കുവൈറ്റ്: രാജ്യത്തെ ഫുഡ് ഡെലിവറി സർവീസുകൾക്ക് പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വന്നു . പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി കൂടുതൽ സമയംപരിധി രാജ്യത്തെ ഫുഡ് ഡെലിവറി കന്പനികൾ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുന്നൊരുക്കം നടത്താതെ പരിഷ്കരണം നടത്തുന്നത് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കന്പനികൾ ആശങ്ക പ്രകടിപ്പിച്ചു.
തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഭക്ഷണ വിതരണ കന്പനികളേയും ഹോട്ടൽ മേഖലയുമാണ്. നിയമം പ്രാബല്യത്തിൽ വന്നതോടെ ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ ഡ്രൈവർമാർക്കും ഹെൽത്ത് കാർഡ് നിബന്ധമായി. ഡ്രൈവർമാർ ഭക്ഷണം വിതരണം ചെയ്യുന്ന കന്പനിയുടെ സ്പോണ്സർഷിപ്പിൽ ആയിരിക്കണം, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഡെലിവറി വാഹനങ്ങളിൽ കന്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം, ഡെലിവറി ചെയ്യുന്ന ആൾ യൂണിഫോമിൽ ആയിരിക്കണം എന്നിവയാണ് പെരുമാറ്റച്ചട്ടത്തിലെ മറ്റു നിബന്ധനകൾ.
ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ ഡെലിവറി ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിബന്ധന ബാധകമാണ്. തൊഴിലാളി ക്ഷാമത്തെ തുടർന്ന് നിരവധി കന്പനികൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാനുളളതെന്ന് ഫെഡറേഷൻ ഓഫ് ഡെലിവറി കന്പനി യുണിയൻ മേധാവി ഇബ്രാഹിം അൽ തുവൈജി പറഞ്ഞു.
നിലവിൽ ഒരു തൊഴിലാളിക്ക് ഹെൽത്ത് കാർഡ് ലഭിക്കുവാൻ രണ്ടാഴ്ചയോളമാണ് സമയം എടുക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിയമ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് അടുത്ത വർഷം ആദ്യത്തിലേക്ക് മാറ്റിവെക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ പെരുമാറ്റച്ചട്ടത്തിലെ നിർദേശങ്ങൾ കർശനമായിപാലിക്കണമെന്നു കന്പനി ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു, നിബന്ധനകൾ ലംഘിക്കുന്ന കന്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഭക്ഷണ വിതരണ കന്പനികളേയും ഹോട്ടൽ മേഖലയുമാണ്. നിയമം പ്രാബല്യത്തിൽ വന്നതോടെ ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ ഡ്രൈവർമാർക്കും ഹെൽത്ത് കാർഡ് നിബന്ധമായി. ഡ്രൈവർമാർ ഭക്ഷണം വിതരണം ചെയ്യുന്ന കന്പനിയുടെ സ്പോണ്സർഷിപ്പിൽ ആയിരിക്കണം, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഡെലിവറി വാഹനങ്ങളിൽ കന്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം, ഡെലിവറി ചെയ്യുന്ന ആൾ യൂണിഫോമിൽ ആയിരിക്കണം എന്നിവയാണ് പെരുമാറ്റച്ചട്ടത്തിലെ മറ്റു നിബന്ധനകൾ.
ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ ഡെലിവറി ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിബന്ധന ബാധകമാണ്. തൊഴിലാളി ക്ഷാമത്തെ തുടർന്ന് നിരവധി കന്പനികൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാനുളളതെന്ന് ഫെഡറേഷൻ ഓഫ് ഡെലിവറി കന്പനി യുണിയൻ മേധാവി ഇബ്രാഹിം അൽ തുവൈജി പറഞ്ഞു.
നിലവിൽ ഒരു തൊഴിലാളിക്ക് ഹെൽത്ത് കാർഡ് ലഭിക്കുവാൻ രണ്ടാഴ്ചയോളമാണ് സമയം എടുക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിയമ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് അടുത്ത വർഷം ആദ്യത്തിലേക്ക് മാറ്റിവെക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ പെരുമാറ്റച്ചട്ടത്തിലെ നിർദേശങ്ങൾ കർശനമായിപാലിക്കണമെന്നു കന്പനി ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു, നിബന്ധനകൾ ലംഘിക്കുന്ന കന്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.