പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണു നാം ജീവിക്കുന്നത്. പഠന വൈകല്യമെന്ന വിദ്യാഭ്യാസ പ്രശ്നത്തെ ശാസ്ത്രീയമായി തന്നെ മറികടക്കുന്നതിനുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുന്ന വിദ്യാഭ്യാസ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കലാലയങ്ങൾ സാക്ഷര കേരളത്തിൽ തന്നെ ഇരുനൂറിലധികമുണ്ട്.
പഠന വൈകല്യത്തോടൊപ്പം അധ്യാപനവൈകല്യവും ഒരു സാമൂഹ്യ വിപത്താകുന്ന കാലഘട്ടത്തിനു സാക്ഷികളാണ് ഇവിടത്തെ പൊതു സമൂഹം. ഇന്നും കോടതി നടപടികൾ തുടർന്നുകൊണ്ടിരിക്കുന്ന തൃശൂർ പാമ്പാടി എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണമുയർത്തിയ ദുരൂഹത ഈ വിപത്തിന്റെ സാമൂഹിക മാനങ്ങളിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നേരത്തേ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും ഈയടുത്ത ദിവസങ്ങളിൽ മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത മലയാളിവിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പിലുള്ള അധ്യാപകരുടെ പേരുകളും ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ടതാണ്. തമിഴ്നാട്ടിലെ ഭാരതിദാസൻ സർവകലാശാലയിലെ രണ്ടാം വർഷ ഇന്റഗ്രേറ്റഡ് എംഎസ് സി ബിരുദ വിദ്യാർഥിയായ യുവത ഈയിടെ നടത്തിയ ആത്മഹത്യാശ്രമത്തിന്റെ മൂലകാരണമായി റിപ്പോർട്ട് ചെയ്തിരിക്കുന്നതും അവിടുത്തെ അധ്യാപകരുടെ മാനസിക പീഡനമാണ്.
ഇന്റേണൽ മാർക്കിന്റെയും റിക്കാർഡിന്റെയും പ്രായോഗിക പരീക്ഷയുടെയും പേരിൽ ഓരോ വർഷവും സർവകലാശാലകളിൽ കുമിഞ്ഞുകൂടുന്ന വിദ്യാർഥികളുടെ പരാതികളിൽ ശരിയുടെ നീതി പേറുന്നവ കണക്കിലെടുത്താൽപ്പോലും എണ്ണം വളരെ കൂടി വരുന്നുണ്ടെന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാൽ അധ്യാപനവൈകല്യത്തിന്റെ ഇരകളുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു.
അധ്യാപനവൈകല്യത്തിന്റെ പ്രകടമായ ഉദാഹരണമാണ് ചുരുക്കം ചില അധ്യാപകരെയെങ്കിലും ബാധിച്ചിരിക്കുന്ന നിസംഗത. അവിടെയെന്തെങ്കിലും നടക്കട്ടെ; ഞാനെന്തിന് അതിൽ തലയിട്ട് പൊല്ലാപ്പിലാകണം എന്നു ചിന്തിക്കുന്ന അധ്യാപകരുടെ എണ്ണം കൂടിവരുന്നു. വിദ്യാർഥിയുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മടി കാണിക്കുന്ന, വിദ്യാർഥികളിലെ മൊബൈൽ ദുരുപയോഗം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന, കോപ്പിയടി കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഈ നിസംഗത ഇന്ന് അധ്യാപക സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. വിദ്യാർഥികളുടെ മാനസികമാനുഷിക പ്രശ്നങ്ങളിൽ ഉത്തരവാദിത്വ ബോധത്തോടെ ഇടപെടേണ്ട അധ്യാപക സമൂഹം നിസംഗതയുടെ പേരിൽ ഈ ദൗത്യത്തിൽ നിന്നു പിൻവലിഞ്ഞാലുള്ള ബാധ്യത ക്രിയാത്മകമായേറ്റെടുക്കാൻ സമൂഹത്തിൽ വേറെയാളുകളില്ലെന്ന യാഥാർഥ്യം മനസിലാക്കാതെ പോകരുത്.
