ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പോലീസ് വെടിവച്ചുകൊന്ന വാർത്തയോടെയാണു രാജ്യം ഇന്നലെ പുലർന്നത്. പാർലമെന്റിൽ മുതൽ സമൂഹമാധ്യമങ്ങളിൽ വരെ സ്വാഭാവികമായ ആഘോഷവും സന്തോഷവും ഞെട്ടലും ഉണ്ടായി. പോലീസിനെ അഭിനന്ദിച്ച് ആഹ്ളാദ പ്രകടനവും മധുരപലഹാര വിതരണവും പലയിടത്തും നടന്നു.
വെടിവയ്പിനെ ഏറെ പേരും അപ്പോഴും പക്വമതികളായ ചിലരെങ്കിലും കരുതലോടെയാണു പ്രതികരിച്ചത്. നീതിന്യായ സംവിധാനത്തെ മറികടന്നുള്ള ശിക്ഷ നടപ്പാക്കലിലെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിരവധി പേർ പങ്കുവച്ചു. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത തെറ്റുകളെ തിരുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പ്രായോഗികവും സമഗ്രവുമായ നടപടികളും ബോധവത്കരണവും അനിവാര്യമാണ്.
കോടതികളിലും നീതിന്യായ സംവിധാനങ്ങളിലും സർക്കാരുകളിലും ഉള്ള വിശ്വാസം ചോരുന്നതിന്റെ വ്യക്തമായ സൂചനയായാണു നിയമവ്യവസ്ഥയെ മറികടന്നു കാട്ടുനീതി നടപ്പാക്കുന്നതിനു ലഭിക്കുന്ന വലിയ പിന്തുണ. രാജ്യമനഃസാക്ഷിയെ മുറിപ്പെടുത്തുന്ന വലിയ തെറ്റുകൾ പതിവാകുന്പോൾ പൗരന്മാരുടെ പ്രതികരണം പതിവുരീതികളിലാകില്ല. എങ്കിലും കണ്ണിനു പകരം കണ്ണെന്ന തരത്തിലേക്കു നീങ്ങിയാൽ നീതി എന്നതു കണ്ണിലെ കരടായി മാറുന്ന കാലമാകും വന്നു ചേരുക.
ശിശുരോദനങ്ങൾക്കു മാപ്പില്ല
കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നവർക്കു മാപ്പില്ലെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരസ്യമായി പ്രസ്താവിച്ചു. വളരെ അവധാനപൂർവം നടത്തേണ്ടതാണ് ഇത്തരം ഭേദഗതികൾ. പിന്നീട് തിരുത്താനാവാത്തതാ ണല്ലോ വധശിക്ഷ നടപ്പാക്കൽ. പോക്സോ നിയമത്തിനു കീഴിൽ വരുന്ന പ്രതികളുടെ വധശിക്ഷയിൽ ദയാഹർജി നൽകാനുള്ള വ്യവസ്ഥയിൽ പാർലമെന്റ് മാറ്റംവരുത്തണമെന്നു കൂടി രാജസ്ഥാനിലെ സിരോഹയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഇത്തരത്തിലുള്ള മാനഭംഗ കേസ് പ്രതികളുടെ ദയാഹർജി എന്തിനു പരിഗണിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാഷ്ട്രപതിയുടെ ഇന്നലത്തെ പരസ്യ നിലപാടിന് അനുകൂലമായ നിയമനിർമാണത്തിനു വൈകാതെ പാർലമെന്റ് തയാറായേക്കും. സ്ത്രീസുരക്ഷ കൂടുതൽ ഗൗരവമുള്ള കാര്യമാണെന്നു മനസിലാക്കിയുള്ള നടപടികൾക്കു നിയമനിർമാണ സഭകളും സർക്കാരുകളും നടപടി സ്വീകരിക്കേണ്ടതുണ്ട്.
