ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾക്കു വളരെ ഉയർന്ന മരണനിരക്കുള്ള ഇന്ത്യയിൽ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിക്കു (ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം) ദീർഘായുസ് പലരും പ്രതീക്ഷിക്കാത്തതു സ്വാഭാവികം. സഖ്യം അഞ്ചു വർഷം ഭരിക്കുമെന്നു കരുന്നവർ അതിലും കുറവാകും. ഒരു മതേതര സർക്കാരിനു നേതൃത്വം നൽകുന്ന ഉദ്ധവ് താക്കറെ താനിപ്പോഴും ഹിന്ദുത്വ ആശയങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരിനു ദീർഘകാലം ആയാസരഹിതമായി മുന്നോട്ടുപോകുക എളുപ്പമാകില്ല എന്നാണു പലരും കണക്കുകൂട്ടുന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ സഖ്യത്തിനു ദീർഘായുസ് കിട്ടാൻ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. സ്വാഭാവികമായും പെട്ടെന്നുള്ള താരതമ്യം വരിക കർണാടകയിലെ കോൺഗ്രസ്-ജനതാദൾ-എസ് മഹാസഖ്യവുമായിട്ടായിരിക്കും. മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആശീർവാദത്തോടെ വലിയ പ്രതീക്ഷയുണർത്തി ആരംഭിച്ച ആ സഖ്യത്തിന്റെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കുറച്ചുകാലമേ ഭരിക്കാൻ കഴിഞ്ഞുള്ളു. ഈ രണ്ടു സഖ്യങ്ങൾക്കും അനുകൂലമായോ പ്രതികൂലമായോ ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല. കാരണം ദീർഘകാല പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ, സങ്കുചിതവും വികാരപരവുമായ കാരണങ്ങളാലാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ പലപ്പോഴും തിടുക്കത്തിൽ തീരുമാനങ്ങളെടുക്കുന്നത്.
അനുകൂല ഘടകങ്ങൾ
മഹാരാഷ്ട്രയിലെ മഹാ അഘാഡിക്ക് അനുകൂലമായ ചില ക്രിയാത്മക ഘടകങ്ങളുണ്ട്. വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും ഘടകകക്ഷികളെല്ലാം സഖ്യത്തിന് അനുകൂലമായിരുന്നു എന്നതാണ് ആദ്യ ഘടകം. കർണാടകത്തിലെ മഹാസഖ്യം രൂപവത്കരിക്കാൻ സോണിയാഗാന്ധിക്കു സംസ്ഥാന കോൺഗ്രസ് ഘടകത്തിനുമേൽ സമ്മർദം ചെലുത്തേണ്ടി വന്നു.
തെരഞ്ഞെടുപ്പിൽ പരസ്പരം കുറ്റംപറഞ്ഞു പോരടിച്ചതിനുശേഷം ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിനു കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾക്കു ശക്തമായ എതിർപ്പുണ്ടായിരുന്നു. കർണാടക മുഖ്യമന്ത്രിപദം ആഗ്രഹിച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കോൺഗ്രസ്-ജെഡി-എസ് സഖ്യത്തിനു മനസില്ലാ മനസോടെയാണു സമ്മതിച്ചത്. സഖ്യ സർക്കാരിന് ആവശ്യത്തിനു തലവേദന അദ്ദേഹം നൽകിയെന്നതും രഹസ്യമല്ല. ചില കോൺഗ്രസ് നേതാക്കൾ അണിയറയ്ക്കു പിന്നിൽ നടത്തിയ വൃത്തികെട്ട ചരടുവലികളെപ്പറ്റി കുമാരസ്വാമി നിറകണ്ണുകളോടെയാണു പത്രസമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയിൽ സമ്മർദം ചെലുത്തിയതു ശിവസേനയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനാണ്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തേണ്ടതു തങ്ങളുടെയും കൂടി താത്പര്യമാണെന്ന് അവർ കരുതി. പൊതു മിനിമം പരിപാടി സഖ്യസർക്കാരിനെ നയിക്കുന്ന മാർഗരേഖ ആയ സാഹചര്യത്തിൽ ഈ മുന്നണി മുന്നോട്ടുപോകുമെന്നാണു കരുതേണ്ടത്. ഹിന്ദുത്വം, പൗരത്വ രജിസ്റ്റർ, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ അണികളെ തൃപ്തിപ്പെടുത്താൻ ഓരോ പാർട്ടിയും ഇടയ്ക്കിടെ നിലപാടുകൾ കടുപ്പിക്കാൻ ഇടയുണ്ടെങ്കിലും ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തുന്ന കാര്യത്തിൽ മൂന്നുപാർട്ടികളും യോജിച്ചുനീങ്ങുമെന്നു കരുതണം.