കപട സദാചാരബോധം ഈ കാലഘട്ടത്തിൽ ചുരുക്കം ചില സ്റ്റാഫ് മുറികളെയെങ്കിലും ബാധിച്ചിരിക്കുന്ന വൈകല്യമാണ്. ജാതീയബോധം വച്ചു പുലർത്തുന്നതും വൈകല്യം തന്നെ. തുല്യനീതിയും സമത്വവും പഠനാന്തരീക്ഷത്തിൽ സ്വായത്തമാക്കേണ്ട വിദ്യാർഥി തലമുറ പക്വതയില്ലാത്ത അധ്യാപകരിൽ നിന്നു നേടുന്ന ശീലങ്ങൾ സമൂഹത്തിൽ ഉതപ്പുണ്ടാക്കുമെന്നത് നിസ്തർക്കമല്ലേ?
അധികാര വടംവലികൾ
അധ്യാപകർ തമ്മിലുള്ള വടംവലികളും ശീതസമരങ്ങളും പല കലാലയങ്ങളിലും വിദ്യാർഥികൾക്കിടയിലും നിശബ്ദമായതും ശബ്ദമുഖരിതമായതുമായ അന്തരീക്ഷമുണ്ടാക്കാറുണ്ട്. സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയും സ്ഥാപിത ലക്ഷ്യങ്ങൾക്കു വേണ്ടിയും നൈതികത ലവലേശമില്ലാതെ, വൈരനിര്യാതന ബുദ്ധിയോടെ സ്വജനപക്ഷപാതം കാണിക്കുന്നയാളുകൾ ന്യൂനപക്ഷമെങ്കിലും അധ്യാപകർക്കിടയിലുണ്ട്. ഈ ന്യൂനപക്ഷത്തേയും അതു തീർക്കുന്ന അന്തരീക്ഷത്തേയും കണ്ടു വളരുന്ന പുതുതലമുറയുടെ ചിന്താധാരകളേയും പ്രവർത്തന മണ്ഡലങ്ങളേയും ഇവർ പരോക്ഷമായെങ്കിലും മലീമസമാക്കുന്നില്ലേ?
യാഥാർഥ്യം ഉൾക്കൊള്ളുന്ന സ്വത്വബോധമുള്ള അധ്യാപകരെയാണ് സമൂഹം ആഗ്രഹിക്കുന്നതും വിദ്യാർഥികൾ പ്രതീക്ഷിക്കുന്നതും എന്ന വസ്തുത അധ്യാപകർ മനസിലാക്കുകയാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി. അതിന് വിദ്യാർഥികളിലേയ്ക്കും അവരുടെ പ്രശ്നങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ അവർക്കാകണം. വിദ്യാഭ്യാസമെന്നത് ഒരു മൂല്യവർധിത വസ്തുവാണെന്ന വിദ്യാർഥിയുടേയും മാതാപിതാക്കളുടെയും ഗുണഭോക്തൃ നയം മനസിലാക്കി, അതിനനുസൃതമായ അധ്യാപന രീതികൾ ക്രിയാത്മകമായി പരീക്ഷിക്കാനും അതിൽ വിജയം വരിക്കാനുമുള്ള വൈഭവം ഉണ്ടാക്കിയെടുക്കുകയെന്നത് വെല്ലുവിളി തന്നെയാണ്.
വ്യവസ്ഥാപിത പാരമ്പര്യരീതിയിൽ നിന്നു മാറിയുള്ളതും വ്യത്യസ്തവും വ്യതിരിക്തവുമായ അധ്യാപന രീതിയിലേയ്ക്കുള്ള മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിൽ കാലൂന്നി വിമർശനാത്മക ബോധന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ബോധന രീതിയുടെ അകമ്പടിയോടെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ആർജിച്ചെടുക്കാനും അങ്ങിനെ തുല്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്താനും അവർ മുൻകൈയെടുക്കണം.