ലോകത്തെ നടുക്കിയ ഡൽഹിയിലെ നിർഭയയുടെ മാനഭംഗത്തിനും മരണത്തിനും ശേഷം ഏഴു വർഷമായിട്ടും പ്രതികളുടെ ശിക്ഷ നടപ്പായിട്ടില്ലെന്നതു സംവിധാനത്തിലെ പോരായ്മ വെളിപ്പെടുത്തുന്നു. പ്രതികളുടെ ദയാഹാർജി തള്ളുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടതു പോലും ഹൈദരാബാദ് സംഭവത്തിന്റെ ചൂടിലാണ്. രാഷ്ട്രപതിയുടെ അന്തിമ തീരുമാനം വന്നശേഷം വധശിക്ഷ നടപ്പാക്കുന്നതിന് ഇനിയെങ്കിലും കാലതാമസം ഉണ്ടാകരുതെന്ന് നിർഭയയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഹൈദരാബാദിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിൽ നിർഭയയുടെ അമ്മ ആഹ്ളാദം പ്രകടിപ്പിച്ച വികാരം വ്യക്തമാണ്.
നീതിയില്ലാതെ നിർഭയ സ്മൃതി
ഡൽഹിയിലെ നിർഭയയെ മാനഭംഗപ്പെടുത്തിയ ശേഷം നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതി വിനയ് ശർമയുടെ ദയാഹർജി തള്ളണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശയും ഇതോടൊപ്പം ഇന്നലെത്തന്നെ ഉണ്ടായതും തീർത്തും യാദൃച്ഛികമാകില്ല. ഡൽഹി കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാലു പ്രതികളിൽ വിനയ് മാത്രമാണു ദയാഹർജി നൽകിയത്. രാഷ്ട്രപതിയുടെ നിലപാട് വ്യക്തമായതോടെ നാലു പ്രതികളുടെയും വധശിക്ഷ ഉടനെ നടപ്പായേക്കുമെന്നാണു കരുതുന്നത്.
യുപിയിലെ ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കവും വിട്ടുമാറിയിട്ടില്ല. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയിലുള്ള ഈ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരവുമാണ്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചത്.
ഡൽഹിക്കും ഹൈദരാബാദിനും പിന്നാലെ ഉന്നാവോയിലെ നിരപരാധിയായ പെണ്‍കുട്ടിയുടെ വേദന കൂടി മുഴുവൻ ഇന്ത്യക്കാരും ഹൃദയത്തിൽ പേറുകയാണ്. കേരളത്തിലെ വാളയാറിൽ സഹോദരികളായ രണ്ടു പെണ്‍കുട്ടികൾ മാനഭംഗത്തിനിരയായ ശേഷം മരണം വരിച്ച സംഭവത്തിന്റെ നടുക്കവും ഉടൻ മാറില്ല. വലിയ ചർച്ചയാകാതെ പോയ എത്രയോ മാനഭംഗക്കേസുകളും കൊലപാതകങ്ങളുമാണു രാജ്യത്തു നടക്കുന്നത്.! മാനഭംഗത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ കത്തിച്ചു കൊല്ലാൻ കൂടി ശ്രമിക്കുന്ന ക്രൂരരായ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നതിൽ ആർക്കും സംശയമില്ല.
വീഴ്ചകൾക്കു മീതെ വികാരങ്ങൾ
കൂട്ട മാനഭംഗക്കേസിലെ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിന്റെ ശരി തെറ്റുകളോടൊപ്പം, ഈ നടപടിക്കു രാജ്യത്താകെ കൈയടി കിട്ടിയതിന്റെ കാരണവും അന്വേഷിക്കേണ്ടതാണ്. അനേകം നിരാലംബർക്കു നീതി നിഷേധിക്കപ്പെടുന്നതും നീതി വൈകുന്നതും കുറ്റവാളികൾ രക്ഷപെടുന്നതും മുതൽ നിതീന്യായ സംവിധാനത്തിന്റെ പോരായ്മകളും കോടതികളുടെ വിശ്വാസ്യതയിലുണ്ടാകുന്ന വീഴ്ചകളും മുതൽ സർക്കാരുകൾക്കെതിരേയുള്ള ജനവികാരം വരെ പലതും ഈ കൈയടികൾക്കു പിന്നിലുണ്ട്.
‘ജസ്റ്റീസ് ഡിലെയ്ഡ് ഈസ് ജസ്റ്റീസ് ഡിനൈഡ്’ എന്ന അഭിപ്രായം വ്യാപകമാണ്. നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണു നീതി വൈകുന്നത്. കോടതികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകൾ വേഗം തീർപ്പാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കോടതിച്ചെലവുകൾ സാധാരണക്കാർക്കും പാവങ്ങൾക്കും താങ്ങാനാകാത്ത നിലയിലേക്കുയരുന്നതും ആർക്കും അറിയാഞ്ഞിട്ടല്ല. കക്ഷികളിൽ നിന്നു ദയയില്ലാതെ വക്കീലന്മാർ നിയന്ത്രണമില്ലാതെ ഫീസ് ഈടാക്കുന്നതിനെതിരേയും ഏറെ പരാതികളുണ്ട്.
