അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു ബംഗാൾ ഗവർണർ ജഗദീപ് ധൻകർ.1989 മുതൽ 1991 വരെ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.1993 മുതൽ 1998 വരെ കിഷൻഗഡിൽ നിന്നുള്ള എംഎൽഎ ആയും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ സർവകലാശാലയിൽ നിന്നു ഫിസിക്സിൽ ഓണേഴ്സും ഡിസ്റ്റിംഗ്ഷനോടെ എൽഎൽബിയും നേടിയിട്ടുണ്ട്.
1951 ൽ ജനിച്ച അദ്ദേഹം ജൂലൈ 30 മുതൽ പശ്ചിമ ബംഗാളിലെ ഗവർണറാണ്. ആരെയും അങ്ങനെ വക വയ്ക്കാത്ത ബംഗാളുകാരുടെ ദീദിയുടെ നാട്ടിലെ കേന്ദ്രസർക്കാറിന്റെ പ്രതിനിധി.
മുഖ്യമന്ത്രിക്കെതിരെ ഗവർണർ പത്രക്കാരോട് സംസാരിക്കുക പതിവാണ് അവിടെ. നിങ്ങൾക്ക് അവരോട് ചോദിക്കാൻ പോലും ഭയമല്ലേയെന്നു പറഞ്ഞ് പത്രക്കാരോടു പോലും ഗവർണർ തട്ടിക്കയറി. ഞങ്ങൾ എല്ലാവരോടും ചോദിക്കും എന്ന് തിരിച്ചുപറഞ്ഞ ഒരു റിപ്പോർട്ടറോട് എന്നിട്ട് ഇങ്ങനെയാണോ ഗവർണറോട് പെരുമാറുക എന്ന് നിങ്ങൾ മുഖ്യമന്ത്രിയോട്ചോദിച്ചോ എന്നായിരുന്നു മറു ചോദ്യം. ഭരണത്തലവനായ തന്നോട് നാടിന്റെ ഭരണത്തെക്കുറിച്ചൊന്നും മുഖ്യമന്ത്രി പറയുന്നില്ല എന്നും അദ്ദേഹം സങ്കടം പറഞ്ഞു.
അങ്ങേർക്ക് മാന്യമായി പെരുമാറാനറിയില്ല ദീദി തുറന്നടിച്ചു. അങ്ങേർക്ക് ടിവിയിൽ വരാനാണ് താത്പര്യം. പ്രധാനമന്ത്രി പോലും അഭിവാദ്യം ചെയ്താൽ തിരിച്ച് കൈകൂപ്പും. ഇങ്ങേരെ ഞാൻ അഭി വാദ്യം ചെയ്തിട്ട്... അവർ നിർത്തി..
ബംഗാളിൽ ഒരു കൈ നോക്കാൻ തന്നെയാണ് ധൻകറെ വിട്ടതെന്ന് കേന്ദ്രം പറഞ്ഞില്ലെങ്കിലും ഇപ്പോൾ ജനത്തിനു മനസിലാകുന്നുണ്ട്. കേന്ദ്രത്തിന്റെ ആളായി വന്നിരിക്കുന്ന ഗവർണറെ മൈൻഡ് പോലും ചെയ്യുന്നില്ല ദീദി.
വല്ലാത്ത മാതൃകകളാണ് ഗവർണർ കുറിക്കുന്നത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേന്ദ്രം തങ്ങളുടെ പ്രതിനിധിക്കു സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തേണ്ട നിലയായി. കോൽക്കത്ത രാജ് ഭവനിൽ കേന്ദ്ര പോലീസ് സംരക്ഷണത്തിലായി ധൻകർ.
ധൻകറുടെ നടപടികൾ
അസാധാരണമായ നടപടികളാണ് ധൻകർ നടത്തുന്നത്. ഘെരാവോയിൽ കുടുങ്ങിയ കേന്ദ്രമന്ത്രിയെ രക്ഷിക്കാൻ നേരിട്ടെത്തിയ ആദ്യത്തെ ഗവർണറാകും അദ്ദേഹം. സെപ്റ്റംബർ 16ന് ജാദവ്പുർ സർവകലാശാലയിൽ എ.വി.ബി.പി.ക്കാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി ബബൂൾ സുപ്രിയോ. വർഗീയ ശക്തികളെ കാന്പസിൽ അനുവദിക്കില്ല എന്ന മുദ്രാവാക്യം മുഴക്കി അദ്ദേഹത്തെ വിദ്യാർഥികൾ ഘെരാവോ ചെയ്തു. കാന്പസിനു പുറത്ത് ആർഎസ്എസുകാർ മന്ത്രിയുടെ സംരക്ഷണത്തിനു കുന്തങ്ങളും വടികളുമായി എത്തി.
