സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1947ൽ റബർ ആക്ടിലൂടെ റബർ ബോർഡ് രൂപീകരിച്ചത്. അനുകൂല കാലാവസ്ഥയുള്ള കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരാണ് ആദ്യം വെല്ലുവിളി ഏറ്റെടുത്തത്. കേരളം റബറിനെ വാരിപ്പുണർന്നു. അതുവഴി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഖജനാവിലേക്കു മുതൽക്കൂട്ടിയത് കോടാനുകോടി രൂപയാണ്. കഴിഞ്ഞ 20 വർഷമായി ടാപ്പിംഗ് നടത്തുന്ന ഒരു ഹെക്ടർ കൃഷിയുള്ള റബർ കർഷകൻ സർക്കാരിലേക്കു നൽകിയ നികുതിപ്പണത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.
വിൽപ്പനനികുതിയും സെസും
കേരള സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ കണക്കനുസരിച്ച് ഒരു ഹെക്ടർ റബർ തോട്ടത്തിൽനിന്ന് ഒരു വർഷം 18 ക്വിന്റൽ ഉണക്ക റബർ ഷീറ്റാണ് ലഭിക്കുന്നത്. ഇതനുസരിച്ച് 20 വർഷമായി ടാപ്പിംഗ് നടത്തുന്ന ഒരു കർഷകൻ ഉത്പാദിപ്പിച്ചത് 360 ക്വിന്റൽ റബർ. ഒട്ടുപാൽ വേറെയും. 1999-2019 എന്ന 20 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഒരു ഹെക്ടർ തോട്ടത്തിൽനിന്നുള്ള ഉത്പാദനത്തിലൂടെ സർക്കാരിലേക്കെത്തിയ തുകയുടെ കണക്കുകിട്ടും.
2005വരെ കേരളസർക്കാരിന്റെ വിൽപ്പന നികുതിയും റബർ ബോർഡിന്റെ സെസുമാണ് അസംസ്കൃത റബറിന്മേലുള്ള നികുതി. 1999-2000 വർഷം റബർ ബോർഡിന്റെ കണക്കനുസരിച്ച് ആർഎസ്എസ്-4 റബറിന്റെ ശരാശരി മാർക്കറ്റ് വില ക്വിന്റലിന് 2,997 രൂപ. തുടർന്ന് ആറാം വർഷമായ 2004-2005ൽ വില 5,571 രൂപ. 1999 മുതൽ 2005 വരെയുള്ള ആറു വർഷത്തെ ശരാശരി വില 3,965 രൂപയാണ് . ആറു വർഷത്തെ ഉത്പാദനം 108 ക്വിന്റൽ. അതനുസരിച്ചു കർഷകർക്കു കിട്ടിയത് 4,28,220 രൂപ.
ഇക്കാലയളവിൽ കേരളസർക്കാരിന്റെ വിൽപ്പന നികുതി 12.5 ശതമാനമായിരുന്നു. ഒരു ഹെക്ടറുള്ള കർഷകന്റെ അധ്വാനത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട അസംസ്കൃത റബർ വിൽപ്പന വഴി മാത്രം കേരളസർക്കാരിലേക്ക് എത്തിച്ചേർന്നത് 53,527.5 രൂപ. ഇക്കാലയളവിൽ റബർ ബോർഡിന്റെ സെസ് ക്വിന്റലിന് 150 രൂപയായിരുന്നു. അതിനാൽ സെസ് ഇനത്തിൽ 16,200 രൂപ കേന്ദ്രസർക്കാരിലേക്കും മുതൽക്കൂട്ടപ്പെട്ടു. ആകെ കർഷകൻ നൽകിയത് 69,727.5 രൂപ.
വാറ്റും ജിഎസ്ടിയും
2005 മുതൽ 2017വരെ കേരളത്തിൽ മൂല്യവർധിത നികുതി അഥവാ വാറ്റിന്റെ കാലമായിരുന്നു. റബർ ഷീറ്റിന് അഞ്ച് ശതമാനമായിരുന്നു വാറ്റ്. ഇക്കാലഘട്ടത്തിനിടയിലാണ് റബറിനു മോഹവില കിട്ടിയതും. 2005-06ൽ റബർവില ക്വിന്റലിന് ശരാശരി 6,699 രൂപയായിരുന്നു. ഇത് 2011-12ൽ 20,805 രൂപവരെ എത്തിയെന്നാണ് റബർ ബോർഡിന്റെ ഔദ്യോഗിക കണക്ക്. 2016-17ൽ 13,549 രൂപയിലേക്കു താഴുകയും ചെയ്തു.