അതിക്രൂരമായ പീഡനങ്ങൾ പതിവാകുന്പോൾ സർക്കാരുകളിലും കോടതികളിലും ഉള്ള വിശ്വാസം നഷ്ടമാകുന്നതിനു ജനങ്ങളെ കുറ്റം പറയാനാകില്ല. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള നിരാലംബർ, സാധാരണക്കാർ തുടങ്ങി ഓരോ പൗരനും നീതിയും സംരക്ഷണവും ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കോടതികൾക്കും പോലീസിനും കടമയും ഉത്തരവാദിത്വവുമുണ്ട്. ഹൈദരാബാദിലെ പോലീസ് നടപടിക്കു വലിയ ജനകീയ പിന്തുണ കിട്ടിയെങ്കിൽ അതിനുത്തരവാദികൾ രാജ്യത്തെ ഭരണാധികാരികളും ന്യായാധിപരുമാണ്.
കാക്കിയെ കണ്ണടച്ചു വിശ്വാസമില്ല
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കത്തിച്ചു കൊന്ന അതേ സ്ഥലത്തു തന്നെ നാലു പ്രതികളെയും രാത്രിയുടെ മറവിൽ പോലീസ് വെടിവച്ചു കൊന്നതിനു രാജ്യത്താകെ കിട്ടിയ വലിയ കൈയടിയും പ്രോത്സാഹനവും അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ഇരുളിന്റെ മറവിൽ തെളിവെടുക്കാൻ ചെന്നപ്പോൾ നിരായുധരായ പ്രതികൾ പോലീസിന്റെ തോക്കു തട്ടിയെടുത്ത് അക്രമിച്ചപ്പോൾ തിരികെ വെടിവച്ചതാണെന്ന പോലീസ് ഭാഷ്യം കണ്ണടച്ചു വിഴുങ്ങുക പ്രയാസമാണ്. നിയമം കടമ ചെയ്തുവെന്ന ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ വാക്കുകളിൽ തന്നെ സത്യം പതിയിരുപ്പുണ്ട്. പോലീസുകാർ വെടിവച്ചു കൊന്നവർ തന്നെയാകും യഥാർഥ പ്രതികളെന്നതിൽ ഒറ്റനോട്ടത്തിൽ സംശയവുമില്ല. പക്ഷേ പോലീസ് കൃത്യമായി കണ്ടെത്തി ശിക്ഷിക്കപ്പെട്ടവർ പോലും നിരപരാധികളായി മാറിയ ചരിത്രം പലതുണ്ട്.
യുവഡോക്ടറുടെ മരണത്തിൽ കലാശിച്ച അതിക്രൂരമായ കുറ്റത്തിനു പ്രതികളാരും ഒരുവിധത്തിലുമുള്ള ദയയും അർഹിക്കുന്നില്ല. പക്ഷേ പ്രതികളെ അന്തിമമായി തീരുമാനിക്കേണ്ടതും വധശിക്ഷ വിധിക്കേണ്ടതും ഇന്ത്യൻ നിയമമനുസരിച്ചു കോടതിയാണ്.
കാട്ടുനീതിക്കു പിന്നിലെ കരിനിഴൽ
കോടതികളുടെ അധികാരം പോലീസ് നേരിട്ടു നിർവഹിക്കാൻ തുടങ്ങിയാൽ രാജ്യത്തെ നിയമവ്യവസ്ഥയാകും പാടേ തകരുക. വിചാരണ പോലുമില്ലാതെ നാലു പേരെ പോലീസ് വെടിവച്ചു കൊന്നതിലെ അപകടം കാണാതെ പോലീസിനെ ജനം വാഴ്ത്തിപ്പാടിയതു നല്ല പ്രവ ണതയല്ല. നാട്ടുകാരുടെ നിലയ്ക്കാത്ത കൈയടികൾക്കു നടുവിലൂടെ ഇന്ത്യയെ ബനാന റിപ്പബ്ലിക് ആക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതുണ്ട്.
