ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യങ്ങളും നിയമങ്ങളും ദൈവശാസ്ത്ര ചിന്തകളുമുള്ള സഭകളുടെ കൂട്ടമാണ് എന്ന കാര്യം ഈ ബില്ലിൽ പരിഗണിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കിൽതന്നെ എല്ലാം ട്രസ്റ്റാക്കി ചുരുക്കുന്നതിലൂടെ വ്യത്യസ്തതകൾ ഇല്ലാതായിക്കൊള്ളും എന്നു വിചാരിച്ചിട്ടുണ്ടാകണം. ചില ക്രൈസ്തവസഭകൾ തമ്മിലുള്ള തർക്കങ്ങൾ മുതലാക്കി ബിൽ നടപ്പിൽ വരുത്തുന്നതിനുള്ള ശ്രമവും ഇപ്പോൾ നടന്നുവരുന്നുണ്ട്.
ബില്ലിനെ അനുകൂലിക്കുന്ന സഭാസമൂഹങ്ങളും വ്യക്തികളും സ്വന്തം അസ്തിത്വത്തിന്റെ ശവക്കുഴി തോണ്ടുകയാണ് എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്. ബിൽ നടപ്പാക്കുന്നത് ഏതു സഭയിലും നഷ്ടങ്ങളേ ഉണ്ടാക്കൂ. മാത്രവുമല്ല ട്രസ്റ്റ് അസംബ്ലിയിൽ അംഗത്വം നിലനിർത്തി ട്രസ്റ്റുകളിൽ കയറിപ്പറ്റാനുള്ള ഒരു സാധ്യതയെക്കുറിച്ചും ചിലർ ചിന്തിക്കുന്നുണ്ടാകാം. ഇതിനകം ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത ചില സഭകളിൽ മെത്രാന്മാർക്കും വൈദികർക്കും നേരിടേണ്ടിവരുന്ന ദുര്യോഗങ്ങളെക്കുറിച്ച് ആ സഭയിൽനിന്നുള്ള ഒരു അഭിവന്ദ്യ തിരുമേനി സംസാരിക്കുകയുണ്ടായി.
ജനാധിപത്യരീതിയിൽ സഭാ ഭരണം നടത്തുന്നതിനു ഗവണ്മെന്റുകൾ ഇടപെടുന്പോൾ സഭകളുടെ തനിമയും സ്വാഭാവികതയും പരന്പരാഗത ശൈലികളും നഷ്ടപ്പെട്ടാലും അല്മായ വിശ്വാസികൾക്ക് അതു ഗുണകരമാകും എന്നു വിചാരിക്കുന്നവർക്കു തെറ്റി. സമൂഹത്തിലെ ചുരുക്കം ചില പ്രമാണിമാരുടെയും പ്രബലന്മാരുടെയും ഭരണമായിരിക്കും ഈ ബില്ലിന്റെ മറവിൽ സഭയിൽ നടക്കാൻ പോകുന്നത്. ഭൂരിപക്ഷം വരുന്ന സാമാന്യജനം ഇവിടെയും പുറന്തള്ളപ്പെടുമെന്നതിൽ സംശയമില്ല. ഒപ്പം വ്യക്തികളുടെ രാഷ്ട്രീയ താത്പര്യങ്ങൾകൂടിയാകുന്പോൾ പാർട്ടികൾ തമ്മിലുള്ള കിടമത്സരത്തിന്റെ വേദികൂടിയായി സഭകൾ അധഃപതിക്കും.
ബില്ലിനു പിന്നിലെ രാഷ്ട്രീയം
സ്വത്തിന്റെ ജനാധിപത്യപരമായ ഭരണം, സുതാര്യത തുടങ്ങിയ ലക്ഷ്യങ്ങളാണു ബില്ലിനു പിന്നിലുള്ളതെന്നാണ് ഇതിന്റെ ശില്പികൾ അവകാശപ്പെടുന്നത്. പക്ഷേ ബില്ലിനെക്കുറിച്ച് ആഴത്തിൽ പഠിക്കുന്പോൾ മനസിലാകും "പുറത്ത് പത്തിയും അകത്ത് കത്തിയും’ ആണെന്ന്.