പോലീസ് അവരെ അകത്തു കയറ്റിയില്ല. ധൻകർ ചീഫ് സെക്രട്ടറിയെ വിളിച്ച് അടിയന്തര നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ആ നിർദേശം ഡിജിപിക്കു കൊടുത്തു. പോലീസ് ശക്തമായ നടപടികൾ എടുത്തു. എന്നിട്ടും സുപ്രിയോ നേരിയ തോതിൽ ആക്രമിക്കപ്പെട്ടു. ധൻകർ ഉണർന്നു. അവസാനം സർവകലാശാലയുടെ ചാൻസലർ കൂടിയായ അദ്ദേഹം പറന്ന് കാന്പസിലെത്തി. അകത്തു കടക്കാൻ വിദ്യർഥികൾ സമ്മതിച്ചില്ല.
സുപ്രിയോയെ കൂട്ടാതെ താൻ മടങ്ങില്ലെന്നായി ഗവർണർ. വല്ലാത്ത പിരിമുറുക്കത്തിന്റെ അവസാനത്തിൽ പോലീസ് ഒരു വിധത്തിൽ സുപ്രിയോയെ രക്ഷിച്ച് ഗവർണറുടെ കാറിൽ എത്തിച്ചു കൊടുത്തു. അങ്ങനെ കേന്ദ്രത്തോടുള്ള തന്റെ കൂറ് അദ്ദേഹം കൃത്യമായി തെളിയിച്ചു.
ഭരണപരമായ കാര്യങ്ങൾ ചർച്ച നടത്താൻ ധൻകർ രണ്ട് ജില്ലകളിൽ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടാൻ ശ്രമിച്ചു. പ്രമുഖ ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കിയില്ല. മുർഷിദാബാദ് ജില്ലയിലെ ഫരാക്കായിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിന് ഗവർണർ ഹെലികോപ്റ്റർ ചോദിച്ചു. നേരത്തെ ഒരു വട്ടം ധൻകറുടെ ആവശ്യം സർക്കാർ നിഷേധിച്ചിരുന്നു. സർക്കാർ കൊടുത്തില്ല. പൊതു പണം ഇങ്ങനെ ധൂർത്തടിക്കാൻ ഉള്ളതല്ലെന്ന് സർക്കാർ തിരിച്ചടിച്ചു.
ഹെലികോപ്റ്റർ ആവശ്യപ്പെടാനുള്ള ന്യായീകരണം എന്തെന്നും സർക്കാർ ആരാഞ്ഞു. മുഖ്യമന്ത്രി പോലും ദീർഘദൂര യാത്രകൾക്ക് ഹെലികോപ്റ്റർ ആവശ്യപ്പെടാറില്ലെന്നും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.
ബ്രദേഴ്സ് ഡേ
ഒക്ടോബറിൽ ദീദിയുടെ കൽക്കത്തയിലെ വീട്ടിൽ നടന്ന ബ്രദേഴ്സ് ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ധൻകർ ദീദിക്കു കത്തയച്ചു. ധാരാളം പേർ പങ്കെടുക്കുന്ന പരിപാടിയാണതെന്നും ധൻകർക്കും ഭാര്യക്കും സംബന്ധിക്കാമെന്നും കാണിച്ച് അവർ മറുപടി കൊടുത്തു. മമതയുടെ വീട്ടിൽ ഒക്ടോബർ 28 ന് നടന്ന കാളിപൂജയിൽ സംബന്ധിക്കാനും ഗവർണർ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹവും ഭാര്യയും സംബന്ധിക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളായ വാജ് പേയിയും അഡ്വാനിയും ഒക്കെ തന്റെ വീട്ടിൽ വന്ന കാലം ധൻകറെ ഓർമിപ്പിക്കാൻ ദീദി മറന്നില്ല.
നവംബർ 26 ന് അസംബ്ലിയിൽ കൊണ്ടാടിയ ഭരണഘടനാ ദിനത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ ഭരണഘടനാ തലവനോട് കാണിക്കുന്ന അവഗണനയെക്കുറിച്ച് പരാതിപ്പെടുകയും ആത്മശോധന നടത്തണം എന്ന് നിർദേശിക്കുകയും ചെയ്തു. ഒരേ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തിട്ടും മമതയും ധൻകറും പരസ്പരം അഭിവാദ്യം ചെയ്തില്ല.
വല്ലാത്ത കളികൾ
ധൻകർ കളിക്കുകയാണ്. ബില്ലുകൾ പരിശോധിച്ചു നൽകാൻ ഗവർണർ വൈകിച്ചതു മൂലം ബംഗാൾ നിയമസഭയുടെ രണ്ടു ദിവസത്തെ സമ്മേളനം ബംഗാൾ സ്പിക്കർക്ക് ഉപേക്ഷിക്കേണ്ടി വന്നു. ജനകീയ കൂട്ടക്കൊല തടയുന്നതിനുള്ള ബില്ലും ഹിന്ദി സർവകലാശാല ബില്ലും അടക്കം ആറു ബില്ലാണ് രാജ് ഭവന്റെ ക്ലിയറൻസ് കിട്ടാത്തതുകൊണ്ട് അവതരിപ്പിക്കാൻ ആകാതെ പോയതും നിയമസഭാ സമ്മേളനം രണ്ടു ദിവസം സസ്പൻഡ് ചെയ്യേണ്ടി വന്നതും. സംഭവം വിവാദമായപ്പോൾ ഗവർണർ പത്രക്കുറിപ്പ് ഇറക്കി, താൻ വെറും റബർ സ്റ്റാന്പോ തപാൽ ഓഫീസോ അല്ലെന്ന്.