ഇക്കാലഘട്ടത്തിലെ 12 വർഷത്തെ ശരാശരി വില 13,233 രൂപ. 12 വർഷത്തെ ഉത്പാദനം 216 ക്വിന്റൽ. ആകെ ലഭിച്ചത് 28,58,328 രൂപ. അഞ്ച് ശതമാനം വാറ്റ് പ്രകാരം കേരളസർക്കാരിനു കിട്ടിയത് 1,42,916 രൂപയാണ്. റബർ ബോർഡിന്റെ സെസ് 2011നു ശേഷം ക്വിന്റലിന് 200 രൂപയായി ഉയർത്തി. ആദ്യ ആറുവർഷം 150 രൂപയും തുടർന്നുള്ള ആറു വർഷം 200 രൂപയും സെസ് കണക്കാക്കിയാൽ ആകെ സെസ് ഇനത്തിൽ 37,800 രൂപയാണ് ഈടാക്കിയത്. 12 വർഷംകൊണ്ട് ആകെ 1,80,716 രൂപ സർക്കാർ ഖജനാവിലേക്കെത്തി.
ജിഎസ്ടി നടപ്പായപ്പോഴും റബറിന്റെ നികുതി അഞ്ച് ശതമാനമാണ്. 2017-18ൽ 12,980, 2018-19 ൽ 12,595 രൂപ എന്നിങ്ങനെയാണ് ആർഎസ്എസ്-4 റബറിന്റെ ശരാശരി മാർക്കറ്റ് വില. ഈ രണ്ടുവർഷത്തെ ശരാശരി വില 12,787 രൂപയായി കണക്കാക്കാം. രണ്ടു വർഷത്തെ ഉത്പാദനം 36 ക്വിന്റലാകുമ്പോൾ കർഷകനു കിട്ടിയത് 4,60,332 രൂപ. അഞ്ച് ശതമാനം ജിഎസ്ടി പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കിട്ടിയത് 23,016 രൂപ. ഇക്കാലയളവിൽ സെസ് ഇല്ല. ഈ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായി ഒരു ഹെക്ടറിൽ റബർ കൃഷി ചെയ്യുന്ന ഒരു കർഷകൻ കേന്ദ-സംസ്ഥാന സർക്കാരുകൾക്കായി റബർ വിൽപ്പനയിലൂടെ മാത്രം നൽകിയ നികുതി 2,73,459.5 രൂപ. ഒട്ടുപാലിനും ഇതേ നികുതി ഘടനയാണ്. അതുവഴിയും പണം സർക്കാരിലെത്തിയിട്ടുണ്ട്. ഇതുകൂടി കൂട്ടിയാൽ ചുരുങ്ങിയത് 2.75 ലക്ഷം രൂപയെന്നു കണക്കാക്കാം.
എല്ലാത്തരം വരുമാന നികുതികൾക്കും നിശ്ചിത തുക ഒഴിവു പരിധിയുണ്ട്. നിലവിൽ രണ്ടര ലക്ഷംരൂപ വരെയുള്ള വാർഷിക വരുമാനത്തിന് വ്യക്തികൾക്ക് നികുതിയില്ല. എന്നാൽ, ഒരു ഹെക്ടറിൽനിന്ന് വർഷം 18 ക്വിന്റൽ റബർ ഷീറ്റ് 75,600 രൂപ നഷ്ടംസഹിച്ച് ഉത്പാദിപ്പിക്കുന്ന കർഷകനു കിട്ടുന്ന 2,34,000 രൂപയുടെ അഞ്ച് ശതമാനമായ 11,700 രൂപ സർക്കാരിലേക്ക് മുതൽക്കൂട്ടപ്പെടുന്നു.
2012-13ൽ മാത്രം 16,150 കോടി രൂപയുടെ റബർ ഉത്പാദനം രാജ്യത്തു നടന്നുവെന്നാണ് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട റബർ വ്യവസായത്തെ സംബന്ധിച്ച 119-ാമത് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 20 വർഷങ്ങളിൽ കേരള-കേന്ദ്ര സർക്കാരുകളിലേക്ക് ചെന്നെത്തിയത് എത്രയോ കോടികളാണ്.