മാർഗദർശിയായി പവാർ
പുതിയ സഖ്യത്തിന്റെ നിലനില്പിന്റെ ഏറ്റവും പ്രധാനഘടകം അതിന്റെ സുഹൃത്തും തത്ത്വവിചാരകനും മാർഗദർശിയുമൊക്കെയായ ശരദ് പവാറാണ്. മൂന്നു പാർട്ടികളിലും അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അനുകൂലമായിരുന്ന അന്തരീക്ഷം എതിരാക്കിയത് അദ്ദേഹമാണ്. ബിജെപിക്കു നേരെ മേശ മറിച്ചിട്ട അദ്ദേഹം മൂന്നു പാർട്ടികളെയും ഇരുണ്ട തുരങ്കത്തിൽനിന്നു പ്രകാശത്തിലേക്കു നയിച്ചു. മുന്നണിയെ നയിക്കാനും മുഖ്യമന്ത്രിയാകാനുമുള്ള ശിവസേനാ നേതാവിന്റെ ആഗ്രഹത്തെ ചൂഷണം ചെയ്ത അദ്ദേഹം അതിനുള്ള വഴി കാണിച്ചുകൊടുക്കുകയും അമിത് ഷായുടെ ചാണക്യപദവി തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
പവാർ കോൺഗ്രസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയെ രണ്ടുവട്ടം കണ്ടു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സോണിയയെ ബോധ്യപ്പെടുത്തുകയും കാവിപ്പാർട്ടിയുടെ പ്രഭ മങ്ങുകയാണെന്നു സൂചിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുന്നണി അഞ്ചുവർഷം ഭരിക്കുമെന്നാണ് ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ആശയപരമായ ഭിന്നതകളും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും മുന്നണിക്കു മുന്നോട്ടുപോകാനുള്ള പ്രതീക്ഷ അദ്ദേഹം പകരുന്നു.
എൻസിപിയിൽ വിമതനായി അജിത് പവാർ മുന്നോട്ടുവന്നെങ്കിലും അദ്ദേഹത്തെ പിന്നീടു മെരുക്കി. അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകൾ ഫഡ്നാവിസ് സർക്കാർ പിൻവലിക്കുകയും ചെയ്തു. എൻസിപിക്കുള്ളിൽ അജിത് പവാറും സുപ്രിയ സുലെയും തമ്മിലുള്ള അധികാര വടംവലിയെപ്പറ്റി കിംവദന്തികളുണ്ടെങ്കിലും പ്രതിസന്ധി ഒഴിവാക്കി വിഷയം കൈകാര്യം ചെയ്യാൻ ശരദ്പവാറിനു കഴിഞ്ഞു.
എൻഡിഎയിൽ ചേരാനുള്ളപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം താൻ നിരസിച്ചുവെന്ന പവാറിന്റെ ഈയിടത്തെ വെളിപ്പെടുത്തലാണ് ഏവർക്കും ആത്മവിശ്വാസം പകരുന്നത്. പവാറിന്റെ പുത്രി സുപ്രിയ സുലെയ്ക്കു കാബിനറ്റ് മന്ത്രിപദവും വാഗ്ദാനം ചെയ്തിരുന്നത്രെ. അതിനെ വെല്ലുവിളിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരാൾ അജിത് പവാറാണ്. എന്നാൽ, ഈയിടത്തെ വിമതപ്രവർത്തനം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കുറച്ചു. തന്റെ അമ്മാവൻ പവാറിന്റെ പിന്തുണയില്ലാതെ എൻസിപിയിൽ തനിക്കു സ്വാധീനമുറപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം.
