തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ഏതാനും നേതാക്കന്മാർ കൂടിയിരുന്ന സമവായത്തിലൂടെ നിശ്ചയിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തരുതെന്നും ശഠിക്കുന്നവർ തരുന്ന സന്ദേശം എന്താണ്? തങ്ങളെ ജനത്തിനോ പാർട്ടിക്കോ വേണ്ടെങ്കിലും തങ്ങൾക്ക് അധികാരത്തിൽ കടിച്ചു തൂങ്ങണം എന്നല്ലേ? വോട്ടടുപ്പ് നടന്നാൽ ഞാൻ തെറിക്കും എന്ന ഭയമല്ലേ? ജനാധിപത്യബോധമില്ലാത്തവരാണ് തങ്ങൾ എന്നും അടിവരയിടുകയല്ലേ?
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിശ്ചയിച്ച തെരഞ്ഞെടുപ്പ് അധികാരികളെ കേരളത്തിലെ പാർട്ടി ഓഫീസുകളിൽ പോലും കയറ്റിയില്ല കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രവർത്തകർ. അവസാനം അവർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കണ്ടു, തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ. രാഹുൽ ഗാന്ധി പരിഹാസത്തോടെ പറഞ്ഞു പോലും “പങ്കിട്ടതിൽ കിട്ടാതെപോയവർ പരാതി തന്നിട്ടുണ്ട്.” അപ്പോൾ അതാണ് വിഷയം. പരാതിക്കാർക്കും തങ്ങൾക്കു കിട്ടാതെ പോയതിലാണ് പരാതി. തെരഞ്ഞെടുപ്പ് നടക്കാത്തതില്ല. കഷ്ടം.
അവസാന തെരഞ്ഞെടുപ്പ്
കേരളത്തിലെ കോണ്‍ഗ്രസിൽ അവസാനമായി ഒരു തെരഞ്ഞെടുപ്പ് നടന്നത് എ.കെ. ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ്. 1991 ൽ. ആന്റണിയുടെ സ്വന്തക്കാരനായിരുന്ന വയലാർ രവിയെ അടർത്തി എടുത്ത് സ്വന്തമാക്കി കരുണാകരൻ കെപിസിസി പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ അങ്ങനെ പലതും നടക്കും. വാശിയേറിയ മത്സരമായിരുന്നു.
പൊതുസമൂഹത്തിലൊക്കെ വലിയ ഇമേജുള്ള ആന്റണിയുടെ തനിനിറം കണ്ട അവസരം കൂടിയായിരുന്നു അത്. വല്ലാതെ ക്ഷുഭിതനായി അദ്ദേഹം. വോട്ടെടുപ്പ് നടന്ന മുസ്ലിം അസോസിയേഷൻ ഹാളിലേക്ക് വന്ന മുഖ്യമന്ത്രി കരുണാകരൻ ആന്റണിയുടെ അടുത്തു ചെന്നിരുന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു കൊണ്ട് എഴുന്നേറ്റു മാറി. എന്നിട്ടും അദ്ദേഹം ആദർശവാനായി തന്നെ തുടർന്നു. ആന്റണി കോണ്‍ഗ്രസുകാർക്ക് കിട്ടിയതെല്ലാം ഒൗദാര്യം പോലായി അന്ന്.
ഒരിക്കൽ പാർട്ടി പിളർന്നു മതിയായവരായതുകൊണ്ട് അടങ്ങിനിന്നു. ചെറിയാൻ ഫിലിപ്പ് ഒരു കടലാസ് സംഘടന ഉണ്ടാക്കി. ജില്ലകളിലെല്ലാം ആന്റണിക്കാരെ ഭാരവാഹികളാക്കി. ആ സംഘടന സാവകാശം ഇല്ലാതാക്കി. പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ ആന്റണി നോക്കി. പക്ഷേ അവസാനം വരെ കരുണാകരൻ അധികാരക്കൊതിയനായി നിന്നു. ആന്റണി നല്ലവനും. കേരളത്തിലെ ചില നേതാക്കളുടെ ഭാഗ്യമാണത്. തങ്ങളുടെ പദവിയെ നേരിട്ട് ബാധിക്കാത്ത ഒന്നിനെക്കുറിച്ചും അവർ കഴിയുമെങ്കിൽ വാ തുറക്കില്ല. അതുകൊണ്ട് പാർട്ടിക്കു വേണ്ടിയോ നിലപാടുകൾക്ക് വേണ്ടിയോ ആരോടും കലഹിക്കേണ്ടിയും വരില്ല. ആരെയും അങ്ങനെ സഹായിക്കുകയുമില്ല. തങ്ങളുടെ ഇമേജ് വളരെ ക്ലീനാക്കി നിർത്തും. എങ്കിലും ചിലപ്പോൾ തനി നിറം വെളിവാക്കുന്ന സംഭവങ്ങളിൽ പെടും. ആരെയെങ്കിലും ആക്രമിക്കണമെങ്കിൽ ആ പണി വിശ്വസ്തരായ കൂലിക്കാരെക്കൊണ്ട് ചെയ്യിക്കും.അവസാനം ചിലപ്പോൾ അവരെ തള്ളിപ്പറഞ്ഞും സ്വന്തം തടി രക്ഷിക്കും.