35,000 ഉത്പന്നങ്ങൾ
എഴുത്ത് മായ്ക്കുന്ന റബർ മുതൽ വിമാനങ്ങളുടെ ടയർവരെ 35,000 വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്നത്. പ്രതിരോധ മേഖലയിലടക്കം ഏറ്റവും അവശ്യവസ്തുവാണ് സ്വാഭാവിക റബർ. കർഷകർ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾവഴി ഖജനാവിലെത്തുന്ന നികുതിപ്പണത്തിന്റെ അവകാശംകൂടി കർഷകന് അർഹതപ്പെട്ടതാണ്. ടയർ ഉൾപ്പെടെയുള്ള റബർ അധിഷ്ഠിത വ്യാവസായിക ഉത്പന്നങ്ങൾക്ക് എല്ലാക്കാലത്തും ഉയർന്ന നികുതിനിരക്കുകളാണ് നിലനിന്നിരുന്നത്. ജിഎസ്ടിയിലും അതിനു മാറ്റമില്ല.
2012-13ൽ 16,150 കോടി രൂപയുടെ റബർ ഉത്പാദനം രാജ്യത്തു നടന്നപ്പോൾ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഉത്പാദനം 66,000 കോടി രൂപയുടേതായിരുന്നുവെന്ന് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട റബർ വ്യവസായത്തെ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് ടൺ സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങളുടെ കണക്കെടുത്താൽത്തന്നെ എത്രയധികം കോടി രൂപയാണ് സർക്കാരിലേക്കെത്തുന്നതെന്ന് കണക്കാക്കാം.
കർഷകനെ മറന്ന സർക്കാർ
ഇത്രമാത്രം പ്രാധാന്യമുള്ള റബർകൃഷിയേയും കർഷകനേയും പാടേ മറന്നുകൊണ്ടാണ് കേന്ദ്രസർക്കാരും റബർബോർഡും റബർനയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും. അസംഘടിതരും വിലപേശൽ ശക്തിയില്ലാത്തവരുമായ കർഷകരെ പേടിക്കേണ്ടതില്ലെന്നും വ്യവസായികളെയാണ് താലോലിക്കേണ്ടതെന്നും തീരുമാനിച്ചുറപ്പിച്ചവരായിരുന്നു കാലാകാലങ്ങളിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളെല്ലാം എന്നതാണ് കർഷകരുടെ അനുഭവം.
അന്താരാഷ്ട്ര വാണിജ്യകരാറുകളിൽ അംഗമായപ്പോഴെല്ലാം ഇന്ത്യ കർഷകരെ മറന്നു എന്നതാണ് ചരിത്രം. 2009ൽ ഒപ്പിട്ട ആസിയാൻ കരാറിന്റെ കാര്യം പരിശോധിച്ചാൽ ആസൂത്രിതമായ ചതിയാണ് റബർ കർഷകരോടു കാട്ടിയതെന്നു മനസിലാകും. ആസിയാൻ കരാർ ഒപ്പിടുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന തായ്ലൻഡ് ഇഷ്ടമുള്ള ഇറക്കുമതിച്ചുങ്കം നിശ്ചയിക്കാവുന്ന അൺബൗണ്ട് നിരക്കാണ് പ്രഖ്യാപിച്ചത്. എന്നാൽ 40 ശതമാനമെങ്കിലും നിശ്ചയിക്കാമായിരുന്നിട്ടും ഇന്ത്യ 25 ശതമാനം മാത്രമാണ് പ്രഖ്യാപിച്ചത്. ഇതാണ് കേരളത്തിലെ റബർ കർഷകന്റെ നടുവൊടിച്ചത്. ലാറ്റക്സിനു മാത്രമാണ് ഇന്ത്യ അൺബൗണ്ട് നിരക്ക് സ്വീകരിച്ചത്.
പ്രാദേശിക റബർ കർഷകരെ സഹായിക്കാനാണ് തായ്ലൻഡ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങൾ റബറിന്റെ ഇറക്കുമതിച്ചുങ്കം മുൻകൂട്ടി നിശ്ചയിക്കാതിരുന്നത്. ഇന്ത്യയിലെ ടയർ വ്യവസായ ലോബിയുടെ സമ്മർദത്തിനു വഴങ്ങിയ സർക്കാർ കർഷകരോടു കാട്ടിയത് കൊടുംചതിയായിരുന്നു. കർഷകർ തകർന്നടിയുമ്പോഴും വ്യവസായികൾ ലാഭം കൊയ്യുന്നതിന്റെ കണക്കുകൾ നാളെ.