ഗുജറാത്തിൽ മലയാളിയായ പ്രാണേഷ് കുമാറിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയത് മറക്കാറായിട്ടില്ല. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസും വാർത്തകളിൽ നിറഞ്ഞിരുന്നു. കേരളത്തിൽ മാവോയിസ്റ്റ് വേട്ടയുടെ മറവിൽ നാലു പേരെ അട്ടപ്പാടിക്കടുത്തു വെടിവച്ചു കൊന്നതിന്റെ നടുക്കവും മാറിയിട്ടില്ല. ജമ്മു കാഷ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് കേന്ദ്രീകൃത സംസ്ഥാനങ്ങളിലും അടക്കം നടക്കുന്ന വെടിവയ്പുകളിൽ ചിലതിനെങ്കിലും എതിരേ മനുഷ്യാവകാശ പ്രവർത്തകർ ചോദ്യങ്ങളുയർത്തുന്നതും പുതിയതല്ല.
മുംബൈ ഭീകരാക്രണ കേസിലെ പ്രതി അജ്മൽ കസബിനെയും പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെയും പോലും വിചാരണയ്ക്കു ശേഷമാണു തൂക്കിലേറ്റിയതെന്നു മറക്കരുത്. രണ്ടു പേരും തോക്കുകളുമായി വന്നു അനേകരെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങൾ പലതവണ കണ്ടിട്ടും തെളിവുകൾ ശക്തമായിരുന്നിട്ടും നടപടിക്രമങ്ങൾ പാലിച്ചതാണ് ഇന്ത്യയുടെ യശസ് ഉയർത്തിയത്.
നിയമ സംവിധാനമുള്ള പരിഷ്കൃത രാജ്യത്ത് കോടതികളെയെല്ലാം മറികടന്നു പോലീസുകാരോ ജനക്കൂട്ടമോ കാട്ടുനീതി നടപ്പാക്കുന്നതിൽ വലിയ അപകടം പതിയിരുപ്പുണ്ട്. ഹൈദരാബാദിൽ പോലീസുകാരാണ് കുറ്റവാളികളെന്നു അവർ കണ്ടെത്തിയവരെ ആൾക്കൂട്ട കൊലയിലൂടെ ഇല്ലായ്മ ചെയ്തത്. എന്നാൽ, രാജ്യത്തു നടന്ന നിരവധിയായ ആൾക്കൂട്ട കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവരിൽ പലരും നിരപരാധികളായ ദളിതരും ആദിവാസികളും ന്യൂനപക്ഷ സമുദായക്കാരുമാണ്.
മൂല്യബോധമുള്ള തലമുറ വളരട്ടെ
ഡൽഹിയും കഠുവയും വാളയാറും ഉന്നാവോയും ഹൈദരാബാദുമെല്ലാം ഇന്ത്യയ്ക്കു നേരെ ഉയരുന്ന ചൂണ്ടുവിരലുകളാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഇവർക്കുണ്ടായ ദുരന്തം ആവർത്തിക്കാൻ അനുവദിക്കരുത്. കടുത്ത ശിക്ഷകൾ തെറ്റുകളിലേക്കു പോകാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ്. പക്ഷേ ശിക്ഷ കൊണ്ടു മാത്രം ഏതെങ്കിലും കുറ്റം ഇല്ലാതാക്കാൻ കഴിയുമെന്നതു മൗഢ്യമാകും.
ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും പെരുമാറ്റരീതികളിലും എല്ലാം നല്ല മാറ്റം വരേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും കുട്ടിക്കാലത്തെ സ്വഭാവ രൂപവത്കരണം മുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടും സ്ത്രീകളോടും മാതാപിതാക്കളോടും അധ്യാപകരോടും ആദരവും സ്നേഹവും ശീലമാകണം.
മൂല്യബോധമുള്ള ഒരു തലമുറയ്ക്കു മാത്രമേ സ്വന്തം അമ്മയോ, സഹോദരിയോ, മകളോ ആയി കണ്ട് അന്യരെയും സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും കഴിയൂ. ഓരോ കുടുംബത്തിലും വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും നല്ല മാറ്റങ്ങൾക്കായുള്ള പഠനവും പരിശീലനവും ഉറപ്പാക്കട്ടെ. പണവും പദവികളും നേടുന്നതിനുള്ള നെട്ടോട്ടത്തിൽ നല്ല മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ മറക്കാതിരിക്കട്ടെ. നശിക്കണം തിന്മ. വളരട്ടെ നന്മ.