കുടുംബവാഴ്ചക്കാർ
കുടംബവാഴ്ചക്കാരെന്ന് പറയുന്ന നെഹ്റു കുടുംബക്കാരാണ് കേരളത്തിലെ വിപ്ലവക്കാരായ കോണ്‍ഗ്രസുകാരെക്കാൾ തെരഞ്ഞെടുപ്പിനു വേണ്ടി ശഠിക്കുന്നത്. തെരഞ്ഞെടുപ്പു നടക്കണം എന്ന് രാഹുൽ തീർത്തു പറഞ്ഞതോടെ സമവായ ജനാധിപത്യവാദികൾ സോണിയായെ കണ്ടു. അവർ കുറെക്കുടി സൗമ്യമായി പെരുമാറിയെങ്കിലും തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത് തെറ്റായ സന്ദേശമല്ലേ എന്ന് അവർ ചോദിച്ചു.
സമവായക്കാരുടെ മറ്റൊരു ഗൂഢലക്ഷ്യമാണ് സമവായത്തിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിനെ കുടുംബവാഴ്ച എന്ന് പരിഹസിച്ച് രസിക്കുക. അവർ കൂടി നിർബന്ധിച്ച് ഏൽപ്പിച്ച പദവി കുടുംബം പിടിച്ചെടുത്തെന്ന് അടക്കം പറയും. സോണിയ അല്ലാതെ പാർട്ടിക്കു നേതാവില്ലെന്ന് സമിതികളിൽ പറഞ്ഞവർ പോലും അടക്കം പറയും കുടുംബവാഴ്ച... സമവായത്തിലൂടെ അല്ലാതെ നേതാവിനെ തെരഞ്ഞെടുത്താൽ കുടംബവാഴ്ച എന്ന ആക്ഷേപം എന്നന്നേക്കുമായി ഇല്ലാതാകും.
ജംബോ സമിതികളും ഒഴിവാക്കാം. ഭാരവാഹികളുടെ എണ്ണം നിശ്ചയിച്ച ശേഷം വോട്ടെടുപ്പ് നടത്തിയാൽ അത്രയും പേരുടെ സമിതിയാവും വരിക.
എന്നാലും സമവായം വേണ്ടെന്ന് കുടുംബക്കാർ പറഞ്ഞാലും പല ആദർശവാദികളും സമ്മതിക്കില്ല. കാരണം തങ്ങളെ ജനം തിരസ്കരിച്ചാലോ എന്ന് അവർ ഭയപ്പെടുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പലരെയും ജനം വിലയിരുത്തിയതിന് ചരിത്രം സാക്ഷിയാണല്ലോ?
അടിച്ചേൽപ്പിക്കരുത്
ജനാധിപത്യം നിലനിൽക്കണമെങ്കിൽ വേണ്ടത് തെരഞ്ഞെടുപ്പുകളാണ്. പാർട്ടി ഭാരവാഹികളെ മാത്രം പോരാ സ്ഥാനാർഥികളെപ്പോലും പാർട്ടിക്കാർ തെരഞ്ഞെടുക്കണം. പ്രവർത്തകരുടെ മേൽ നേതാവിനെ അടിച്ചേൽപ്പിക്കരുത്. സമവായം അടിച്ചേൽപ്പിക്കലാണ്. ജനം തെരഞ്ഞെടുക്കുന്ന നേതാവിനെ തോറ്റവർ അംഗീകരിക്കണം. ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ഓരോ പ്രവർത്തകനും വിലപ്പെട്ടവനാണ് എന്ന് ജയിച്ചവൻ കരുതണം തോറ്റവർ പിളർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നത് ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. പാർട്ടിയിൽ നിന്ന് പോരാടണം. പുതിയ ഈർക്കിലി പാർട്ടിയുമായി വന്ന് സ്വന്തം താത്പര്യം മാത്രം നോക്കുകയല്ല വേണ്ടത്. കഴിവുള്ളവർക്ക് അംഗീകാരവും കിട്ടണം.
