കേരളം വലിയ കടക്കെണിയിലും ദാരിദ്ര്യത്തിലും ആയപ്പോൾ മുഖ്യമന്ത്രി പിണറായിയും സംഘവും നടത്തിയ വിദേശപര്യടനം ആരൊക്കെ ന്യായീകരിച്ചാലും ജനങ്ങളുടെ മനസിൽ വല്ലാത്ത ഓർമയായി അവശേഷിക്കും. യാത്രകൊണ്ട് കേരളത്തിന് 300 കോടി രൂപയുടെ പദ്ധതികൾ കിട്ടി എന്ന അവകാശവാദം വിശ്വസിക്കാൻ മടിക്കും. കാരണം പണ്ടു പോയവരെല്ലം നടത്തിയിട്ടുള്ള ഇത്തരം അവകാശവാദങ്ങളുടെ ഫലം അതായിരുന്നു. മുഖ്യമന്ത്രി കൃത്യമായി നടത്തിയ അവകാശവാദങ്ങൾ സാക്ഷാത്കരിക്കട്ടെ എന്ന് ജനം ആശിക്കുന്നുണ്ടാവും.
പിന്നെ, യുവാക്കൾക്കു വേണ്ടിയായിരുന്നു യാത്ര എന്ന അവകാശവാദവും വിശ്വസിക്കാനാവുന്നില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞതോടെ അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ മുഴുവൻ നേരും വ്യക്തമായി. ഇടതുമുന്നണി വരും, എല്ലാം ശരിയാകും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. എല്ലാം ശരിയായെന്നാണോ അദ്ദേഹം പറയുന്നത്?
അവകാശവാദങ്ങൾ
കേരളത്തിലേക്കു വരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട നീറ്റ ജലാറ്റിൻ പദ്ധതിയും മറ്റും ഇപ്പോൾ തന്നെ കേരളത്തിലുള്ള ജനങ്ങൾ ഭീതിയോടെ നോക്കുന്ന സംരംഭം ആണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതു സത്യം തന്നെയാണോ? വലിയ പരിസ്ഥിതി വിഷയങ്ങൾ ഉള്ള പദ്ധതിയാണോ അത്? മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിൽ ലിഥിയം ബാറ്ററി നിർമാണം സംബന്ധിച്ച് സാങ്കേതിക കരാർ ഒപ്പിട്ട തോഷിബാ ആനന്ദ് കന്പനിയുടെ ഓർമ കമ്യൂണിസ്റ്റുകാരുടെ നിലപാടിലെ സ്വാർഥത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.
1967 ലെ ഇം.എം.എസ് മന്ത്രിസഭയിൽ അംഗമായിരുന്ന സിപിഐക്കാരനായ ടി.വി. തോമസ് ഈ കന്പനിയെ കേരളത്തിലേക്കു കൊണ്ടു വരാൻ നടത്തിയ ശ്രമങ്ങളെ നിന്ദിക്കുകയും എതിർക്കുകയും ചെയ്തവരാണ് സിപിഎംകാർ. എന്നിട്ടും 1970ൽ കേരളത്തിൽ വന്ന അവർക്ക് 1996 ൽ പൂട്ടിക്കെട്ടേണ്ടി വന്നത് സിഐടിയുക്കാരുടെ ’നല്ല പെരുമാറ്റം’ കൊണ്ടു കൂടിയായിരുന്നു. അതുകൊണ്ട് യാത്ര ഉണ്ടാക്കി എന്നുപറയുന്ന നേട്ടങ്ങളൊക്കെ യഥാർഥത്തിൽ നേട്ടങ്ങളാകുമോ എന്നു കാത്തിരിക്കാതെ പറയാൻ വയ്യ.
പ്രതിപക്ഷം ഭരിച്ചാലും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ കാര്യങ്ങൾ എന്നു ജനത്തിനറിയാം. കിട്ടുന്ന അവസരം മുതലാക്കി കഴിയുന്നത്ര രാജ്യങ്ങളിൽ കറങ്ങാൻ കൊടിയുടെ നിറം നോക്കാതെ എല്ലാ പാർട്ടിയിലുംപെട്ട മന്ത്രിമാർ മോഹിക്കുന്നു, ശ്രമിക്കുന്നു. ചിലർ അതിലൂടെ വല്ലാതെ വിമർശനം ഏറ്റു വാങ്ങേണ്ടിവരുന്നു- പ്രളയകാലത്ത് ജർമനിയിൽ ആയിപ്പോയ സിപിഐ മന്ത്രിയെപ്പോലെ.