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പോലീസ് വെടിവച്ചുകൊന്ന വാർത്തയോടെയാണു രാജ്യം ഇന്നലെ പുലർന്നത്. പാർലമെന്റിൽ മുതൽ സമൂഹമാധ്യമങ്ങളിൽ വരെ സ്വാഭാവികമായ ആഘോഷവും സന്തോഷവും ഞെട്ടലും ഉണ്ടായി. പോലീസിനെ അഭിനന്ദിച്ച് ആഹ്ളാദ പ്രകടനവും മധുരപലഹാര വിതരണവും പലയിടത്തും നടന്നു.
വെടിവയ്പിനെ ഏറെ പേരും അപ്പോഴും പക്വമതികളായ ചിലരെങ്കിലും കരുതലോടെയാണു പ്രതികരിച്ചത്. നീതിന്യായ സംവിധാനത്തെ മറികടന്നുള്ള ശിക്ഷ നടപ്പാക്കലിലെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിരവധി പേർ പങ്കുവച്ചു. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത തെറ്റുകളെ തിരുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പ്രായോഗികവും സമഗ്രവുമായ നടപടികളും ബോധവത്കരണവും അനിവാര്യമാണ്.
കോടതികളിലും നീതിന്യായ സംവിധാനങ്ങളിലും സർക്കാരുകളിലും ഉള്ള വിശ്വാസം ചോരുന്നതിന്റെ വ്യക്തമായ സൂചനയായാണു നിയമവ്യവസ്ഥയെ മറികടന്നു കാട്ടുനീതി നടപ്പാക്കുന്നതിനു ലഭിക്കുന്ന വലിയ പിന്തുണ. രാജ്യമനഃസാക്ഷിയെ മുറിപ്പെടുത്തുന്ന വലിയ തെറ്റുകൾ പതിവാകുന്പോൾ പൗരന്മാരുടെ പ്രതികരണം പതിവുരീതികളിലാകില്ല. എങ്കിലും കണ്ണിനു പകരം കണ്ണെന്ന തരത്തിലേക്കു നീങ്ങിയാൽ നീതി എന്നതു കണ്ണിലെ കരടായി മാറുന്ന കാലമാകും വന്നു ചേരുക.
ശിശുരോദനങ്ങൾക്കു മാപ്പില്ല
കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നവർക്കു മാപ്പില്ലെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരസ്യമായി പ്രസ്താവിച്ചു. വളരെ അവധാനപൂർവം നടത്തേണ്ടതാണ് ഇത്തരം ഭേദഗതികൾ. പിന്നീട് തിരുത്താനാവാത്തതാ ണല്ലോ വധശിക്ഷ നടപ്പാക്കൽ. പോക്സോ നിയമത്തിനു കീഴിൽ വരുന്ന പ്രതികളുടെ വധശിക്ഷയിൽ ദയാഹർജി നൽകാനുള്ള വ്യവസ്ഥയിൽ പാർലമെന്റ് മാറ്റംവരുത്തണമെന്നു കൂടി രാജസ്ഥാനിലെ സിരോഹയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഇത്തരത്തിലുള്ള മാനഭംഗ കേസ് പ്രതികളുടെ ദയാഹർജി എന്തിനു പരിഗണിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാഷ്ട്രപതിയുടെ ഇന്നലത്തെ പരസ്യ നിലപാടിന് അനുകൂലമായ നിയമനിർമാണത്തിനു വൈകാതെ പാർലമെന്റ് തയാറായേക്കും. സ്ത്രീസുരക്ഷ കൂടുതൽ ഗൗരവമുള്ള കാര്യമാണെന്നു മനസിലാക്കിയുള്ള നടപടികൾക്കു നിയമനിർമാണ സഭകളും സർക്കാരുകളും നടപടി സ്വീകരിക്കേണ്ടതുണ്ട്.