കോണ്‍ഗ്രസിൽ മാത്രമല്ല പല പാർട്ടികളിലും കുടുംബ വാഴ്ച നടക്കുന്നതായി പരിഹാസമുണ്ട്. അവരുടെ പാർട്ടിയുടെ ബന്ധപ്പെട്ട സമിതി തെരഞ്ഞെടുപ്പു നടത്തിയാൽ ആ ദുഷ്പേർ ഇല്ലാതാകും. അതാണ് ശരിയായ വഴി.
രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ ശശി തരൂർ പറഞ്ഞു. രാഹുൽ തിരിച്ചുവരില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം. പൊടുന്നനെ അദ്ദേഹത്തെ സോണിയ വിരുദ്ധനാക്കാനാണ് എല്ലാവരും ശ്രമിച്ചത്. അതായിരുന്നില്ല കോണ്‍ഗ്രസ് സംസ്കാരം. നെഹ്റുവിന്റെ കാലത്ത് അദ്ദേഹത്തെ എതിർത്ത ലോക്സഭാംഗത്വം വേണ്ടെന്നു വച്ച പി.ടി. ചാക്കോ സംഘടന വിടുകയല്ല അതിനെ ശക്തമാക്കുകയാണ് ചെയ്തത്. അക്കാലത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് വലിയ നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും പകരക്കാർ ഇല്ലാത്ത അവസ്ഥ ഇല്ലായിരുന്നു. എന്തു കൊണ്ടാണ് രാഹുലിന് പകരക്കാരനെ കണ്ടുപിടിക്കാൻ കോണ്‍ഗ്രസിന് കഴിയാതെ പോയത്? ഇന്ദിരയുടെ കാലം മുതൽ അവിടെ തെരഞ്ഞെടുപ്പ് ഇല്ലാതായതല്ലേ? നേതാക്കന്മാരെല്ലാം ചേർന്ന് സോണിയായെ തെരഞ്ഞെടുത്തു.
ഇത്രയും കാലം നടന്നത്!
ഇത്രയും കാലം നടന്നുവന്നത് എന്ന ന്യായമാവും സമവായക്കാർക്കുള്ളത്. അതിന്റെ ശിക്ഷയല്ലേ ഇന്ന് പാർട്ടി അനുഭവിക്കുന്നത് എന്ന് ചിന്തിക്കണം. എന്നെങ്കിലും ശരി നടക്കണ്ടേ എന്നും ചിന്തിക്കണം, എന്റെ താത്പര്യം സംരക്ഷിക്കാൻ ഏതാണ് നല്ലത് എന്നാണ് എല്ലാവരുടെയും നോട്ടം. പാർട്ടി പ്രവർത്തനമോ പാർട്ടിയിലേക്ക് ആൾക്കാരെ കൊണ്ടുവരാനുള്ള ശ്രമമോ ഒന്നും ഉണ്ടാകാത്തത് തെരഞ്ഞെടുപ്പ് ഇല്ലാതാകുന്നിടത്താണ്. ഏതാനും നേതാക്കളുടെ കൈയും കാലും തിരുമ്മി പെട്ടിയും ചുമന്നങ്ങ് നടക്കുക. അദ്ദേഹത്തെ പഴയകാല കൊട്ടാര വിദൂഷകരെപ്പോലെ പ്രശംസിക്കുക. അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്ന് വീഴുന്ന എച്ചിൽ കഷ്ണങ്ങൾക്കായി കാത്തു നിൽക്കുക, ഇതിനൊന്നും വലിയ കഷ്ടപ്പാട് വേണ്ട. എത്ര സമർഥനായ പ്രവർത്തകനെയും ഗ്രൂപ്പു നോക്കി ഒതുക്കുകയോ വളർത്തുകയോ ചെയ്യുക. അതെല്ലാമാണ് ഇന്ന് നടക്കുന്നത് അതുതന്നെയാണു പല പാർട്ടികളും പടവലങ്ങ പോലെ താഴോട്ട് വളരുന്നതിന് കാരണവും. പാർട്ടി വളരണമെന്നോ അതിലേക്ക് പുതിയവർ വരണമെന്നോ അവർക്കില്ല.