70 വർഷം പഴക്കമുള്ള ഒരു ജനാധിപത്യ രാജ്യത്തിലെ ഒരു സംസ്ഥാന ഗവർണറാണ് ഇത്തരം പ്രസ്താവന ഇറക്കുന്നത്. ഇവിടെ ഗവർണർമാർ അനുവർത്തിച്ചു വന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്രയും കാലം ഉണ്ടായിരുന്നവർ കേവലം റബർ സ്റ്റാന്പുകളോ തപാലാഫീസുകളോ ആയി പ്രവർത്തിച്ചു എന്നാവുമോ അദ്ദേഹം ഉദ്ദേശിക്കുന്നത്.!
ഡിസംബർ അഞ്ചിന് നിയമസഭാ സന്ദർശനം നടത്താനും അവിടുത്തെ പുസ്തകശാല കാണാനും ഒക്കെയുള്ള ആഗ്രഹം ഗവർണർ സ്പീക്കറെ അറിയിച്ചു. സ്പീക്കർ ആദ്യം സ്വാഗതം ചെയ്യുകയും ഉച്ചഭക്ഷണത്തിന് ഗവർണറെ ക്ഷണിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴാണ് ധൻകർ അത്ര നല്ല ഉദ്ദേശ്യത്തോടെ ആണോ വരുന്നത് എന്ന് സംശയമായത്. ഉച്ചഭക്ഷണത്തിനു കൊടുത്ത ക്ഷണം റദ്ദാക്കി. എന്നിട്ടും ധൻകർ വന്നു. നിയമസഭാ വളപ്പിലേക്കുള്ള പ്രധാന കവാടം പൂട്ടിക്കിടന്നു. സ്പീക്കറോ മറ്റു മുതർന്ന ഉദ്യോഗസ്ഥരോ സ്ഥലത്തുണ്ടായില്ല. പത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ഉള്ള കവാടത്തിലൂടെ ധൻകർ അകത്തു കടന്നു. തന്നെ അവഗണിക്കുന്നു എന്ന പരാതി ആവർത്തിച്ചു. താൻ ഭയന്നു പിൻമാറില്ല എന്നും വെല്ലുവിളിച്ചു.
നാം എങ്ങോട്ടാണ്?
നവോത്ഥാന കാലത്ത് ഭാരതത്തിലെ ബുദ്ധിജീവികൾക്കിടയിൽ ഒരു ചൊല്ലുണ്ടായിരുന്നു, ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഭാരതം അനുവർത്തിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പക്ഷേ ആ ഔന്നത്യം പുലർത്താൻ ബംഗാളിനായോ എന്ന് സംശയമുണ്ട്. എന്നാൽ അടുത്ത കാലത്തായി ബംഗാളിൽ നടക്കുന്ന പലതും നാളെ ബിജെപി ഭാരതത്തിലാകെ നടത്താൻ ഉദ്ദേശിക്കുന്ന നീക്കങ്ങളുടെ ഡ്രസ് റിഹേഴ്സലല്ലേ എന്ന് സംശയിക്കണം.
വല്ലാതെ പരിഹാസ്യനായ ബംഗാൾ ഗവർണർ ചോദിച്ചു, നാം എങ്ങോട്ടാണ് പോകുന്നതെന്ന്? അത്തരം ഒരു ചോദ്യം ചോദിക്കാൻ എല്ലാവരെയും പേടിപ്പിച്ചു ഭരിക്കുന്ന ബിജെപിയുടെ നോമിനിക്ക് ഇടയാക്കിയത് മമതയുടെ സമീപനങ്ങളോട് യോജിക്കാത്തവർക്കു പോലും ആഹ്ലാദം പകരുന്നുണ്ട്. ധൻകർ ചോദിച്ച ചോദ്യം തന്നെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രധാനമന്ത്രിയോടും വ്യവസായ പ്രമുഖനായ രാഹുൽ ബജാജ് അമിത്ഷായോടും നിർമല സീതാരാമനോടും ചോദിച്ചത്. അതു തന്നെയാണ് ഭാരതത്തിലെ ജനാധിപത്യവിശ്വാസികൾ ജഗദീപ് ധൻകറോടു മാത്രമല്ല നാടു ഭരിക്കുന്നവരോടാകെ ചോദിക്കുന്നത്.