വല്ലാത്ത പ്രലോഭനം
കേരളം ഭരിച്ച മന്ത്രിമാരെല്ലാം വീണിട്ടുള്ള പ്രലോഭനമാണ് വിദേശയാത്ര. എ.കെ. ആന്റണി മാത്രമാകണം അപവാദം. കരുണാകരനും ഏറെ പിടിച്ചുനിന്നെങ്കിലും അവസാനം രോഗിയായപ്പോൾ അമേരിക്കയിലേക്ക് പോകേണ്ടിവന്നു. വി.എസ്. അച്യുതാനന്ദൻ ചികിത്സിക്കാൻ പോയത് വിദേശത്ത്. ആ മുതലാളിത്ത രാജ്യങ്ങളെ എല്ലാം വല്ലാതെ വിമർശിക്കുന്ന അദ്ദേഹം എന്തേ സ്വന്തം കാര്യം വന്നപ്പോൾ വിദേശത്തേക്കു പറന്നു എന്ന് ചോദിച്ചപ്പോൾ ഇവിടെ കിടന്ന് മരണത്തിനു വിട്ടുകൊടുക്കണോ എന്ന മട്ടിലുള്ള ഉത്തരമായിരുന്നു തന്നത് എന്നാണ് ഓർമ. നായനാർക്കു പിന്നെ അത്തരം മുശടൻ നിലപാട് ഒരിക്കലും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എല്ലാ മന്ത്രിമാരും കൂടി നടത്തിയത് 205 വിദേശ യാത്രകളായിരുന്നു. വയനാട്ടിൽ നിന്നു വന്ന പി.കെ. ജയലക്ഷ്മി ആയിരുന്നു ഏറ്റവും പാവം. അവർ ആകെ പോയത് നേപ്പാളിലേക്ക്. സി.എൻ. ബാലകൃഷ്ണൻ എവിടെയും പോയില്ല. മറ്റുള്ള മന്ത്രിമാരുടെ കണക്കുകൾ സന്തോഷകരമല്ല. 33 വട്ടം വിദേശയാത്ര നടത്തി ഒന്നാം സ്ഥാനത്തു നിന്നത് ലീഗിന്റെ എം.കെ. മുനീറാണ്. അദ്ദേഹത്തിനാണെങ്കിൽ ഉണ്ടായിരുന്നത് സാമൂഹിക സുരക്ഷയും പഞ്ചായത്തു വകുപ്പും മാത്രം. മുനീറിന്റെ കൂട്ടുകാരനായ ഷിബു ബേബി ജോണ് അഞ്ചു വർഷത്തെ ഭരണകാലത്ത് നടത്തിയത് 27 യാത്രകൾ.
ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയത് 25 യാത്രകൾ. ഇബ്രാഹിം കുഞ്ഞ് 13 യാത്രകൾ. കോണ്ഗ്രസിലെ എ.പി. അനിൽ കുമാർ 21 യാത്ര നടത്തി. കെ.സി. ജോസഫ് നടത്തിയത് 20 വിദേശ യാത്ര. തിരുവഞ്ചൂർ രാധാകൃഷ്ണൻ 11 യാത്ര. അടൂർ പ്രകാശും പി.കെ. അബ്ദുൾ റബ്ബും 10 വീതം യാത്രകൾ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടുകാരൻ വി.എസ്. ശിവകുമാറും ഏഴു യാത്രകൾ വീതം. 2018 ജൂലൈ 14 മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കാണിത്.
പ്രളയത്തിന് സഹായ സമാഹരണത്തിനായി 17 മന്ത്രിമാരും വിദേശയാത്ര പരിപാടി ഇട്ടതാണ്. കേന്ദ്രം ഉടക്കി. പോകാനായില്ല. മന്ത്രിമാർ മാത്രമല്ല മന്ത്രിമാരാകാൻ വഴക്കുണ്ടാക്കുന്ന യുവ നേതാക്കളെയും കോടികൾ മുടക്കി ലണ്ടനിൽ പരിശീലനത്തിനയയ്ക്കുകയാണ് സർക്കാർ. കോളജ് യൂണിയൻ ഭാരവാഹികൾക്കു വേണ്ടിയാണ് പരിപാടി.
സാന്പത്തിക പ്രതിസന്ധി
ട്രഷറിയിൽനിന്ന് ഒന്നിനും പണം കിട്ടാത്ത കാലത്തിലൂടെ ആണു കേരളം കടന്നുപോകുന്നത്. എന്തു ചെയ്യണം എന്ന് അറിയാതെ പകയ്ക്കുന്നു. പ്രളയക്കെടുതിക്കു കിട്ടിയ ലോകബാങ്ക് വായ്പ പോലും എടുത്തു ശന്പളം കൊടുത്താണ് ധനമന്ത്രി കാര്യങ്ങൾ ഓടിക്കുന്നത് എന്നാണ് വാർത്ത. അതുകൊണ്ട് വീട് നഷ്ടപ്പെട്ടവനും കൃഷി നശിച്ചവനും പ്രളയംമൂലം ജീവിതം ആകെ തകർന്നവനും കിട്ടേണ്ട സഹായം കിട്ടുന്നില്ല. ജനങ്ങളും സന്നദ്ധസംഘടനകളും എല്ലാം സമാഹരിച്ചുകൊടുത്ത പണം സർക്കാർ നിത്യനിദാന ചെലവുകൾക്ക് വിനിയോഗിക്കുന്നു.