ജനാധിപത്യ ജീവിതക്രമത്തെ അർഥപൂർണമാക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കപ്പെടുന്ന അവസരമാണത്. എന്നാൽ, ജനാധിപത്യ പാർട്ടികൾ പോലും തെരഞ്ഞെടുപ്പ് വേണ്ട എന്ന ദാരുണ സമീപനത്തിലേക്കാണ് നടക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി നടത്തുന്നു എന്ന് പറയുന്ന തെരഞ്ഞെടുപ്പ് അതിക്രമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിലെ വൻനേതാക്കൾ പോലും തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നു. ഏതാനും പേരുടെ ഏകാധിപത്യം മതി എന്ന നിലപാടിലാണ് സാക്ഷരതയിലും രാഷ്ട്രീയബോധത്തിലും എല്ലാം ഏറെ മുന്നിൽ നിൽക്കുന്ന കേരളം പോലും ഇങ്ങനെ പറയുന്നതാണ് അപമാനകരം.
ബാറുകാർ പറയുന്നു, ഇനി ബാർ വേണ്ട
കേരളത്തിൽ ഇനി പുതിയ ബാർ അനുവദിക്കരുതെന്ന്. സർക്കാറിനോട് ഈ ആവശ്യം ഉന്നയിക്കുന്നത് മദ്യവിരുദ്ധ സമിതിക്കാരല്ല ബാർ മുതലാളിമാരുടെ സംഘടനയാണ്. പുതിയ ബാറുകൾ അനുവദിച്ചാൽ പഴയവ പൂട്ടിപ്പോകും എന്നാണ് അവരുടെ സങ്കടം. അതുകൊണ്ട് ബാറുകാർക്കു വേണ്ടി ഭരിക്കുന്ന സർക്കാർ ചിലപ്പോൾ ഇത്തിരി ആനുകൂല്യം കാണിച്ചേക്കും. ഏതായാലും ബാർ മുതലാളിമാരുടെ സങ്കടം കേരളത്തിൽ ചിന്താവിഷയമായിട്ടുണ്ട്. ബാർ മുതലാളിമാരിൽ ചിലരുടെ ഈ നീക്കം അനുവദിക്കരുത് എന്ന് പറഞ്ഞ് അഴിമതി വിരുദ്ധ മുന്നേറ്റ നേതാവായ ബിജു രമേശ് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ നീക്കങ്ങൾക്കെല്ലാം പിന്നിൽ എന്തെല്ലാമോ ഉണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നു.
2023 ഓടെ സന്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യ മുന്നണി സർക്കാർ നടപടി എടുത്തപ്പോൾ ഉണ്ടായ ഭയമൊന്നും മുതലാളിമാർക്ക് ഇപ്പോഴില്ല. കാരണം തങ്ങളുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അവർക്കറിയാം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന കാലത്ത് കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 22 ബാറുകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം എന്ന് ഇടയ്ക്കിടെ പറയുന്ന ഇടതു മുന്നണിയുടെ മൂന്നാം വർഷം 565 ബാറുകളും 365 ബിയർ പാർലറുകളും പബ്ബുകളുമടക്കം ആയിരത്തിലധികമായി.
കേരളം കണ്ട ഏറ്റവും നല്ല സർക്കാരുകളിൽ ഒന്നായിരുന്ന ഉമ്മൻ ചാണ്ടി സർക്കാറിനെ വെടക്കാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മുതലാളിയാണ് ബിജു രമേശും ബാർ മുതലാളിമാരും. ബാറുകൾ നിർത്തലാക്കാൻ തീരുമാനിച്ചപ്പോഴാണ് അഴിമതിക്കഥകളും അശ്ലീല കഥകളും എല്ലാമായി ഉമ്മൻ ചാണ്ടിക്കും ജനാധിപത്യമുന്നണിക്കും എതിരെ പടയിളക്കം ഉണ്ടായത്. ശത്രുക്കൾക്ക് ആയുധം ലഭിച്ചത് സ്വന്തം അണികളിൽ നിന്നു തന്നെ ആയിരുന്നു എന്നതും ചരിത്രം.
കാരവനിലും മയക്കുമരുന്ന്
ബാറുകൾ പൂട്ടിയതു കൊണ്ട് മയക്കുമരുന്ന് കൂടി എന്നായിരുന്നുഅക്കാലത്ത് ബാറുകാരുടെ ഒരു വായ്ത്താരി. ഇപ്പോൾ നാട്ടിലൊക്കെ ബാറായി. എന്നിട്ടോ? സിനിമക്കാരന്റെ കാരവനിൽ പോലും മയക്കുമരുന്ന്. അതും സിന്തറ്റിക് മയക്കുമരുന്ന്. ആക്ഷേപം പറയുന്നത് നിർമാതാക്കൾ തന്നെ ആണെന്ന് ഓർക്കണം. നമ്മുടെ നാട് എങ്ങോട്ടാണ്. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഭയപ്പെടുന്നവർ പെരുകുന്നോ?