അരാജകത്വ കമ്യൂണിസത്തിന്റെ വക്താവായ സരമാഗോയുടെ കാഴ്ചപ്പാടിൽ, സാന്പത്തികശക്തിയാണ് രാഷ്ട്രീയാധികാരത്തെ നിശ്ചയിക്കുന്നത്. ഭരണകൂടങ്ങൾ സാന്പത്തികശക്തികളുടെ രാഷ്ട്രീയ ഉദ്യോഗസ്ഥരായി മാറുന്നു. ഗവണ്മെന്റിതര നൈയാമിക വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളെ സ്വകാര്യസ്വത്തെന്നു വിളിക്കുകയും പൊതുസ്വത്തിനെയും സ്വത്തിന്റെ പൊതുവായ ഉടമസ്ഥതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണ്.
അനാർക്കിസ്റ്റ് കമ്യൂണിസത്തിന്റെ പ്രധാന സൈദ്ധാന്തികനായിരുന്ന റഷ്യൻ ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പീറ്റർ ക്രോപോട്കിന്റെ "ദ കോണ്ക്വസ്റ്റ് ഓഫ് ബ്രഡ്’ എന്ന ഗ്രന്ഥത്തിൽ നിർദേശിച്ച സാന്പത്തികക്രമംതന്നെയാണു പരോക്ഷമായി ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതായത് സമൂഹത്തിന്റെ സന്പത്ത് ജനങ്ങൾ പിടിച്ചെടുത്ത് വ്യയകൃത്യത സന്നദ്ധസംഘടനകളുടെ ശൃംഖലവഴി ഏകോപിപ്പിക്കുക.
സഭയുടെ സ്വത്തിന്റെ കാര്യമായതുകൊണ്ട് ട്രസ്റ്റിന്റെ ചട്ടക്കൂടിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത് എന്നു മാത്രം. പക്ഷേ ഇതിന്റെ പിന്നിലുള്ള അടിസ്ഥാനചിന്ത സാന്പത്തികസ്രോതസുകൾ സഭാനേതൃത്വത്തിൽനിന്നു പിടിച്ചെടുത്ത് നേതൃത്വത്തെ ദുർബലപ്പെടുത്തുകയും കാലക്രമത്തിൽ ഇല്ലാതാക്കുകയും ചെയ്യുക എന്നതുതന്നെയാണ്.
ഈ ലക്ഷ്യം സാധ്യമാകുന്നവിധം സഭാ നേതൃത്വത്തെയും പുരോഹിതസമൂഹത്തെയും അനീതിയുടെ പ്രവാചകരെന്നും സഭാമക്കളുടെ സ്വത്ത് കൈയാളി സുഖജീവിതം നയിക്കുന്നവരെന്നും വരുത്തിത്തീർക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏതാനും നാളുകളായി. സഭാപരിഷ്കർത്താക്കളെന്ന് അവകാശപ്പെടുന്നവരുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. പക്ഷേ സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടുകൾക്കെതിരേയുള്ള പോരാട്ടത്തെ അരാജകത്വമെന്നും വസ്തുവകകളുടെ മേലുള്ള അധികാരം സഭാ നേതൃത്വത്തിൽനിന്നു വേർപെടുത്തി പൗരോഹിത്യ മേൽക്കോയ്മ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ സോഷ്യലിസ്റ്റ് കമ്യൂണിസമെന്നും വിളിക്കേണ്ടിവരും.
സഭയ്ക്കകത്തും പുറത്തും ഈ പ്രവണതകൾ ശക്തിപ്പെടുന്നതു നാം കാണുന്നു. ഇതു സഭയുടെ കെട്ടുറപ്പിനും നിലനിൽപ്പിനും ഭീഷണിയാകുമെന്നതിൽ സംശയമില്ല. അതോ അതുതന്നെയാണോ ഈ വിമത മുന്നേറ്റങ്ങൾക്കു പിന്നിലുള്ള ലക്ഷ്യവും?