ഏട്ടപ്പന്മാർ വിലസുന്ന കാലം
തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകനാണ് ഏട്ടപ്പൻ എന്നു വിളിക്കപ്പെടുന്ന എം.ആർ. മഹേഷ് കുമാർ. അദ്ദേഹം കോളജ് യുണിയൻ ചെയർമാനായിരുന്നു. സംഘടനയുടെ ജില്ലാക്കമ്മിറ്റി അംഗവും. അദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് അനധികൃത താമസം. അദ്ദേഹത്തെ എല്ലാവർക്കും ഭയമാണ്. ഹോസ്റ്റലിൽ വാർഡനടക്കം എല്ലാവരും അദ്ദേഹത്തെ അനുസരിക്കുന്നു.
ഇദ്ദേഹത്തിന് എന്തേ ഹോസ്റ്റലിൽ 12 വർഷമായി മുറി അനുവദിക്കുന്നു എന്നു ചോദിച്ചിട്ടുള്ളവർക്കെല്ലാം പൊതിരെ തല്ലും കിട്ടി. നഗരത്തിലെ സ്ഥിരസാന്നിധ്യമായ അദ്ദേഹം പോലീസിന് പിടികിട്ടാപ്പുള്ളിയാണ്. എസ്എഫ് ഐയുടെ കലാപകാരികളെല്ലാം അങ്ങനെയാണ്. പോലീസിനെ നടുറോഡിൽ തല്ലിയവനും സഹപ്രവർത്തകനെ കുത്തിയവനും എല്ലാം പിടികിട്ടാപ്പുള്ളികൾ. എല്ലാ സമരത്തിനും അവർ മുന്നിലുണ്ടായാലും പിടികിട്ടാപ്പുള്ളികളായി തുടരുന്നു.
ഹോസ്റ്റലിൽ താമസത്തിനെത്തിയ നിതിൻരാജ് എന്ന കുട്ടിയെ ഏട്ടപ്പനു പിടിച്ചില്ല. യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യുവിന്റെ കൊടി ഉയർത്തിയാൽ കൊല്ലുമെന്നാണ് ഏട്ടപ്പന്റെ ഭീഷണി. സൂചനയായി ഹോസ്റ്റലിൽ ഇട്ട് അടിച്ചു പൊരിച്ചു. നിതിൻ രാജ് ആശുപത്രിയിലേക്ക് മാറിയപ്പോൾ അദ്ദേഹത്തിന്റെ ബാഗും സർട്ടിഫിക്കറ്റും കത്തിച്ചു. സ്വന്തമായി സർട്ടിഫിക്കറ്റ് എഴുതി എടുക്കുന്നവർക്ക് എന്ത് സർട്ടിഫിക്കറ്റ്! ബാഗിലുണ്ടായിരുന്ന 4000 രൂപ മാത്രം എടുത്തു, ബാക്കി എല്ലാം കത്തിച്ചു. അത് മോഷണമാണ് എന്ന് പറഞ്ഞതിന് കെ.എസ്യുക്കാർക്ക് വീണ്ടും കിട്ടി അടി.
ഇനി കോളജിലെ കഥയോ? അവിടെ കെഎസ്യുക്കാർ സമരം നടത്തിയതിന് അവർക്കെതിരെ നടപടി വന്നു. എന്നാൽ അതേ കുറ്റം ചെയ്ത എസ്എഫ്ഐക്കാർക്കെതിരെ നടപടി പാടില്ലെന്നും അക്കാദമിക്ക് കൗണ്സിലിലെ ഇടതു പക്ഷ അധ്യാപകർ നിലപാടെടുത്തു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയതും ഈ അധ്യാപക സംഘടനക്കാർ. ഇവർ ജനാധിപത്യത്തിനും മൂല്യങ്ങൾക്കും വേണ്ടി നടത്തുന്ന അധരവ്യായാമങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വാക്കുകളുടെ ഭംഗി കേട്ടു കുടുങ്ങിപ്പോയാൽ കൊടുക്കേണ്ടി വരുന്നത് വലിയ വിലയാകും. ഏട്ടപ്പന്മാർ കാന്പസ് ഭരിക്കും.
കൊടിയുടെ നിറം അനുസരിച്ചു മാത്രം വിദ്യാർഥികൾക്കു ജീവിക്കാനാവുന്ന ഇത്തരം കാന്പസുകളാവും ബാക്കി. പ്രതിഷേധത്തിന് ആരെങ്കിലും മുതിർന്നാൽ കത്തിക്കുത്തും ജീവഹാനിയും ഫലം. വേണോ കേരളത്തിലാകെ ഇത്തരം ഒരു കാന്പസ് രാഷ്ട്രീയം?
നമ്മുടെ കുട്ടികൾ എങ്ങനെ പഠിക്കും, പഠിച്ചാൽ തന്നെ എന്തു ഗുണം എന്നു ചോദിച്ചു പോകും സർവകലാശാലകളുടെ പ്രവർത്തന രീതി കണ്ടാൽ. തോറ്റവർക്ക് ജയിക്കാനുള്ള മാർക്ക് കൊടുക്കാൻ കല്പിക്കുന്ന മന്ത്രി അടക്കമുള്ളവർ വാഴുന്ന കാലം. പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളോട് ഇതിൽക്കൂടുതൽ എന്ത് അനീതി കാണിക്കാനാവും?
സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു ബംഗാൾ ഗവർണർ ജഗദീപ് ധൻകർ.1989 മുതൽ 1991 വരെ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.1993 മുതൽ 1998 വരെ കിഷൻഗഡിൽ നിന്നുള്ള എംഎൽഎ ആയും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ സർവകലാശാലയിൽ നിന്നു ഫിസിക്സിൽ ഓണേഴ്സും ഡിസ്റ്റിംഗ്ഷനോടെ എൽഎൽബിയും നേടിയിട്ടുണ്ട്.
1951 ൽ ജനിച്ച അദ്ദേഹം ജൂലൈ 30 മുതൽ പശ്ചിമ ബംഗാളിലെ ഗവർണറാണ്. ആരെയും അങ്ങനെ വക വയ്ക്കാത്ത ബംഗാളുകാരുടെ ദീദിയുടെ നാട്ടിലെ കേന്ദ്രസർക്കാറിന്റെ പ്രതിനിധി.
മുഖ്യമന്ത്രിക്കെതിരെ ഗവർണർ പത്രക്കാരോട് സംസാരിക്കുക പതിവാണ് അവിടെ. നിങ്ങൾക്ക് അവരോട് ചോദിക്കാൻ പോലും ഭയമല്ലേയെന്നു പറഞ്ഞ് പത്രക്കാരോടു പോലും ഗവർണർ തട്ടിക്കയറി. ഞങ്ങൾ എല്ലാവരോടും ചോദിക്കും എന്ന് തിരിച്ചുപറഞ്ഞ ഒരു റിപ്പോർട്ടറോട് എന്നിട്ട് ഇങ്ങനെയാണോ ഗവർണറോട് പെരുമാറുക എന്ന് നിങ്ങൾ മുഖ്യമന്ത്രിയോട്ചോദിച്ചോ എന്നായിരുന്നു മറു ചോദ്യം. ഭരണത്തലവനായ തന്നോട് നാടിന്റെ ഭരണത്തെക്കുറിച്ചൊന്നും മുഖ്യമന്ത്രി പറയുന്നില്ല എന്നും അദ്ദേഹം സങ്കടം പറഞ്ഞു.
അങ്ങേർക്ക് മാന്യമായി പെരുമാറാനറിയില്ല ദീദി തുറന്നടിച്ചു. അങ്ങേർക്ക് ടിവിയിൽ വരാനാണ് താത്പര്യം. പ്രധാനമന്ത്രി പോലും അഭിവാദ്യം ചെയ്താൽ തിരിച്ച് കൈകൂപ്പും. ഇങ്ങേരെ ഞാൻ അഭി വാദ്യം ചെയ്തിട്ട്... അവർ നിർത്തി..
ബംഗാളിൽ ഒരു കൈ നോക്കാൻ തന്നെയാണ് ധൻകറെ വിട്ടതെന്ന് കേന്ദ്രം പറഞ്ഞില്ലെങ്കിലും ഇപ്പോൾ ജനത്തിനു മനസിലാകുന്നുണ്ട്. കേന്ദ്രത്തിന്റെ ആളായി വന്നിരിക്കുന്ന ഗവർണറെ മൈൻഡ് പോലും ചെയ്യുന്നില്ല ദീദി.
വല്ലാത്ത മാതൃകകളാണ് ഗവർണർ കുറിക്കുന്നത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേന്ദ്രം തങ്ങളുടെ പ്രതിനിധിക്കു സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തേണ്ട നിലയായി. കോൽക്കത്ത രാജ് ഭവനിൽ കേന്ദ്ര പോലീസ് സംരക്ഷണത്തിലായി ധൻകർ.
ധൻകറുടെ നടപടികൾ
അസാധാരണമായ നടപടികളാണ് ധൻകർ നടത്തുന്നത്. ഘെരാവോയിൽ കുടുങ്ങിയ കേന്ദ്രമന്ത്രിയെ രക്ഷിക്കാൻ നേരിട്ടെത്തിയ ആദ്യത്തെ ഗവർണറാകും അദ്ദേഹം. സെപ്റ്റംബർ 16ന് ജാദവ്പുർ സർവകലാശാലയിൽ എ.വി.ബി.പി.ക്കാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി ബബൂൾ സുപ്രിയോ. വർഗീയ ശക്തികളെ കാന്പസിൽ അനുവദിക്കില്ല എന്ന മുദ്രാവാക്യം മുഴക്കി അദ്ദേഹത്തെ വിദ്യാർഥികൾ ഘെരാവോ ചെയ്തു. കാന്പസിനു പുറത്ത് ആർഎസ്എസുകാർ മന്ത്രിയുടെ സംരക്ഷണത്തിനു കുന്തങ്ങളും വടികളുമായി എത്തി.