അധ്യാപകരിലെ ബഹുഭൂരിപക്ഷവും നൻമയുടെയും നീതിയുടെയും ശരിയുടെയും പക്ഷത്തു തന്നെയാണ്. അതു കൊണ്ട്, ഇത് വിദ്യാഭ്യാസ മേഖല നേരിടുന്ന ഒരു പൊതു പ്രശ്നമായി അവതരിപ്പിക്കാനാകില്ല. എങ്കിലും, ചെറു ന്യൂനപക്ഷം അധ്യാപകരെ ബാധിച്ചിരിക്കുന്ന നിസംഗതയുടെ പ്രശ്നങ്ങൾ തിരുത്തപ്പെടണം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
പഠന വൈകല്യത്തോടൊപ്പം അധ്യാപനവൈകല്യവും ഒരു സാമൂഹ്യ വിപത്താകുന്ന കാലഘട്ടത്തിനു സാക്ഷികളാണ് ഇവിടത്തെ പൊതു സമൂഹം. ഇന്നും കോടതി നടപടികൾ തുടർന്നുകൊണ്ടിരിക്കുന്ന തൃശൂർ പാമ്പാടി എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണമുയർത്തിയ ദുരൂഹത ഈ വിപത്തിന്റെ സാമൂഹിക മാനങ്ങളിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നേരത്തേ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും ഈയടുത്ത ദിവസങ്ങളിൽ മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത മലയാളിവിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പിലുള്ള അധ്യാപകരുടെ പേരുകളും ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ടതാണ്. തമിഴ്നാട്ടിലെ ഭാരതിദാസൻ സർവകലാശാലയിലെ രണ്ടാം വർഷ ഇന്റഗ്രേറ്റഡ് എംഎസ് സി ബിരുദ വിദ്യാർഥിയായ യുവത ഈയിടെ നടത്തിയ ആത്മഹത്യാശ്രമത്തിന്റെ മൂലകാരണമായി റിപ്പോർട്ട് ചെയ്തിരിക്കുന്നതും അവിടുത്തെ അധ്യാപകരുടെ മാനസിക പീഡനമാണ്.
ഇന്റേണൽ മാർക്കിന്റെയും റിക്കാർഡിന്റെയും പ്രായോഗിക പരീക്ഷയുടെയും പേരിൽ ഓരോ വർഷവും സർവകലാശാലകളിൽ കുമിഞ്ഞുകൂടുന്ന വിദ്യാർഥികളുടെ പരാതികളിൽ ശരിയുടെ നീതി പേറുന്നവ കണക്കിലെടുത്താൽപ്പോലും എണ്ണം വളരെ കൂടി വരുന്നുണ്ടെന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാൽ അധ്യാപനവൈകല്യത്തിന്റെ ഇരകളുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു.
അധ്യാപനവൈകല്യത്തിന്റെ പ്രകടമായ ഉദാഹരണമാണ് ചുരുക്കം ചില അധ്യാപകരെയെങ്കിലും ബാധിച്ചിരിക്കുന്ന നിസംഗത. അവിടെയെന്തെങ്കിലും നടക്കട്ടെ; ഞാനെന്തിന് അതിൽ തലയിട്ട് പൊല്ലാപ്പിലാകണം എന്നു ചിന്തിക്കുന്ന അധ്യാപകരുടെ എണ്ണം കൂടിവരുന്നു. വിദ്യാർഥിയുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മടി കാണിക്കുന്ന, വിദ്യാർഥികളിലെ മൊബൈൽ ദുരുപയോഗം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന, കോപ്പിയടി കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഈ നിസംഗത ഇന്ന് അധ്യാപക സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. വിദ്യാർഥികളുടെ മാനസികമാനുഷിക പ്രശ്നങ്ങളിൽ ഉത്തരവാദിത്വ ബോധത്തോടെ ഇടപെടേണ്ട അധ്യാപക സമൂഹം നിസംഗതയുടെ പേരിൽ ഈ ദൗത്യത്തിൽ നിന്നു പിൻവലിഞ്ഞാലുള്ള ബാധ്യത ക്രിയാത്മകമായേറ്റെടുക്കാൻ സമൂഹത്തിൽ വേറെയാളുകളില്ലെന്ന യാഥാർഥ്യം മനസിലാക്കാതെ പോകരുത്.
