കുവൈറ്റ് സിറ്റി : അനധികൃത താമസക്കാരെ പിടികൂടുന്നതിനായുള്ള സുരക്ഷാപരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ബിനൈദ് അൽ ഖർ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയകളിൽ നടന്ന പരിശോധനയിൽ 32 പേരെ അറസ്റ്റ് ചെയ്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെയും, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസിന്റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ സുരക്ഷ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വിസ നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലീബിൽ നടന്ന പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച കെട്ടിടങ്ങളിലെ ബേസ്മെന്റുകൾ അടച്ചുപൂട്ടി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെയും, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസിന്റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ സുരക്ഷ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വിസ നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലീബിൽ നടന്ന പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച കെട്ടിടങ്ങളിലെ ബേസ്മെന്റുകൾ അടച്ചുപൂട്ടി.