എന്തായിരിക്കും കേരളത്തിലെ സഭയുടെ ഭാവി?
ഇവിടെ കത്തോലിക്കാ സഭയിൽ സംഭവിക്കാനിടയുള്ള കാര്യം മാത്രം പറയാം. ചില ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
1. മാറുന്ന സാഹചര്യത്തിൽ ആത്മാഭിമാനം നഷ്ടപ്പെടുത്തി ശുശ്രൂഷ ചെയ്യാൻ കത്തോലിക്കാ വൈദികർ തയാറാവുമോ? വൈദികരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ, പണം, ആഡംബരജീവിതം ഇവയൊന്നും ലക്ഷ്യമല്ലെങ്കിൽ വൈദികർ കേരളത്തിനു പുറത്തു വിശാലമായി കിടക്കുന്ന മിഷൻ രംഗങ്ങളിലേക്കു പോകും. പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും അവിടെ സ്വതന്ത്രമായി സുവിശേഷവേല ചെയ്യാമല്ലോ.
2. പുതിയ ദൈവവിളികൾ ആരു പ്രോത്സാഹിപ്പിക്കും?
ട്രസ്റ്റുകൾ വിചാരിച്ചാൽ വൈദികർ ഉണ്ടാകുമോ? വൈദികർ ആയിരിക്കുന്നവർ മിഷൻ രംഗങ്ങളിലേക്ക് പോവുകയും പുതിയ ദൈവവിളികൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുന്നതിനു പുതിയ സംവിധാനങ്ങളെക്കുറിച്ച് ട്രസ്റ്റുകൾ ചർച്ച ചെയ്യും. അവ താഴെ പറയുന്നവയാകാം:
എ. വൈദികർ വിവാഹിതരായാലും കുഴപ്പമില്ല എന്നു ചിന്തിക്കുകയും വിവാഹിതരെ ഒരു തൊഴിലായി വൈദികവൃത്തിയിലേക്കു സ്വീകരിക്കുകയും ചെയ്യുക.
ബി. പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ഇതിനുള്ള സാധ്യത തുറന്നിടുക.
സി. തിയോളജിയും കുർബാനയുമുൾപ്പെടെയുള്ള കാര്യങ്ങളുടെ അനുഷ്ഠാനക്രമം പഠിച്ച ആർക്കും ഈ "തൊഴിൽ' ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും ചർച്ച് റിക്രൂട്ട്മെന്റ് ബോർഡ് വഴി അവരെ നിയമിക്കുകയും ചെയ്യുക. (ഇപ്പോൾ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അന്പലങ്ങളിൽ സംഭവിക്കുന്നത്).
ഡി. മെത്രാന്മാരുടെ നിയമനവും ഭാവിയിൽ ഈ ബോർഡിന്റെ പരിധിയിൽ വരും.
എന്നാൽ, മേല്പറഞ്ഞ കാര്യങ്ങൾ റോമിലെ മാർപാപ്പയെ അംഗീകരിക്കുന്ന സഭകൾക്ക് സ്വയമേവ തീരുമാനിച്ചു നടപ്പിലാക്കാൻ കഴിയുകയില്ല. അതിന്റെ അനന്തരഫലം റോമുമായുള്ള ഐക്യത്തിൽനിന്നു കേരളത്തിലെ കത്തോലിക്കാ സഭ വിഛേദിക്കപ്പെടുക എന്നതായിരിക്കും.
സഭയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഉദ്ദേശ്യം എത്ര എളുപ്പത്തിൽ സാധ്യമാകും എന്നു നോക്കുക. വ്യവസ്ഥാപിത പാരന്പര്യങ്ങളെയും ആചാരങ്ങളെയും തച്ചുടയ്ക്കുവാനുള്ള ഈ ശ്രമത്തെ ഇവിടെയുള്ള മുതിർന്ന തലമുറ അംഗീകരിക്കുമോ?