വിലക്കയറ്റത്തിന്റെ കെടുതികളിൽ വലയുന്ന ജനത്തിന് തെല്ല് ആശ്വാസമായിരുന്ന മാവേലി സ്റ്റോറുകളിൽ വിഭവങ്ങൾ ഇല്ലാതാകുന്നതായി പരാതി വ്യാപകമായി. കാരണം പണമില്ലാത്തത്. കെഎസ്ആർടിസിയിൽ ശന്പളം കിട്ടിയിട്ട് ഒന്നോ രണ്ടോ മാസമായി. അതുകൊണ്ടാവണം അവരുടെ മന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു.
പണി തീർത്ത കരാറുകാരനു പണം കിട്ടാൻ വഴിയില്ല. അതുകൊണ്ട് അവർ പണി നിർത്തി. അതോടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളടക്കം എല്ലാം അങ്ങനെതന്നെ കിടക്കുന്നു. കുഴികളിൽ വീണ് യാത്രക്കാർ മരിക്കുന്നു. ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നു. ഇതിനെല്ലാം ഇടയിലാണ് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയും സംഘവും വിദേശ പര്യടനത്തിന് ഇറങ്ങിയത്.
എന്നിട്ടും കാരുണ്യപോലുള്ള പദ്ധതികൾ നിർത്തലാക്കി. പകരമുള്ള പദ്ധതിയുടെ സഹായം പരിശോധനകൾക്കോ അതിനുനോടനുബന്ധമായ മരുന്നുകൾക്കോ കിട്ടില്ല. കിട്ടുന്ന സഹായംതന്നെ നേടിയെടുക്കാൻ രോഗിയും കൂട്ടിരിപ്പുകാരും അനുഭവിക്കേണ്ടിവരുന്ന യാതനകളോ പറയുകയും വേണ്ട. ഒരിക്കൽ എംഎൽഎ യോ എംപിയോ ആയിട്ടുള്ള ആർക്കും ഇതിന്റെ ഒന്നും ബുദ്ധിമുട്ട് അറിയേണ്ടതില്ല. ഏറ്റവും മുന്തിയ ആശുപത്രികളിൽ വേണ്ടിവന്നാൽ വിദേശത്തുപോലും പരിധികളില്ലാത്ത ചികിത്സ അവർക്ക് നിയമപരമായി ഇപ്പോൾ തന്നെ കിട്ടും. കോടീശ്വരന്മാരായി അറിയപ്പെടുന്ന എംഎൽഎമാർപോലും പൊതുഖജനാവിൽനിന്നു ലക്ഷങ്ങളാണ് ചികിത്സക്കായി വാങ്ങുന്നത്. പാവം ജനത്തിന് കിട്ടിക്കൊണ്ടിരുന്ന പരിമിതമായ സഹായത്തിന്റെ പിച്ചച്ചട്ടിയിൽ പോലും കൈയിട്ടുവാരലും.
നേരില്ലാത്തവർ
കാശില്ലാത്തതു കൊണ്ട് കേരള സർക്കാരിന്റെ ഐഎംജി പരിശീലന പരിപാടികൾ നിർത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ യുവാക്കൾക്ക് ലണ്ടനിൽ പരിശീലനത്തിന് പോകാൻ അവസരം ഉണ്ടാക്കുന്നത് എന്നതും ജനം മനസിലാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ മന്ത്രിമാർ നടത്തിയ യാത്രകളെ ശരിക്കും വിമർശിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. അവർ അവസരം കിട്ടിയപ്പോൾ പറന്നുനടക്കുന്നു. അതുമല്ല, യാത്രകൾ സംബന്ധിച്ച് എല്ലാവിവരവും രഹസ്യമായും സൂക്ഷിക്കുന്നു. വിവരാവകാശ നിയമ പ്രകാരം ചോദിച്ചാലും നിയമസഭയിൽ ചോദിച്ചാലും യാത്രയുടെ കണക്ക് രഹസ്യംതന്നെ. തങ്ങൾ ചെയ്ത പ്രവൃത്തികളെക്കുറിച്ച് അത്ര ഉറപ്പ് പോരാത്തതുപോലെ.
