പ്ലാനോ (ഡാളസ്): ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിനു ഇറാനിയൻ വംശജർ പങ്കെടുത്ത പ്രതിഷേധം ഡാളസിൽ നടന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനിൽ സർക്കാരിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്ലാനോയിൽ സ്ഥിതി ചെയ്യുന്ന ഡാളസ് മോർണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്.
ഇറാനിലെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അസീസി പറഞ്ഞു. ഇറാൻ ഗവണ്മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരെയും സംഘാടകരിലൊരാളായ ഷ ഹാസി അഭിനന്ദിച്ചു. പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ അണിനിരന്നിരുന്നു.
പി.പി. ചെറിയാൻ
പ്ലാനോയിൽ സ്ഥിതി ചെയ്യുന്ന ഡാളസ് മോർണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്.
ഇറാനിലെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അസീസി പറഞ്ഞു. ഇറാൻ ഗവണ്മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരെയും സംഘാടകരിലൊരാളായ ഷ ഹാസി അഭിനന്ദിച്ചു. പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ അണിനിരന്നിരുന്നു.
പി.പി. ചെറിയാൻ