പോലീസ് അവരെ അകത്തു കയറ്റിയില്ല. ധൻകർ ചീഫ് സെക്രട്ടറിയെ വിളിച്ച് അടിയന്തര നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ആ നിർദേശം ഡിജിപിക്കു കൊടുത്തു. പോലീസ് ശക്തമായ നടപടികൾ എടുത്തു. എന്നിട്ടും സുപ്രിയോ നേരിയ തോതിൽ ആക്രമിക്കപ്പെട്ടു. ധൻകർ ഉണർന്നു. അവസാനം സർവകലാശാലയുടെ ചാൻസലർ കൂടിയായ അദ്ദേഹം പറന്ന് കാന്പസിലെത്തി. അകത്തു കടക്കാൻ വിദ്യർഥികൾ സമ്മതിച്ചില്ല.
സുപ്രിയോയെ കൂട്ടാതെ താൻ മടങ്ങില്ലെന്നായി ഗവർണർ. വല്ലാത്ത പിരിമുറുക്കത്തിന്റെ അവസാനത്തിൽ പോലീസ് ഒരു വിധത്തിൽ സുപ്രിയോയെ രക്ഷിച്ച് ഗവർണറുടെ കാറിൽ എത്തിച്ചു കൊടുത്തു. അങ്ങനെ കേന്ദ്രത്തോടുള്ള തന്റെ കൂറ് അദ്ദേഹം കൃത്യമായി തെളിയിച്ചു.
ഭരണപരമായ കാര്യങ്ങൾ ചർച്ച നടത്താൻ ധൻകർ രണ്ട് ജില്ലകളിൽ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടാൻ ശ്രമിച്ചു. പ്രമുഖ ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കിയില്ല. മുർഷിദാബാദ് ജില്ലയിലെ ഫരാക്കായിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിന് ഗവർണർ ഹെലികോപ്റ്റർ ചോദിച്ചു. നേരത്തെ ഒരു വട്ടം ധൻകറുടെ ആവശ്യം സർക്കാർ നിഷേധിച്ചിരുന്നു. സർക്കാർ കൊടുത്തില്ല. പൊതു പണം ഇങ്ങനെ ധൂർത്തടിക്കാൻ ഉള്ളതല്ലെന്ന് സർക്കാർ തിരിച്ചടിച്ചു.
ഹെലികോപ്റ്റർ ആവശ്യപ്പെടാനുള്ള ന്യായീകരണം എന്തെന്നും സർക്കാർ ആരാഞ്ഞു. മുഖ്യമന്ത്രി പോലും ദീർഘദൂര യാത്രകൾക്ക് ഹെലികോപ്റ്റർ ആവശ്യപ്പെടാറില്ലെന്നും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.
ബ്രദേഴ്സ് ഡേ
ഒക്ടോബറിൽ ദീദിയുടെ കൽക്കത്തയിലെ വീട്ടിൽ നടന്ന ബ്രദേഴ്സ് ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ധൻകർ ദീദിക്കു കത്തയച്ചു. ധാരാളം പേർ പങ്കെടുക്കുന്ന പരിപാടിയാണതെന്നും ധൻകർക്കും ഭാര്യക്കും സംബന്ധിക്കാമെന്നും കാണിച്ച് അവർ മറുപടി കൊടുത്തു. മമതയുടെ വീട്ടിൽ ഒക്ടോബർ 28 ന് നടന്ന കാളിപൂജയിൽ സംബന്ധിക്കാനും ഗവർണർ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹവും ഭാര്യയും സംബന്ധിക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളായ വാജ് പേയിയും അഡ്വാനിയും ഒക്കെ തന്റെ വീട്ടിൽ വന്ന കാലം ധൻകറെ ഓർമിപ്പിക്കാൻ ദീദി മറന്നില്ല.
നവംബർ 26 ന് അസംബ്ലിയിൽ കൊണ്ടാടിയ ഭരണഘടനാ ദിനത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ ഭരണഘടനാ തലവനോട് കാണിക്കുന്ന അവഗണനയെക്കുറിച്ച് പരാതിപ്പെടുകയും ആത്മശോധന നടത്തണം എന്ന് നിർദേശിക്കുകയും ചെയ്തു. ഒരേ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തിട്ടും മമതയും ധൻകറും പരസ്പരം അഭിവാദ്യം ചെയ്തില്ല.
വല്ലാത്ത കളികൾ
ധൻകർ കളിക്കുകയാണ്. ബില്ലുകൾ പരിശോധിച്ചു നൽകാൻ ഗവർണർ വൈകിച്ചതു മൂലം ബംഗാൾ നിയമസഭയുടെ രണ്ടു ദിവസത്തെ സമ്മേളനം ബംഗാൾ സ്പിക്കർക്ക് ഉപേക്ഷിക്കേണ്ടി വന്നു. ജനകീയ കൂട്ടക്കൊല തടയുന്നതിനുള്ള ബില്ലും ഹിന്ദി സർവകലാശാല ബില്ലും അടക്കം ആറു ബില്ലാണ് രാജ് ഭവന്റെ ക്ലിയറൻസ് കിട്ടാത്തതുകൊണ്ട് അവതരിപ്പിക്കാൻ ആകാതെ പോയതും നിയമസഭാ സമ്മേളനം രണ്ടു ദിവസം സസ്പൻഡ് ചെയ്യേണ്ടി വന്നതും. സംഭവം വിവാദമായപ്പോൾ ഗവർണർ പത്രക്കുറിപ്പ് ഇറക്കി, താൻ വെറും റബർ സ്റ്റാന്പോ തപാൽ ഓഫീസോ അല്ലെന്ന്.