മണ്ണു തിന്നുന്നവർ
ഭാരതത്തിനാകെ മാതൃകയാവുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുള്ള കേരളത്തിൽ ഒരു കുഞ്ഞു വിശപ്പടക്കാൻ മണ്ണു തിന്നു എന്ന വാർത്ത കേരളമെന്നല്ല ഭാരതമാകെ വല്ലാത്ത ലജ്ജയോടെയാണ് കേട്ടത്. സംസ്ഥാന ശിശുക്ഷേമ സമിതി ആ കുട്ടികളെ ദത്തെടുക്കുകയും അവരുടെ അമ്മയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തങ്ങളുടെ നാട്ടിൽ ഇത്തരം ഒരു സംഭവം നടന്നത് അറിയാതെ പോയതിൽ തിരുവനന്തപുരം കോർപറേഷൻ മേയറും കൈതമുക്ക് വാർഡിലെ കൗണ്സിലറും എല്ലാം ഞെട്ടി. എല്ലാവർക്കും അപമാനമായി. ഏറെ നാണക്കേട് ഉണ്ടായത് മുഖ്യമന്ത്രി പിണറായിക്കായി.
സംഭവത്തെക്കുറിച്ച് ആദ്യം വന്ന റിപ്പോർട്ടിൽ കൈതമുക്ക് റെയിൽവേ പുറന്പോക്കിലെ പഴയ ഫ്ളക്സ് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ ഒരു കൂരയിൽ ഒരമ്മയും വിശന്നുകാളുന്ന വയറുമായി ആറു മക്കളും ജീവിക്കുന്നു എന്നായിരുന്നു. നാട്ടുകാർ ശിശുക്ഷേമസമിതിയിൽ അറിയിച്ചു. അവരുടെ ഉദ്യോഗസ്ഥർ പോയി പരിശോധിച്ചു. എല്ലാം സത്യം എന്ന് കണ്ടു. അമ്മയെയും കുട്ടികളെയും ഏറ്റെടുത്തു. വിവരമറിഞ്ഞ സിപിഎംകാരനായ ശിശുക്ഷേമസമിതി സെക്രട്ടറി എസ്.പി. ദീപക് എല്ലാം മാധ്യമങ്ങളെ അറിയിച്ചു. കുടുംബ നാഥനെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ നാട്ടിൽ ഇത്തരം ഒരു സംഭവമോ? കൈതമുക്ക് വാർഡിലെ കൗണ്സിലർ വല്ലാതെയായി. അപമാനിതനായ മേയർ പറന്നെത്തി. അതും സഖാവ്. അദ്ദേഹം ആ അമ്മയ്ക്കു കോർപറേഷനിൽ ജോലി ഉടൻ കൊടുത്തു. ആറു കുട്ടികളെയും പലയിടങ്ങളിലാക്കി. അവർക്ക് കരിമഠം കോളനിയിൽ ഒരു ഫ്ളാറ്റുകൂടി കൊടുക്കും എന്ന് മേയർ സൂചിപ്പിച്ചു.
ഇത്രയും ആയപ്പോഴാണ് സംഭവം കേരള സർക്കാരിന് അപമാനകരമാണല്ലോ എന്ന ചിന്ത വന്നത്. മുഖ്യമന്ത്രി കോപിച്ചു. ദീപക് ഉടൻ പത്രക്കാരെ വിളിച്ചുപറഞ്ഞു: കുട്ടികൾ മണ്ണു തിന്നുകയായിരുന്നില്ല, മണ്ണിൽ കളിക്കുകയായിരുന്നു. തനിക്കാണ് അബദ്ധം സംഭവിച്ചത്. ആദ്യദിവസം മെഡിക്കൽ പരിശോധനയിൽ കുട്ടികളുടെ നില മോശമായി കണ്ടെന്നായിരുന്നു ദീപക്കിന്റെ വാർത്താ സമ്മേളനം.
മുഖ്യമന്ത്രി കോപിച്ചതോടെ കുട്ടികളുടെ ആരോഗ്യവും സാധാരണ നിലയിലായി. എന്നിട്ടും പിണറായി വിട്ടില്ല. അവസാനം ദീപക്കിനെ മണ്ണു തീറ്റിച്ചാണ് അടങ്ങിയത്. ദീപക് ഈ സംഭവത്തിന്റെ പേരിൽ രാജിവച്ചു. ഒരു പാവം കുടുംബത്തെ സഹായിച്ചതിന്റെ ദുരന്തം!
ഇതാണ് ശരിക്കും കമ്യൂണിസം. തങ്ങൾ ഭരിക്കുന്പോൾ കാര്യങ്ങൾ എത്ര മോശമായാലും ഒന്നും മോശമാണെന്ന് പറഞ്ഞുകൂടാ. പറഞ്ഞാൽ തല കാണില്ല. സർക്കാരാണ് വലുത്. അവരുടെ ഇമേജാണ് വലുത്. മഹാത്മാഗാന്ധി സർവകലാശാലയിലെ പരീക്ഷാ ബോർഡ് ചെയർമാൻ തോന്ന്യവാസം മാർക്കു കൊടുക്കണം എന്ന വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിർദേശത്തെ എതിർത്തതിന് അദ്ദേഹത്തെയും പുറത്താക്കി.