ചർച്ച് ബില്ലിന്റെ പിന്നാന്പുറങ്ങൾ
സാമൂഹ്യശാസ്ത്രത്തിൽ ചട്ടക്കൂടും (structure) കാര്യകർത്തൃത്വവും (agency) തമ്മിൽ നിരന്തരമായ ഒരു സംവാദം നടക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള സാമർഥ്യവും ധാരണാശക്തിയും നൽകുന്ന പ്രേരണയാൽ ചട്ടക്കൂടിൽനിന്നു പുറത്തുകടക്കാൻ വെന്പൽകൊള്ളുന്ന വ്യക്തിയെയോ വ്യക്തികളെയോ ആണ് കാര്യകർത്തൃത്വംകൊണ്ട് വിവക്ഷിക്കുന്നത്.
തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയും (freedom of choice) തങ്ങളുടെ അവസരങ്ങളെയും പരിമിതപ്പെടുത്തുന്ന വ്യവസ്ഥാപിത മാതൃകകളായിട്ടാണ് ചട്ടക്കൂടിനെ ഇക്കൂട്ടർ വിലയിരുത്തുന്നത്.
ഈ സാമൂഹിക പ്രതിഭാസം സഭയിലും പ്രതിഫലിക്കുന്നുണ്ട്. വിശ്വാസപാരന്പര്യങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ച് സഭയുടെ സാമൂഹിക മനഃസാക്ഷിയെ രൂപപ്പെടുത്തുന്ന ചട്ടക്കൂട് തകർക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. സകലവിധ വ്യവസ്ഥാപിത ഘടനകളെയും തകർക്കാൻ ശ്രമിക്കുന്ന അനാർക്കോ കമ്യൂണിസത്തിന്റെ ഒരു തുടർച്ചയെന്ന് വേണമെങ്കിൽ ഇതിനെ വിലയിരുത്താം. ഇവിടെ തകർക്കാൻ ശ്രമിക്കുന്ന ചട്ടക്കൂട് സഭയുടെ "ഹയരാർക്കി’ അഥവാ അധികാരശ്രേണി, "എപ്പിസ്കോപ്പസി’ അഥവാ മെത്രാൻപദവി, പൗരോഹിത്യ സംവിധാനം, നേതൃത്വം തുടങ്ങിയവയാണെന്നു മാത്രം. ചർച്ച് ആക്ടിനുവേണ്ടിയുള്ള മുറവിളികൾക്കു പിന്നിലെ നിലപാടുകൾ പരിശോധിക്കുന്പോൾ ഇക്കാര്യം വ്യക്തമാകുന്നതാണ്.
ഡോ. ജോർജ് തെക്കേക്കര
(തുടരും)
ബില്ലിനെ അനുകൂലിക്കുന്ന സഭാസമൂഹങ്ങളും വ്യക്തികളും സ്വന്തം അസ്തിത്വത്തിന്റെ ശവക്കുഴി തോണ്ടുകയാണ് എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്. ബിൽ നടപ്പാക്കുന്നത് ഏതു സഭയിലും നഷ്ടങ്ങളേ ഉണ്ടാക്കൂ. മാത്രവുമല്ല ട്രസ്റ്റ് അസംബ്ലിയിൽ അംഗത്വം നിലനിർത്തി ട്രസ്റ്റുകളിൽ കയറിപ്പറ്റാനുള്ള ഒരു സാധ്യതയെക്കുറിച്ചും ചിലർ ചിന്തിക്കുന്നുണ്ടാകാം. ഇതിനകം ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത ചില സഭകളിൽ മെത്രാന്മാർക്കും വൈദികർക്കും നേരിടേണ്ടിവരുന്ന ദുര്യോഗങ്ങളെക്കുറിച്ച് ആ സഭയിൽനിന്നുള്ള ഒരു അഭിവന്ദ്യ തിരുമേനി സംസാരിക്കുകയുണ്ടായി.