അനന്തപുരി/ദ്വിജൻ
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിശ്ചയിച്ച തെരഞ്ഞെടുപ്പ് അധികാരികളെ കേരളത്തിലെ പാർട്ടി ഓഫീസുകളിൽ പോലും കയറ്റിയില്ല കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രവർത്തകർ. അവസാനം അവർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കണ്ടു, തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ. രാഹുൽ ഗാന്ധി പരിഹാസത്തോടെ പറഞ്ഞു പോലും “പങ്കിട്ടതിൽ കിട്ടാതെപോയവർ പരാതി തന്നിട്ടുണ്ട്.” അപ്പോൾ അതാണ് വിഷയം. പരാതിക്കാർക്കും തങ്ങൾക്കു കിട്ടാതെ പോയതിലാണ് പരാതി. തെരഞ്ഞെടുപ്പ് നടക്കാത്തതില്ല. കഷ്ടം.
അവസാന തെരഞ്ഞെടുപ്പ്
കേരളത്തിലെ കോണ്‍ഗ്രസിൽ അവസാനമായി ഒരു തെരഞ്ഞെടുപ്പ് നടന്നത് എ.കെ. ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ്. 1991 ൽ. ആന്റണിയുടെ സ്വന്തക്കാരനായിരുന്ന വയലാർ രവിയെ അടർത്തി എടുത്ത് സ്വന്തമാക്കി കരുണാകരൻ കെപിസിസി പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ അങ്ങനെ പലതും നടക്കും. വാശിയേറിയ മത്സരമായിരുന്നു.
പൊതുസമൂഹത്തിലൊക്കെ വലിയ ഇമേജുള്ള ആന്റണിയുടെ തനിനിറം കണ്ട അവസരം കൂടിയായിരുന്നു അത്. വല്ലാതെ ക്ഷുഭിതനായി അദ്ദേഹം. വോട്ടെടുപ്പ് നടന്ന മുസ്ലിം അസോസിയേഷൻ ഹാളിലേക്ക് വന്ന മുഖ്യമന്ത്രി കരുണാകരൻ ആന്റണിയുടെ അടുത്തു ചെന്നിരുന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു കൊണ്ട് എഴുന്നേറ്റു മാറി. എന്നിട്ടും അദ്ദേഹം ആദർശവാനായി തന്നെ തുടർന്നു. ആന്റണി കോണ്‍ഗ്രസുകാർക്ക് കിട്ടിയതെല്ലാം ഒൗദാര്യം പോലായി അന്ന്.
ഒരിക്കൽ പാർട്ടി പിളർന്നു മതിയായവരായതുകൊണ്ട് അടങ്ങിനിന്നു. ചെറിയാൻ ഫിലിപ്പ് ഒരു കടലാസ് സംഘടന ഉണ്ടാക്കി. ജില്ലകളിലെല്ലാം ആന്റണിക്കാരെ ഭാരവാഹികളാക്കി. ആ സംഘടന സാവകാശം ഇല്ലാതാക്കി. പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ ആന്റണി നോക്കി. പക്ഷേ അവസാനം വരെ കരുണാകരൻ അധികാരക്കൊതിയനായി നിന്നു. ആന്റണി നല്ലവനും. കേരളത്തിലെ ചില നേതാക്കളുടെ ഭാഗ്യമാണത്. തങ്ങളുടെ പദവിയെ നേരിട്ട് ബാധിക്കാത്ത ഒന്നിനെക്കുറിച്ചും അവർ കഴിയുമെങ്കിൽ വാ തുറക്കില്ല. അതുകൊണ്ട് പാർട്ടിക്കു വേണ്ടിയോ നിലപാടുകൾക്ക് വേണ്ടിയോ ആരോടും കലഹിക്കേണ്ടിയും വരില്ല. ആരെയും അങ്ങനെ സഹായിക്കുകയുമില്ല. തങ്ങളുടെ ഇമേജ് വളരെ ക്ലീനാക്കി നിർത്തും. എങ്കിലും ചിലപ്പോൾ തനി നിറം വെളിവാക്കുന്ന സംഭവങ്ങളിൽ പെടും. ആരെയെങ്കിലും ആക്രമിക്കണമെങ്കിൽ ആ പണി വിശ്വസ്തരായ കൂലിക്കാരെക്കൊണ്ട് ചെയ്യിക്കും.അവസാനം ചിലപ്പോൾ അവരെ തള്ളിപ്പറഞ്ഞും സ്വന്തം തടി രക്ഷിക്കും.