സി.കെ. കുര്യാച്ചൻ
വിൽപ്പനനികുതിയും സെസും
കേരള സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ കണക്കനുസരിച്ച് ഒരു ഹെക്ടർ റബർ തോട്ടത്തിൽനിന്ന് ഒരു വർഷം 18 ക്വിന്റൽ ഉണക്ക റബർ ഷീറ്റാണ് ലഭിക്കുന്നത്. ഇതനുസരിച്ച് 20 വർഷമായി ടാപ്പിംഗ് നടത്തുന്ന ഒരു കർഷകൻ ഉത്പാദിപ്പിച്ചത് 360 ക്വിന്റൽ റബർ. ഒട്ടുപാൽ വേറെയും. 1999-2019 എന്ന 20 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഒരു ഹെക്ടർ തോട്ടത്തിൽനിന്നുള്ള ഉത്പാദനത്തിലൂടെ സർക്കാരിലേക്കെത്തിയ തുകയുടെ കണക്കുകിട്ടും.
2005വരെ കേരളസർക്കാരിന്റെ വിൽപ്പന നികുതിയും റബർ ബോർഡിന്റെ സെസുമാണ് അസംസ്കൃത റബറിന്മേലുള്ള നികുതി. 1999-2000 വർഷം റബർ ബോർഡിന്റെ കണക്കനുസരിച്ച് ആർഎസ്എസ്-4 റബറിന്റെ ശരാശരി മാർക്കറ്റ് വില ക്വിന്റലിന് 2,997 രൂപ. തുടർന്ന് ആറാം വർഷമായ 2004-2005ൽ വില 5,571 രൂപ. 1999 മുതൽ 2005 വരെയുള്ള ആറു വർഷത്തെ ശരാശരി വില 3,965 രൂപയാണ് . ആറു വർഷത്തെ ഉത്പാദനം 108 ക്വിന്റൽ. അതനുസരിച്ചു കർഷകർക്കു കിട്ടിയത് 4,28,220 രൂപ.
ഇക്കാലയളവിൽ കേരളസർക്കാരിന്റെ വിൽപ്പന നികുതി 12.5 ശതമാനമായിരുന്നു. ഒരു ഹെക്ടറുള്ള കർഷകന്റെ അധ്വാനത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട അസംസ്കൃത റബർ വിൽപ്പന വഴി മാത്രം കേരളസർക്കാരിലേക്ക് എത്തിച്ചേർന്നത് 53,527.5 രൂപ. ഇക്കാലയളവിൽ റബർ ബോർഡിന്റെ സെസ് ക്വിന്റലിന് 150 രൂപയായിരുന്നു. അതിനാൽ സെസ് ഇനത്തിൽ 16,200 രൂപ കേന്ദ്രസർക്കാരിലേക്കും മുതൽക്കൂട്ടപ്പെട്ടു. ആകെ കർഷകൻ നൽകിയത് 69,727.5 രൂപ.
വാറ്റും ജിഎസ്ടിയും
2005 മുതൽ 2017വരെ കേരളത്തിൽ മൂല്യവർധിത നികുതി അഥവാ വാറ്റിന്റെ കാലമായിരുന്നു. റബർ ഷീറ്റിന് അഞ്ച് ശതമാനമായിരുന്നു വാറ്റ്. ഇക്കാലഘട്ടത്തിനിടയിലാണ് റബറിനു മോഹവില കിട്ടിയതും. 2005-06ൽ റബർവില ക്വിന്റലിന് ശരാശരി 6,699 രൂപയായിരുന്നു. ഇത് 2011-12ൽ 20,805 രൂപവരെ എത്തിയെന്നാണ് റബർ ബോർഡിന്റെ ഔദ്യോഗിക കണക്ക്. 2016-17ൽ 13,549 രൂപയിലേക്കു താഴുകയും ചെയ്തു.
