കുവൈറ്റ് സിറ്റി: പ്രവാസികൾക്കും കുവൈറ്റി ജനതയ്ക്കും പുത്തൻ പ്രതീക്ഷയുമായി ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച വോട്ടിംഗ്. കുവൈറ്റിലെ അഞ്ചു മണ്ഡലങ്ങളിൽ നിന്ന് 50 ജനപ്രതിനിധികളെ തെരഞ്ഞെടുത്ത ഇന്നലെ നടന്ന വോട്ടെടുപ്പിൽ പതിവിലേറെ ആവേശത്തോടെയാണു സ്ത്രീകളും യുവജനങ്ങളും അടക്കമുള്ളവർ വോട്ടു രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിൽ നടന്ന വോട്ടെടുപ്പു സമാധാനപരമായിരുന്നു. ഫലപ്രഖ്യാപനം രാത്രി വൈകി നടക്കും.
രാജ്യത്തെ 118 പോളിംഗ് സ്റ്റേഷനുകളിലും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ വോട്ടർമാരെത്തി. ആകെയുള്ള 305 സ്ഥാനാർഥികളിൽ 27 പേർ വനിതകളാണ്. 21 വയസു പൂർത്തിയായ എല്ലാ കുവൈറ്റി പൗരന്മാർക്കും വോട്ടവകാശമുണ്ട്. ആകെ 7,95,911 വോട്ടർമാരാണുള്ളത്. 70 ശതമാനം വരുന്ന വിദേശ ജോലിക്കാർക്ക് വോട്ടെടുപ്പിൽ പങ്കാളിത്തമില്ല.
ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ വോട്ടർമാരാണ് ഓരോ മണ്ഡലത്തിലുമുള്ളത്. അഞ്ചു മണ്ഡലങ്ങളിലും 47 മുതൽ 82 വരെ സ്ഥാനാർഥികളാണു ജനവിധി തേടിയത്. രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരമില്ല.
രാജ്യത്തെ 118 പോളിംഗ് സ്റ്റേഷനുകളിലും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ വോട്ടർമാരെത്തി. ആകെയുള്ള 305 സ്ഥാനാർഥികളിൽ 27 പേർ വനിതകളാണ്. 21 വയസു പൂർത്തിയായ എല്ലാ കുവൈറ്റി പൗരന്മാർക്കും വോട്ടവകാശമുണ്ട്. ആകെ 7,95,911 വോട്ടർമാരാണുള്ളത്. 70 ശതമാനം വരുന്ന വിദേശ ജോലിക്കാർക്ക് വോട്ടെടുപ്പിൽ പങ്കാളിത്തമില്ല.
ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ വോട്ടർമാരാണ് ഓരോ മണ്ഡലത്തിലുമുള്ളത്. അഞ്ചു മണ്ഡലങ്ങളിലും 47 മുതൽ 82 വരെ സ്ഥാനാർഥികളാണു ജനവിധി തേടിയത്. രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരമില്ല.