കുടുംബവാഴ്ചക്കാർ
കുടംബവാഴ്ചക്കാരെന്ന് പറയുന്ന നെഹ്റു കുടുംബക്കാരാണ് കേരളത്തിലെ വിപ്ലവക്കാരായ കോണ്‍ഗ്രസുകാരെക്കാൾ തെരഞ്ഞെടുപ്പിനു വേണ്ടി ശഠിക്കുന്നത്. തെരഞ്ഞെടുപ്പു നടക്കണം എന്ന് രാഹുൽ തീർത്തു പറഞ്ഞതോടെ സമവായ ജനാധിപത്യവാദികൾ സോണിയായെ കണ്ടു. അവർ കുറെക്കുടി സൗമ്യമായി പെരുമാറിയെങ്കിലും തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത് തെറ്റായ സന്ദേശമല്ലേ എന്ന് അവർ ചോദിച്ചു.
സമവായക്കാരുടെ മറ്റൊരു ഗൂഢലക്ഷ്യമാണ് സമവായത്തിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിനെ കുടുംബവാഴ്ച എന്ന് പരിഹസിച്ച് രസിക്കുക. അവർ കൂടി നിർബന്ധിച്ച് ഏൽപ്പിച്ച പദവി കുടുംബം പിടിച്ചെടുത്തെന്ന് അടക്കം പറയും. സോണിയ അല്ലാതെ പാർട്ടിക്കു നേതാവില്ലെന്ന് സമിതികളിൽ പറഞ്ഞവർ പോലും അടക്കം പറയും കുടുംബവാഴ്ച... സമവായത്തിലൂടെ അല്ലാതെ നേതാവിനെ തെരഞ്ഞെടുത്താൽ കുടംബവാഴ്ച എന്ന ആക്ഷേപം എന്നന്നേക്കുമായി ഇല്ലാതാകും.
ജംബോ സമിതികളും ഒഴിവാക്കാം. ഭാരവാഹികളുടെ എണ്ണം നിശ്ചയിച്ച ശേഷം വോട്ടെടുപ്പ് നടത്തിയാൽ അത്രയും പേരുടെ സമിതിയാവും വരിക.
എന്നാലും സമവായം വേണ്ടെന്ന് കുടുംബക്കാർ പറഞ്ഞാലും പല ആദർശവാദികളും സമ്മതിക്കില്ല. കാരണം തങ്ങളെ ജനം തിരസ്കരിച്ചാലോ എന്ന് അവർ ഭയപ്പെടുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പലരെയും ജനം വിലയിരുത്തിയതിന് ചരിത്രം സാക്ഷിയാണല്ലോ?
അടിച്ചേൽപ്പിക്കരുത്
ജനാധിപത്യം നിലനിൽക്കണമെങ്കിൽ വേണ്ടത് തെരഞ്ഞെടുപ്പുകളാണ്. പാർട്ടി ഭാരവാഹികളെ മാത്രം പോരാ സ്ഥാനാർഥികളെപ്പോലും പാർട്ടിക്കാർ തെരഞ്ഞെടുക്കണം. പ്രവർത്തകരുടെ മേൽ നേതാവിനെ അടിച്ചേൽപ്പിക്കരുത്. സമവായം അടിച്ചേൽപ്പിക്കലാണ്. ജനം തെരഞ്ഞെടുക്കുന്ന നേതാവിനെ തോറ്റവർ അംഗീകരിക്കണം. ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ഓരോ പ്രവർത്തകനും വിലപ്പെട്ടവനാണ് എന്ന് ജയിച്ചവൻ കരുതണം തോറ്റവർ പിളർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നത് ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. പാർട്ടിയിൽ നിന്ന് പോരാടണം. പുതിയ ഈർക്കിലി പാർട്ടിയുമായി വന്ന് സ്വന്തം താത്പര്യം മാത്രം നോക്കുകയല്ല വേണ്ടത്. കഴിവുള്ളവർക്ക് അംഗീകാരവും കിട്ടണം.
