഡ്യൂട്ടി ലീവ് 2-5, ഇതിനിടയിൽ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ, ആർട്ട് - സ്പോർട്സ് മത്സരങ്ങൾ, കേന്ദ്രീകൃത മൂല്യനിർണയത്തിനുള്ള ദിവസങ്ങൾ എന്നിങ്ങനെ നഷ്ടമാകുന്ന ദിനങ്ങൾ ഏറെയാണ്. ഈ പരിപാടികളെല്ലാം കഴിഞ്ഞ് കിട്ടുന്ന പരിമിത ദിവസങ്ങളിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനും വിദ്യാർഥികളോട് നീതി പുലർത്തി എന്നു സംതൃപ്തനാകാനും പഠിച്ച കുട്ടികൾക്ക് നന്നായി പഠിക്കാൻ സാധിച്ചു എന്നു പറയാനും സാധിക്കുമെന്ന് തോന്നുന്നില്ല. പഠനത്തോടുള്ള ഈ ലാഘവ സമീപനം കുട്ടികളെ വിശദമായ അന്വേഷണത്തിനും പഠനത്തിനും സഹായകമാകേണ്ട ലൈബ്രറികളിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരം
തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ല എന്നതാണ് പ്രമാണം. നമ്മുടെ വിദ്യാലയങ്ങളെ ശിശുസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ പേരിലും പൂർണമായ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനു വേണ്ടിയും മനഃശാസ്ത്രജ്ഞരും വിദഗ്ധരും ചേർന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ വിരുദ്ധ ഫലമാണോ പുറപ്പെടുവിക്കുന്നതെന്ന് പൊതുജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പഠനാരംഭം മുതൽ ലഘുവായ പരീക്ഷാസന്പ്രദായത്തിലൂടെയും തോൽവിയറിയാത്ത പഠനത്തിലൂടെയും വളർന്നു വരുന്ന തലമുറ മുതിർന്ന ക്ലാസുകളിൽ എത്തുന്പോൾ അനിവാര്യമായ തോൽവി അഭിമുഖീകരിക്കാൻ പറ്റാത്ത ഒരു വിഭാഗമായി മാറുന്നു. ശിക്ഷണമോ ശിക്ഷയോ പരിഹാരപ്രക്രിയകളോ ഇല്ലാതെ വളർന്നു വരുന്ന തലമുറ അനിവാര്യമായ തിരുത്തലുകൾക്ക് വിധേയമാകേണ്ടി വരുന്പോൾ ആത്മഹത്യപോലുള്ള വളരെ അപകടകരമായ പ്രവണതകളിലേക്ക് നീങ്ങുന്നത് വളരെ ആശങ്കയുളവാക്കുന്നു.
അച്ചടക്കത്തിന്റെ കാര്യത്തിൽ ഇടപെടേണ്ടി വന്നിട്ടുള്ള ഏതാനും ചില അധ്യാപകർക്ക് അറസ്റ്റ് വരിക്കേണ്ടി വരികയും പിഴ കൊടുക്കേണ്ടി വരികയും ചെയ്ത സാഹചര്യം, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ നിസംഗതയോടെ നോക്കിക്കാണുന്ന അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു എന്നും നാം തിരിച്ചറിയണം.
ഹയർസെക്കൻഡറിയും ഖാദർ കമ്മിറ്റി റിപ്പോർട്ടും
ഹയർസെക്കൻഡറി സ്കൂളുകളിലെ ഗുണനിലവാരമുയർത്തുന്നതിനുവേണ്ടി വിവിധ കമ്മീഷനുകളെ സർക്കാർ നിയോഗിച്ചിരുന്നുവെന്നത് ശുഭോദർക്കമായ വസ്തുതയാണ്. എന്നാൽ നിയോഗിക്കപ്പെട്ട ലബ്ബ കമ്മീഷനും ഖാദർ കമ്മീഷനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ക്രിയാത്മകമായ പല നിർദേശങ്ങളും നൽകി എങ്കിലും സർക്കാരിന് സാന്പത്തിക ലാഭം ഉണ്ടാക്കിയേക്കാവുന്ന ഘടനാ മാറ്റമെന്ന ഏകീകരണത്തോടു കൂടി ആ നിർദേശങ്ങളെല്ലാം അവഗണിക്കപ്പെട്ടിരിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുവേണ്ടി അധ്യാപക വിദ്യാർഥി റേഷ്യോ 1:30, 1:35 എന്നത് ദേശീയ വിദ്യാഭ്യാസനയത്തിന്റെ നിർദേശമാണെങ്കിലും 1:50 എന്ന പ്ലസ് ടു അധ്യാപക- വിദ്യാർഥി റേഷ്യോ 1:60 വരെയാക്കാൻ നിർബന്ധിക്കപ്പെടുന്പോൾ ഗുണനിലവാരം എങ്ങനെയാണ് ഉറപ്പാക്കുവാൻ സാധിക്കുക?
