ബ്രൂക്ലിൻ (ന്യൂയോർക്ക്)· ഒരു വയസുള്ള കുട്ടിയെ മടിയിലിരുത്തി 36കാരിയായ മാതാവ് സ്വയം തലയിൽ നിറയൊഴിച്ച് ജീവനൊടുക്കി. വിൻഗേറ്റ് (36) എന്ന യുവതി ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്നാണ് ജീവനൊടുക്കിയത്.
സ്റ്റുവർട്ട് അവന്യുവിലെ മറിൻ പാർക്ക് മിഡിൽ സ്കൂൾ പരിസരത്തു വച്ച് സെപ്റ്റംബർ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
കുട്ടിയുമായി സ്കൂൾ യാർഡിൽ ഇരുന്ന യുവതി കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചു താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് അറിയിച്ചു. അയാൾ സംഭവ സ്ഥലത്ത് ഓടിയെത്തുന്നതിനു മുന്പു തന്നെ ഇവർ വെടിയുതിർത്തിരുന്നു.
സംഭവ സ്ഥലത്തെത്തിയ ഭർത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്ന് അപ്രത്യക്ഷനായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന തോക്ക് സംഭവ സ്ഥലത്തു നിന്നു പോലീസിന് കണ്ടെടുക്കാനായില്ല.
തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചിരിക്കാം എന്നാണു പോലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പോലിസ് പിടികൂടി. ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച നാലിന് ദന്പതികൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒരു മൈൽ അകലെയായിരുന്നു സംഭവം. യുവതി സ്വന്തം കുറിപ്പും എഴുതിവച്ചിരുന്നു.
സ്റ്റുവർട്ട് അവന്യുവിലെ മറിൻ പാർക്ക് മിഡിൽ സ്കൂൾ പരിസരത്തു വച്ച് സെപ്റ്റംബർ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
കുട്ടിയുമായി സ്കൂൾ യാർഡിൽ ഇരുന്ന യുവതി കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചു താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് അറിയിച്ചു. അയാൾ സംഭവ സ്ഥലത്ത് ഓടിയെത്തുന്നതിനു മുന്പു തന്നെ ഇവർ വെടിയുതിർത്തിരുന്നു.
സംഭവ സ്ഥലത്തെത്തിയ ഭർത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്ന് അപ്രത്യക്ഷനായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന തോക്ക് സംഭവ സ്ഥലത്തു നിന്നു പോലീസിന് കണ്ടെടുക്കാനായില്ല.
തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചിരിക്കാം എന്നാണു പോലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പോലിസ് പിടികൂടി. ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച നാലിന് ദന്പതികൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒരു മൈൽ അകലെയായിരുന്നു സംഭവം. യുവതി സ്വന്തം കുറിപ്പും എഴുതിവച്ചിരുന്നു.