അമിത് ഷാ വെറുതെയിരിക്കില്ല
മഹാരാഷ്ട്രയിലെ പുതിയ സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായും കൂട്ടരും ആവുന്നതെല്ലാം ചെയ്യുമെന്നു തീർച്ചയാണ്. എന്നാൽ, ഉദ്ധവ് സർക്കാർ ഭരണക്കസേരയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽപ്പിന്നെ നാല്പതോളം എംഎൽഎമാരെ കൂറുമാറ്റുക അമിത് ഷായ്ക്ക് എളുപ്പമല്ല. തർക്കവിഷയങ്ങൾ വരുന്പോൾ ഒത്തുതീർപ്പിനു സന്നദ്ധത പ്രകടിപ്പിക്കുന്ന നേതാവാണു താനെന്ന് ഉദ്ധവ് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. അഞ്ചു വർഷം തികയ്ക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹം കാണും. അതോടെ മഹാരാഷ്ട്രയിലെ പ്രബലമായ രാഷ്ട്രീയപാർട്ടിയായി ശിവസേന മാറും. ആർക്കും അത് അവഗണിക്കാനും കഴിയില്ല.
അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുക എളുപ്പമാണ് എന്നല്ല ഇതിനർഥം. പുതിയ സഖ്യം സ്ഥിരതയാർജിക്കാൻ ബിജെപി ഇഷ്ടപ്പെടില്ല. അതുകൊണ്ട് അതിന്റെ വഴിയിൽ ശക്തിയേറിയ കുഴിബോംബുകൾ സ്ഥാപിക്കാൻ അവർ തീർച്ചയായും ശ്രമിക്കും. എന്നാൽ, കർണാടകത്തിലെ മഹാസഖ്യത്തിലുണ്ടായിരുന്നതു പോലെ തങ്ങളുടെ ഭരണരഥത്തെ മറിച്ചിടാൻ ആഗ്രഹിക്കുന്ന ആരും മഹാ അഘാഡിയിൽ ഇല്ല. കർണാടകയിൽ ജെഡിഎസിനെയും കോൺഗ്രസ് ഹൈക്കമാൻഡിനെയും വെല്ലുവിളിക്കാൻ തയാറുള്ള പല നേതാക്കളും പാർട്ടിയിലുണ്ടായിരുന്നു. സഖ്യം പൊളിച്ചു സർക്കാരിനെ മറിച്ചിടാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്ന പ്രഫഷണൽ വിമതന്മാർ കർണാടക മഹാ സഖ്യത്തിലുണ്ടായിരുന്നു. കോൺഗ്രസ് പ്രസിഡന്റിനു പോലും അവരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മഹാരാഷ്ട്രയിൽ തത്കാലത്തേക്കെങ്കിലും സ്ഥിതി വ്യത്യസ്തമാണ്. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തണമെന്ന ശക്തമായ ദൃഢനിശ്ചയമുണ്ട്. എങ്കിലും നരേന്ദ്ര മോദി-അമിത് ഷാ ദ്വയം എളുപ്പം വിട്ടുകളയുന്നവരല്ല എന്നതിനാൽ നാം കാത്തിരിക്കേണ്ടതുണ്ട്. പ്രതിപക്ഷ മുക്ത ഭാരതത്തിനായി ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഇവർ പ്രതിപക്ഷം എവിടെയെങ്കിലും പുനരുജ്ജീവനത്തിനു ശ്രമിക്കുന്നതു കണ്ടാൽ അതിനെ ദുർബലപ്പെടുത്താനും തകർക്കാനും ആവുന്നതെല്ലാം ചെയ്യും.
മറ്റുവാക്കിൽ പറഞ്ഞാൽ ന്യൂഡൽഹിയിലെ റിമോട്ട് കൺട്രോളിനാൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ കുഴിബോംബ് സ്ഫോടനങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാം. പ്രശ്നങ്ങളും ഉണ്ടാവാം. എങ്കിലും ഇപ്പോഴത്തെ സ്ഥിതിക്ക് മഹാരാഷ്ട്രയിലെ മഹാ അഘാഡി, കർണാടകയിലെ മഹാ ഗഡ്ബന്ധനെക്കാൾ കൂടുതൽ ഇഴയടുപ്പത്തോടെ നെയ്തെടുക്കപ്പെട്ടതാണ്.