കോണ്‍ഗ്രസിൽ മാത്രമല്ല പല പാർട്ടികളിലും കുടുംബ വാഴ്ച നടക്കുന്നതായി പരിഹാസമുണ്ട്. അവരുടെ പാർട്ടിയുടെ ബന്ധപ്പെട്ട സമിതി തെരഞ്ഞെടുപ്പു നടത്തിയാൽ ആ ദുഷ്പേർ ഇല്ലാതാകും. അതാണ് ശരിയായ വഴി.
രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ ശശി തരൂർ പറഞ്ഞു. രാഹുൽ തിരിച്ചുവരില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം. പൊടുന്നനെ അദ്ദേഹത്തെ സോണിയ വിരുദ്ധനാക്കാനാണ് എല്ലാവരും ശ്രമിച്ചത്. അതായിരുന്നില്ല കോണ്‍ഗ്രസ് സംസ്കാരം. നെഹ്റുവിന്റെ കാലത്ത് അദ്ദേഹത്തെ എതിർത്ത ലോക്സഭാംഗത്വം വേണ്ടെന്നു വച്ച പി.ടി. ചാക്കോ സംഘടന വിടുകയല്ല അതിനെ ശക്തമാക്കുകയാണ് ചെയ്തത്. അക്കാലത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് വലിയ നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും പകരക്കാർ ഇല്ലാത്ത അവസ്ഥ ഇല്ലായിരുന്നു. എന്തു കൊണ്ടാണ് രാഹുലിന് പകരക്കാരനെ കണ്ടുപിടിക്കാൻ കോണ്‍ഗ്രസിന് കഴിയാതെ പോയത്? ഇന്ദിരയുടെ കാലം മുതൽ അവിടെ തെരഞ്ഞെടുപ്പ് ഇല്ലാതായതല്ലേ? നേതാക്കന്മാരെല്ലാം ചേർന്ന് സോണിയായെ തെരഞ്ഞെടുത്തു.
ഇത്രയും കാലം നടന്നത്!
ഇത്രയും കാലം നടന്നുവന്നത് എന്ന ന്യായമാവും സമവായക്കാർക്കുള്ളത്. അതിന്റെ ശിക്ഷയല്ലേ ഇന്ന് പാർട്ടി അനുഭവിക്കുന്നത് എന്ന് ചിന്തിക്കണം. എന്നെങ്കിലും ശരി നടക്കണ്ടേ എന്നും ചിന്തിക്കണം, എന്റെ താത്പര്യം സംരക്ഷിക്കാൻ ഏതാണ് നല്ലത് എന്നാണ് എല്ലാവരുടെയും നോട്ടം. പാർട്ടി പ്രവർത്തനമോ പാർട്ടിയിലേക്ക് ആൾക്കാരെ കൊണ്ടുവരാനുള്ള ശ്രമമോ ഒന്നും ഉണ്ടാകാത്തത് തെരഞ്ഞെടുപ്പ് ഇല്ലാതാകുന്നിടത്താണ്. ഏതാനും നേതാക്കളുടെ കൈയും കാലും തിരുമ്മി പെട്ടിയും ചുമന്നങ്ങ് നടക്കുക. അദ്ദേഹത്തെ പഴയകാല കൊട്ടാര വിദൂഷകരെപ്പോലെ പ്രശംസിക്കുക. അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്ന് വീഴുന്ന എച്ചിൽ കഷ്ണങ്ങൾക്കായി കാത്തു നിൽക്കുക, ഇതിനൊന്നും വലിയ കഷ്ടപ്പാട് വേണ്ട. എത്ര സമർഥനായ പ്രവർത്തകനെയും ഗ്രൂപ്പു നോക്കി ഒതുക്കുകയോ വളർത്തുകയോ ചെയ്യുക. അതെല്ലാമാണ് ഇന്ന് നടക്കുന്നത് അതുതന്നെയാണു പല പാർട്ടികളും പടവലങ്ങ പോലെ താഴോട്ട് വളരുന്നതിന് കാരണവും. പാർട്ടി വളരണമെന്നോ അതിലേക്ക് പുതിയവർ വരണമെന്നോ അവർക്കില്ല.
ജനാധിപത്യ ജീവിതക്രമത്തെ അർഥപൂർണമാക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കപ്പെടുന്ന അവസരമാണത്. എന്നാൽ, ജനാധിപത്യ പാർട്ടികൾ പോലും തെരഞ്ഞെടുപ്പ് വേണ്ട എന്ന ദാരുണ സമീപനത്തിലേക്കാണ് നടക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി നടത്തുന്നു എന്ന് പറയുന്ന തെരഞ്ഞെടുപ്പ് അതിക്രമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിലെ വൻനേതാക്കൾ പോലും തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നു. ഏതാനും പേരുടെ ഏകാധിപത്യം മതി എന്ന നിലപാടിലാണ് സാക്ഷരതയിലും രാഷ്ട്രീയബോധത്തിലും എല്ലാം ഏറെ മുന്നിൽ നിൽക്കുന്ന കേരളം പോലും ഇങ്ങനെ പറയുന്നതാണ് അപമാനകരം.