സർക്കാർ എത്ര കണക്കു പറഞ്ഞാലും ഒളിച്ചുവയ്ക്കാൻ നോക്കിയാലും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ട്. ലോകം അറിയാത്ത, അറിയണമെന്ന് ആഗ്രഹിക്കാത്ത സംഭവങ്ങൾ. ആരു മണ്ണ് തിന്നാലും സത്യം ലോകം അറിയരുത്. സർക്കാരിന് നാണക്കേട് ഉണ്ടാകരുത്. അതാണ് സർക്കാർ മനസ്. പാവം ദീപക്, അദ്ദേഹം വെറുതെ മണ്ണു തിന്നേണ്ടിവരുന്നു.
അനന്തപുരി / ദ്വിജൻ
പിന്നെ, യുവാക്കൾക്കു വേണ്ടിയായിരുന്നു യാത്ര എന്ന അവകാശവാദവും വിശ്വസിക്കാനാവുന്നില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞതോടെ അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ മുഴുവൻ നേരും വ്യക്തമായി. ഇടതുമുന്നണി വരും, എല്ലാം ശരിയാകും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. എല്ലാം ശരിയായെന്നാണോ അദ്ദേഹം പറയുന്നത്?
അവകാശവാദങ്ങൾ
കേരളത്തിലേക്കു വരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട നീറ്റ ജലാറ്റിൻ പദ്ധതിയും മറ്റും ഇപ്പോൾ തന്നെ കേരളത്തിലുള്ള ജനങ്ങൾ ഭീതിയോടെ നോക്കുന്ന സംരംഭം ആണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതു സത്യം തന്നെയാണോ? വലിയ പരിസ്ഥിതി വിഷയങ്ങൾ ഉള്ള പദ്ധതിയാണോ അത്? മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിൽ ലിഥിയം ബാറ്ററി നിർമാണം സംബന്ധിച്ച് സാങ്കേതിക കരാർ ഒപ്പിട്ട തോഷിബാ ആനന്ദ് കന്പനിയുടെ ഓർമ കമ്യൂണിസ്റ്റുകാരുടെ നിലപാടിലെ സ്വാർഥത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.
1967 ലെ ഇം.എം.എസ് മന്ത്രിസഭയിൽ അംഗമായിരുന്ന സിപിഐക്കാരനായ ടി.വി. തോമസ് ഈ കന്പനിയെ കേരളത്തിലേക്കു കൊണ്ടു വരാൻ നടത്തിയ ശ്രമങ്ങളെ നിന്ദിക്കുകയും എതിർക്കുകയും ചെയ്തവരാണ് സിപിഎംകാർ. എന്നിട്ടും 1970ൽ കേരളത്തിൽ വന്ന അവർക്ക് 1996 ൽ പൂട്ടിക്കെട്ടേണ്ടി വന്നത് സിഐടിയുക്കാരുടെ ’നല്ല പെരുമാറ്റം’ കൊണ്ടു കൂടിയായിരുന്നു. അതുകൊണ്ട് യാത്ര ഉണ്ടാക്കി എന്നുപറയുന്ന നേട്ടങ്ങളൊക്കെ യഥാർഥത്തിൽ നേട്ടങ്ങളാകുമോ എന്നു കാത്തിരിക്കാതെ പറയാൻ വയ്യ.
പ്രതിപക്ഷം ഭരിച്ചാലും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ കാര്യങ്ങൾ എന്നു ജനത്തിനറിയാം. കിട്ടുന്ന അവസരം മുതലാക്കി കഴിയുന്നത്ര രാജ്യങ്ങളിൽ കറങ്ങാൻ കൊടിയുടെ നിറം നോക്കാതെ എല്ലാ പാർട്ടിയിലുംപെട്ട മന്ത്രിമാർ മോഹിക്കുന്നു, ശ്രമിക്കുന്നു. ചിലർ അതിലൂടെ വല്ലാതെ വിമർശനം ഏറ്റു വാങ്ങേണ്ടിവരുന്നു- പ്രളയകാലത്ത് ജർമനിയിൽ ആയിപ്പോയ സിപിഐ മന്ത്രിയെപ്പോലെ.