ജനാധിപത്യരീതിയിൽ സഭാ ഭരണം നടത്തുന്നതിനു ഗവണ്മെന്റുകൾ ഇടപെടുന്പോൾ സഭകളുടെ തനിമയും സ്വാഭാവികതയും പരന്പരാഗത ശൈലികളും നഷ്ടപ്പെട്ടാലും അല്മായ വിശ്വാസികൾക്ക് അതു ഗുണകരമാകും എന്നു വിചാരിക്കുന്നവർക്കു തെറ്റി. സമൂഹത്തിലെ ചുരുക്കം ചില പ്രമാണിമാരുടെയും പ്രബലന്മാരുടെയും ഭരണമായിരിക്കും ഈ ബില്ലിന്റെ മറവിൽ സഭയിൽ നടക്കാൻ പോകുന്നത്. ഭൂരിപക്ഷം വരുന്ന സാമാന്യജനം ഇവിടെയും പുറന്തള്ളപ്പെടുമെന്നതിൽ സംശയമില്ല. ഒപ്പം വ്യക്തികളുടെ രാഷ്ട്രീയ താത്പര്യങ്ങൾകൂടിയാകുന്പോൾ പാർട്ടികൾ തമ്മിലുള്ള കിടമത്സരത്തിന്റെ വേദികൂടിയായി സഭകൾ അധഃപതിക്കും.
ബില്ലിനു പിന്നിലെ രാഷ്ട്രീയം
സ്വത്തിന്റെ ജനാധിപത്യപരമായ ഭരണം, സുതാര്യത തുടങ്ങിയ ലക്ഷ്യങ്ങളാണു ബില്ലിനു പിന്നിലുള്ളതെന്നാണ് ഇതിന്റെ ശില്പികൾ അവകാശപ്പെടുന്നത്. പക്ഷേ ബില്ലിനെക്കുറിച്ച് ആഴത്തിൽ പഠിക്കുന്പോൾ മനസിലാകും "പുറത്ത് പത്തിയും അകത്ത് കത്തിയും’ ആണെന്ന്.
അരാജകത്വ കമ്യൂണിസത്തിന്റെ വക്താവായ സരമാഗോയുടെ കാഴ്ചപ്പാടിൽ, സാന്പത്തികശക്തിയാണ് രാഷ്ട്രീയാധികാരത്തെ നിശ്ചയിക്കുന്നത്. ഭരണകൂടങ്ങൾ സാന്പത്തികശക്തികളുടെ രാഷ്ട്രീയ ഉദ്യോഗസ്ഥരായി മാറുന്നു. ഗവണ്മെന്റിതര നൈയാമിക വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളെ സ്വകാര്യസ്വത്തെന്നു വിളിക്കുകയും പൊതുസ്വത്തിനെയും സ്വത്തിന്റെ പൊതുവായ ഉടമസ്ഥതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണ്.
അനാർക്കിസ്റ്റ് കമ്യൂണിസത്തിന്റെ പ്രധാന സൈദ്ധാന്തികനായിരുന്ന റഷ്യൻ ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പീറ്റർ ക്രോപോട്കിന്റെ "ദ കോണ്ക്വസ്റ്റ് ഓഫ് ബ്രഡ്’ എന്ന ഗ്രന്ഥത്തിൽ നിർദേശിച്ച സാന്പത്തികക്രമംതന്നെയാണു പരോക്ഷമായി ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതായത് സമൂഹത്തിന്റെ സന്പത്ത് ജനങ്ങൾ പിടിച്ചെടുത്ത് വ്യയകൃത്യത സന്നദ്ധസംഘടനകളുടെ ശൃംഖലവഴി ഏകോപിപ്പിക്കുക.
സഭയുടെ സ്വത്തിന്റെ കാര്യമായതുകൊണ്ട് ട്രസ്റ്റിന്റെ ചട്ടക്കൂടിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത് എന്നു മാത്രം. പക്ഷേ ഇതിന്റെ പിന്നിലുള്ള അടിസ്ഥാനചിന്ത സാന്പത്തികസ്രോതസുകൾ സഭാനേതൃത്വത്തിൽനിന്നു പിടിച്ചെടുത്ത് നേതൃത്വത്തെ ദുർബലപ്പെടുത്തുകയും കാലക്രമത്തിൽ ഇല്ലാതാക്കുകയും ചെയ്യുക എന്നതുതന്നെയാണ്.