കാന്പസ് രാഷ്ട്രീയം
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മോഡറേഷനും മാർക്കു ദാനവും സംബന്ധിച്ച് ഈ നാളുകളിൽ ഉണ്ടായിട്ടുള്ള എല്ലാ വിവാദങ്ങളുടെയും അടിസ്ഥാനം കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരമാണെന്ന് അംഗീകരിച്ചേ മതിയാവൂ. സമാനമായതും വിദ്യാഭ്യാസ അന്തരീക്ഷം കലുഷിതമാക്കാവുന്നതുമായ സാഹചര്യങ്ങൾ കലാലയങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി നിരവധി കോടതി വിധികളിലൂടെ കലാലയ രാഷ്ട്രീയം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ വിധികളെയെല്ലാം മറികടക്കുന്നതിനുവേണ്ടി കലാലയയരാഷ്ട്രീയം നിയമപരമാക്കുന്നതിനു വേണ്ടിയുള്ള തീരുമാനവുമായി ഗവണ്മെന്റ് മുന്പോട്ടുപോകുന്നത് എത്രമാത്രം ആപത്കരമാണെന്ന് പൊതുജനം തിരിച്ചറിയണം.
പൊതുപരീക്ഷയും നിരന്തര മൂല്യനിർണയവും
കുട്ടികളുടെ മാനസിക സമ്മർദങ്ങൾ കുറയ്ക്കാൻ പരീക്ഷാസന്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ സന്പ്രദായമാണ് വാർഷിക പരീക്ഷയും അനുദിനപ്രവർത്തനങ്ങളെ വിലയിരുത്തി നിരന്തര മൂല്യനിർണയ പദ്ധതിയും. ഈ പദ്ധതി പ്രകാരം അധ്യയനവർഷത്തിൽ കുട്ടികൾ നടത്തുന്ന വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ നിരന്തര മൂല്യനിർണയത്തിനു വിധേയമാക്കി പ്രത്യേകമായ പോർട്ടുഫോളിയോ സൂക്ഷിച്ച് ക്ലാസ് പ്രമോഷന് സഹായിക്കത്തക്ക രീതിയിൽ പരീക്ഷാ സന്പ്രദായം ലഘൂകരിക്കാൻ ലക്ഷ്യം വച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിരന്തര മൂല്യനിർണയം വളരെ ഗൗരവമായി എടുക്കുകയും പോർട്ടുഫോളിയോകൾ പുനഃപരിശോധനയ്ക്കായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അത്തരം നിർദേശങ്ങളൊന്നും ഇന്നു നിലനില്ക്കുന്നില്ല. എഴുത്തു പരീക്ഷയിൽ 40-ൽ 5 ഉം 80-ൽ 10 ഉം മാർക്ക് വാങ്ങുന്ന കുട്ടി നിരന്തരമൂല്യനിർണയത്തിലൂടെ അവകാശപ്പെട്ട യഥാക്രമം10 മാർക്കും 20 മാർക്കും നേടി ജയിക്കാൻ സാധിക്കുന്ന സംവിധാനം എങ്ങനെ ഗുണനിലവാരം വർധിപ്പിക്കും?
സ്കൂളുകളിലെ നിരന്തര മൂല്യനിർണയവും കോളജുകളിലെ ഇന്റേണൽ അസസ്മെന്റും മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്പോഴും കൂടുതൽ വ്യക്ത്യധിഷ്ഠിതമാകുന്പോഴും പരീക്ഷാസന്പ്രദായത്തിന്റെ അന്തഃസത്തയാണ് ക്രമേണ ഇല്ലാതാകുന്നത്.