ഇക്കാലഘട്ടത്തിലെ 12 വർഷത്തെ ശരാശരി വില 13,233 രൂപ. 12 വർഷത്തെ ഉത്പാദനം 216 ക്വിന്റൽ. ആകെ ലഭിച്ചത് 28,58,328 രൂപ. അഞ്ച് ശതമാനം വാറ്റ് പ്രകാരം കേരളസർക്കാരിനു കിട്ടിയത് 1,42,916 രൂപയാണ്. റബർ ബോർഡിന്റെ സെസ് 2011നു ശേഷം ക്വിന്റലിന് 200 രൂപയായി ഉയർത്തി. ആദ്യ ആറുവർഷം 150 രൂപയും തുടർന്നുള്ള ആറു വർഷം 200 രൂപയും സെസ് കണക്കാക്കിയാൽ ആകെ സെസ് ഇനത്തിൽ 37,800 രൂപയാണ് ഈടാക്കിയത്. 12 വർഷംകൊണ്ട് ആകെ 1,80,716 രൂപ സർക്കാർ ഖജനാവിലേക്കെത്തി.
ജിഎസ്ടി നടപ്പായപ്പോഴും റബറിന്റെ നികുതി അഞ്ച് ശതമാനമാണ്. 2017-18ൽ 12,980, 2018-19 ൽ 12,595 രൂപ എന്നിങ്ങനെയാണ് ആർഎസ്എസ്-4 റബറിന്റെ ശരാശരി മാർക്കറ്റ് വില. ഈ രണ്ടുവർഷത്തെ ശരാശരി വില 12,787 രൂപയായി കണക്കാക്കാം. രണ്ടു വർഷത്തെ ഉത്പാദനം 36 ക്വിന്റലാകുമ്പോൾ കർഷകനു കിട്ടിയത് 4,60,332 രൂപ. അഞ്ച് ശതമാനം ജിഎസ്ടി പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കിട്ടിയത് 23,016 രൂപ. ഇക്കാലയളവിൽ സെസ് ഇല്ല. ഈ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായി ഒരു ഹെക്ടറിൽ റബർ കൃഷി ചെയ്യുന്ന ഒരു കർഷകൻ കേന്ദ-സംസ്ഥാന സർക്കാരുകൾക്കായി റബർ വിൽപ്പനയിലൂടെ മാത്രം നൽകിയ നികുതി 2,73,459.5 രൂപ. ഒട്ടുപാലിനും ഇതേ നികുതി ഘടനയാണ്. അതുവഴിയും പണം സർക്കാരിലെത്തിയിട്ടുണ്ട്. ഇതുകൂടി കൂട്ടിയാൽ ചുരുങ്ങിയത് 2.75 ലക്ഷം രൂപയെന്നു കണക്കാക്കാം.
എല്ലാത്തരം വരുമാന നികുതികൾക്കും നിശ്ചിത തുക ഒഴിവു പരിധിയുണ്ട്. നിലവിൽ രണ്ടര ലക്ഷംരൂപ വരെയുള്ള വാർഷിക വരുമാനത്തിന് വ്യക്തികൾക്ക് നികുതിയില്ല. എന്നാൽ, ഒരു ഹെക്ടറിൽനിന്ന് വർഷം 18 ക്വിന്റൽ റബർ ഷീറ്റ് 75,600 രൂപ നഷ്ടംസഹിച്ച് ഉത്പാദിപ്പിക്കുന്ന കർഷകനു കിട്ടുന്ന 2,34,000 രൂപയുടെ അഞ്ച് ശതമാനമായ 11,700 രൂപ സർക്കാരിലേക്ക് മുതൽക്കൂട്ടപ്പെടുന്നു.
2012-13ൽ മാത്രം 16,150 കോടി രൂപയുടെ റബർ ഉത്പാദനം രാജ്യത്തു നടന്നുവെന്നാണ് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട റബർ വ്യവസായത്തെ സംബന്ധിച്ച 119-ാമത് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 20 വർഷങ്ങളിൽ കേരള-കേന്ദ്ര സർക്കാരുകളിലേക്ക് ചെന്നെത്തിയത് എത്രയോ കോടികളാണ്.