ലോകത്തെ നടുക്കിയ ഡൽഹിയിലെ നിർഭയയുടെ മാനഭംഗത്തിനും മരണത്തിനും ശേഷം ഏഴു വർഷമായിട്ടും പ്രതികളുടെ ശിക്ഷ നടപ്പായിട്ടില്ലെന്നതു സംവിധാനത്തിലെ പോരായ്മ വെളിപ്പെടുത്തുന്നു. പ്രതികളുടെ ദയാഹാർജി തള്ളുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടതു പോലും ഹൈദരാബാദ് സംഭവത്തിന്റെ ചൂടിലാണ്. രാഷ്ട്രപതിയുടെ അന്തിമ തീരുമാനം വന്നശേഷം വധശിക്ഷ നടപ്പാക്കുന്നതിന് ഇനിയെങ്കിലും കാലതാമസം ഉണ്ടാകരുതെന്ന് നിർഭയയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഹൈദരാബാദിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിൽ നിർഭയയുടെ അമ്മ ആഹ്ളാദം പ്രകടിപ്പിച്ച വികാരം വ്യക്തമാണ്.
നീതിയില്ലാതെ നിർഭയ സ്മൃതി
ഡൽഹിയിലെ നിർഭയയെ മാനഭംഗപ്പെടുത്തിയ ശേഷം നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതി വിനയ് ശർമയുടെ ദയാഹർജി തള്ളണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശയും ഇതോടൊപ്പം ഇന്നലെത്തന്നെ ഉണ്ടായതും തീർത്തും യാദൃച്ഛികമാകില്ല. ഡൽഹി കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാലു പ്രതികളിൽ വിനയ് മാത്രമാണു ദയാഹർജി നൽകിയത്. രാഷ്ട്രപതിയുടെ നിലപാട് വ്യക്തമായതോടെ നാലു പ്രതികളുടെയും വധശിക്ഷ ഉടനെ നടപ്പായേക്കുമെന്നാണു കരുതുന്നത്.
യുപിയിലെ ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കവും വിട്ടുമാറിയിട്ടില്ല. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയിലുള്ള ഈ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരവുമാണ്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചത്.
ഡൽഹിക്കും ഹൈദരാബാദിനും പിന്നാലെ ഉന്നാവോയിലെ നിരപരാധിയായ പെണ്‍കുട്ടിയുടെ വേദന കൂടി മുഴുവൻ ഇന്ത്യക്കാരും ഹൃദയത്തിൽ പേറുകയാണ്. കേരളത്തിലെ വാളയാറിൽ സഹോദരികളായ രണ്ടു പെണ്‍കുട്ടികൾ മാനഭംഗത്തിനിരയായ ശേഷം മരണം വരിച്ച സംഭവത്തിന്റെ നടുക്കവും ഉടൻ മാറില്ല. വലിയ ചർച്ചയാകാതെ പോയ എത്രയോ മാനഭംഗക്കേസുകളും കൊലപാതകങ്ങളുമാണു രാജ്യത്തു നടക്കുന്നത്.! മാനഭംഗത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ കത്തിച്ചു കൊല്ലാൻ കൂടി ശ്രമിക്കുന്ന ക്രൂരരായ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നതിൽ ആർക്കും സംശയമില്ല.
വീഴ്ചകൾക്കു മീതെ വികാരങ്ങൾ
കൂട്ട മാനഭംഗക്കേസിലെ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിന്റെ ശരി തെറ്റുകളോടൊപ്പം, ഈ നടപടിക്കു രാജ്യത്താകെ കൈയടി കിട്ടിയതിന്റെ കാരണവും അന്വേഷിക്കേണ്ടതാണ്. അനേകം നിരാലംബർക്കു നീതി നിഷേധിക്കപ്പെടുന്നതും നീതി വൈകുന്നതും കുറ്റവാളികൾ രക്ഷപെടുന്നതും മുതൽ നിതീന്യായ സംവിധാനത്തിന്റെ പോരായ്മകളും കോടതികളുടെ വിശ്വാസ്യതയിലുണ്ടാകുന്ന വീഴ്ചകളും മുതൽ സർക്കാരുകൾക്കെതിരേയുള്ള ജനവികാരം വരെ പലതും ഈ കൈയടികൾക്കു പിന്നിലുണ്ട്.
‘ജസ്റ്റീസ് ഡിലെയ്ഡ് ഈസ് ജസ്റ്റീസ് ഡിനൈഡ്’ എന്ന അഭിപ്രായം വ്യാപകമാണ്. നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണു നീതി വൈകുന്നത്. കോടതികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകൾ വേഗം തീർപ്പാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കോടതിച്ചെലവുകൾ സാധാരണക്കാർക്കും പാവങ്ങൾക്കും താങ്ങാനാകാത്ത നിലയിലേക്കുയരുന്നതും ആർക്കും അറിയാഞ്ഞിട്ടല്ല. കക്ഷികളിൽ നിന്നു ദയയില്ലാതെ വക്കീലന്മാർ നിയന്ത്രണമില്ലാതെ ഫീസ് ഈടാക്കുന്നതിനെതിരേയും ഏറെ പരാതികളുണ്ട്.