(അവസാനിച്ചു)
ഗുണനിലവാരം കുറയുന്ന വിദ്യാഭ്യാസം -2 / ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)
കേരളത്തിൽ എൻജിനിയറിംഗ് കോളജുകൾ പൂട്ടപ്പെടുകയും കുട്ടികൾ കേരളത്തിനു പുറത്ത് പ്രവേശനം തേടിപ്പോകുകയും ചെയ്യുന്നത് ഈ അനിശ്ചിതാവസ്ഥ കാരണമാണെന്ന് തിരിച്ചറിയണം. പരീക്ഷാ നടത്തിപ്പുപോലെ തന്നെ സ്ഥിരതയില്ലാത്ത കാര്യമാണ് ഫലപ്രഖ്യാപനവും. സമയബന്ധിതമായി പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കാൻ പറ്റാതെ പോകുന്നതുകൊണ്ട് ഇംപ്രൂവ്മെന്റ് ആവശ്യമുള്ളവർക്ക് സമയബന്ധിതമായി അത് നടത്താനോ തുടർപഠനത്തിൽ ഏർപ്പെടാനോ സാധിക്കാതെ പോകുന്നു.
സെമസ്റ്റർ സിസ്റ്റവും മൂല്യനിർണയവും
കോളജ് കരിക്കുലം സിസ്റ്റം ആഗോളനിലവാരത്തിലെത്തിക്കാനുള്ള ലക്ഷ്യത്തോടെ 2012 മുതൽ നമ്മുടെ കോളജുകളിൽ നടപ്പിലാക്കിയ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പഠനഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായിട്ടാണ് അനുഭവം. പഠിച്ച വിഷയങ്ങൾ 6 - 4 സെമസ്റ്ററുകളിലാക്കി ഇരട്ടിയാക്കി, പുറംരാജ്യത്തെ കോളജുകളിൽ പ്രവേശനത്തിനു സഹായകമാണെന്നത് ഒഴിവാക്കിയാൽ ഈ സന്പ്രദായം തികഞ്ഞ ഒരു പരാജയം തന്നെയാണ്. അനിശ്ചിതമായി നീളുന്ന പ്രവേശനപ്രക്രിയ പൂർത്തിയാകുന്നതോടെ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നു.
അടുത്ത സെമസ്റ്ററിൽ പ്രവേശിക്കാറാകുന്നതോടുകൂടി പരീക്ഷാപേപ്പർ മൂല്യനിർണയത്തിനുവേണ്ടി അധ്യാപകർ നിയോഗിക്കപ്പെടുന്പോൾ ചില ബാച്ചുകൾക്ക് അവധിയായും, ഉള്ള ബാച്ചുകളിൽ അധ്യാപകരില്ലാതെയും ഈ സെമസ്റ്ററിലെ പഠനദിനങ്ങൾ പരിമിതമാകുന്നു. മൂന്ന് വാർഷിക പരീക്ഷകളും പേപ്പർ മൂല്യനിർണയവും നടന്നിരുന്നതിനു പകരമായി ആറു സെമസ്റ്റർ പരീക്ഷകളും അതിന്റെ പേപ്പർ മൂല്യനിർണയവും നടത്തേണ്ടി വരുന്പോൾ നഷ്ടമാകുന്ന അധ്യയന ദിവസങ്ങൾ എത്രയെന്നു തിട്ടപ്പെടുത്താനാകില്ല.