വല്ലാത്ത പ്രലോഭനം
കേരളം ഭരിച്ച മന്ത്രിമാരെല്ലാം വീണിട്ടുള്ള പ്രലോഭനമാണ് വിദേശയാത്ര. എ.കെ. ആന്റണി മാത്രമാകണം അപവാദം. കരുണാകരനും ഏറെ പിടിച്ചുനിന്നെങ്കിലും അവസാനം രോഗിയായപ്പോൾ അമേരിക്കയിലേക്ക് പോകേണ്ടിവന്നു. വി.എസ്. അച്യുതാനന്ദൻ ചികിത്സിക്കാൻ പോയത് വിദേശത്ത്. ആ മുതലാളിത്ത രാജ്യങ്ങളെ എല്ലാം വല്ലാതെ വിമർശിക്കുന്ന അദ്ദേഹം എന്തേ സ്വന്തം കാര്യം വന്നപ്പോൾ വിദേശത്തേക്കു പറന്നു എന്ന് ചോദിച്ചപ്പോൾ ഇവിടെ കിടന്ന് മരണത്തിനു വിട്ടുകൊടുക്കണോ എന്ന മട്ടിലുള്ള ഉത്തരമായിരുന്നു തന്നത് എന്നാണ് ഓർമ. നായനാർക്കു പിന്നെ അത്തരം മുശടൻ നിലപാട് ഒരിക്കലും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എല്ലാ മന്ത്രിമാരും കൂടി നടത്തിയത് 205 വിദേശ യാത്രകളായിരുന്നു. വയനാട്ടിൽ നിന്നു വന്ന പി.കെ. ജയലക്ഷ്മി ആയിരുന്നു ഏറ്റവും പാവം. അവർ ആകെ പോയത് നേപ്പാളിലേക്ക്. സി.എൻ. ബാലകൃഷ്ണൻ എവിടെയും പോയില്ല. മറ്റുള്ള മന്ത്രിമാരുടെ കണക്കുകൾ സന്തോഷകരമല്ല. 33 വട്ടം വിദേശയാത്ര നടത്തി ഒന്നാം സ്ഥാനത്തു നിന്നത് ലീഗിന്റെ എം.കെ. മുനീറാണ്. അദ്ദേഹത്തിനാണെങ്കിൽ ഉണ്ടായിരുന്നത് സാമൂഹിക സുരക്ഷയും പഞ്ചായത്തു വകുപ്പും മാത്രം. മുനീറിന്റെ കൂട്ടുകാരനായ ഷിബു ബേബി ജോണ് അഞ്ചു വർഷത്തെ ഭരണകാലത്ത് നടത്തിയത് 27 യാത്രകൾ.
ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയത് 25 യാത്രകൾ. ഇബ്രാഹിം കുഞ്ഞ് 13 യാത്രകൾ. കോണ്ഗ്രസിലെ എ.പി. അനിൽ കുമാർ 21 യാത്ര നടത്തി. കെ.സി. ജോസഫ് നടത്തിയത് 20 വിദേശ യാത്ര. തിരുവഞ്ചൂർ രാധാകൃഷ്ണൻ 11 യാത്ര. അടൂർ പ്രകാശും പി.കെ. അബ്ദുൾ റബ്ബും 10 വീതം യാത്രകൾ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടുകാരൻ വി.എസ്. ശിവകുമാറും ഏഴു യാത്രകൾ വീതം. 2018 ജൂലൈ 14 മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കാണിത്.
പ്രളയത്തിന് സഹായ സമാഹരണത്തിനായി 17 മന്ത്രിമാരും വിദേശയാത്ര പരിപാടി ഇട്ടതാണ്. കേന്ദ്രം ഉടക്കി. പോകാനായില്ല. മന്ത്രിമാർ മാത്രമല്ല മന്ത്രിമാരാകാൻ വഴക്കുണ്ടാക്കുന്ന യുവ നേതാക്കളെയും കോടികൾ മുടക്കി ലണ്ടനിൽ പരിശീലനത്തിനയയ്ക്കുകയാണ് സർക്കാർ. കോളജ് യൂണിയൻ ഭാരവാഹികൾക്കു വേണ്ടിയാണ് പരിപാടി.
സാന്പത്തിക പ്രതിസന്ധി
ട്രഷറിയിൽനിന്ന് ഒന്നിനും പണം കിട്ടാത്ത കാലത്തിലൂടെ ആണു കേരളം കടന്നുപോകുന്നത്. എന്തു ചെയ്യണം എന്ന് അറിയാതെ പകയ്ക്കുന്നു. പ്രളയക്കെടുതിക്കു കിട്ടിയ ലോകബാങ്ക് വായ്പ പോലും എടുത്തു ശന്പളം കൊടുത്താണ് ധനമന്ത്രി കാര്യങ്ങൾ ഓടിക്കുന്നത് എന്നാണ് വാർത്ത. അതുകൊണ്ട് വീട് നഷ്ടപ്പെട്ടവനും കൃഷി നശിച്ചവനും പ്രളയംമൂലം ജീവിതം ആകെ തകർന്നവനും കിട്ടേണ്ട സഹായം കിട്ടുന്നില്ല. ജനങ്ങളും സന്നദ്ധസംഘടനകളും എല്ലാം സമാഹരിച്ചുകൊടുത്ത പണം സർക്കാർ നിത്യനിദാന ചെലവുകൾക്ക് വിനിയോഗിക്കുന്നു.
വിലക്കയറ്റത്തിന്റെ കെടുതികളിൽ വലയുന്ന ജനത്തിന് തെല്ല് ആശ്വാസമായിരുന്ന മാവേലി സ്റ്റോറുകളിൽ വിഭവങ്ങൾ ഇല്ലാതാകുന്നതായി പരാതി വ്യാപകമായി. കാരണം പണമില്ലാത്തത്. കെഎസ്ആർടിസിയിൽ ശന്പളം കിട്ടിയിട്ട് ഒന്നോ രണ്ടോ മാസമായി. അതുകൊണ്ടാവണം അവരുടെ മന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു.
