ഡബ്ലിൻ : പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധി നേരിടാൻ അയർലൻഡിൽ ധനമന്ത്രി പാസ്കൽ ഡോനോഹൂ ജനക്ഷേമ ബഡ്ജറ്റ് അവതരിപ്പിച്ചു. സമസ്ത മേഖലകളിലും ഉന്നമനം ലക്ഷ്യമാക്കി ജീവിതച്ചെലവുകൾ ലഘൂകരിക്കാൻ ഉതകുന്ന തരത്തിലാണ് 2023 ബഡ്ജറ്റ് .
കൂടിയ ഇൻകം ടാക്സിലേക്കുള്ള എൻട്രി പോയിന്റ് നാൽപ്പതിനായിരം യൂറോയിലേക്കു ഉയർത്തൽ, ചൈൽഡ് ബെനിഫിറ് ഇരട്ടിയാക്കൽ , തേർഡ് ലെവൽ കോളേജ് ഫീസിൽ 1500 യൂറോ കുറയ്ക്കൽ , എല്ലാ വീട്ടുകാർക്കും മൂന്നു ഗഡുക്കളായി 600 യൂറോ ഇലെക്ട്രിസിറ്റി ക്രെഡിറ്റ് , സോഷ്യൽ വെൽഫെയർ പേയ്മെന്റ് ഉയർത്തൽ , 500 യൂറോ റെന്റ് ടാക്സ് ക്രെഡിറ്റ് , ചൈൽഡ് കെയർ ഫീസ് കുറയ്ക്കൽ , പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സൗജന്യമാക്കൽ, സൂസി ഗ്രാൻഡ് ഉയർത്തൽ, ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ തുക വകയിരുത്താൻ തുടങ്ങിയവയാണ് പ്രധാന ബഡ്ജറ്റ് നിർദേശങ്ങൾ.
ബ്രെക്സിറ്റ് , കോവിഡ് , യുക്രെയ്ൻ യുദ്ധം തുടങ്ങിയവയടക്കം രാജ്യത്തെ ജനങ്ങൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരമെന്നോണമാണ് ഇത്തരത്തിൽ ’കോസ്റ്റ ഓഫ് ലിവിംഗ് ’ ബഡ്ജറ്റ് അവതരിപ്പിച്ചതെന്നു ധനമന്ത്രി വ്യക്തമാക്കി. പണപ്പെരുപ്പം എട്ടര ശതമാനത്തിൽ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അയർലൻഡിൽ ജനക്ഷേമ ബഡ്ജറ്റ്
04:17 AM Sep 28, 2022 | Deepika.com