പ്രതിപക്ഷ സഖ്യങ്ങൾക്കു വളരെ ഉയർന്ന മരണനിരക്കുള്ള ഇന്ത്യയിൽ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിക്കു (ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം) ദീർഘായുസ് പലരും പ്രതീക്ഷിക്കാത്തതു സ്വാഭാവികം. സഖ്യം അഞ്ചു വർഷം ഭരിക്കുമെന്നു കരുന്നവർ അതിലും കുറവാകും. ഒരു മതേതര സർക്കാരിനു നേതൃത്വം നൽകുന്ന ഉദ്ധവ് താക്കറെ താനിപ്പോഴും ഹിന്ദുത്വ ആശയങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരിനു ദീർഘകാലം ആയാസരഹിതമായി മുന്നോട്ടുപോകുക എളുപ്പമാകില്ല എന്നാണു പലരും കണക്കുകൂട്ടുന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ സഖ്യത്തിനു ദീർഘായുസ് കിട്ടാൻ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. സ്വാഭാവികമായും പെട്ടെന്നുള്ള താരതമ്യം വരിക കർണാടകയിലെ കോൺഗ്രസ്-ജനതാദൾ-എസ് മഹാസഖ്യവുമായിട്ടായിരിക്കും. മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആശീർവാദത്തോടെ വലിയ പ്രതീക്ഷയുണർത്തി ആരംഭിച്ച ആ സഖ്യത്തിന്റെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കുറച്ചുകാലമേ ഭരിക്കാൻ കഴിഞ്ഞുള്ളു. ഈ രണ്ടു സഖ്യങ്ങൾക്കും അനുകൂലമായോ പ്രതികൂലമായോ ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല. കാരണം ദീർഘകാല പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ, സങ്കുചിതവും വികാരപരവുമായ കാരണങ്ങളാലാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ പലപ്പോഴും തിടുക്കത്തിൽ തീരുമാനങ്ങളെടുക്കുന്നത്.
അനുകൂല ഘടകങ്ങൾ
മഹാരാഷ്ട്രയിലെ മഹാ അഘാഡിക്ക് അനുകൂലമായ ചില ക്രിയാത്മക ഘടകങ്ങളുണ്ട്. വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും ഘടകകക്ഷികളെല്ലാം സഖ്യത്തിന് അനുകൂലമായിരുന്നു എന്നതാണ് ആദ്യ ഘടകം. കർണാടകത്തിലെ മഹാസഖ്യം രൂപവത്കരിക്കാൻ സോണിയാഗാന്ധിക്കു സംസ്ഥാന കോൺഗ്രസ് ഘടകത്തിനുമേൽ സമ്മർദം ചെലുത്തേണ്ടി വന്നു.
തെരഞ്ഞെടുപ്പിൽ പരസ്പരം കുറ്റംപറഞ്ഞു പോരടിച്ചതിനുശേഷം ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിനു കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾക്കു ശക്തമായ എതിർപ്പുണ്ടായിരുന്നു. കർണാടക മുഖ്യമന്ത്രിപദം ആഗ്രഹിച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കോൺഗ്രസ്-ജെഡി-എസ് സഖ്യത്തിനു മനസില്ലാ മനസോടെയാണു സമ്മതിച്ചത്. സഖ്യ സർക്കാരിന് ആവശ്യത്തിനു തലവേദന അദ്ദേഹം നൽകിയെന്നതും രഹസ്യമല്ല. ചില കോൺഗ്രസ് നേതാക്കൾ അണിയറയ്ക്കു പിന്നിൽ നടത്തിയ വൃത്തികെട്ട ചരടുവലികളെപ്പറ്റി കുമാരസ്വാമി നിറകണ്ണുകളോടെയാണു പത്രസമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയിൽ സമ്മർദം ചെലുത്തിയതു ശിവസേനയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനാണ്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തേണ്ടതു തങ്ങളുടെയും കൂടി താത്പര്യമാണെന്ന് അവർ കരുതി. പൊതു മിനിമം പരിപാടി സഖ്യസർക്കാരിനെ നയിക്കുന്ന മാർഗരേഖ ആയ സാഹചര്യത്തിൽ ഈ മുന്നണി മുന്നോട്ടുപോകുമെന്നാണു കരുതേണ്ടത്. ഹിന്ദുത്വം, പൗരത്വ രജിസ്റ്റർ, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ അണികളെ തൃപ്തിപ്പെടുത്താൻ ഓരോ പാർട്ടിയും ഇടയ്ക്കിടെ നിലപാടുകൾ കടുപ്പിക്കാൻ ഇടയുണ്ടെങ്കിലും ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തുന്ന കാര്യത്തിൽ മൂന്നുപാർട്ടികളും യോജിച്ചുനീങ്ങുമെന്നു കരുതണം.
