റിയാദ് : നിയമക്കുരുക്കിൽ അകപ്പെട്ട് എട്ടു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തൃശൂർ ചാലക്കുടി സ്വദേശി ജോജോ ജോസ് ഒടുവിൽ നാട്ടിലേക്ക്.
റിയാദിലെ തക്കസൂസിയിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി ഒരു സ്വകാര്യ കന്പനിയിൽ പ്ലംബിംഗ്് ജോലി ചെയ്ത് വരികയായിരുന്ന ജോജോ ജോസിനെ കന്പനി അകാരണമായി ഉറൂബാക്കുകയായിരുന്നു, തുടർന്ന് നിയമവശങ്ങൾ അറിയാത്തതിനാൽ മൂന്ന് വർഷത്തോളം ആ കന്പനിയിൽ തന്നെ ജോലി ചെയ്യതിരുന്നു.
സൗദി സർക്കാർ തൊഴിൽ നിയമം കർക്കശമാക്കിയതോടെ കന്പനി ജോജോയെ കൈയ്യൊഴിഞ്ഞു. അതിനു ശേഷം അഞ്ചു വർഷത്തോളം സുഹൃത്തുക്കളുടെ സഹായത്താൽ ചെറിയ ജോലികൾ ചെയ്തു വരികയായിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തളർത്തിയ ജോജോ ജോസിന്റെ ദയനീയ അവസ്ഥ മനസിലാക്കിയ സുഹൃത്തുക്കൾ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് അടിക്കാനുള്ള രേഖകൾ തയാറാക്കി നൽകി.
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളി ജീവകാരുണ്യ വിഭാഗത്തോടും, ഇന്ത്യൻ എംബസിയോടും, കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരോടുമുള്ള നന്ദി പങ്കുവെച്ചാണ് ജോജോ ജോസ് കഴിഞ്ഞ നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലെ തക്കസൂസിയിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി ഒരു സ്വകാര്യ കന്പനിയിൽ പ്ലംബിംഗ്് ജോലി ചെയ്ത് വരികയായിരുന്ന ജോജോ ജോസിനെ കന്പനി അകാരണമായി ഉറൂബാക്കുകയായിരുന്നു, തുടർന്ന് നിയമവശങ്ങൾ അറിയാത്തതിനാൽ മൂന്ന് വർഷത്തോളം ആ കന്പനിയിൽ തന്നെ ജോലി ചെയ്യതിരുന്നു.
സൗദി സർക്കാർ തൊഴിൽ നിയമം കർക്കശമാക്കിയതോടെ കന്പനി ജോജോയെ കൈയ്യൊഴിഞ്ഞു. അതിനു ശേഷം അഞ്ചു വർഷത്തോളം സുഹൃത്തുക്കളുടെ സഹായത്താൽ ചെറിയ ജോലികൾ ചെയ്തു വരികയായിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തളർത്തിയ ജോജോ ജോസിന്റെ ദയനീയ അവസ്ഥ മനസിലാക്കിയ സുഹൃത്തുക്കൾ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് അടിക്കാനുള്ള രേഖകൾ തയാറാക്കി നൽകി.
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളി ജീവകാരുണ്യ വിഭാഗത്തോടും, ഇന്ത്യൻ എംബസിയോടും, കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരോടുമുള്ള നന്ദി പങ്കുവെച്ചാണ് ജോജോ ജോസ് കഴിഞ്ഞ നാട്ടിലേക്ക് മടങ്ങിയത്.