അതിക്രൂരമായ പീഡനങ്ങൾ പതിവാകുന്പോൾ സർക്കാരുകളിലും കോടതികളിലും ഉള്ള വിശ്വാസം നഷ്ടമാകുന്നതിനു ജനങ്ങളെ കുറ്റം പറയാനാകില്ല. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള നിരാലംബർ, സാധാരണക്കാർ തുടങ്ങി ഓരോ പൗരനും നീതിയും സംരക്ഷണവും ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കോടതികൾക്കും പോലീസിനും കടമയും ഉത്തരവാദിത്വവുമുണ്ട്. ഹൈദരാബാദിലെ പോലീസ് നടപടിക്കു വലിയ ജനകീയ പിന്തുണ കിട്ടിയെങ്കിൽ അതിനുത്തരവാദികൾ രാജ്യത്തെ ഭരണാധികാരികളും ന്യായാധിപരുമാണ്.
കാക്കിയെ കണ്ണടച്ചു വിശ്വാസമില്ല
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കത്തിച്ചു കൊന്ന അതേ സ്ഥലത്തു തന്നെ നാലു പ്രതികളെയും രാത്രിയുടെ മറവിൽ പോലീസ് വെടിവച്ചു കൊന്നതിനു രാജ്യത്താകെ കിട്ടിയ വലിയ കൈയടിയും പ്രോത്സാഹനവും അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ഇരുളിന്റെ മറവിൽ തെളിവെടുക്കാൻ ചെന്നപ്പോൾ നിരായുധരായ പ്രതികൾ പോലീസിന്റെ തോക്കു തട്ടിയെടുത്ത് അക്രമിച്ചപ്പോൾ തിരികെ വെടിവച്ചതാണെന്ന പോലീസ് ഭാഷ്യം കണ്ണടച്ചു വിഴുങ്ങുക പ്രയാസമാണ്. നിയമം കടമ ചെയ്തുവെന്ന ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ വാക്കുകളിൽ തന്നെ സത്യം പതിയിരുപ്പുണ്ട്. പോലീസുകാർ വെടിവച്ചു കൊന്നവർ തന്നെയാകും യഥാർഥ പ്രതികളെന്നതിൽ ഒറ്റനോട്ടത്തിൽ സംശയവുമില്ല. പക്ഷേ പോലീസ് കൃത്യമായി കണ്ടെത്തി ശിക്ഷിക്കപ്പെട്ടവർ പോലും നിരപരാധികളായി മാറിയ ചരിത്രം പലതുണ്ട്.
യുവഡോക്ടറുടെ മരണത്തിൽ കലാശിച്ച അതിക്രൂരമായ കുറ്റത്തിനു പ്രതികളാരും ഒരുവിധത്തിലുമുള്ള ദയയും അർഹിക്കുന്നില്ല. പക്ഷേ പ്രതികളെ അന്തിമമായി തീരുമാനിക്കേണ്ടതും വധശിക്ഷ വിധിക്കേണ്ടതും ഇന്ത്യൻ നിയമമനുസരിച്ചു കോടതിയാണ്.
കാട്ടുനീതിക്കു പിന്നിലെ കരിനിഴൽ
കോടതികളുടെ അധികാരം പോലീസ് നേരിട്ടു നിർവഹിക്കാൻ തുടങ്ങിയാൽ രാജ്യത്തെ നിയമവ്യവസ്ഥയാകും പാടേ തകരുക. വിചാരണ പോലുമില്ലാതെ നാലു പേരെ പോലീസ് വെടിവച്ചു കൊന്നതിലെ അപകടം കാണാതെ പോലീസിനെ ജനം വാഴ്ത്തിപ്പാടിയതു നല്ല പ്രവ ണതയല്ല. നാട്ടുകാരുടെ നിലയ്ക്കാത്ത കൈയടികൾക്കു നടുവിലൂടെ ഇന്ത്യയെ ബനാന റിപ്പബ്ലിക് ആക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതുണ്ട്.