35,000 ഉത്പന്നങ്ങൾ
എഴുത്ത് മായ്ക്കുന്ന റബർ മുതൽ വിമാനങ്ങളുടെ ടയർവരെ 35,000 വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്നത്. പ്രതിരോധ മേഖലയിലടക്കം ഏറ്റവും അവശ്യവസ്തുവാണ് സ്വാഭാവിക റബർ. കർഷകർ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾവഴി ഖജനാവിലെത്തുന്ന നികുതിപ്പണത്തിന്റെ അവകാശംകൂടി കർഷകന് അർഹതപ്പെട്ടതാണ്. ടയർ ഉൾപ്പെടെയുള്ള റബർ അധിഷ്ഠിത വ്യാവസായിക ഉത്പന്നങ്ങൾക്ക് എല്ലാക്കാലത്തും ഉയർന്ന നികുതിനിരക്കുകളാണ് നിലനിന്നിരുന്നത്. ജിഎസ്ടിയിലും അതിനു മാറ്റമില്ല.
2012-13ൽ 16,150 കോടി രൂപയുടെ റബർ ഉത്പാദനം രാജ്യത്തു നടന്നപ്പോൾ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഉത്പാദനം 66,000 കോടി രൂപയുടേതായിരുന്നുവെന്ന് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട റബർ വ്യവസായത്തെ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് ടൺ സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങളുടെ കണക്കെടുത്താൽത്തന്നെ എത്രയധികം കോടി രൂപയാണ് സർക്കാരിലേക്കെത്തുന്നതെന്ന് കണക്കാക്കാം.
കർഷകനെ മറന്ന സർക്കാർ
ഇത്രമാത്രം പ്രാധാന്യമുള്ള റബർകൃഷിയേയും കർഷകനേയും പാടേ മറന്നുകൊണ്ടാണ് കേന്ദ്രസർക്കാരും റബർബോർഡും റബർനയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും. അസംഘടിതരും വിലപേശൽ ശക്തിയില്ലാത്തവരുമായ കർഷകരെ പേടിക്കേണ്ടതില്ലെന്നും വ്യവസായികളെയാണ് താലോലിക്കേണ്ടതെന്നും തീരുമാനിച്ചുറപ്പിച്ചവരായിരുന്നു കാലാകാലങ്ങളിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളെല്ലാം എന്നതാണ് കർഷകരുടെ അനുഭവം.
അന്താരാഷ്ട്ര വാണിജ്യകരാറുകളിൽ അംഗമായപ്പോഴെല്ലാം ഇന്ത്യ കർഷകരെ മറന്നു എന്നതാണ് ചരിത്രം. 2009ൽ ഒപ്പിട്ട ആസിയാൻ കരാറിന്റെ കാര്യം പരിശോധിച്ചാൽ ആസൂത്രിതമായ ചതിയാണ് റബർ കർഷകരോടു കാട്ടിയതെന്നു മനസിലാകും. ആസിയാൻ കരാർ ഒപ്പിടുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന തായ്ലൻഡ് ഇഷ്ടമുള്ള ഇറക്കുമതിച്ചുങ്കം നിശ്ചയിക്കാവുന്ന അൺബൗണ്ട് നിരക്കാണ് പ്രഖ്യാപിച്ചത്. എന്നാൽ 40 ശതമാനമെങ്കിലും നിശ്ചയിക്കാമായിരുന്നിട്ടും ഇന്ത്യ 25 ശതമാനം മാത്രമാണ് പ്രഖ്യാപിച്ചത്. ഇതാണ് കേരളത്തിലെ റബർ കർഷകന്റെ നടുവൊടിച്ചത്. ലാറ്റക്സിനു മാത്രമാണ് ഇന്ത്യ അൺബൗണ്ട് നിരക്ക് സ്വീകരിച്ചത്.
പ്രാദേശിക റബർ കർഷകരെ സഹായിക്കാനാണ് തായ്ലൻഡ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങൾ റബറിന്റെ ഇറക്കുമതിച്ചുങ്കം മുൻകൂട്ടി നിശ്ചയിക്കാതിരുന്നത്. ഇന്ത്യയിലെ ടയർ വ്യവസായ ലോബിയുടെ സമ്മർദത്തിനു വഴങ്ങിയ സർക്കാർ കർഷകരോടു കാട്ടിയത് കൊടുംചതിയായിരുന്നു. കർഷകർ തകർന്നടിയുമ്പോഴും വ്യവസായികൾ ലാഭം കൊയ്യുന്നതിന്റെ കണക്കുകൾ നാളെ.
സി.കെ. കുര്യാച്ചൻ