പണി തീർത്ത കരാറുകാരനു പണം കിട്ടാൻ വഴിയില്ല. അതുകൊണ്ട് അവർ പണി നിർത്തി. അതോടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളടക്കം എല്ലാം അങ്ങനെതന്നെ കിടക്കുന്നു. കുഴികളിൽ വീണ് യാത്രക്കാർ മരിക്കുന്നു. ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നു. ഇതിനെല്ലാം ഇടയിലാണ് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയും സംഘവും വിദേശ പര്യടനത്തിന് ഇറങ്ങിയത്.
എന്നിട്ടും കാരുണ്യപോലുള്ള പദ്ധതികൾ നിർത്തലാക്കി. പകരമുള്ള പദ്ധതിയുടെ സഹായം പരിശോധനകൾക്കോ അതിനുനോടനുബന്ധമായ മരുന്നുകൾക്കോ കിട്ടില്ല. കിട്ടുന്ന സഹായംതന്നെ നേടിയെടുക്കാൻ രോഗിയും കൂട്ടിരിപ്പുകാരും അനുഭവിക്കേണ്ടിവരുന്ന യാതനകളോ പറയുകയും വേണ്ട. ഒരിക്കൽ എംഎൽഎ യോ എംപിയോ ആയിട്ടുള്ള ആർക്കും ഇതിന്റെ ഒന്നും ബുദ്ധിമുട്ട് അറിയേണ്ടതില്ല. ഏറ്റവും മുന്തിയ ആശുപത്രികളിൽ വേണ്ടിവന്നാൽ വിദേശത്തുപോലും പരിധികളില്ലാത്ത ചികിത്സ അവർക്ക് നിയമപരമായി ഇപ്പോൾ തന്നെ കിട്ടും. കോടീശ്വരന്മാരായി അറിയപ്പെടുന്ന എംഎൽഎമാർപോലും പൊതുഖജനാവിൽനിന്നു ലക്ഷങ്ങളാണ് ചികിത്സക്കായി വാങ്ങുന്നത്. പാവം ജനത്തിന് കിട്ടിക്കൊണ്ടിരുന്ന പരിമിതമായ സഹായത്തിന്റെ പിച്ചച്ചട്ടിയിൽ പോലും കൈയിട്ടുവാരലും.
നേരില്ലാത്തവർ
കാശില്ലാത്തതു കൊണ്ട് കേരള സർക്കാരിന്റെ ഐഎംജി പരിശീലന പരിപാടികൾ നിർത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ യുവാക്കൾക്ക് ലണ്ടനിൽ പരിശീലനത്തിന് പോകാൻ അവസരം ഉണ്ടാക്കുന്നത് എന്നതും ജനം മനസിലാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ മന്ത്രിമാർ നടത്തിയ യാത്രകളെ ശരിക്കും വിമർശിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. അവർ അവസരം കിട്ടിയപ്പോൾ പറന്നുനടക്കുന്നു. അതുമല്ല, യാത്രകൾ സംബന്ധിച്ച് എല്ലാവിവരവും രഹസ്യമായും സൂക്ഷിക്കുന്നു. വിവരാവകാശ നിയമ പ്രകാരം ചോദിച്ചാലും നിയമസഭയിൽ ചോദിച്ചാലും യാത്രയുടെ കണക്ക് രഹസ്യംതന്നെ. തങ്ങൾ ചെയ്ത പ്രവൃത്തികളെക്കുറിച്ച് അത്ര ഉറപ്പ് പോരാത്തതുപോലെ.
മണ്ണു തിന്നുന്നവർ
ഭാരതത്തിനാകെ മാതൃകയാവുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുള്ള കേരളത്തിൽ ഒരു കുഞ്ഞു വിശപ്പടക്കാൻ മണ്ണു തിന്നു എന്ന വാർത്ത കേരളമെന്നല്ല ഭാരതമാകെ വല്ലാത്ത ലജ്ജയോടെയാണ് കേട്ടത്. സംസ്ഥാന ശിശുക്ഷേമ സമിതി ആ കുട്ടികളെ ദത്തെടുക്കുകയും അവരുടെ അമ്മയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തങ്ങളുടെ നാട്ടിൽ ഇത്തരം ഒരു സംഭവം നടന്നത് അറിയാതെ പോയതിൽ തിരുവനന്തപുരം കോർപറേഷൻ മേയറും കൈതമുക്ക് വാർഡിലെ കൗണ്സിലറും എല്ലാം ഞെട്ടി. എല്ലാവർക്കും അപമാനമായി. ഏറെ നാണക്കേട് ഉണ്ടായത് മുഖ്യമന്ത്രി പിണറായിക്കായി.