ബാറുകാർ പറയുന്നു, ഇനി ബാർ വേണ്ട
കേരളത്തിൽ ഇനി പുതിയ ബാർ അനുവദിക്കരുതെന്ന്. സർക്കാറിനോട് ഈ ആവശ്യം ഉന്നയിക്കുന്നത് മദ്യവിരുദ്ധ സമിതിക്കാരല്ല ബാർ മുതലാളിമാരുടെ സംഘടനയാണ്. പുതിയ ബാറുകൾ അനുവദിച്ചാൽ പഴയവ പൂട്ടിപ്പോകും എന്നാണ് അവരുടെ സങ്കടം. അതുകൊണ്ട് ബാറുകാർക്കു വേണ്ടി ഭരിക്കുന്ന സർക്കാർ ചിലപ്പോൾ ഇത്തിരി ആനുകൂല്യം കാണിച്ചേക്കും. ഏതായാലും ബാർ മുതലാളിമാരുടെ സങ്കടം കേരളത്തിൽ ചിന്താവിഷയമായിട്ടുണ്ട്. ബാർ മുതലാളിമാരിൽ ചിലരുടെ ഈ നീക്കം അനുവദിക്കരുത് എന്ന് പറഞ്ഞ് അഴിമതി വിരുദ്ധ മുന്നേറ്റ നേതാവായ ബിജു രമേശ് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ നീക്കങ്ങൾക്കെല്ലാം പിന്നിൽ എന്തെല്ലാമോ ഉണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നു.
2023 ഓടെ സന്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യ മുന്നണി സർക്കാർ നടപടി എടുത്തപ്പോൾ ഉണ്ടായ ഭയമൊന്നും മുതലാളിമാർക്ക് ഇപ്പോഴില്ല. കാരണം തങ്ങളുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അവർക്കറിയാം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന കാലത്ത് കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 22 ബാറുകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം എന്ന് ഇടയ്ക്കിടെ പറയുന്ന ഇടതു മുന്നണിയുടെ മൂന്നാം വർഷം 565 ബാറുകളും 365 ബിയർ പാർലറുകളും പബ്ബുകളുമടക്കം ആയിരത്തിലധികമായി.
കേരളം കണ്ട ഏറ്റവും നല്ല സർക്കാരുകളിൽ ഒന്നായിരുന്ന ഉമ്മൻ ചാണ്ടി സർക്കാറിനെ വെടക്കാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മുതലാളിയാണ് ബിജു രമേശും ബാർ മുതലാളിമാരും. ബാറുകൾ നിർത്തലാക്കാൻ തീരുമാനിച്ചപ്പോഴാണ് അഴിമതിക്കഥകളും അശ്ലീല കഥകളും എല്ലാമായി ഉമ്മൻ ചാണ്ടിക്കും ജനാധിപത്യമുന്നണിക്കും എതിരെ പടയിളക്കം ഉണ്ടായത്. ശത്രുക്കൾക്ക് ആയുധം ലഭിച്ചത് സ്വന്തം അണികളിൽ നിന്നു തന്നെ ആയിരുന്നു എന്നതും ചരിത്രം.
കാരവനിലും മയക്കുമരുന്ന്
ബാറുകൾ പൂട്ടിയതു കൊണ്ട് മയക്കുമരുന്ന് കൂടി എന്നായിരുന്നുഅക്കാലത്ത് ബാറുകാരുടെ ഒരു വായ്ത്താരി. ഇപ്പോൾ നാട്ടിലൊക്കെ ബാറായി. എന്നിട്ടോ? സിനിമക്കാരന്റെ കാരവനിൽ പോലും മയക്കുമരുന്ന്. അതും സിന്തറ്റിക് മയക്കുമരുന്ന്. ആക്ഷേപം പറയുന്നത് നിർമാതാക്കൾ തന്നെ ആണെന്ന് ഓർക്കണം. നമ്മുടെ നാട് എങ്ങോട്ടാണ്. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഭയപ്പെടുന്നവർ പെരുകുന്നോ?
അനന്തപുരി/ദ്വിജൻ