ഗുജറാത്തിൽ മലയാളിയായ പ്രാണേഷ് കുമാറിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയത് മറക്കാറായിട്ടില്ല. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസും വാർത്തകളിൽ നിറഞ്ഞിരുന്നു. കേരളത്തിൽ മാവോയിസ്റ്റ് വേട്ടയുടെ മറവിൽ നാലു പേരെ അട്ടപ്പാടിക്കടുത്തു വെടിവച്ചു കൊന്നതിന്റെ നടുക്കവും മാറിയിട്ടില്ല. ജമ്മു കാഷ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് കേന്ദ്രീകൃത സംസ്ഥാനങ്ങളിലും അടക്കം നടക്കുന്ന വെടിവയ്പുകളിൽ ചിലതിനെങ്കിലും എതിരേ മനുഷ്യാവകാശ പ്രവർത്തകർ ചോദ്യങ്ങളുയർത്തുന്നതും പുതിയതല്ല.
മുംബൈ ഭീകരാക്രണ കേസിലെ പ്രതി അജ്മൽ കസബിനെയും പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെയും പോലും വിചാരണയ്ക്കു ശേഷമാണു തൂക്കിലേറ്റിയതെന്നു മറക്കരുത്. രണ്ടു പേരും തോക്കുകളുമായി വന്നു അനേകരെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങൾ പലതവണ കണ്ടിട്ടും തെളിവുകൾ ശക്തമായിരുന്നിട്ടും നടപടിക്രമങ്ങൾ പാലിച്ചതാണ് ഇന്ത്യയുടെ യശസ് ഉയർത്തിയത്.
നിയമ സംവിധാനമുള്ള പരിഷ്കൃത രാജ്യത്ത് കോടതികളെയെല്ലാം മറികടന്നു പോലീസുകാരോ ജനക്കൂട്ടമോ കാട്ടുനീതി നടപ്പാക്കുന്നതിൽ വലിയ അപകടം പതിയിരുപ്പുണ്ട്. ഹൈദരാബാദിൽ പോലീസുകാരാണ് കുറ്റവാളികളെന്നു അവർ കണ്ടെത്തിയവരെ ആൾക്കൂട്ട കൊലയിലൂടെ ഇല്ലായ്മ ചെയ്തത്. എന്നാൽ, രാജ്യത്തു നടന്ന നിരവധിയായ ആൾക്കൂട്ട കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവരിൽ പലരും നിരപരാധികളായ ദളിതരും ആദിവാസികളും ന്യൂനപക്ഷ സമുദായക്കാരുമാണ്.
മൂല്യബോധമുള്ള തലമുറ വളരട്ടെ
ഡൽഹിയും കഠുവയും വാളയാറും ഉന്നാവോയും ഹൈദരാബാദുമെല്ലാം ഇന്ത്യയ്ക്കു നേരെ ഉയരുന്ന ചൂണ്ടുവിരലുകളാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഇവർക്കുണ്ടായ ദുരന്തം ആവർത്തിക്കാൻ അനുവദിക്കരുത്. കടുത്ത ശിക്ഷകൾ തെറ്റുകളിലേക്കു പോകാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ്. പക്ഷേ ശിക്ഷ കൊണ്ടു മാത്രം ഏതെങ്കിലും കുറ്റം ഇല്ലാതാക്കാൻ കഴിയുമെന്നതു മൗഢ്യമാകും.
ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും പെരുമാറ്റരീതികളിലും എല്ലാം നല്ല മാറ്റം വരേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും കുട്ടിക്കാലത്തെ സ്വഭാവ രൂപവത്കരണം മുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടും സ്ത്രീകളോടും മാതാപിതാക്കളോടും അധ്യാപകരോടും ആദരവും സ്നേഹവും ശീലമാകണം.
മൂല്യബോധമുള്ള ഒരു തലമുറയ്ക്കു മാത്രമേ സ്വന്തം അമ്മയോ, സഹോദരിയോ, മകളോ ആയി കണ്ട് അന്യരെയും സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും കഴിയൂ. ഓരോ കുടുംബത്തിലും വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും നല്ല മാറ്റങ്ങൾക്കായുള്ള പഠനവും പരിശീലനവും ഉറപ്പാക്കട്ടെ. പണവും പദവികളും നേടുന്നതിനുള്ള നെട്ടോട്ടത്തിൽ നല്ല മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ മറക്കാതിരിക്കട്ടെ. നശിക്കണം തിന്മ. വളരട്ടെ നന്മ.