ഒരു അധ്യയന വർഷത്തിൽ ആകെ ലഭിക്കുന്ന 180 പ്രവൃത്തിദിനങ്ങളിൽ പരീക്ഷാ ദിവസങ്ങൾ 30, സ്റ്റഡി ലീവ് 20, അധ്യാപകന്റെ കാഷ്വൽ ലീവ് 15, ഡ്യൂട്ടി ലീവ് 2-5, ഇതിനിടയിൽ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ, ആർട്ട് - സ്പോർട്സ് മത്സരങ്ങൾ, കേന്ദ്രീകൃത മൂല്യനിർണയത്തിനുള്ള ദിവസങ്ങൾ എന്നിങ്ങനെ നഷ്ടമാകുന്ന ദിനങ്ങൾ ഏറെയാണ്. ഈ പരിപാടികളെല്ലാം കഴിഞ്ഞ് കിട്ടുന്ന പരിമിത ദിവസങ്ങളിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനും വിദ്യാർഥികളോട് നീതി പുലർത്തി എന്നു സംതൃപ്തനാകാനും പഠിച്ച കുട്ടികൾക്ക് നന്നായി പഠിക്കാൻ സാധിച്ചു എന്നു പറയാനും സാധിക്കുമെന്ന് തോന്നുന്നില്ല. പഠനത്തോടുള്ള ഈ ലാഘവ സമീപനം കുട്ടികളെ വിശദമായ അന്വേഷണത്തിനും പഠനത്തിനും സഹായകമാകേണ്ട ലൈബ്രറികളിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരം
തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ല എന്നതാണ് പ്രമാണം. നമ്മുടെ വിദ്യാലയങ്ങളെ ശിശുസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ പേരിലും പൂർണമായ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനു വേണ്ടിയും മനഃശാസ്ത്രജ്ഞരും വിദഗ്ധരും ചേർന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ വിരുദ്ധ ഫലമാണോ പുറപ്പെടുവിക്കുന്നതെന്ന് പൊതുജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പഠനാരംഭം മുതൽ ലഘുവായ പരീക്ഷാസന്പ്രദായത്തിലൂടെയും തോൽവിയറിയാത്ത പഠനത്തിലൂടെയും വളർന്നു വരുന്ന തലമുറ മുതിർന്ന ക്ലാസുകളിൽ എത്തുന്പോൾ അനിവാര്യമായ തോൽവി അഭിമുഖീകരിക്കാൻ പറ്റാത്ത ഒരു വിഭാഗമായി മാറുന്നു. ശിക്ഷണമോ ശിക്ഷയോ പരിഹാരപ്രക്രിയകളോ ഇല്ലാതെ വളർന്നു വരുന്ന തലമുറ അനിവാര്യമായ തിരുത്തലുകൾക്ക് വിധേയമാകേണ്ടി വരുന്പോൾ ആത്മഹത്യപോലുള്ള വളരെ അപകടകരമായ പ്രവണതകളിലേക്ക് നീങ്ങുന്നത് വളരെ ആശങ്കയുളവാക്കുന്നു.
അച്ചടക്കത്തിന്റെ കാര്യത്തിൽ ഇടപെടേണ്ടി വന്നിട്ടുള്ള ഏതാനും ചില അധ്യാപകർക്ക് അറസ്റ്റ് വരിക്കേണ്ടി വരികയും പിഴ കൊടുക്കേണ്ടി വരികയും ചെയ്ത സാഹചര്യം, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ നിസംഗതയോടെ നോക്കിക്കാണുന്ന അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു എന്നും നാം തിരിച്ചറിയണം.
ഹയർസെക്കൻഡറിയും ഖാദർ കമ്മിറ്റി റിപ്പോർട്ടും
ഹയർസെക്കൻഡറി സ്കൂളുകളിലെ ഗുണനിലവാരമുയർത്തുന്നതിനുവേണ്ടി വിവിധ കമ്മീഷനുകളെ സർക്കാർ നിയോഗിച്ചിരുന്നുവെന്നത് ശുഭോദർക്കമായ വസ്തുതയാണ്. എന്നാൽ നിയോഗിക്കപ്പെട്ട ലബ്ബ കമ്മീഷനും ഖാദർ കമ്മീഷനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ക്രിയാത്മകമായ പല നിർദേശങ്ങളും നൽകി എങ്കിലും സർക്കാരിന് സാന്പത്തിക ലാഭം ഉണ്ടാക്കിയേക്കാവുന്ന ഘടനാ മാറ്റമെന്ന ഏകീകരണത്തോടു കൂടി ആ നിർദേശങ്ങളെല്ലാം അവഗണിക്കപ്പെട്ടിരിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുവേണ്ടി അധ്യാപക വിദ്യാർഥി റേഷ്യോ 1:30, 1:35 എന്നത് ദേശീയ വിദ്യാഭ്യാസനയത്തിന്റെ നിർദേശമാണെങ്കിലും 1:50 എന്ന പ്ലസ് ടു അധ്യാപക- വിദ്യാർഥി റേഷ്യോ 1:60 വരെയാക്കാൻ നിർബന്ധിക്കപ്പെടുന്പോൾ ഗുണനിലവാരം എങ്ങനെയാണ് ഉറപ്പാക്കുവാൻ സാധിക്കുക?