സംഭവത്തെക്കുറിച്ച് ആദ്യം വന്ന റിപ്പോർട്ടിൽ കൈതമുക്ക് റെയിൽവേ പുറന്പോക്കിലെ പഴയ ഫ്ളക്സ് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ ഒരു കൂരയിൽ ഒരമ്മയും വിശന്നുകാളുന്ന വയറുമായി ആറു മക്കളും ജീവിക്കുന്നു എന്നായിരുന്നു. നാട്ടുകാർ ശിശുക്ഷേമസമിതിയിൽ അറിയിച്ചു. അവരുടെ ഉദ്യോഗസ്ഥർ പോയി പരിശോധിച്ചു. എല്ലാം സത്യം എന്ന് കണ്ടു. അമ്മയെയും കുട്ടികളെയും ഏറ്റെടുത്തു. വിവരമറിഞ്ഞ സിപിഎംകാരനായ ശിശുക്ഷേമസമിതി സെക്രട്ടറി എസ്.പി. ദീപക് എല്ലാം മാധ്യമങ്ങളെ അറിയിച്ചു. കുടുംബ നാഥനെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ നാട്ടിൽ ഇത്തരം ഒരു സംഭവമോ? കൈതമുക്ക് വാർഡിലെ കൗണ്സിലർ വല്ലാതെയായി. അപമാനിതനായ മേയർ പറന്നെത്തി. അതും സഖാവ്. അദ്ദേഹം ആ അമ്മയ്ക്കു കോർപറേഷനിൽ ജോലി ഉടൻ കൊടുത്തു. ആറു കുട്ടികളെയും പലയിടങ്ങളിലാക്കി. അവർക്ക് കരിമഠം കോളനിയിൽ ഒരു ഫ്ളാറ്റുകൂടി കൊടുക്കും എന്ന് മേയർ സൂചിപ്പിച്ചു.
ഇത്രയും ആയപ്പോഴാണ് സംഭവം കേരള സർക്കാരിന് അപമാനകരമാണല്ലോ എന്ന ചിന്ത വന്നത്. മുഖ്യമന്ത്രി കോപിച്ചു. ദീപക് ഉടൻ പത്രക്കാരെ വിളിച്ചുപറഞ്ഞു: കുട്ടികൾ മണ്ണു തിന്നുകയായിരുന്നില്ല, മണ്ണിൽ കളിക്കുകയായിരുന്നു. തനിക്കാണ് അബദ്ധം സംഭവിച്ചത്. ആദ്യദിവസം മെഡിക്കൽ പരിശോധനയിൽ കുട്ടികളുടെ നില മോശമായി കണ്ടെന്നായിരുന്നു ദീപക്കിന്റെ വാർത്താ സമ്മേളനം.
മുഖ്യമന്ത്രി കോപിച്ചതോടെ കുട്ടികളുടെ ആരോഗ്യവും സാധാരണ നിലയിലായി. എന്നിട്ടും പിണറായി വിട്ടില്ല. അവസാനം ദീപക്കിനെ മണ്ണു തീറ്റിച്ചാണ് അടങ്ങിയത്. ദീപക് ഈ സംഭവത്തിന്റെ പേരിൽ രാജിവച്ചു. ഒരു പാവം കുടുംബത്തെ സഹായിച്ചതിന്റെ ദുരന്തം!
ഇതാണ് ശരിക്കും കമ്യൂണിസം. തങ്ങൾ ഭരിക്കുന്പോൾ കാര്യങ്ങൾ എത്ര മോശമായാലും ഒന്നും മോശമാണെന്ന് പറഞ്ഞുകൂടാ. പറഞ്ഞാൽ തല കാണില്ല. സർക്കാരാണ് വലുത്. അവരുടെ ഇമേജാണ് വലുത്. മഹാത്മാഗാന്ധി സർവകലാശാലയിലെ പരീക്ഷാ ബോർഡ് ചെയർമാൻ തോന്ന്യവാസം മാർക്കു കൊടുക്കണം എന്ന വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിർദേശത്തെ എതിർത്തതിന് അദ്ദേഹത്തെയും പുറത്താക്കി.
സർക്കാർ എത്ര കണക്കു പറഞ്ഞാലും ഒളിച്ചുവയ്ക്കാൻ നോക്കിയാലും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ട്. ലോകം അറിയാത്ത, അറിയണമെന്ന് ആഗ്രഹിക്കാത്ത സംഭവങ്ങൾ. ആരു മണ്ണ് തിന്നാലും സത്യം ലോകം അറിയരുത്. സർക്കാരിന് നാണക്കേട് ഉണ്ടാകരുത്. അതാണ് സർക്കാർ മനസ്. പാവം ദീപക്, അദ്ദേഹം വെറുതെ മണ്ണു തിന്നേണ്ടിവരുന്നു.
അനന്തപുരി / ദ്വിജൻ