ഈ ലക്ഷ്യം സാധ്യമാകുന്നവിധം സഭാ നേതൃത്വത്തെയും പുരോഹിതസമൂഹത്തെയും അനീതിയുടെ പ്രവാചകരെന്നും സഭാമക്കളുടെ സ്വത്ത് കൈയാളി സുഖജീവിതം നയിക്കുന്നവരെന്നും വരുത്തിത്തീർക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏതാനും നാളുകളായി. സഭാപരിഷ്കർത്താക്കളെന്ന് അവകാശപ്പെടുന്നവരുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. പക്ഷേ സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടുകൾക്കെതിരേയുള്ള പോരാട്ടത്തെ അരാജകത്വമെന്നും വസ്തുവകകളുടെ മേലുള്ള അധികാരം സഭാ നേതൃത്വത്തിൽനിന്നു വേർപെടുത്തി പൗരോഹിത്യ മേൽക്കോയ്മ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ സോഷ്യലിസ്റ്റ് കമ്യൂണിസമെന്നും വിളിക്കേണ്ടിവരും.
സഭയ്ക്കകത്തും പുറത്തും ഈ പ്രവണതകൾ ശക്തിപ്പെടുന്നതു നാം കാണുന്നു. ഇതു സഭയുടെ കെട്ടുറപ്പിനും നിലനിൽപ്പിനും ഭീഷണിയാകുമെന്നതിൽ സംശയമില്ല. അതോ അതുതന്നെയാണോ ഈ വിമത മുന്നേറ്റങ്ങൾക്കു പിന്നിലുള്ള ലക്ഷ്യവും?
എന്തായിരിക്കും കേരളത്തിലെ സഭയുടെ ഭാവി?
ഇവിടെ കത്തോലിക്കാ സഭയിൽ സംഭവിക്കാനിടയുള്ള കാര്യം മാത്രം പറയാം. ചില ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
1. മാറുന്ന സാഹചര്യത്തിൽ ആത്മാഭിമാനം നഷ്ടപ്പെടുത്തി ശുശ്രൂഷ ചെയ്യാൻ കത്തോലിക്കാ വൈദികർ തയാറാവുമോ? വൈദികരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ, പണം, ആഡംബരജീവിതം ഇവയൊന്നും ലക്ഷ്യമല്ലെങ്കിൽ വൈദികർ കേരളത്തിനു പുറത്തു വിശാലമായി കിടക്കുന്ന മിഷൻ രംഗങ്ങളിലേക്കു പോകും. പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും അവിടെ സ്വതന്ത്രമായി സുവിശേഷവേല ചെയ്യാമല്ലോ.
2. പുതിയ ദൈവവിളികൾ ആരു പ്രോത്സാഹിപ്പിക്കും?
ട്രസ്റ്റുകൾ വിചാരിച്ചാൽ വൈദികർ ഉണ്ടാകുമോ? വൈദികർ ആയിരിക്കുന്നവർ മിഷൻ രംഗങ്ങളിലേക്ക് പോവുകയും പുതിയ ദൈവവിളികൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുന്നതിനു പുതിയ സംവിധാനങ്ങളെക്കുറിച്ച് ട്രസ്റ്റുകൾ ചർച്ച ചെയ്യും. അവ താഴെ പറയുന്നവയാകാം:
എ. വൈദികർ വിവാഹിതരായാലും കുഴപ്പമില്ല എന്നു ചിന്തിക്കുകയും വിവാഹിതരെ ഒരു തൊഴിലായി വൈദികവൃത്തിയിലേക്കു സ്വീകരിക്കുകയും ചെയ്യുക.
ബി. പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ഇതിനുള്ള സാധ്യത തുറന്നിടുക.
സി. തിയോളജിയും കുർബാനയുമുൾപ്പെടെയുള്ള കാര്യങ്ങളുടെ അനുഷ്ഠാനക്രമം പഠിച്ച ആർക്കും ഈ "തൊഴിൽ' ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും ചർച്ച് റിക്രൂട്ട്മെന്റ് ബോർഡ് വഴി അവരെ നിയമിക്കുകയും ചെയ്യുക. (ഇപ്പോൾ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അന്പലങ്ങളിൽ സംഭവിക്കുന്നത്).