കാന്പസ് രാഷ്ട്രീയം
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മോഡറേഷനും മാർക്കു ദാനവും സംബന്ധിച്ച് ഈ നാളുകളിൽ ഉണ്ടായിട്ടുള്ള എല്ലാ വിവാദങ്ങളുടെയും അടിസ്ഥാനം കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരമാണെന്ന് അംഗീകരിച്ചേ മതിയാവൂ. സമാനമായതും വിദ്യാഭ്യാസ അന്തരീക്ഷം കലുഷിതമാക്കാവുന്നതുമായ സാഹചര്യങ്ങൾ കലാലയങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി നിരവധി കോടതി വിധികളിലൂടെ കലാലയ രാഷ്ട്രീയം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ വിധികളെയെല്ലാം മറികടക്കുന്നതിനുവേണ്ടി കലാലയയരാഷ്ട്രീയം നിയമപരമാക്കുന്നതിനു വേണ്ടിയുള്ള തീരുമാനവുമായി ഗവണ്മെന്റ് മുന്പോട്ടുപോകുന്നത് എത്രമാത്രം ആപത്കരമാണെന്ന് പൊതുജനം തിരിച്ചറിയണം.
പൊതുപരീക്ഷയും നിരന്തര മൂല്യനിർണയവും
കുട്ടികളുടെ മാനസിക സമ്മർദങ്ങൾ കുറയ്ക്കാൻ പരീക്ഷാസന്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ സന്പ്രദായമാണ് വാർഷിക പരീക്ഷയും അനുദിനപ്രവർത്തനങ്ങളെ വിലയിരുത്തി നിരന്തര മൂല്യനിർണയ പദ്ധതിയും. ഈ പദ്ധതി പ്രകാരം അധ്യയനവർഷത്തിൽ കുട്ടികൾ നടത്തുന്ന വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ നിരന്തര മൂല്യനിർണയത്തിനു വിധേയമാക്കി പ്രത്യേകമായ പോർട്ടുഫോളിയോ സൂക്ഷിച്ച് ക്ലാസ് പ്രമോഷന് സഹായിക്കത്തക്ക രീതിയിൽ പരീക്ഷാ സന്പ്രദായം ലഘൂകരിക്കാൻ ലക്ഷ്യം വച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിരന്തര മൂല്യനിർണയം വളരെ ഗൗരവമായി എടുക്കുകയും പോർട്ടുഫോളിയോകൾ പുനഃപരിശോധനയ്ക്കായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അത്തരം നിർദേശങ്ങളൊന്നും ഇന്നു നിലനില്ക്കുന്നില്ല. എഴുത്തു പരീക്ഷയിൽ 40-ൽ 5 ഉം 80-ൽ 10 ഉം മാർക്ക് വാങ്ങുന്ന കുട്ടി നിരന്തരമൂല്യനിർണയത്തിലൂടെ അവകാശപ്പെട്ട യഥാക്രമം10 മാർക്കും 20 മാർക്കും നേടി ജയിക്കാൻ സാധിക്കുന്ന സംവിധാനം എങ്ങനെ ഗുണനിലവാരം വർധിപ്പിക്കും?
സ്കൂളുകളിലെ നിരന്തര മൂല്യനിർണയവും കോളജുകളിലെ ഇന്റേണൽ അസസ്മെന്റും മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്പോഴും കൂടുതൽ വ്യക്ത്യധിഷ്ഠിതമാകുന്പോഴും പരീക്ഷാസന്പ്രദായത്തിന്റെ അന്തഃസത്തയാണ് ക്രമേണ ഇല്ലാതാകുന്നത്.
(അവസാനിച്ചു)
ഗുണനിലവാരം കുറയുന്ന വിദ്യാഭ്യാസം -2 / ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)