70 വർഷം പഴക്കമുള്ള ഒരു ജനാധിപത്യ രാജ്യത്തിലെ ഒരു സംസ്ഥാന ഗവർണറാണ് ഇത്തരം പ്രസ്താവന ഇറക്കുന്നത്. ഇവിടെ ഗവർണർമാർ അനുവർത്തിച്ചു വന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്രയും കാലം ഉണ്ടായിരുന്നവർ കേവലം റബർ സ്റ്റാന്പുകളോ തപാലാഫീസുകളോ ആയി പ്രവർത്തിച്ചു എന്നാവുമോ അദ്ദേഹം ഉദ്ദേശിക്കുന്നത്.!
ഡിസംബർ അഞ്ചിന് നിയമസഭാ സന്ദർശനം നടത്താനും അവിടുത്തെ പുസ്തകശാല കാണാനും ഒക്കെയുള്ള ആഗ്രഹം ഗവർണർ സ്പീക്കറെ അറിയിച്ചു. സ്പീക്കർ ആദ്യം സ്വാഗതം ചെയ്യുകയും ഉച്ചഭക്ഷണത്തിന് ഗവർണറെ ക്ഷണിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴാണ് ധൻകർ അത്ര നല്ല ഉദ്ദേശ്യത്തോടെ ആണോ വരുന്നത് എന്ന് സംശയമായത്. ഉച്ചഭക്ഷണത്തിനു കൊടുത്ത ക്ഷണം റദ്ദാക്കി. എന്നിട്ടും ധൻകർ വന്നു. നിയമസഭാ വളപ്പിലേക്കുള്ള പ്രധാന കവാടം പൂട്ടിക്കിടന്നു. സ്പീക്കറോ മറ്റു മുതർന്ന ഉദ്യോഗസ്ഥരോ സ്ഥലത്തുണ്ടായില്ല. പത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ഉള്ള കവാടത്തിലൂടെ ധൻകർ അകത്തു കടന്നു. തന്നെ അവഗണിക്കുന്നു എന്ന പരാതി ആവർത്തിച്ചു. താൻ ഭയന്നു പിൻമാറില്ല എന്നും വെല്ലുവിളിച്ചു.
നാം എങ്ങോട്ടാണ്?
നവോത്ഥാന കാലത്ത് ഭാരതത്തിലെ ബുദ്ധിജീവികൾക്കിടയിൽ ഒരു ചൊല്ലുണ്ടായിരുന്നു, ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഭാരതം അനുവർത്തിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പക്ഷേ ആ ഔന്നത്യം പുലർത്താൻ ബംഗാളിനായോ എന്ന് സംശയമുണ്ട്. എന്നാൽ അടുത്ത കാലത്തായി ബംഗാളിൽ നടക്കുന്ന പലതും നാളെ ബിജെപി ഭാരതത്തിലാകെ നടത്താൻ ഉദ്ദേശിക്കുന്ന നീക്കങ്ങളുടെ ഡ്രസ് റിഹേഴ്സലല്ലേ എന്ന് സംശയിക്കണം.
വല്ലാതെ പരിഹാസ്യനായ ബംഗാൾ ഗവർണർ ചോദിച്ചു, നാം എങ്ങോട്ടാണ് പോകുന്നതെന്ന്? അത്തരം ഒരു ചോദ്യം ചോദിക്കാൻ എല്ലാവരെയും പേടിപ്പിച്ചു ഭരിക്കുന്ന ബിജെപിയുടെ നോമിനിക്ക് ഇടയാക്കിയത് മമതയുടെ സമീപനങ്ങളോട് യോജിക്കാത്തവർക്കു പോലും ആഹ്ലാദം പകരുന്നുണ്ട്. ധൻകർ ചോദിച്ച ചോദ്യം തന്നെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രധാനമന്ത്രിയോടും വ്യവസായ പ്രമുഖനായ രാഹുൽ ബജാജ് അമിത്ഷായോടും നിർമല സീതാരാമനോടും ചോദിച്ചത്. അതു തന്നെയാണ് ഭാരതത്തിലെ ജനാധിപത്യവിശ്വാസികൾ ജഗദീപ് ധൻകറോടു മാത്രമല്ല നാടു ഭരിക്കുന്നവരോടാകെ ചോദിക്കുന്നത്.