ഡി. മെത്രാന്മാരുടെ നിയമനവും ഭാവിയിൽ ഈ ബോർഡിന്റെ പരിധിയിൽ വരും.
എന്നാൽ, മേല്പറഞ്ഞ കാര്യങ്ങൾ റോമിലെ മാർപാപ്പയെ അംഗീകരിക്കുന്ന സഭകൾക്ക് സ്വയമേവ തീരുമാനിച്ചു നടപ്പിലാക്കാൻ കഴിയുകയില്ല. അതിന്റെ അനന്തരഫലം റോമുമായുള്ള ഐക്യത്തിൽനിന്നു കേരളത്തിലെ കത്തോലിക്കാ സഭ വിഛേദിക്കപ്പെടുക എന്നതായിരിക്കും.
സഭയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഉദ്ദേശ്യം എത്ര എളുപ്പത്തിൽ സാധ്യമാകും എന്നു നോക്കുക. വ്യവസ്ഥാപിത പാരന്പര്യങ്ങളെയും ആചാരങ്ങളെയും തച്ചുടയ്ക്കുവാനുള്ള ഈ ശ്രമത്തെ ഇവിടെയുള്ള മുതിർന്ന തലമുറ അംഗീകരിക്കുമോ?
ചർച്ച് ബില്ലിന്റെ പിന്നാന്പുറങ്ങൾ
സാമൂഹ്യശാസ്ത്രത്തിൽ ചട്ടക്കൂടും (structure) കാര്യകർത്തൃത്വവും (agency) തമ്മിൽ നിരന്തരമായ ഒരു സംവാദം നടക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള സാമർഥ്യവും ധാരണാശക്തിയും നൽകുന്ന പ്രേരണയാൽ ചട്ടക്കൂടിൽനിന്നു പുറത്തുകടക്കാൻ വെന്പൽകൊള്ളുന്ന വ്യക്തിയെയോ വ്യക്തികളെയോ ആണ് കാര്യകർത്തൃത്വംകൊണ്ട് വിവക്ഷിക്കുന്നത്.
തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയും (freedom of choice) തങ്ങളുടെ അവസരങ്ങളെയും പരിമിതപ്പെടുത്തുന്ന വ്യവസ്ഥാപിത മാതൃകകളായിട്ടാണ് ചട്ടക്കൂടിനെ ഇക്കൂട്ടർ വിലയിരുത്തുന്നത്.
ഈ സാമൂഹിക പ്രതിഭാസം സഭയിലും പ്രതിഫലിക്കുന്നുണ്ട്. വിശ്വാസപാരന്പര്യങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ച് സഭയുടെ സാമൂഹിക മനഃസാക്ഷിയെ രൂപപ്പെടുത്തുന്ന ചട്ടക്കൂട് തകർക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. സകലവിധ വ്യവസ്ഥാപിത ഘടനകളെയും തകർക്കാൻ ശ്രമിക്കുന്ന അനാർക്കോ കമ്യൂണിസത്തിന്റെ ഒരു തുടർച്ചയെന്ന് വേണമെങ്കിൽ ഇതിനെ വിലയിരുത്താം. ഇവിടെ തകർക്കാൻ ശ്രമിക്കുന്ന ചട്ടക്കൂട് സഭയുടെ "ഹയരാർക്കി’ അഥവാ അധികാരശ്രേണി, "എപ്പിസ്കോപ്പസി’ അഥവാ മെത്രാൻപദവി, പൗരോഹിത്യ സംവിധാനം, നേതൃത്വം തുടങ്ങിയവയാണെന്നു മാത്രം. ചർച്ച് ആക്ടിനുവേണ്ടിയുള്ള മുറവിളികൾക്കു പിന്നിലെ നിലപാടുകൾ പരിശോധിക്കുന്പോൾ ഇക്കാര്യം വ്യക്തമാകുന്നതാണ്.
ഡോ. ജോർജ് തെക്കേക്കര
(തുടരും)