കപട സദാചാരബോധം ഈ കാലഘട്ടത്തിൽ ചുരുക്കം ചില സ്റ്റാഫ് മുറികളെയെങ്കിലും ബാധിച്ചിരിക്കുന്ന വൈകല്യമാണ്. ജാതീയബോധം വച്ചു പുലർത്തുന്നതും വൈകല്യം തന്നെ. തുല്യനീതിയും സമത്വവും പഠനാന്തരീക്ഷത്തിൽ സ്വായത്തമാക്കേണ്ട വിദ്യാർഥി തലമുറ പക്വതയില്ലാത്ത അധ്യാപകരിൽ നിന്നു നേടുന്ന ശീലങ്ങൾ സമൂഹത്തിൽ ഉതപ്പുണ്ടാക്കുമെന്നത് നിസ്തർക്കമല്ലേ?
അധികാര വടംവലികൾ
അധ്യാപകർ തമ്മിലുള്ള വടംവലികളും ശീതസമരങ്ങളും പല കലാലയങ്ങളിലും വിദ്യാർഥികൾക്കിടയിലും നിശബ്ദമായതും ശബ്ദമുഖരിതമായതുമായ അന്തരീക്ഷമുണ്ടാക്കാറുണ്ട്. സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയും സ്ഥാപിത ലക്ഷ്യങ്ങൾക്കു വേണ്ടിയും നൈതികത ലവലേശമില്ലാതെ, വൈരനിര്യാതന ബുദ്ധിയോടെ സ്വജനപക്ഷപാതം കാണിക്കുന്നയാളുകൾ ന്യൂനപക്ഷമെങ്കിലും അധ്യാപകർക്കിടയിലുണ്ട്. ഈ ന്യൂനപക്ഷത്തേയും അതു തീർക്കുന്ന അന്തരീക്ഷത്തേയും കണ്ടു വളരുന്ന പുതുതലമുറയുടെ ചിന്താധാരകളേയും പ്രവർത്തന മണ്ഡലങ്ങളേയും ഇവർ പരോക്ഷമായെങ്കിലും മലീമസമാക്കുന്നില്ലേ?
യാഥാർഥ്യം ഉൾക്കൊള്ളുന്ന സ്വത്വബോധമുള്ള അധ്യാപകരെയാണ് സമൂഹം ആഗ്രഹിക്കുന്നതും വിദ്യാർഥികൾ പ്രതീക്ഷിക്കുന്നതും എന്ന വസ്തുത അധ്യാപകർ മനസിലാക്കുകയാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി. അതിന് വിദ്യാർഥികളിലേയ്ക്കും അവരുടെ പ്രശ്നങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ അവർക്കാകണം. വിദ്യാഭ്യാസമെന്നത് ഒരു മൂല്യവർധിത വസ്തുവാണെന്ന വിദ്യാർഥിയുടേയും മാതാപിതാക്കളുടെയും ഗുണഭോക്തൃ നയം മനസിലാക്കി, അതിനനുസൃതമായ അധ്യാപന രീതികൾ ക്രിയാത്മകമായി പരീക്ഷിക്കാനും അതിൽ വിജയം വരിക്കാനുമുള്ള വൈഭവം ഉണ്ടാക്കിയെടുക്കുകയെന്നത് വെല്ലുവിളി തന്നെയാണ്.
വ്യവസ്ഥാപിത പാരമ്പര്യരീതിയിൽ നിന്നു മാറിയുള്ളതും വ്യത്യസ്തവും വ്യതിരിക്തവുമായ അധ്യാപന രീതിയിലേയ്ക്കുള്ള മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിൽ കാലൂന്നി വിമർശനാത്മക ബോധന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ബോധന രീതിയുടെ അകമ്പടിയോടെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ആർജിച്ചെടുക്കാനും അങ്ങിനെ തുല്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്താനും അവർ മുൻകൈയെടുക്കണം.
അധ്യാപകരിലെ ബഹുഭൂരിപക്ഷവും നൻമയുടെയും നീതിയുടെയും ശരിയുടെയും പക്ഷത്തു തന്നെയാണ്. അതു കൊണ്ട്, ഇത് വിദ്യാഭ്യാസ മേഖല നേരിടുന്ന ഒരു പൊതു പ്രശ്നമായി അവതരിപ്പിക്കാനാകില്ല. എങ്കിലും, ചെറു ന്യൂനപക്ഷം അധ്യാപകരെ ബാധിച്ചിരിക്കുന്ന നിസംഗതയുടെ പ്രശ്നങ്ങൾ തിരുത്തപ്പെടണം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