ഏട്ടപ്പന്മാർ വിലസുന്ന കാലം
തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകനാണ് ഏട്ടപ്പൻ എന്നു വിളിക്കപ്പെടുന്ന എം.ആർ. മഹേഷ് കുമാർ. അദ്ദേഹം കോളജ് യുണിയൻ ചെയർമാനായിരുന്നു. സംഘടനയുടെ ജില്ലാക്കമ്മിറ്റി അംഗവും. അദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് അനധികൃത താമസം. അദ്ദേഹത്തെ എല്ലാവർക്കും ഭയമാണ്. ഹോസ്റ്റലിൽ വാർഡനടക്കം എല്ലാവരും അദ്ദേഹത്തെ അനുസരിക്കുന്നു.
ഇദ്ദേഹത്തിന് എന്തേ ഹോസ്റ്റലിൽ 12 വർഷമായി മുറി അനുവദിക്കുന്നു എന്നു ചോദിച്ചിട്ടുള്ളവർക്കെല്ലാം പൊതിരെ തല്ലും കിട്ടി. നഗരത്തിലെ സ്ഥിരസാന്നിധ്യമായ അദ്ദേഹം പോലീസിന് പിടികിട്ടാപ്പുള്ളിയാണ്. എസ്എഫ് ഐയുടെ കലാപകാരികളെല്ലാം അങ്ങനെയാണ്. പോലീസിനെ നടുറോഡിൽ തല്ലിയവനും സഹപ്രവർത്തകനെ കുത്തിയവനും എല്ലാം പിടികിട്ടാപ്പുള്ളികൾ. എല്ലാ സമരത്തിനും അവർ മുന്നിലുണ്ടായാലും പിടികിട്ടാപ്പുള്ളികളായി തുടരുന്നു.
ഹോസ്റ്റലിൽ താമസത്തിനെത്തിയ നിതിൻരാജ് എന്ന കുട്ടിയെ ഏട്ടപ്പനു പിടിച്ചില്ല. യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യുവിന്റെ കൊടി ഉയർത്തിയാൽ കൊല്ലുമെന്നാണ് ഏട്ടപ്പന്റെ ഭീഷണി. സൂചനയായി ഹോസ്റ്റലിൽ ഇട്ട് അടിച്ചു പൊരിച്ചു. നിതിൻ രാജ് ആശുപത്രിയിലേക്ക് മാറിയപ്പോൾ അദ്ദേഹത്തിന്റെ ബാഗും സർട്ടിഫിക്കറ്റും കത്തിച്ചു. സ്വന്തമായി സർട്ടിഫിക്കറ്റ് എഴുതി എടുക്കുന്നവർക്ക് എന്ത് സർട്ടിഫിക്കറ്റ്! ബാഗിലുണ്ടായിരുന്ന 4000 രൂപ മാത്രം എടുത്തു, ബാക്കി എല്ലാം കത്തിച്ചു. അത് മോഷണമാണ് എന്ന് പറഞ്ഞതിന് കെ.എസ്യുക്കാർക്ക് വീണ്ടും കിട്ടി അടി.
ഇനി കോളജിലെ കഥയോ? അവിടെ കെഎസ്യുക്കാർ സമരം നടത്തിയതിന് അവർക്കെതിരെ നടപടി വന്നു. എന്നാൽ അതേ കുറ്റം ചെയ്ത എസ്എഫ്ഐക്കാർക്കെതിരെ നടപടി പാടില്ലെന്നും അക്കാദമിക്ക് കൗണ്സിലിലെ ഇടതു പക്ഷ അധ്യാപകർ നിലപാടെടുത്തു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയതും ഈ അധ്യാപക സംഘടനക്കാർ. ഇവർ ജനാധിപത്യത്തിനും മൂല്യങ്ങൾക്കും വേണ്ടി നടത്തുന്ന അധരവ്യായാമങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വാക്കുകളുടെ ഭംഗി കേട്ടു കുടുങ്ങിപ്പോയാൽ കൊടുക്കേണ്ടി വരുന്നത് വലിയ വിലയാകും. ഏട്ടപ്പന്മാർ കാന്പസ് ഭരിക്കും.
കൊടിയുടെ നിറം അനുസരിച്ചു മാത്രം വിദ്യാർഥികൾക്കു ജീവിക്കാനാവുന്ന ഇത്തരം കാന്പസുകളാവും ബാക്കി. പ്രതിഷേധത്തിന് ആരെങ്കിലും മുതിർന്നാൽ കത്തിക്കുത്തും ജീവഹാനിയും ഫലം. വേണോ കേരളത്തിലാകെ ഇത്തരം ഒരു കാന്പസ് രാഷ്ട്രീയം?
നമ്മുടെ കുട്ടികൾ എങ്ങനെ പഠിക്കും, പഠിച്ചാൽ തന്നെ എന്തു ഗുണം എന്നു ചോദിച്ചു പോകും സർവകലാശാലകളുടെ പ്രവർത്തന രീതി കണ്ടാൽ. തോറ്റവർക്ക് ജയിക്കാനുള്ള മാർക്ക് കൊടുക്കാൻ കല്പിക്കുന്ന മന്ത്രി അടക്കമുള്ളവർ വാഴുന്ന കാലം. പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളോട് ഇതിൽക്കൂടുതൽ എന്ത് അനീതി കാണിക്കാനാവും?