ന്യൂയോർക്ക്: ഫോമയുടെ 2022-24 കാലത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ. ജേക്കബ് തോമസ്, ഓജസ് ജോണ്, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ഡോ. ജെയ്മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നിവർ ഫോമയുടെ പ്രമുഖ അംഗ സംഘടനകളുടെ മുൻ പ്രസിന്റുമാരായി പ്രാഗൽഭ്യം തെളിയിച്ചവരാണെന്ന പ്രത്യേകതയോടെയാണ് മത്സരരംഗത്ത് നിലയുറപ്പിക്കുന്നത്.
ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും ഫോമയുടെ പ്രമുഖ അംഗസംഘടനകളുടെ മുൻ പ്രസിഡന്റുമാരായി പ്രവർത്തിച്ചവർ എന്നത് കഴിവുറ്റ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിലും, അവതരിപ്പിക്കുന്നതിലുമുള്ള ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയാണ്. മാത്രമല്ല, ഡോക്ടർ ജേക്കബ്, ഓജസ് ജോണ്, ബിജു തോണിക്കടവിൽ,സണ്ണി വള്ളിക്കളം എന്നിവർ ഫോമയുടെ റീജണൽ വൈസ് പ്രസിഡന്റുമാർ (ആർവിപി) ആയിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ഡോ. ജെയ്മോൾ ശ്രീധർ വനിതാ പ്രതിനിധിയായിരുന്നു. ജെയിംസ് ജോർജ് ഇപ്പോഴത്തെ റീജണൽ ബിസിനസ് ഫോറം ചെയർമാനുമാണ്.
വിവിധ രംഗങ്ങളിലെ പ്രവർത്തന പരിചയവും, നേതൃത്വ ഗുണവും ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. സ്ഥാനാർഥികളുടെ പ്രവർത്തന മികവും, അംഗസംഘടനകളിൽ അവർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും മാനദണ്ഡമായി പരിഗണിക്കാനുള്ള ഒരു അവസരം കൂടിയാണിത്.
മാത്രമല്ല, രണ്ടര ലക്ഷം ഡോളർ സ്വന്തമായി സംഭാവന നൽകിയും, ബാക്കി തുക സ്പോണ്സർമാരിൽ നിന്ന് കണ്ടെത്തിയും, ഫോമയ്ക്ക് ട്രൈസ്റ്റേറ്റിൽ ഒരു ആസ്ഥാനം എന്ന വാഗ്ദാനം ഫോമയുടെ എക്കാലത്തെയും ചരിത്രപരമായ ഒരു പ്രഖ്യാപനം കൂടിയാണ്. മറ്റാർക്കും അവകാശപ്പെടാനാവാത്തത്. ഹെൽപിംഗ് ഹാൻഡിന് ഒരു മില്യണ് ഡോളർ മൂലധനം എന്ന ലക്ഷ്യവും ഡോ. ജേക്കബും സംഘവും മുന്നോട്ടുവയ്ക്കുന്നത് ഫോമയുടെ കാരുണ്യ പ്രവൃത്തികളെ എങ്ങനെ നോക്കിക്കാണുന്നുവെന്നും, ഭാവി പദ്ധതികൾ എന്താണെന്നും വെളിവാക്കുന്നു.
നിറവേറ്റാൻ കഴിയുന്നതും, നടപ്പിലാക്കാൻ സാധ്യമായതുമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് മുന്നണി നൽകിയിട്ടുള്ളത്. ഫോമയുടെ യശസുയർത്തിപ്പിടിക്കുന്ന തീരുമാനങ്ങളാണ് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായും, ഓജസ് ജോണ് സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോ. ജെയ്മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷററായും മത്സരിക്കുന്ന മുന്നണി മുന്നോട്ടുവയ്ക്കുന്നത്. ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ തങ്ങളെ വിജയിപ്പിക്കാൻ ഫോമയുടെ എല്ലാ പ്രവർത്തകരോടും ഡോ. ജേക്കബ് തോമസ് അഭ്യർഥിച്ചു.
ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും ഫോമയുടെ പ്രമുഖ അംഗസംഘടനകളുടെ മുൻ പ്രസിഡന്റുമാരായി പ്രവർത്തിച്ചവർ എന്നത് കഴിവുറ്റ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിലും, അവതരിപ്പിക്കുന്നതിലുമുള്ള ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയാണ്. മാത്രമല്ല, ഡോക്ടർ ജേക്കബ്, ഓജസ് ജോണ്, ബിജു തോണിക്കടവിൽ,സണ്ണി വള്ളിക്കളം എന്നിവർ ഫോമയുടെ റീജണൽ വൈസ് പ്രസിഡന്റുമാർ (ആർവിപി) ആയിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ഡോ. ജെയ്മോൾ ശ്രീധർ വനിതാ പ്രതിനിധിയായിരുന്നു. ജെയിംസ് ജോർജ് ഇപ്പോഴത്തെ റീജണൽ ബിസിനസ് ഫോറം ചെയർമാനുമാണ്.
വിവിധ രംഗങ്ങളിലെ പ്രവർത്തന പരിചയവും, നേതൃത്വ ഗുണവും ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. സ്ഥാനാർഥികളുടെ പ്രവർത്തന മികവും, അംഗസംഘടനകളിൽ അവർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും മാനദണ്ഡമായി പരിഗണിക്കാനുള്ള ഒരു അവസരം കൂടിയാണിത്.
മാത്രമല്ല, രണ്ടര ലക്ഷം ഡോളർ സ്വന്തമായി സംഭാവന നൽകിയും, ബാക്കി തുക സ്പോണ്സർമാരിൽ നിന്ന് കണ്ടെത്തിയും, ഫോമയ്ക്ക് ട്രൈസ്റ്റേറ്റിൽ ഒരു ആസ്ഥാനം എന്ന വാഗ്ദാനം ഫോമയുടെ എക്കാലത്തെയും ചരിത്രപരമായ ഒരു പ്രഖ്യാപനം കൂടിയാണ്. മറ്റാർക്കും അവകാശപ്പെടാനാവാത്തത്. ഹെൽപിംഗ് ഹാൻഡിന് ഒരു മില്യണ് ഡോളർ മൂലധനം എന്ന ലക്ഷ്യവും ഡോ. ജേക്കബും സംഘവും മുന്നോട്ടുവയ്ക്കുന്നത് ഫോമയുടെ കാരുണ്യ പ്രവൃത്തികളെ എങ്ങനെ നോക്കിക്കാണുന്നുവെന്നും, ഭാവി പദ്ധതികൾ എന്താണെന്നും വെളിവാക്കുന്നു.
നിറവേറ്റാൻ കഴിയുന്നതും, നടപ്പിലാക്കാൻ സാധ്യമായതുമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് മുന്നണി നൽകിയിട്ടുള്ളത്. ഫോമയുടെ യശസുയർത്തിപ്പിടിക്കുന്ന തീരുമാനങ്ങളാണ് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായും, ഓജസ് ജോണ് സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോ. ജെയ്മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷററായും മത്സരിക്കുന്ന മുന്നണി മുന്നോട്ടുവയ്ക്കുന്നത്. ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ തങ്ങളെ വിജയിപ്പിക്കാൻ ഫോമയുടെ എല്ലാ പ്രവർത്തകരോടും ഡോ. ജേക്കബ് തോമസ് അഭ്യർഥിച്ചു.