മാർഗദർശിയായി പവാർ
പുതിയ സഖ്യത്തിന്റെ നിലനില്പിന്റെ ഏറ്റവും പ്രധാനഘടകം അതിന്റെ സുഹൃത്തും തത്ത്വവിചാരകനും മാർഗദർശിയുമൊക്കെയായ ശരദ് പവാറാണ്. മൂന്നു പാർട്ടികളിലും അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അനുകൂലമായിരുന്ന അന്തരീക്ഷം എതിരാക്കിയത് അദ്ദേഹമാണ്. ബിജെപിക്കു നേരെ മേശ മറിച്ചിട്ട അദ്ദേഹം മൂന്നു പാർട്ടികളെയും ഇരുണ്ട തുരങ്കത്തിൽനിന്നു പ്രകാശത്തിലേക്കു നയിച്ചു. മുന്നണിയെ നയിക്കാനും മുഖ്യമന്ത്രിയാകാനുമുള്ള ശിവസേനാ നേതാവിന്റെ ആഗ്രഹത്തെ ചൂഷണം ചെയ്ത അദ്ദേഹം അതിനുള്ള വഴി കാണിച്ചുകൊടുക്കുകയും അമിത് ഷായുടെ ചാണക്യപദവി തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
പവാർ കോൺഗ്രസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയെ രണ്ടുവട്ടം കണ്ടു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സോണിയയെ ബോധ്യപ്പെടുത്തുകയും കാവിപ്പാർട്ടിയുടെ പ്രഭ മങ്ങുകയാണെന്നു സൂചിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുന്നണി അഞ്ചുവർഷം ഭരിക്കുമെന്നാണ് ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ആശയപരമായ ഭിന്നതകളും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും മുന്നണിക്കു മുന്നോട്ടുപോകാനുള്ള പ്രതീക്ഷ അദ്ദേഹം പകരുന്നു.
എൻസിപിയിൽ വിമതനായി അജിത് പവാർ മുന്നോട്ടുവന്നെങ്കിലും അദ്ദേഹത്തെ പിന്നീടു മെരുക്കി. അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകൾ ഫഡ്നാവിസ് സർക്കാർ പിൻവലിക്കുകയും ചെയ്തു. എൻസിപിക്കുള്ളിൽ അജിത് പവാറും സുപ്രിയ സുലെയും തമ്മിലുള്ള അധികാര വടംവലിയെപ്പറ്റി കിംവദന്തികളുണ്ടെങ്കിലും പ്രതിസന്ധി ഒഴിവാക്കി വിഷയം കൈകാര്യം ചെയ്യാൻ ശരദ്പവാറിനു കഴിഞ്ഞു.
എൻഡിഎയിൽ ചേരാനുള്ളപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം താൻ നിരസിച്ചുവെന്ന പവാറിന്റെ ഈയിടത്തെ വെളിപ്പെടുത്തലാണ് ഏവർക്കും ആത്മവിശ്വാസം പകരുന്നത്. പവാറിന്റെ പുത്രി സുപ്രിയ സുലെയ്ക്കു കാബിനറ്റ് മന്ത്രിപദവും വാഗ്ദാനം ചെയ്തിരുന്നത്രെ. അതിനെ വെല്ലുവിളിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരാൾ അജിത് പവാറാണ്. എന്നാൽ, ഈയിടത്തെ വിമതപ്രവർത്തനം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കുറച്ചു. തന്റെ അമ്മാവൻ പവാറിന്റെ പിന്തുണയില്ലാതെ എൻസിപിയിൽ തനിക്കു സ്വാധീനമുറപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം.
അമിത് ഷാ വെറുതെയിരിക്കില്ല
മഹാരാഷ്ട്രയിലെ പുതിയ സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായും കൂട്ടരും ആവുന്നതെല്ലാം ചെയ്യുമെന്നു തീർച്ചയാണ്. എന്നാൽ, ഉദ്ധവ് സർക്കാർ ഭരണക്കസേരയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽപ്പിന്നെ നാല്പതോളം എംഎൽഎമാരെ കൂറുമാറ്റുക അമിത് ഷായ്ക്ക് എളുപ്പമല്ല. തർക്കവിഷയങ്ങൾ വരുന്പോൾ ഒത്തുതീർപ്പിനു സന്നദ്ധത പ്രകടിപ്പിക്കുന്ന നേതാവാണു താനെന്ന് ഉദ്ധവ് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. അഞ്ചു വർഷം തികയ്ക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹം കാണും. അതോടെ മഹാരാഷ്ട്രയിലെ പ്രബലമായ രാഷ്ട്രീയപാർട്ടിയായി ശിവസേന മാറും. ആർക്കും അത് അവഗണിക്കാനും കഴിയില്ല.
അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുക എളുപ്പമാണ് എന്നല്ല ഇതിനർഥം. പുതിയ സഖ്യം സ്ഥിരതയാർജിക്കാൻ ബിജെപി ഇഷ്ടപ്പെടില്ല. അതുകൊണ്ട് അതിന്റെ വഴിയിൽ ശക്തിയേറിയ കുഴിബോംബുകൾ സ്ഥാപിക്കാൻ അവർ തീർച്ചയായും ശ്രമിക്കും. എന്നാൽ, കർണാടകത്തിലെ മഹാസഖ്യത്തിലുണ്ടായിരുന്നതു പോലെ തങ്ങളുടെ ഭരണരഥത്തെ മറിച്ചിടാൻ ആഗ്രഹിക്കുന്ന ആരും മഹാ അഘാഡിയിൽ ഇല്ല. കർണാടകയിൽ ജെഡിഎസിനെയും കോൺഗ്രസ് ഹൈക്കമാൻഡിനെയും വെല്ലുവിളിക്കാൻ തയാറുള്ള പല നേതാക്കളും പാർട്ടിയിലുണ്ടായിരുന്നു. സഖ്യം പൊളിച്ചു സർക്കാരിനെ മറിച്ചിടാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്ന പ്രഫഷണൽ വിമതന്മാർ കർണാടക മഹാ സഖ്യത്തിലുണ്ടായിരുന്നു. കോൺഗ്രസ് പ്രസിഡന്റിനു പോലും അവരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മഹാരാഷ്ട്രയിൽ തത്കാലത്തേക്കെങ്കിലും സ്ഥിതി വ്യത്യസ്തമാണ്. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തണമെന്ന ശക്തമായ ദൃഢനിശ്ചയമുണ്ട്. എങ്കിലും നരേന്ദ്ര മോദി-അമിത് ഷാ ദ്വയം എളുപ്പം വിട്ടുകളയുന്നവരല്ല എന്നതിനാൽ നാം കാത്തിരിക്കേണ്ടതുണ്ട്. പ്രതിപക്ഷ മുക്ത ഭാരതത്തിനായി ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഇവർ പ്രതിപക്ഷം എവിടെയെങ്കിലും പുനരുജ്ജീവനത്തിനു ശ്രമിക്കുന്നതു കണ്ടാൽ അതിനെ ദുർബലപ്പെടുത്താനും തകർക്കാനും ആവുന്നതെല്ലാം ചെയ്യും.
മറ്റുവാക്കിൽ പറഞ്ഞാൽ ന്യൂഡൽഹിയിലെ റിമോട്ട് കൺട്രോളിനാൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ കുഴിബോംബ് സ്ഫോടനങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാം. പ്രശ്നങ്ങളും ഉണ്ടാവാം. എങ്കിലും ഇപ്പോഴത്തെ സ്ഥിതിക്ക് മഹാരാഷ്ട്രയിലെ മഹാ അഘാഡി, കർണാടകയിലെ മഹാ ഗഡ്ബന്ധനെക്കാൾ കൂടുതൽ ഇഴയടുപ്പത്തോടെ നെയ്തെടുക്കപ്പെട്ടതാണ്.